ചെറുപ്പക്കാരായ നേതാക്കളെ തെരഞ്ഞെടുത്ത് മുൻനിരയിൽ കൊണ്ടുവന്നു പാർട്ടിക്ക് പുതുജീവൻ നൽകാൻ രാഹുൽ; മുങ്ങിയ കപ്പലിൽ കയറാൻ പേടിച്ച് യുവനേതാക്കൾ; ഉന്നദ പദവി തിരസ്കരിച്ച് കേരളത്തിലെ ചെറുപ്പക്കാരും
ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്തി മുന്നേറ്റത്തിന് തയ്യാറാക്കാൻ പദ്ധതികളുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയിൽ നിന്ന് പാർട്ടി പ്രസിഡന്റ് പദം ഉടൻ ഏറ്റെടുത്തില്ലെങ്കിലും പാർട്ടിയിൽ ഒന്നമനായി രാഹുൽ തന്നെ തുടരും. ഈ സാഹചര്യത്തിൽ പുതിയ ടീമിനെ രൂപപ്പെടുത്താനുള്ള നീക്കത്തിലാണ് രാഹുൽ. എന്നാൽ രാഹുലിന്റെ ടീമിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നുള്ള പല നേതാക്കളും മടിക്കുകയാണ്. ദേശീയ തലത്തിൽ തിരിച്ചുവരവിനുള്ള സാധ്യത വിരളമാണ്. അതുകൊണ്ട് കേരളത്തിൽ നിന്ന് കളം മാറി ഡൽഹിയിലെത്തിയിട്ടും ഗുണമുണ്ടാകില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.
ഡിസംബർ അവസാനത്തോടെ കർണാടകയിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി എഐസിസി പ്രസിഡന്റായേക്കുമെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ടീമിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ രാഹുൽ ഗാന്ധി തുടങ്ങിയത്. ഇതിനായാണ് തെരഞ്ഞെടുത്ത നൂറോളം നേതാക്കളുടെ അവസാനവട്ട കൂടിക്കാഴ്ച ഈ മാസം ഒന്നു മുതൽ നാല് വരെ ഡൽഹിയിൽ തുഗ്ലക്ക് റോഡിലുള്ള രാഹുൽ ഗാന്ധിയുടെ വീട്ടിൽ നടന്നത്. ഈ കൂടിക്കാഴ്ചയ്ക്കായി കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏഴ് നേതാക്കളും ഒരേ സ്വരത്തിലാണ് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയിച്ചത്. ഏഴു പേരും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യമുള്ളവരാണെന്നാണ് അറിയുന്നത്.
എഐസിസി ഭാരവാഹികളുടെ പൂർണസമയ പ്രവർത്തനമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണസമയവും തങ്ങളുടെ പ്രവർത്തനം സംസ്ഥാനത്തിനാവശ്യമുണ്ടെന്നാണ് നേതാക്കൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചതെന്നാണ് അറിയുന്നത്. ന്തായാലും കോൺഗ്സിൽ ടീം രാഹുലിനു രൂപം നൽകാനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാണ്. എംഎൽഎമാരായ കെ.മുരളീധരൻ, പി.സി.വിഷ്ണുനാഥ് എന്നിവരുൾപ്പെട്ട സംഘവുമായി പാർട്ടി ഉപാധ്യക്ഷൻ രാഹുൽഗാന്ധി ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനം നടത്തി രാഹുലിനെ സഹായിക്കാമെന്നാണ് ഇവരുടെ നിലപാട്.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടി യുവനേതാക്കൾ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ധരിപ്പിച്ചത്. കെപിസിസി ജനറൽ സെക്രട്ടറിമാരായ സതീശൻ പാച്ചേനി, എം. ലിജു, എംഎൽഎമാരായ ടി.എൻ. പ്രതാപൻ, വി.ടി. ബലറാം, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടൻ ദേശിയ കൺവീനർ അനിൽ അക്കര എന്നിവരെയാണ് കേരളത്തിൽ നിന്നു രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്.
ഏതായാലും കേരളത്തിൽ നിന്ന് രാഹുലിന്റെ ടീമിൽ പല പ്രമുഖരും കേരളത്തിൽ നിന്ന് ഉണ്ടാകുമെന്നാണ് സൂചന. രാഹുലിനൊപ്പം ചേരാൻ മുരളീധരൻ തയ്യാറാകുമോ എന്നതാണ് ശ്രദ്ധേയം. അങ്ങനെ വന്നാൽ മുരളീധരന് ദേശീയ നേതൃത്വത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കും. എന്നാൽ കേന്ദ്ര ഭരണത്തിൽ കോൺഗ്രസിന് തിരിച്ചെത്താൻ കഴിയുമെന്ന വിലയിരുത്തലുകളൊന്നും ഇല്ലാത്തതിനാൽ ഇത്തരമൊരു നീക്കത്തോട് മുരളീധരൻ അടക്കമുള്ളവർക്ക് താൽപ്പര്യക്കുറവുണ്ട്. ഏതായാലും കേരളത്തിൽ നിന്നുള്ള നേതാക്കളുമായി രാഹുൽ ചർച്ച ചെയ്തത് ദേശീയ രാഷ്ട്രീയവും പാർട്ടി സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങളുമായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി ഷക്കീൽ അഹമ്മദിനു പുറമേ വിവിധ സംസ്ഥാനങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരും പങ്കെടുത്തു.
രാഹുൽ അപ്രഖ്യാപിത അവധിക്കു പോകും മുൻപു തുടങ്ങിയ ചർച്ചാപരിപാടി അടുത്ത കാലത്താണു പുനരാരംഭിച്ചത്. ആദ്യവട്ട ചർച്ചകളിൽ സംഘടനാ തെരഞ്ഞെടുപ്പിനായിരുന്നു ഊന്നൽ. സംഘടനാ തെരഞ്ഞെടുപ്പു തൽക്കാലം ഉണ്ടാവില്ലെന്നു വ്യക്തമായതിനു പിന്നാലെയാണു രണ്ടാം വട്ട ചർച്ചകൾ. ദേശീയ തലത്തിൽ പ്രവർത്തിക്കാൻ തയാറുള്ള മുതിർന്ന നേതാക്കളെയും യുവാക്കളെയും കണ്ടെത്തുകയാണു പ്രധാന ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവരെയെല്ലാം എഐസിസിയിലോ ദേശീയ ദൗത്യങ്ങൾക്കോ നിയോഗിക്കണമെന്നില്ല. ചിലർ സംസ്ഥാനങ്ങളിൽ തന്നെ രാഹുൽ ടീമംഗങ്ങളായി പ്രവർത്തിക്കും. തെരഞ്ഞെടുപ്പു മാറ്റിവച്ചതോടെ എഐസിസി പുനഃസംഘടന അനിവാര്യമായിട്ടുണ്ട്.
സജീവ അംഗത്വം പുനഃസ്ഥാപിക്കൽ, അംഗത്വ പ്രചാരണത്തിന് ആധുനിക സങ്കേതങ്ങൾ, ഭാരവാഹികളുടെ കാലാവധി അഞ്ചുവർഷത്തിൽനിന്നു മൂന്നു വർഷമാക്കൽ തുടങ്ങിയ ഭേദഗതികൾ എഐസിസിയുടെ പരിഗണനയിലുണ്ട്. എഐസിസി സമ്മേളനത്തിൽ അംഗീകാരം ലഭിക്കുന്നതോടെയാണ് ഇവ പ്രാബല്യത്തിൽ വരിക. സജീവാംഗത്വം റദ്ദാക്കിയതും ഭാരവാഹികളുടെ കാലാവധി അഞ്ചു വർഷമാക്കിയതും എഐസിസിയുടെ ബുറാഡി (2010) സമ്മേളനത്തിലാണ്. ഇതിനു മുൻകയ്യെടുത്തതു രാഹുൽ ഗാന്ധിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍