രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങി; വൃക്ക മാറ്റിവച്ച ജനകീയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കം തുടങ്ങി; സുഷമയെ തുണയ്ക്കാൻ നിരവധി പ്രതിപക്ഷ പാർട്ടികളും തയ്യാറെന്ന് റിപ്പോർട്ടുകൾ: പലതും തുറന്നു പറയാതെ കാത്തിരുന്ന അദ്വാനിയുടെ അവസാന പ്രതീക്ഷയും ഇല്ലാതായേക്കും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി തീരുന്നതോടെ ജൂലായിൽ രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരികയാണ്. ഇതോടെ നിലവിൽ കേന്ദ്രംഭരിക്കുന്ന ബിജെപിയിൽ ആരാകണം തങ്ങളുടെ സ്ഥാനാർത്ഥിയെന്ന ചർച്ചകൾ സജീവമായി. പൊതുസമ്മതിയുള്ള സ്ഥാനാർത്ഥിയെ നിർത്തി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂടി പിന്തുണ തേടുകയെന്നതിനാണ് പാർട്ടിയിലെ ചർച്ചകളിൽ മുൻതൂക്കം.
അതിനാൽ തന്നെ നേരത്തേ പറഞ്ഞുകേട്ട മുതിർന്ന നേതാക്കളായ എൽകെ അദ്വാനിയുടേയും മുരളീമനോഹർ ജോഷിയുടേയും പേരിനു പകരം ജനസമ്മതിയിൽ മുന്നിൽ നിൽക്കുന്ന സുഷമാ സ്വരാജിന്റെ പേരിനാണ് ഇപ്പോൾ കൂടുതൽ പരിഗണനയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ബിജെപിയിലെ ഏറ്റവും ജനപ്രീതിയുള്ള വനിതാ നേതാവാണ് സുഷമ സ്വരാജ്. ഇന്ത്യകണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയെന്ന നിലയിലാണ് ജനങ്ങൾക്കിടയിൽ അവരുടെ സ്വീകാര്യത. പ്രവാസികളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി പ്രവാസി പ്രശ്നങ്ങളിൽ സജീവമായ ഇടപെടുന്നതാണ് സുഷമയുടെ ശൈലി. കേന്ദ്രമന്ത്രിയെന്ന അകൽച്ചയില്ലാതെ നേരിട്ട് സാധാരണക്കാർക്ക് അവരോട് പരാതി പറയാൻ അവസരങ്ങൾ ലഭിച്ചിരുന്നു. ഈ ശൈലി തന്നെയാണ് അവരുടെ ജനപ്രീതി വാനോളം ഉയർത്തിയതും. സോഷ്യൽ മീഡിയയിലൂടെ ജനങ്ങളോട് സംവദിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന സുഷമ ശൈലിയിൽ ഗുണം ലഭിച്ചവർ നിരവധിയാണ്.
ഇങ്ങനെ പല കാര്യങ്ങൾ കൊണ്ട് ജനപ്രീതിയാർജ്ജിച്ച മന്ത്രിയായ സുഷമ സ്വരാജിന് വൃക്കരോഗമാണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും അധികം വിഷമിച്ചതും പ്രവാസികളായിരുന്നു. എന്നാൽ, ആശുപത്രി കിടക്കയിൽ കഴിയുന്ന വേളയിലും വകുപ്പിലെ കാര്യങ്ങൾ നേരാംവണ്ണം പോകുന്നതിന് വേണ്ടി അവർ മുൻകൈയെടുത്തു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയ ആകുന്നതിന് തൊട്ട് മുമ്പ് വരെ പലരുടെയും പ്രശ്നങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ അവർക്ക് സാധിച്ചു. എല്ലാം ഭേദമായി അവർ വീണ്ടും പഴയപടിതന്നെ ഓരോ പ്രശ്നങ്ങളിലും ഇടപെടുകയും പ്രവാസിക്ഷേമത്തിനായി യത്നിക്കുകയും ചെയ്യുന്നു.
എന്നാൽ വിദേശകാര്യ മന്ത്രിയെന്ന ഭാരിച്ച ജോലി ചെയ്യാൻ സുഷമയ്ക്ക് ഇനി സാധിക്കുമോ എന്ന ആശങ്ക ചില കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. വിവിധ രാജ്യങ്ങൾ മന്ത്രിയെന്ന നിലയിൽ സഞ്ചരിക്കേണ്ടി വരുമെന്നതാണ് അതിലൊന്ന്. ഇതോടെയാണ് മന്ത്രിപദവിയിൽ നിന്നും സുഷമയെ പിൻവലിച്ച് രാഷ്ട്രപതിയാക്കാനുള്ള ആലോചന ബിജെപിയിൽ സജീവമായത്. എന്നാൽ, ഇക്കാര്യത്തിൽ സുഷമയുടെ തീരുമാനം തന്നെയാകും അന്തിമമാകുക. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു മന്ത്രിയെ മാറ്റുന്നതിനോട് പ്രധാനമന്ത്രി മോദിക്ക് യാതൊരു താൽപ്പര്യവുമില്ല.
എന്നാൽ, ആരോഗ്യ പരമായ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ തൽസ്ഥാനത്തു നിന്നു മാറാം എന്നതാണ് അദ്ദേഹത്തിന്റെയും നിലപാട്. മോദിതന്നെ ഇത്തരമൊരു അഭിപ്രായം പങ്കുവച്ചതോടെ സുഷമ ബിജെപിയുടെ ഭാഗത്തുനിന്നും സ്ഥാനാർത്ഥിയാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. സീനിയർ നേതാവ് അദ്വാനിയുടേയും പാർട്ടി മാർഗദർശക് മണ്ഡൽ അംഗമായ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയുടെ പേരുകൾ പരിഗണിച്ചതിനൊപ്പം ലോക്സഭ സ്പീക്കർ സുമിത്രാ മഹാജൻ, ഝാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നീ പേരുകളും പാർട്ടി പരിഗണിച്ചിരുന്നു.
നരേന്ദ്രമോദിയുടെ വരവോടെ അപ്രസക്തനായിപ്പോയതിൽ വിഷമിച്ച എൽകെ അദ്വാനിയെ രാഷ്ട്രപതിയാക്കുമെന്ന പ്രചാരണം അക്കാലത്ത് സജീവമായിരുന്നു. ആ ഉറപ്പിലാണ് വലിയ പിണക്കം കാണിക്കാതെ അദ്വാനി മോദിയുടെ വരവിനെ സ്വാഗതം ചെയ്തതും. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയതോടെ അദ്വാനിയെ പൂർണമായും തഴയുമെന്ന നിലയിലാണ് കാര്യങ്ങൾ. പ്രായക്കൂടുതലിന് പുറമെ അദ്ദേഹത്തെ രാഷ്ട്രപതിയാക്കുന്നതിൽ പാർട്ടിയിലെ നേതാക്കളിൽ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുന്നതും അദ്വാനിക്ക് തടസ്സമായി വരുമെന്നാണ് സൂചനകൾ. പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ ഇതുസംബന്ധിച്ച് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം പുറവന്ന ശേഷമേ അന്തിമ തീരുമാനമെടുക്കു. ബിജെപി തലത്തിൽ നടക്കുന്ന ചർച്ചകളേക്കാൾ ആർഎസ്എസ് നിർദേശിക്കുന്ന പേരിനായിരിക്കും പരിഗണന കൂടുതൽ.
ബിജെപി ദേശീയ അധ്യക്ഷനായിരുന്ന മുരളി മനോഹർ ജോഷി 1944ൽ 10 വയസ്സുള്ളപ്പോൾ മുതൽ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. 1991ലാണ് ബിജെപി ദേശീയ അധ്യക്ഷനാകുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള പ്രചാരണ കാലത്തായിരുന്നു അത്. വായ്പേയിയുടെ നേതൃത്വത്തിലെ 1996ലെയും 1998ലെയും 1999ലെയും മന്ത്രിസഭകളിൽ മുരളി മനോഹർ ജോഷിയുണ്ടായിരുന്നു. ബാബറി മസ്ജിദ് തകർത്തപ്പോൾ ജോഷിയെ അറസ്റ്റ് ചെയ്തു. ഇന്ദിരാഗാന്ധി അടിയന്താരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് 19 മാസം ജയിലിൽ കഴിഞ്ഞിരുന്നു.
ഇത്തരത്തിൽ പഴയകാലത്ത് പാർട്ടിയെ നയിച്ച അദ്വാനിയേയും ജോഷിയേയും തഴയുന്നതിന് പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ട്. ഇവർക്കെതിരെ ബാബ്റി വിഷയം ഉന്നയിച്ചുതന്നെ മറ്റു പാർട്ടികൾ എതിർപ്പുമായി എത്താനുള്ള സാധ്യതയും ബിജെപി കാണുന്നുണ്ട്. എന്നാൽ സുഷമയുടെ കാര്യത്തിൽ അതുണ്ടാവില്ലെന്നും അവരുടെ പൊതുസമ്മതി ഇപ്പോൾ ഏറെക്കുറെ എല്ലാ കക്ഷികളും അംഗീകരിച്ചിരിക്കുന്നുവെന്നുമാണ് പൊതുവേയുള്ള വിലയിരുത്തൽ. മാത്രമല്ല, യുപിഎ സർക്കാരിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സുഷമാ സ്വരാജിനെയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നുപോലം ചർച്ചകളുണ്ടായിരുന്നു. അതിനാൽ തന്നെ പാർട്ടിയിലും പ്രബലയാണ് സുഷമ. അതുകൊണ്ട് അവരുടെ പേരിനാണ് നിലവിൽ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പരിഗണനയിൽ മുൻതൂക്കം.
എന്നാൽ എല്ലാക്കാലത്തും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ നിശിത വിമർശനവുമായി മുന്നിൽ നിന്ന നേതാവാണ് സുഷമയെന്നതും ചർച്ചയായിട്ടുണ്ട്. വിദേശവനിതയെന്ന മുദ്രാവാക്യമുയർത്തി സോണിയ പ്രധാനമന്ത്രിയാകുന്നതിനെതിരെ വൻ പ്രചരണം രാജ്യത്ത് നടന്ന കാലത്ത് അവർക്കെതിരെ ശക്തമായി നിലകൊണ്ട നേതാവാണ് സുഷമ. പാർട്ടിയിൽതന്നെ അത്തരം ചർച്ചകൾ നേരിടുകയും അതിനെയെല്ലാം ഇല്ലാതാക്കി സോണിയ പാർട്ടി അധ്യക്ഷയായി മാറുകയും ചെയ്തു.
പക്ഷേ, ഈ വിവാദത്തിന് ശേഷം പാർലമെന്റിലേക്ക് സോണിയ മത്സരിച്ചപ്പോൾ അവർക്കെതിരെ മത്സരിക്കാൻ ബിജെപി നിയോഗിച്ചത് സുഷമയെയായിരുന്നു. 99ലെ തിരഞ്ഞെടുപ്പിൽ കുടുംബ സീറ്റായ അമേഠിയിൽ നിന്നു മത്സരിച്ചതിന് പുറമെ കർണാടകത്തിലെ ബെല്ലാരിയിൽ നിന്നുകൂടി സോണിയ മത്സരിച്ചപ്പോൾ അവിടെ എതിർസ്ഥാനാർത്ഥിയായി സുഷമയെത്തി. അക്കാലത്തെ തിരഞ്ഞെടുപ്പു മുതൽ എല്ലാക്കാലത്തും പാർലമെന്റിലും പുറത്തും സോണിയയുടെ നിശിത വിമർശകയായിരുന്നു സുഷമ. അതിനാൽ തന്നെ ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതി പ്രതീക്ഷിച്ച് സുഷമയെ കൊണ്ടുവന്നാലും കോൺഗ്രസ് അധ്യക്ഷയെന്ന നിലയിൽ സോണിയ അതിന് എതിർപ്പുമായി എത്തിയേക്കുമെന്നും വാദമുയരുന്നുണ്ട്. പക്ഷേ, അങ്ങനെ വന്നാലും കോൺഗ്രസ് ഒഴികെ മറ്റു കക്ഷികളുടെ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയിലെ ചർച്ചകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍