മലക്കം മറിഞ്ഞെത്തിയ കിരൺ ബേദിയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടുന്നതിൽ ആർഎസ്എസിന് അതൃപ്തി; മോഹൻ ഭഗവത് അമിത് ഷായെയും മോദിയെയും വിയോജിപ്പ് അറിയിച്ചു; ഭൂരിപക്ഷം കിട്ടിയാലും മുഖ്യമന്ത്രി കസേര ബേദിക്ക് അന്യമായേക്കും
ന്യൂഡൽഹി: ഒരു കാലത്ത് ആർഎസ്എസിന്റെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകയായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥ കിരൺ ബേദിയെ ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി അധികാരം പിടിച്ചെടുക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കത്തിൽ തുടക്കത്തിൽ തന്നെ കല്ലുകടി. പലതവണ മലക്കം മറിഞ്ഞിട്ടുള്ള കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടേണ്ടെന്ന നിലപാടിലാൽ ആർഎസ്എസ് എത്തിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. ആർഎസ്എസിന്റെ നിശിത വിമർശകയായിരുന്ന ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നതിലുള്ള വിയോജിപ്പ് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ബിജെപി അധ്യക്ഷൻ അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ സാഗറിൽ നടക്കുന്ന ആർ.എസ്.എസിന്റെ വാർഷിക നേതൃത്വ യോഗത്തിൽ ഈ നിലപാട് വ്യക്തമാക്കിയ ശേഷമാണ് ഭഗവത് ഇക്കാര്യം അമിത്ഷായെയും നരേന്ദ്ര മോദിയേയും അറിയിച്ചത്. കിരൺബേദിയേ പോലുള്ളവർ ബിജെപിയിലേക്ക് വരുന്നത് നല്ലതാണെങ്കിലും പാർട്ടിയിൽ ചേരുന്ന ദിവസം തന്നെ അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാണിക്കുന്നത് ഗതികേടാണ് എന്നാണ് ആർ.എസ്.എസിന്റെ അഭിപ്രായം.
മുൻ ഉദ്യോഗസ്ഥയും ക്ലീൻ ഇമേജുള്ള വ്യക്തിയുമായ കിരൺ ബേദിയാണ് അരവിന്ദ് കെജ്രിവാളിനെ നേരിടാൻ നല്ലതെന്ന തീരുമാനത്തിലാണ് ബിജെപി അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം നേതൃത്വം വ്യക്തമാക്കിയിട്ടില്ല. എന്നാൽ അനൗപചാരികമായി ഈ ഉറപ്പു നൽകിയതു കൊണ്ടാണ് കിരൺ ബേദി ബിജെപിയിൽ ചേരാൻ സമ്മതിച്ചതെന്നാണ് അറിയുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ പാർട്ടിയിൽ എത്തിയ കിരൺ ബേദിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിൽ ഒരു വിഭാഗം ബിജെപി നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്.
ആരോഗ്യമന്ത്രി സ്ഥാനത്തു നിന്നും ഡോ. ഹർഷവർദ്ധനെ ഒഴിവാക്കിയപ്പോൾ അദ്ദേഹം ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല, പകരം കിരൺ ബേദിയെ കൊണ്ടുവരികയാണ് ചെയ്തത്. ഇതിൽ ഡോ. ഹർഷവർദ്ധനും എതിർപ്പുണ്ടെന്നാണ് സൂചന. എന്നാൽ കിരൺ ബേദിയെ മുൻനിർത്തി വോട്ട് പിടിക്കാനുള്ള തന്ത്രം തന്നെയാണ് മോദിയും അമിത്ഷായും മുന്നോട്ടുവെക്കുന്നത്. സുബ്രഹ്മണ്യം സ്വാമിയെ ബിജെപിയിൽ എത്തിച്ച് മന്ത്രിസ്ഥാനം നൽകാത്തതു പോലെ കിരൺ ബേദിക്കും ബിജെപി ഭൂരിപക്ഷം കിട്ടിയാൽ തന്നെ മുഖ്യമന്ത്രി പദവി നൽകിയേക്കില്ലെന്ന് തന്നെയാണ് സൂചന. കിരൺ ബേദിയെ മുഖ്യമന്ത്രിയാക്കരുതെന്ന പരോക്ഷ സൂചന തന്നെയാണ് മോഹൻ ഭാഗവത് നേതാക്കൾക്ക് നൽകിയിരിക്കുന്നത്.
രാജ്യത്തെ ആദ്യത്തെ വനിത ഐ പി എസ് ഓഫീസറെന്ന താരപരിവേഷവും ഡൽഹിയിലെ സാമൂഹ്യ സംഘടകളിൽ ഇടപെട്ടതിലൂടെയുള്ള ഇമേജും പരിഗണിച്ചാണ് അവരെ ബിജെപി ക്ഷണിച്ചത്. എന്നാൽ എക്കാലത്തും മലക്കം മറിച്ചിലിലൂടെയാണ് കിരൺ ബേദി ശ്രദ്ധ നേടിയതും. ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥയായിരുന്നപ്പോൾ അഭിഭാഷകർക്കെതിരായ എടുത്ത നടപടിയാണ് കിരൺ ബേദിയെ വിവാദത്തിലാക്കിയത്. പൊലീസ് നടപടി വിവാദമായതിനെതുടർന്ന് സർക്കാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചു.
ജസ്റ്റിസ് ഡി പി വാദ്വയുടെ അന്വേഷണ റിപ്പോർട്ടിൽ കിരൺബേദിയ്ക്കെതിരെ പരമാർശങ്ങളുണ്ടായിരുന്നു. ഡൽഹിയിൽ കിരൺബേദിയെ ഉന്നതപദവിയിൽ നിയമിക്കില്ലെന്ന് പറഞ്ഞാണ് സർക്കാർ അന്ന് അഭിഭാഷകരെ അനുനയിപ്പിച്ചത്. അതുകൊണ്ടായിരിക്കണം കിരൺബേദിയുടെ സീനിയോറിറ്റി മറികടന്നാണ് ഡൽഹി കമ്മീഷണർ പിന്നീട് നിയമിക്കപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് മൂന്ന് മാസം അവർ ലീവെടുത്തെങ്കിലും അവധിക്കാലം പൂർത്തിയാകുന്നതിന് മുമ്പ് ജോലിയിൽ തിരിച്ച് പ്രവേശിക്കുകയായിരുന്നു.
തിഹാർ ജയിലിലെ ഇൻസ്പകെടർ ജനറലായിരുന്ന കാലത്തെ പ്രവർത്തനങ്ങളാണ് കിരൺബേദിയുടെ പ്രശസ്തി ഉയരാൻ ഇടയാക്കിയകത്. നിരവധി പദ്ധതികൾ ഇക്കാലത്ത് ഇവർ നടപ്പിലാക്കി. ഇതിനിടയിൽ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി നവജ്യോതി ഇന്ത്യ ഫൗണ്ടേഷനും കിരൺബേദി തുടക്കം കുറിച്ചു. ഇതിനുള്ള പ്രതിഫലമായിരുന്നു മാഗ്സാസെ അവാർഡ്. അന്ന ഹസാരെയുടെ കൂടെ ചേർന്ന് അഴിമതിവിരുദ്ധ സമരം തുടങ്ങിയപ്പോഴും, ബിജെപിയുടെ വിമർശകയായിരുന്നു കിരൺ ബേദി. അന്ന് ട്വിറ്ററിലൂടെ കിരൺ ബേദി നടത്തിയ വിമർശനങ്ങൽ ഇപ്പോൾ രഷ്ട്രീയ എതിരാളികൾ ആയുധമാക്കി കഴിഞ്ഞു.
ഗുജറാത്ത് കലാപ കേസിൽ മോദിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോൾ, കോടതി വിധി എന്തായാലും, കലാപത്തെക്കുറിച്ച് ഒരുനാൾ സത്യസന്ധമായി പറയാൻ മോദി തയ്യാറാകേണ്ടിവരുമെന്നായിരുന്നു കിരൺ ബേദിയുടെ ട്വീറ്റ്. പിന്നീട് നരേന്ദ്ര മോദി അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് തോന്നിയപ്പോഴാണ് കെജ്റിവാളിനെതിരായ വിമർശനം ശക്തമാക്കിയതും ബിജെപിയുമായി അടുപ്പം കൂടി തുടങ്ങിയതും.
കിരൺ ബേദിയുടെ ഈ ട്വീറ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അവരുടെ അവസരവാദത്തെ തുറന്നുകാണിക്കാനാണ് കോൺഗ്രസിന്റെയും ആം ആദ്മിയുടെയും ശ്രമം. കിരൺ ബേദി അവസരവാദിയാണെന്ന് കോൺഗ്രസ് കോൺഗ്രസ് നേതാവ് പി സി ചാക്കോ ആരോപിക്കുകയും ചെയ്തു. കിരൺ ബേദി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണോ അല്ലയോ എന്നത് ഡൽഹിയിലെ ജനങ്ങളെ ബാധിക്കുന്ന കാര്യമല്ല. അവർ അവസരവാദിയാണെന്ന് ജനങ്ങൾക്കറിയാമെന്നും ചാക്കോ പറഞ്ഞു. ആം ആദ്മിയും കിരൺ ബേദിയിലെ അവസരവാദിയെ തുറന്നുകാണിക്കാനുള്ള ശ്രമത്തിലാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍