മുഖ്യമന്ത്രി പദത്തിൽ അൽപായുസ്സിന്റെ കാര്യത്തിൽ 'സ്വന്തം റെക്കോഡ്' തിരുത്തി വീണ്ടും യെദിയൂരപ്പ; 2007ൽ ഏഴുദിവസം അധികാരത്തിലിരുന്ന ബിജെപി നേതാവ് ഇത്തവണ രാജിവച്ചത് 56 മണിക്കൂർ കസേര സ്വന്തമാക്കിയ ശേഷം; ഉത്തരാഖണ്ഡിൽ ഒരുദിവസം ഇരുന്ന ഹരീഷ് റാവത്തും യുപിയിൽ രണ്ടുദിവസം ഇരുന്ന ജഗദംബിക പാലും ഇപ്പോഴും തൊട്ടുമുന്നിൽ; ബീഹാറിൽ അഞ്ചുദിവസം മുഖ്യമന്ത്രിയായ സതീഷ് സിങ് പിന്നാലെ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: യെദിയൂരപ്പ സ്വന്തം 'റെക്കോഡ്' വീണ്ടും ഭേദിച്ചു. മുമ്പ് ഒരാഴ്ചമുഖ്യമന്ത്രി എന്ന നിലയിൽ കർണാടകത്തിൽ അധികാരമേറിയതിന് പിന്നാലെ രാജിവച്ചൊഴിയേണ്ടിവന്ന യദിയൂരപ്പയ്ക്ക് ഇക്കുറി 56 മണിക്കൂർ മാത്രമേ മുഖ്യമന്ത്രിയായി നിൽക്കാൻ കഴിഞ്ഞുള്ളൂ. വലിയ വിശ്വാസിയായ യദിയൂരപ്പയ്ക്ക് ഇത്തരത്തിൽ രണ്ടാമതും മുഖ്യമന്ത്രിക്കസേരയ്ക്ക് അൽപ്പായുസ്സായത് ബിജെപി വൃത്തങ്ങളിലും ചർച്ചയായി. നിയമസഭയിൽ 112 എന്ത മാന്ത്രിക സംഖ്യയിലേക്ക് എത്താൻ കൂടുതൽ എംഎൽഎമാരെ ബിജെപി എങ്ങനെയെങ്കിലും നേടുമെന്ന വിശ്വാസത്തിലാണ് മുമ്പ് സ്വയം പ്രഖ്യാപിച്ച സമയത്തുതന്നെ യദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. എന്നാൽ സുപ്രീംകോടതിയിലേക്ക് കോൺഗ്രസ് കാര്യങ്ങൾ നീക്കിയതോടെ എല്ലാം തകിടംമറിഞ്ഞു. മോദിയുടെ വിശ്വസ്തനായ ഗവർണർ രണ്ടാഴ്ച സമയം നൽകുമെന്നും സുപ്രീംകോടതി ഒരാഴ്ചയെങ്കിലും സമയം വിശ്വാസം തെളിയിക്കാൻ അനുവദിക്കുമെന്നും ആയിരുന്നു ബിജെപിയുടേയും യദിയൂരപ്പയുടേയും പ്രതീക്ഷ. പക്ഷേ, അത് നടന്നില്ല.
ഇതോടെ ഇന്ന് ഉച്ചയോടെ തന്നെ യദിയൂരപ്പ 12 പേജുള്ള രാജിപ്രസംഗം തയ്യാറാക്കിവച്ചതായ വാർത്തകളും പുറത്തുവന്നു. അപ്പോഴും വലിയൊരു വിഭാഗം പ്രവർത്തകർ പ്രതീക്ഷയിലായിരുന്നു. സഭയിൽ എന്തുവിലകൊടുത്തും കോൺഗ്രസിനേയും ദളിനേയും നേരിട്ട് യദിയൂരപ്പ അധികാരത്തിൽ തുടരുമെന്നായിരുന്നു അവരുടെ വിശ്വാസം. സഭയിലെ വിശ്വാസവോട്ടെടുപ്പ് നടക്കുന്ന വേളയിൽ പ്രോ ടേം സ്പീക്കറായി ഏറ്റവും വിശ്വസ്തനെ തന്നെ കീഴ് വഴക്കങ്ങൾ ലംഘിച്ച് ബിജെപി നിയോഗിച്ചതും എന്തും സംഭവിക്കാം സഭയിലെന്ന പ്രതീതി സൃഷ്ടിച്ചു.
എന്നാൽ സഭാ നടപടികൾ ലൈവ് ചെയ്യാൻ ചാനലുകളെ അനുവദിച്ചതോടെ സഭയ്ക്കകത്ത് ഉയരുന്ന ഏതൊരു പ്രതിഷേധവും സുപ്രീംകോടതിയിലെത്തുമെന്ന് ഉറപ്പായി. ഇതോടെ കോൺ്ഗ്രസ്സും കരുതലോടെ നീങ്ങി. സഭയിൽ യദിയൂരപ്പ വിശ്വാസം തേടിയുള്ള പ്രമേയം അവതരിപ്പിച്ചപ്പോൾ വികാരാധീനനായി പ്രസംഗം നീട്ടിയപ്പോഴേ അത് രാജി തീരുമാനിച്ചുള്ള പ്രസംഗമാണെന്ന് എല്ലാവരും ഉറപ്പിച്ചു. ആദ്യം പ്രസംഗം നീളുന്നതിനെതിരെ സിദ്ധരാമയ്യ എതിർപ്പ് ഉന്നയിച്ചെങ്കിലും പ്രോടേം സ്പീക്കറുടെ റൂളിങ് വന്നു. യദിയൂരപ്പ പ്രസംഗം തുടർന്നു. എന്തുതന്നെ നടന്നാലും സംയമനം വിടില്ലെന്നും സഭയിൽ എതിർപ്പോ പ്രതിഷേധമോ ഉയർത്തില്ലെന്നും കോൺഗ്രസ് തീരുമാനിച്ചിരുന്നു. ദള്ളും ഇതേ നയം പാലിച്ചു. അംഗങ്ങൾക്കെല്ലാം നിർദ്ദേശവും നൽകി.
പ്രസംഗത്തിനിടെ വികാരാധീനനായി യദിയൂരപ്പ നീങ്ങിയപ്പോഴും ആരും ഒന്നും ശബ്ദിച്ചില്ല. ഇതിനകം തന്നെ ബിജെപി അംഗങ്ങൾക്കിടയിൽ രാജിക്കാര്യത്തിന്റെ തീരുമാനം എത്തിയിരുന്നു. ഇതോടെ അവരും യാതൊരു ഒച്ചപ്പാടും സൃഷ്ടിക്കാതെ നേതാവിന്റെ പ്രഖ്യാപനത്തിന് കാതോർത്തു. ഒടുവിൽ രാഷ്ട്രീയ നാടകങ്ങളും അവകാശവാദങ്ങളും എല്ലാം വൃഥാവിലായെന്ന ബോധ്യത്തോടെ യദിയൂരപ്പ രാജി പ്രഖ്യാപിച്ചു. അതോടെ ഇന്ത്യയിൽ കുറഞ്ഞ സമയം അധികാരത്തിലിരുന്ന മുഖ്യമന്ത്രിമാരുടെ പട്ടികയിൽ രണ്ടാമതും ഇടംപിടിക്കുകയാണ് അദ്ദേഹം. മെയ് 17 നായിരുന്നു സത്യപ്രതിജ്ഞ. രാവിലെ ഒമ്പതിന് 56 മണിക്കൂർ പിന്നിടുമ്പോൾ ഇന്ന് നാലുമണിയോടെ ഒടുവിൽ രാജി.
ഇന്ത്യയിൽ കുറഞ്ഞ സമയം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നവരുടെ കൂട്ടത്തിൽ ഇതിനുമുമ്പ് 2007ൽ യദിയൂരപ്പയുടെ പേര് എഴുതിച്ചേർക്കപ്പെട്ടിരുന്നു. അന്ന് ഏഴു ദിവസം മാത്രമായിരുന്നു അധികാരത്തിൽ. നാലു മന്ത്രിമാരോടൊപ്പം 2007 നവംബർ 12ന് ആണു യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാടകീയ സംഭവങ്ങൾക്കൊടുവിൽ നവംബർ 19നു വിശ്വാസപ്രമേയ ചർച്ചയ്ക്കിടെ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. പ്രമേയത്തെ എതിർത്തു വോട്ട് ചെയ്യാൻ ജനതാദൾ (എസ്) എംഎൽഎമാർക്കു പാർട്ടി അധ്യക്ഷൻ ദവഗൗഡ അന്നു രാവിലെ വിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് യദിയൂരപ്പ പുറത്താവുന്നത്. ഇന്ന് വീണ്ടും ദള്ളും ദേവഗൗഡയും എതിർ പാളയത്തിൽ കോൺഗ്രസിനൊപ്പം കൈകോർത്തതോടെ യദിയൂരപ്പയ്ക്ക് വീണ്ടും പുറത്തുപോവേണ്ടിവരുന്നു.
എന്നാൽ ഒരു ദിവസം മാത്രം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയും രണ്ടുദിവസമിരുന്ന നേതാവും ഉണ്ട് ഇപ്പോഴും യദിയൂരപ്പയ്ക്ക മുന്നിൽ ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് (കോൺഗ്രസ്) രണ്ടാംവട്ടം മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നത് കഷ്ടിച്ച് ഒരു ദിവസം മാത്രം. 2016 ഏപ്രിൽ 21 മുതൽ 22 വരെ. കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിലേക്കു പോയതോടെ 2016 മാർച്ച് 27ന് ആണു രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. ഏപ്രിൽ 21ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് രാഷ്ട്രപതിഭരണം റദ്ദാക്കി. ഹരീഷ് റാവത്ത് മുഖ്യമന്ത്രിക്കസേരയിൽ മടങ്ങിയെത്തി. തൊട്ടടുത്ത ദിവസം തന്നെ ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി തടഞ്ഞു. സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി.
യുപിയിൽ ജഗദംബിക പാലിന് രണ്ടുദിവസമാണ് അധികാരത്തിലിരിക്കാൻ കഴിഞ്ഞത്. 1998 ഫെബ്രുവരി 21നു ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശിൽ കല്യാൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടു. തുടർന്നു ലോക്താന്ത്രിക് കോൺഗ്രസ് നേതാവ് ജഗദംബികപാൽ മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാൽ, കല്യാൺ സിങ് സർക്കാരിനെ പുനഃസ്ഥാപിക്കാൻ അലഹാബാദ് ഹൈക്കോടതി ഫെബ്രുവരി 23ന് ഉത്തരവിട്ടു. ഇതോടെ ജഗദംബികപാൽ പുറത്തായി. 1968 ജനുവരി 28 മുതൽ ഫെബ്രുവരി ഒന്ന് വരെ മാത്രം ബിഹാറിലെ കോൺഗ്രസ് സർക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു സതീഷ് പ്രസാദ് സിങ് ഇദ്ദേഹം അഞ്ചുദിവസമാണ് അധികാരത്തിലിരുന്നത്.
Stories you may Like
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- പത്തനംതിട്ട ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജി വച്ചു
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍