Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശയാത്രയിൽ മൗനം തുടരുന്നു; കർഷകരുടെ വേദനയറിയാൻ പൊതുവേദിയിലെത്തി; കാർഷിക പ്രശ്‌നങ്ങൾ കേട്ടും ഉറപ്പുകൾ നൽകിയും കോൺഗ്രസ് ഉപാധ്യക്ഷൻ; ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതിയെ എതിർത്ത് തോൽപ്പിക്കുമെന്നും രാഹുൽ

വിദേശയാത്രയിൽ മൗനം തുടരുന്നു; കർഷകരുടെ വേദനയറിയാൻ പൊതുവേദിയിലെത്തി; കാർഷിക പ്രശ്‌നങ്ങൾ കേട്ടും ഉറപ്പുകൾ നൽകിയും കോൺഗ്രസ് ഉപാധ്യക്ഷൻ; ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതിയെ എതിർത്ത് തോൽപ്പിക്കുമെന്നും രാഹുൽ

ന്യൂഡൽഹി: 57 ദിവസം നീണ്ട അജ്ഞാതവാസത്തിനു ശേഷം മടങ്ങിയെത്തിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുമായി കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശ്, രാജസ്ഥാൻ, മദ്ധ്യമപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരെയാണ് രാഹുൽ കണ്ടത്. തുഗ്‌ളക്ക് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവിടെ ഫൊട്ടോഗ്രഫർമാർക്കു പ്രവേശനം അനുവദിച്ചു. രാഹുൽ തിരിച്ചെത്തിയ ശേഷം ആദ്യത്തെ 'ഫോട്ടോ അവസരം കൂടിയായി ഇന്നത്തെ കൂടിക്കാഴ്ച.

തൂവെള്ള പൈജാമധരിച്ച രാഹുൽ ചിരിക്കുന്ന മുഖവുമായാണ് കർഷകരെ കണ്ടത്. രാഹുലിന്റെ കൂടിക്കാഴ്ച കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. വീടിന് മുന്നിലെ വഴികൾ പൊലീസ് ബാരിക്കേഡ് ഉയർത്തി തിരിച്ചിരുന്നു. ബാരിക്കേഡിന് അടുത്തെത്തി രാഹുൽ, അവിടെ നിന്നവരുമായി ആശയവിനിമയം നടത്തി. അതേസമയം മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. തടിച്ചു കൂടിയ കർഷകർ രാഹുലിനോട് കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം കേട്ട് മടങ്ങവേ ചിലർ തലയിൽ കൈവച്ച് രാഹുലിനെ അനുഗ്രഹിക്കുകയും ചെയ്തു. എന്നാൽ മാദ്ധ്യമങ്ങൾക്കായി ഒന്നും പറഞ്ഞില്ല.

പിന്നീട് തന്റെ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കസേരയിട്ടിരുന്ന് രാഹുൽ കർഷകരുടെ ആവലാതികൾ കേട്ടു. കനത്ത മഴയെ തുടർന്ന് കൃഷിനാശം സംഭവിച്ച കർഷകരുടെ ദുരിതങ്ങൾ രാഹുൽ സശ്രദ്ധം കേട്ടു. കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ കർഷകർക്ക് ഉറപ്പു നൽകി. ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാക്കും. ഈ ബിൽ പാസാക്കാൻ അനുവദിക്കില്ല. കർഷകരുടെ ആവശ്യം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും രാഹുൽ പറഞ്ഞു. എന്നും താൻ കർഷർക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

പാർട്ടിയിൽ നിന്ന് അവധിയെടുത്ത് പോയ ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ പൊതു പരിപാടിയായിരുന്നു ഇന്നത്തേത്. നാളെത്തെ കർഷക റാലിയിൽ രാഹുൽ പങ്കെടുക്കുമെന്ന് ഇതോടെ ഉറപ്പായി. മോദി സർക്കാരിനെതിരായ രാഷ്ട്രീയ സമര പ്രഖ്യാപന വേദിയാക്കി കർഷക റാലിയെ മാറ്റാനാണ് നീക്കം. തന്റെ വിദേശ യാത്രയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് റാലിയോടെ രാഹുൽ വിരാമമിടുമെന്നാണ് സൂചന. റാലിക്ക് മുന്നോടിയായി മുതിർന്ന കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉടൻ രാഹുൽ എത്തില്ലെന്നാണ് സൂചന.

കോൺഗ്രസ് അധ്യക്ഷയും അമ്മയുമായി സോണിയാ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാഹുൽ പാർട്ടിയിൽ നിന്ന് അവധിയെടുത്തത് എന്ന് സൂചനയുണ്ട്. ചില മുതിർന്ന നേതാക്കൾ തന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതും രാഹുലിനെ ചൊടിപ്പിച്ചിരുന്നു. ഇന്നലെ കോൺഗ്രസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറിമാരുമായി രാഹുൽ സംസാരിക്കുമെന്നും വിലയിരുത്തൽ എത്തി. എന്നാൽ വീട്ടിൽ തന്നെ തുടരുകയായിരുന്നു രാഹുൽ. ഇന്നും കർഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് സ്വന്തം വസതിയാണ് രാഹുൽ തെരഞ്ഞെടുത്തത്.

നാളത്തെ റാലിക്കു ശേഷം രാഹുൽ തന്റെ മണ്ഡലമായ അമേഠി സന്ദർശിക്കും. ഇതിനൊപ്പം വിദേശ സന്ദർശനത്തിലെ അവ്യക്തതകളും രാഹുൽ നീക്കുമെന്നാണ് സൂചന. കോൺഗ്രസ് പ്രവർത്തകസമിതിയുടെയും എഐസിസി പ്രത്യേക സമ്മേളനത്തിന്റെയും തീയതികളും വൈകാതെ തീരുമാനിച്ചേക്കും. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക ഭരണഘടനാ ഭേദഗതികളുണ്ടാകേണ്ടത് എഐസിസി പ്രത്യേക സമ്മേളനത്തിലാണ്. എഐസിസിയുടെ പ്രത്യേക സമ്മേളനത്തിൽ രാഹുൽ പാർട്ടി അധ്യക്ഷനായി രാഹുൽ ചുമതലയേൽക്കുമെന്നായിരുന്നു വാർത്തകൾ. ഇതിനെ കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ എതിർത്തു. ഇതോടെയാണ് പിണക്കവുമായി രാഹുൽ അവധിയെടുത്തത് എന്നാണ് സൂചന. യാത്രയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തുടരുകയുമാണ്. അതിനിടെ രാഹുൽ ഉടൻ അധ്യക്ഷനാകില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ നൽകുന്ന സൂചന.

രാഹുൽ വൈകാതെ പാർട്ടി അധ്യക്ഷനാകും, അദ്ദേഹമാണു പാർട്ടിയുടെ ഭാവി നേതാവ്. എന്നാൽ, ഡിസംബറിൽ നടക്കേണ്ട എഐസിസി പ്ലീനറി സമ്മേളനത്തിനു മുൻപ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ സാധ്യതയില്ലെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP