കൻഷിറാമിനെ മഹാനേതാവെന്ന് വിളിച്ച് ബിഎസ്പിയെ ഒപ്പം ചേർക്കാൻ രാഹുൽ; എസ്പിയും ആർജെഡിയുമായുള്ള ബന്ധം ഊഷ്മളമാക്കും; എൻസിപിയുമായുള്ള തർക്കങ്ങൾ മുഴുവൻ തീർക്കും; മമതയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കും; ടിഡിപി-ടിആർഎസ്-ബിജെഡി നേതാക്കളെയും ഒപ്പം നിർത്തും; തമിഴ്നാട്ടിലും സഖ്യം ഉറപ്പ്: മോദിക്കെതിരെ വിശാല ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ച്ചയും ഉറപ്പു നൽകി കോൺഗ്രസ്; ഒറ്റപ്പെടുന്നത് സിപിഎം
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: സമീപകാലത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളെ വിലയിരുത്തി ബിജെപി വീണ്ടും അധികാരത്തിൽ വരില്ലെന്ന് പ്രവചിക്കുക അസാധ്യമായ കാര്യമാണ്. 21 സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിയായി ബിജെപി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മോദിയെ നേരിടാൻ ഒറ്റക്ക് ഒരു കക്ഷിക്കും സാധിക്കില്ലെന്ന ബോധ്യം എല്ലായിടത്തു നിന്നും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ മോദിക്കെതിരെ വിശാല ഐക്യം രൂപീകരിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി തന്നെ അതിന്റെ അമരക്കാരനാകുമെന്ന കാര്യം ഉറപ്പാണ്. കോൺഗ്രസ് തലപ്പത്തു തലമുറമാറ്റം പ്രഖ്യാപിച്ച് എഐസിസി പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കമകാുമ്പോൾ ചർച്ചയാകുക എങ്ങനെ ബിജെപിക്ക് തടയിടാം എന്നതാകും. അത് ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ഉരുത്തിരിയും.
ബിജെപിവിരുദ്ധ ജനമുന്നേറ്റത്തിനു തുടക്കം കുറിക്കുക എന്നതാവും ത്രിദിന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ഇന്നു വൈകിട്ട് അഞ്ചിനു പാർട്ടി സ്റ്റിയറിങ് കമ്മിറ്റി വിവിധ പ്രമേയങ്ങൾ ചർച്ചചെയ്ത് അംഗീകരിക്കും. രാഷ്ട്രീയ, കാർഷിക, രാജ്യാന്തര, സാമ്പത്തിക പ്രമേയങ്ങളാണു സമ്മേളനത്തിൽ ചർച്ചചെയ്യുക. നാളെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആമുഖ പ്രസംഗത്തിനു ശേഷം പ്രതിനിധി സമ്മേളനത്തിനു തുടക്കമാകും. കൃഷി, യുവജനകാര്യം, അഴിമതി, ആഭ്യന്തരസുരക്ഷ, സമ്പദ്വ്യവസ്ഥ, ന്യൂനപക്ഷ, പട്ടികജാതിവർഗ വിഭാഗങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലഘു ഗ്രന്ഥങ്ങൾ സമ്മേളനത്തിൽ പ്രസിദ്ധീകരിക്കും.
ബിജെപി പ്രചാരണത്തെ തടയാനുള്ള അടിസ്ഥാന വിവരങ്ങൾ പാർട്ടി പ്രവർത്തകർക്കു പ്രയോജനപ്പെടുംവിധം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. പ്രവർത്തക സമിതി അംഗങ്ങളുടെ നാമനിർദ്ദേശം സമ്മേളനത്തിനിടെയുണ്ടാകുമോ എന്നു വെളിപ്പെടുത്തിയിട്ടില്ല. ഭാവി നയപരിപാടികൾ പ്രഖ്യാപിച്ചു ഞായറാഴ്ച വൈകിട്ടു രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗത്തോടെയാവും പ്ലീനറി സമ്മേളനത്തിനു സമാപനം.
പ്ലീനറി സമ്മേളനം കഴിയുന്നതോടെ രാഹുൽ നേരിട്ട് കളത്തിലിറങ്ങി ഐക്യ രൂപീകരണ ചർച്ചകളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ തുടക്കമെന്നോണം കർഷിറാമിനെ പുകഴ്ത്തി അദ്ദേഹം രംഗത്തു വന്നു കഴിഞ്ഞു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ് പി - ബിഎസ്പി സഖ്യം വലിയ മുന്നേറ്റമാണ് നടത്തിയത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് രാഹുൽ.
ബിഎസ്പിയെ കൈയിലെടുക്കാൻ കൻഷിറാമിനെ പുകഴ്ത്തി രാഹുൽ
ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ കാൻഷി റാമിനെ പുകഴ്ത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇന്നലെ പുറത്തുവന്നതും സഖ്യരൂപീകരണ ചർച്ചകളുടെ തുടക്കമായി വിലയിരുത്തുന്നു. ഇന്ത്യ കണ്ട മികച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹമെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. കാൻഷി റാമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗാമായാണ് രാഹുലിന്റെ വാക്കുകൾ. ത്തർപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിഎസ്പി-എസ്പി സഖ്യം ബിജെപിയെ തുരത്തി രണ്ട് ലോക്സഭാ സീറ്റുകളിൽ വിജയം നേടിയതിന്റെ പിന്നാലെയാണ് രാഹുലിന്റെ പുകഴ്ത്തൽ എന്നത് ശ്രദ്ധേയമാണ്.
സമൂഹത്തിൽ തിരസ്കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ആത്മാർഥമായ ശ്രമം നടത്തുകയും ഇതുവഴി ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് രാഹുൽ ഗാന്ധിയുടെ പിറന്നാൾ സന്ദേശത്തിൽ പറയുന്നു. ാഹുൽ ഗാന്ധിയുടെ പ്രസ്താവന ബിഎസ്പി പ്രസിഡന്റ് മായാവതിക്കുള്ള സന്ദേശമാണെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. ബിഎസ്പിയുടെ നേതൃത്വത്തിലേക്ക് മായാവതിയെ ഉയർത്തിയത് കാൻഷി റാമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിഎസ്പി, എസ്പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അഖിലേഷ് യാദവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തുകയും 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കാൻ ധാരണയാകുകയും ചെയ്തതായാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലത്തിലും കോൺഗ്രസിന് കെട്ടിവെച്ച പണം നഷ്ടപ്പെടുന്ന സ്ഥിതിയാണുണ്ടായത്. 2017-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എസ്പി സഖ്യം രൂപീകരിച്ചിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് ബിജെപി നൽകിയത്.
ആന്ധ്രയിൽ ടിഡിപിയും തെലുങ്കാനയിൽ ടിആർംഎസിനെയും ഒപ്പം കൂട്ടും
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വിഷയത്തിൽ ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന ടി.ഡി.പി എൻ.ഡി.എ മുന്നണി വിടാൻ ഒരുങ്ങുകയാണ്. പാർലമെന്റിൽ വൈ.എസ്.ആർ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും ടി.ഡി.പി തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക പദവി നൽകുമെന്ന വാഗ്ധാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് ടി.ഡി.പി തങ്ങളുടെ എംപിമാരെ മുന്നണിയിൽ നിന്ന് പിൻവലിച്ചിരുന്നു. ഉചിതമായ തീരുമാനം പിന്നീട് അറിയിക്കുമെന്ന് ടി.ഡി.പി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും അറിയിച്ചിരുന്നു.
ഭാവി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയിൽ പാർട്ടി പോളിറ്റ്ബ്യൂറോ യോഗം വിളിച്ചിട്ടുണ്ട്. പ്രത്യേക പദവിക്കായി കൂടുതൽ സമ്മർദം ചെല്ലുത്താൻ ഉചിതമായ തീരുമാനം മുന്നണി വിടുക എന്നത് മാത്രമാണെന്നാണ് ടി.ഡി.പി കരുതുന്നത്. ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ വൈ.എസ്.ആർ കോൺഗ്രസിൽ നിന്നുള്ള സമ്മർദവും ടി.ഡി.പിയെ വലക്കുന്നുണ്ട്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകില്ലെന്ന കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവന വന്നതോടെയാരുന്നു ടി.ഡി.പി-എൻ.ഡി.എ ബന്ധം കൂടുതൽ വഷളായത്. കേന്ദ്രത്തിന് പുറമെ ആന്ധ്രാപ്രദേശ് സർക്കാരിലും ബിജെപിയുമായി സഖ്യത്തിലാണ് ടി.ഡി.പി. മുന്നണി വിടുമെന്ന സൂചന വന്നതോടെ ആദ്യം ആന്ധ്രാ സർക്കാരിൽ നിന്ന് ബിജെപിയാണ് തങ്ങളുടെ എംഎൽഎമാരെ പിൻവലിച്ചത്. തുടർന്ന് കേന്ദ്രസർക്കാരിൽ നിന്ന് ടി.ഡി.പി തങ്ങളുടെ എംപിമാരെ പിൻവലിക്കുകയായിരുന്നു.
ബിജെപിയോടു പിണങ്ങി മറുകണ്ടം ചാടുന്ന ടിഡിപിയെ ഒപ്പം നിർത്താനാകും കോൺഗ്രസിന്റെ ശ്രമം. ഐക്യ ആന്ധ്രയെ വിഭജിക്കാൻ അനുമതി നൽകിയത് കോൺഗ്രസായിരുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസുമായി സഖ്യത്തിന് ടിഡിപി തയ്യാറാകുമെന്ന വിലയിരുത്തലുണ്ട്. തെലുങ്കാനയിൽ ടിആർഎസിനൊപ്പമാകും കോൺഗ്രസ് നിലകൊള്ളുക. കടുത്ത ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മമത ബാനർജിയെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളും ശക്തമാകും. അതേസമയം സിപിഎം മാത്രമാകും കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന പാർട്ടി. അത് അവർക്ക് തന്നെ തിരിച്ചടിയാകും. എന്നാൽ, സിപിഐയെ ഒപ്പം നിർത്താനാണ് കോൺഗ്രസിന്റെ ശ്രമവും.
സഖ്യം നീക്കം ഊർജ്ജിതപ്പെടുത്താൻ സോണിയയും കളത്തിൽ
ബിജെപി. വിരുദ്ധ വിശാലപ്രതിപക്ഷ സഖ്യനീക്കം ഊർജിതപ്പെടുത്താൻ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും സജീവമായി കളത്തിലിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തത് 20 പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുത്തിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എത്തിയില്ലെങ്കിലും തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായി സുദീപ് ബന്ദോപാധ്യായയെ അയച്ചിരുന്നു. ഇത് മമത-സോണിയ ബന്ധം ഇപ്പോഴും ഊഷ്മളമാണെന്നതിന്റെ തെളിവായി.
സിപിഐ. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, പാർട്ടി നേതാവ് ഡി. രാജ, സിപിഎം. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം, എൻ.സി.പി. നേതാക്കളായ ശരദ് പവാർ, താരിഖ് അൻവർ, ജെ.ഡി.യു. നേതാവ് ശരദ് യാദവ്, എസ്പി. നേതാവ് രാംഗോപാൽ യാദവ്, ബി.എസ്പി. നേതാവ് സതീഷ് ചന്ദ്രമിശ്ര, ആർ.ജെ.ഡി. നേതാവ് ലാലുപ്രസാദിന്റെ മകൾ മിസാ ഭാരതി, ഡി.എം.കെ. നേതാവ് കനിമൊഴി എന്നിവരും പങ്കെടുത്തു.
കേരളത്തിൽനിന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആർ.എസ്പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവരാണ് വിരുന്നിലുണ്ടായിരുന്നത്. സോണിയാഗാന്ധിയെ കൂടാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മന്മോഹൻ സിങ്, എ.കെ. ആന്റണി. ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഒരു ഒത്തുചേരലാണ് നടന്നതെന്നും ഔപചാരിക രാഷ്ടീയചർച്ചകൾ വിരുന്നിന്റെ ഭാഗമായി ഉണ്ടായില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. അടുത്തദിവസങ്ങളിൽതന്നെ എൻ.സി.പി. നേതാവ് ശരദ്പവാറും പ്രതിപക്ഷ നേതാക്കൾക്ക് വിരുന്നു നൽകുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്