മന്നാർഗുഡി മാഫിയയിൽനിന്ന് പാർട്ടിയെ മോചിപ്പിക്കാൻ അണ്ണാഡിഎംകെ നേതൃത്വത്തിന്റെ തീരുമാനം; ജയിലിൽ കഴിയുന്ന ശശികലയെയും കുടുംബത്തെയും പാർട്ടിയിൽനിന്നു പുറത്താക്കി; തീരുമാനം 20 മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ; പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കി പളനി സ്വാമി മുഖ്യമന്ത്രി പദത്തിൽ തുടരുന്ന ഒത്തുതീർപ്പ് ഫോർമുലയ്ക്ക് അംഗീകാരം
ചെന്നൈ: അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. ജയലളിതയുടെ മരണത്തിനു പിന്നാലെ പാർട്ടി പിടിച്ചെടുക്കാൻ നീക്കം നടത്തിയ തോഴി ശശികലയെ പുറത്താക്കുന്ന സുപ്രധാന തീരുമാനം ഇന്നു നേതാക്കൾ എടുത്തു. മുഖ്യ20 മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ശശികലയെയും അവരുടെ ബന്ധുക്കളെയും പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. ശശികലയും ബന്ധുക്കളും നേതൃത്വം നല്കുന്ന മന്നാർഗുഡി മാഫിയയിൽനിന്ന് പാർട്ടിയെ പൂർണമായി മോചിപ്പിക്കാനുള്ള തീരുമാനമാണ് അണ്ണാ ഡിഎംകെ നേതൃത്വം എടുത്തിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി പനീർസെൽവവും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ചർച്ച ആരംഭിച്ചതോടെയാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. ശശികലയ്ക്കെതിരേ വിമതസ്വരം ഉയർത്തി സ്വന്തമായി പാർട്ടി രൂപീകരിച്ച പനീർശെൽവം, മന്നാർഗുഡി മാഫിയയില്ലാത്ത അണ്ണാ ഡിഎംകെയിലേക്ക് മാത്രമെ താൻ മടങ്ങിയെത്തൂവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശികലയുടെയും മന്നാർഗുഡി മാഫിയയുടെയും സ്വാധീനത്തിൽനിന്ന് പാർട്ടിയെ മുക്തമാക്കാനുള്ള തീരുമാനം ഉണ്ടായത്. വൈകിട്ട് എട്ടിനാണ് സുപ്രധാന യോഗം ആരംഭിച്ചത്. രണ്ടു മണിക്കൂറിനകം ശശികലയെ പുറത്താക്കുന്ന തീരുമാനം ഉണ്ടായി. പനീർശെൽവത്തിന് പാർട്ടിയിൽ സുപ്രധാന പദവി നല്‍കാനും യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്.
ജയിലിൽ കഴിയുന്ന ഇടക്കാല ജനറൽ സെക്രട്ടറി ശശികലയുടെ സ്വാധീനത്തിൽനിന്ന് പാർട്ടിയെ പൂർണമായും മോചിപ്പിക്കാനുള്ള സുപ്രധാന തീരുമാനമാണ് രാത്രി പത്തു മണിയോടെ ഉണ്ടായിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഒരിക്കൽക്കൂടി അപ്രതീക്ഷിതമായി രാത്രി ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. മുമ്പ് ശശികലയെ എതിർത്ത് പനീർശെൽവം മാധ്യമങ്ങൾക്കു മുന്നിലെത്തിയതും രാത്രി അപ്രതീക്ഷിതമായിട്ടായിരുന്നു.
ജയിലിൽ കഴിയുന്ന ശശികലയെയും അവരുടെ അനന്തരവൻ ടി.ടി.വി. ദിനകരനെയും എന്നെന്നേയ്ക്കുമായി ഒഴിവാക്കാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. ദിനകരന്റെയും കുടുംബത്തിന്റെയും സ്വാധീനമില്ലാതെ പാർട്ടിയെ നയിക്കാൻ തങ്ങൾ തീരുമാനം എടുത്തതായി യോഗത്തിനുശേഷം ധനമന്ത്രി ഡി. ജയകുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. പാർട്ടി നേതാക്കളുമായും എംഎൽഎമാരുമായും ആലോചിച്ച ശേഷമാണ് തീരുമാനം. തമിഴ്നാട്ടിലെ ജനങ്ങളും ഇതാണ് ആഗ്രഹിക്കുന്നത്. വിഭാഗീയതയല്ല, ഐക്യമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഒ. പനീർശെൽവത്തെ പാർട്ടിയിലേക്കു മടക്കിക്കൊണ്ടുവരാൻ ഒരു സമിതിയെ നിയോഗിച്ചതായും ജയകുമാർ അറിയിച്ചു.
ജയലളിതയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ പാർട്ടിയിലും ഭരണത്തിലും പിടിമുറുക്കാൻ കച്ചകെട്ടിയിറങ്ങിയ ശശികല ഒന്നും നേടാതെ പാർട്ടിക്കു പുറത്തേക്കു പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറി പദം ഏറ്റെടുത്ത് മുഖ്യമന്ത്രിയാകാനാണ് ശശികല ആദ്യം നീക്കം നടത്തിയത്. മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്ത ശശികലയ്ക്കെതിരേ വിമത ശബ്ദമുയർത്തി ഒ. പനീർശെൽവം രംഗത്തെത്തി. ഇതോടെ അണ്ണാ ഡിഎംകെ രണ്ടു ചേരിയായി. ഇതിനു പിന്നാലെ ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ സുപ്രീംകോടതി ശിക്ഷ വിധിച്ചു. ഇതോടെ അവർ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാവുകയായിരുന്നു.
ശശികയ്ക്കെതിരേ വിമതസ്വരം ഉയർത്തിയ പനീർശെൽവം ചെന്നൈയിലേക്കു മടങ്ങിയെത്തിയതോടെയാണ് അണ്ണാഡിഎംകെയിൽ ഐക്യത്തിനുള്ള നീക്കങ്ങൾ ശക്തമാകുന്നതും മന്നാർഗുഡി മാഫിയയുടെ സ്വാധീനം അവസാനിപ്പിക്കാൻ തീരുമാനം ഉണ്ടാകുന്നതും. നേരത്തേ പനീർശെൽവവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. മന്നാർഗുഡി മാഫിയയില്ലാത്ത അണ്ണാ ഡിഎംകെയിലേക്ക് മാത്രമെ താൻ മടങ്ങിയെത്തൂവെന്ന് പനീർശെൽവം വ്യക്തമാക്കി. അതിനിടെ, പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ അനന്തിരവനുമായ ടി.ടി.വി. ദിനകരൻ രാജി സന്നദ്ധത അറിയിച്ചു.
പനീർശെൽവത്തിനു പാർട്ടി ജനറൽ സെക്രട്ടറി പദം നല്കി ഇടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായി തുടരാനുള്ള ഫോർമുലയാണ് അണ്ണാ ഡിഎംകെയിൽ ഉണ്ടാക്കിയിരിക്കുന്നതെന്നു സൂചനയുണ്ട്. 30 എംഎൽഎമാർ ശശികലയ്ക്ക് ഒപ്പമാണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവരും കൂറുമാറിയതായാണ് സൂചന.
ശശികലയെ ജനറൽ സെക്രട്ടറിയായി നിലനിർത്തി ഒ. പനീർസെൽവത്തെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആക്കാനുള്ള ആലോചന നടന്നിരുന്നു. എന്നാൽ ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിലനിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും കൂട്ടർക്കും പനീർസെൽവം വ്യക്തമായ സന്ദേശം നൽകുകി. ജയലളിതയുടെ മരണശേഷം ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റതു ചട്ടവിരുദ്ധമാണ്. ശശികലയെയും കുടുംബത്തെയും പൂർണമായി ഒഴിവാക്കിയെങ്കിൽ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂവെന്നും പനീർസെൽവം വ്യക്തമാക്കി. ശശികലയോ അവരുടെ കുടുംബാംഗങ്ങളോ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ വരുന്നതിനെ ജയലളിത പിന്തുണച്ചിരുന്നില്ല. എംജിആറിന്റെയും ജയലളിതയുടെയും പാരമ്പര്യം തുടർന്നാൽ മതി. ജയലളിതയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ജയയ്ക്കു നൽകിയ ചികിൽസയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കണമെന്നും പനീർസെൽവം ആവശ്യപ്പെട്ടു.
സ്വത്തുകേസിൽ ശികഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ശശികലയെ സന്ദർശിക്കാനായി ദിനകരൻ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഐക്യചർച്ചകൾ അരങ്ങേറിയത്. ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ പനീർസെൽവത്തിനൊപ്പം പോകുമെന്ന് ചില മുതിർന്ന മന്ത്രിമാരും എംഎൽഎമാരും നിലപാടെടുത്ത പശ്ചാത്തലത്തിൽക്കൂടിയായിരുന്നു തിരക്കിട്ട ഐക്യ ചർച്ചകൾ നടന്നത്.
ജയലളിതയുടെ മരണശേഷം തോഴി ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയ അണ്ണാ ഡിഎംകെയിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയായ ഒ പനീർശെൽവത്തോട് സ്ഥാനം രാജി വയ്ക്കാൻ ശശികല ആവശ്യപ്പെടുകയും ചെയ്തു. എക്കാലത്തും ജയലളിതയുടെ വിനീത വിധേയനായ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന പനീർശെൽവം ചിന്നമ്മയുടെ നിർദ്ദേശത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ സുഗമമാകുകയും ചെയ്തു. എന്നാൽ തമിഴ് ജനതയെയൊന്നാകെ ഞെട്ടിച്ചുകൊണ്ട് ഒ പനീർസെൽവം ചിന്നമ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. പനീർസെൽവത്തിന്റെ ഈ തുറന്നുപറച്ചിൽ ദ്രാവിഡ രാഷ്ട്രീയത്തെയൊന്നാകെ കലുഷിതമാക്കുകയും ചെയ്തു. ഇതിനിടെ സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലുമായി. തുടർന്ന് നടന്ന തട്ടിക്കൊണ്ടു പോകൽ നാടകത്തിനൊടുവിൽ പളനി സ്വാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനുശേഷം ശശികലയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ(അമ്മ), പനീർശെൽവത്തിന്റെ അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) എന്നീ പാർട്ടികൾ രൂപം കൊണ്ടു.
ശശികല ജയിലിലായതിനെത്തുടർന്നാണ് അനന്തിരവനായ ടി.ടി.വി ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയോഗിച്ചത്. ഇതിനിടെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിലൂടെ ദിനകരനെ നിയമസഭയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാനും ശശികല ശ്രമിച്ചിരുന്നു. ഇതുതന്നെയാണ് പളനി സ്വാമിയെയും കൂട്ടരെയും ശശികലയ്ക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍