Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി സർക്കാരിനെ വീഴ്‌ത്താൻ ഓഹരിവിപണിയിൽ 'ഒക്ടോബർ ദുരന്തം' ആസൂത്രണം ചെയ്ത് മുൻ കേന്ദ്രമന്ത്രി; യുപിഎ അധികാരത്തിൽ എത്തിയാൽ ഉന്നതപദവി നൽകാമെന്ന പ്രലോഭനത്തിൽ മയങ്ങി മുതിർന്ന ഉദ്യോഗസ്ഥർ; ചരടുവലികളിലൂടെ ഓഹരിവിപണിയെ നിയന്ത്രിച്ച് ഈ ഉന്നത രാഷ്ട്രീയ നേതാവും ബന്ധുമിത്രാദികളും നേടിയത് 39,000 കോടി രൂപയെന്നും റിപ്പോർട്ട്

മോദി സർക്കാരിനെ വീഴ്‌ത്താൻ ഓഹരിവിപണിയിൽ 'ഒക്ടോബർ ദുരന്തം' ആസൂത്രണം ചെയ്ത് മുൻ കേന്ദ്രമന്ത്രി; യുപിഎ അധികാരത്തിൽ എത്തിയാൽ ഉന്നതപദവി നൽകാമെന്ന പ്രലോഭനത്തിൽ മയങ്ങി മുതിർന്ന ഉദ്യോഗസ്ഥർ; ചരടുവലികളിലൂടെ ഓഹരിവിപണിയെ നിയന്ത്രിച്ച് ഈ ഉന്നത രാഷ്ട്രീയ നേതാവും ബന്ധുമിത്രാദികളും നേടിയത് 39,000 കോടി രൂപയെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഈ വരുന്ന ഒക്ടോബറിൽ ഇന്ത്യൻ ഓഹരിവിപണിയെ വലിയൊരു തകർച്ചയിലേക്ക് കൂപ്പുകുത്തിക്കാനും അതുവഴി നരേന്ദ്ര മോദിയുടേയും ബിജെപിയുടെയും നേതൃത്വത്തിൽ എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുന്നത് തടയിടാനും മുൻ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ ചരടുവലി നടക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ ഒന്നിന് ഇത്തരത്തിൽ ഓഹരിവിപണിയിൽ വലിയ തിരിച്ചടിയുണ്ടാക്കി അത് മോദി സർക്കാരിന്റെ കഴിവുകേടായി വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നതെന്ന് 'സൺഡെ ഗാർഡിയൻ' റിപ്പോർട്ടുചെയതത് ചർച്ചയാവുകയാണ് ഇപ്പോൾ. മാധവ് നാലാപ്പാട്ടിന്റെ ലീഡ് വാർത്തയായി ആണ് സൺഡെ ഗാർഡിയൻ ഈ വിവരം പുറത്തുവിട്ടത്.

മന്മോഹൻസിംഗിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന ഒരു മുതിർന്ന നേതാവാണ് ഇത്തരമൊരു ചരടുവലി നടത്തുന്നതെന്നും അടുത്ത തിരഞ്ഞെടുപ്പിൽ മോദിക്ക് വലിയ തിരിച്ചടി നൽകുകയാണ് ലക്ഷ്യമെന്നുമാണ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്. ഫെബ്രുവരി രണ്ടിന് ഉണ്ടായിരുന്ന നിലയിൽ നിന്ന് പകുതിയോളമായി പല ഓഹരികളുടേയും മൂല്യം ഒക്ടോബർ ഒന്നോടെ തകരുന്ന നിലയിലാണ് ഇത്തരമൊരു നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി 31 ബ്രോക്കറേജുകളേയും വിദേശ ഇന്ത്യൻ ഫിനാൻഷ്യൽ ഏജൻസികളേയും കൂട്ടുപിടിച്ചാണ് ചരടുവലികൾ നടക്കുന്നത്.

തന്ത്രപ്രധാന മന്ത്രാലയങ്ങളിൽ ഇപ്പോഴും തന്റെ ആജ്ഞാനുവർത്തികളായ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് മുന്മന്ത്രിയുടെ നീക്കം. മോദി സർക്കാർ വീഴുകയും വീണ്ടും യുപിഎ അധികാരത്തിൽ എത്തുകയും ചെയ്താൽ ഉന്നത പദവി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഈ ഉദ്യോഗസ്ഥരെ മുന്മന്ത്രി കൂടെ നിർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മന്ത്രിയുടെ പേര് വെളിപ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.

നിലവിലെ സാഹചര്യങ്ങളിൽ ബിജെപി തന്നെ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയേക്കുമെന്ന സാഹചര്യം വരുന്നതോടെയാണ് ഇത്തരമൊരു നീക്കത്തിന് ശ്രമം നടക്കുന്നതെന്നാണ ്‌സൂചനകൾ. ഈ രാഷ്ട്രീയ ഉന്നതന്റെ വിശ്വസ്തരും അടുപ്പക്കാരുമായ, ഇന്ത്യയിലും വിദേശത്തുമുള്ള ബിസിനസുകാരും ഇതോടെ വലിയ പ്രതീക്ഷയിലാണെന്ന് ഫെബ്രുവരി നാലിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്‌റ്റോക്ക് മാർക്കറ്റ് തിരിമറിയിലൂടെ ഈ മുന്മന്ത്രി തന്റെ ഭരണകാലത്ത് 39,000 കോടി രൂപ സ്വന്തമാക്കി. അധികാരത്തിലിരുന്ന വകുപ്പിലെ സ്വാധീനശക്തിയും അവിടെ ലഭിക്കുന്ന വിവരങ്ങളും സമർത്ഥമായി ഉപയോഗിച്ചാണ് തനിക്ക് കൂടുതൽ ലാഭകരമായ നിലയിലേക്ക് സ്‌റ്റോക്ക് മാർക്കറ്റിനെ നിയന്ത്രിച്ചതെന്നും സാമ്പത്തിക രംഗത്തെ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

മുൻ മന്ത്രിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ അടുപ്പക്കാർക്കും ബന്ധുക്കൾക്കുമെല്ലാം ഇത്തരത്തിൽ വലിയ ലാഭം ഉണ്ടാകുകയും ചെയ്തു. ചില പ്രത്യേക ഓഹരികളുടെ വില ഉയരാനോ അല്ലെങ്കിൽ താഴാനോ ഇടയാക്കുംവിധം ചില നയങ്ങൾ പ്രഖ്യാപിക്കുന്നതരത്തിൽ ഇടപെട്ടാണ് വിപണി നിയന്ത്രണം മന്ത്രി സാധ്യമാക്കിയത്. കൃത്രിമമായി ചില ഓഹരികളുടെ വില ഉയർത്താനും പലരേയും ഉപയോഗിച്ച് ശ്രമം നടന്നു. വൻതോതിൽ ഓഹരികൾ വാങ്ങിക്കൂട്ടിയും മറ്റും വില കൃത്രിമമായി ഉയർത്താനും താഴ്‌ത്താനുമാണ് ശ്രമം ഉണ്ടായത്. ഇതിനായി വിശ്വസ്തരായ ഉദ്യോഗസ്ഥരിലൂടെ സർക്കാർ ഏജൻസികളെ തന്നെ ഉപയോഗിക്കുകയും ചെയ്തു. വിദേശ നിക്ഷേപകരിലൂടെയാണ് പാർട്ടിസിപ്പേറ്ററി നോട്ടുകളുപയോഗിച്ചം മറ്റും ബന്ധുമിത്രാദികളുടെ സംഘത്തെ ഉപയോഗിച്ച് മന്ത്രി ഇത്തരം നീക്കങ്ങൾ നടത്തിയത്.

എൽഐസി ഉൾപ്പെടെ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസികളെ ഉപയോഗിച്ചാണ് ഇത്തരത്തിൽ വിലകുറഞ്ഞ ഓഹരികൾ വാങ്ങിക്കൂട്ടാൻ നീക്കം നടത്തിയത്. 2004-2014 കാലത്ത് ഇത്തരം ഏജൻസികൾ ഏതൊക്കെ ഓഹരി എത്രയൊക്കെ വാങ്ങിയെന്ന് നിരീക്ഷിച്ചാൽ തന്നെ അതൊരു കുട്ടിക്കളിപോലെ ആയിരുന്നു എന്ന് കാണാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ പല ഓഹരികളുടേയും വില അധികം വൈകാതെ വലിയതോതിൽ ഇടിയുകയും ചെയ്തു. എന്നാൽ ഇപ്പോൾ മോദി സർക്കാരിന്റെ കാലത്ത് ഈ പ്രവണത കാണാനില്ലെന്നതും ശ്രദ്ധേയമാണെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ മുന്മന്ത്രിയുടെ വിശ്വസ്തരായ പലരും ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തും തന്ത്രപ്രധാന സ്ഥാനങ്ങളിൽ തന്നെ തുടരുന്നു. അവരെ ഉപയോഗിച്ചാണ് ഇപ്പോൾ ഓഹരിവിപണി വലിയതോതിൽ ഇടിക്കാനും സർക്കാരിനെതിരെ നിക്ഷേപകരുടെ വികാരം തിരിച്ചുവിടാനും നീക്കം നടക്കുന്നതെന്നാണ് സൂചനകൾ. നിക്ഷേപകർ ഓഹരിവിപണിയിലെ കയറ്റിറക്കങ്ങൾ അറിയാൻ നിരന്തരം നിരീക്ഷിക്കുന്ന ബിസിനസ് പത്രങ്ങളിലൂടെയും ചാനലുകളിലെ വിലയിരുത്തലുകളിലൂടേയും തനിക്ക് വേണ്ടരീതിയിൽ വിവരങ്ങൾ പുറത്തുവരാനും ഈ മുന്മന്ത്രി ഇപ്പോഴും നീക്കങ്ങൾ നടത്തുന്നുണ്ട്.

ഹവാല ഇടപാടിലൂടെയും അജ്ഞാതമായ വിദേശ നിക്ഷേപ റൂട്ടുകളിലൂടെയും ആണ് പണമെത്തിച്ച് ഓഹരി ഇടപാട് നടത്തുന്നത്. വില കുറയുമ്പോൾ ഇത്തരത്തിൽ ഷെയർ അടുപ്പക്കാരിലൂടെ വാങ്ങിപ്പിച്ച ശേഷം പിന്നീട് ആ ഓഹരികളുടെ വില കൂട്ടുന്ന രീതിയിൽ പ്രചരണം നടത്തും. പിന്നീട് വില കൂടുമ്പോൾ അവ വിറ്റഴിക്കും. ഇത്തരത്തിലാണ് പ്രവർത്തനം. ബാങ്കിങ് സിസ്റ്റത്തിലൂടെ തന്നെ ഇത്തരത്തിൽ പണമിടപാട് നടത്തുന്നു. അങ്ങനെ സഹസ്രകോടികളാണ് ഈ മുന്മന്ത്രിയും ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാക്കിയത്.

രാജസ്ഥാനിലേയും പഞ്ചാബിലേയും ചില ബ്രോക്കർമാർക്ക് ഈ മുന്മന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. ഇവർ ഹവാല ഇടപാടിലൂടെ പണം വിദേശത്തുനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നു. ഇവരുടെ പ്രവർത്തനം ശക്തമായി വിലയിരുത്തപ്പെടേണ്ടതുണ്ടന്നും എന്നാൽ സെക്യൂരിറ്റീസ് അന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഇതുവരെ കാര്യമായൊന്നും ഈ മുന്മന്ത്രിക്കെതിരെ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ബജറ്റുകൾ വരുന്ന കാലത്ത് ഈ മുന്മന്ത്രി നടത്തിയ ഇടപെടലുകൾ ഉൾപ്പെടെ എണ്ണിയെണ്ണി പറയുന്നുണ്ട് ഈ റിപ്പോർട്ടിൽ. റിപ്പോർട്ട് വന്നതോടെ ഇത്തരമൊരു നീക്കത്തിനെതിരെ കരുതലോടെ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാർ എന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP