പന്തു തട്ടാൻ ഗവർണർ കോർട്ടിലെത്തിയപ്പോൾ കളി കൊഴുപ്പിച്ച് ശശികലയും പനീർശെൽവവും; എംഎൽഎമാരെ ശശികല ഗവർണർക്കു മുന്നിലെത്തിക്കാതിരിക്കാൻ പൊലീസിനു നിർദ്ദേശം നല്കി ഒപിഎസ്; എംഎൽഎമാർ റിസോർട്ടിൽനിന്നു രക്ഷപ്പെടാതിരിക്കാൻ ഗുണ്ടകളെ നിയമിച്ചു ചിന്നമ്മയും; എല്ലാ കണ്ണുകളും രാജ്ഭവനിലേക്ക്
ചെന്നൈ: രാഷ്ട്രീയനാടകങ്ങൾ അരങ്ങേറുന്ന തമിഴ്നാട്ടിലെക്ക് ഗവർണർ സി. വിദ്യാസാഗർ റാവു എത്തി. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശശികലയും അവർക്കു നേരേ വിമതസ്വരം ഉയർത്തിയ കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവവും വൈകാതെ ഗവർണറെ കാണും. എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നു ശശികല ഗവർണറെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാണു സൂചന.
ശശികലയോടൊപ്പം ഇപ്പോൾ നിൽക്കുന്ന പല എംഎൽഎമാരും പനീർസെൽവത്തിനൊപ്പം ചേരാനുള്ള സാധ്യതയുള്ളതായും റിപ്പോർട്ടുണ്ട്. ഗവർണർ എടുക്കുന്ന തീരുമാനം എന്താണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വൈകിട്ട് അഞ്ചിനാണ് പനീർ ശെൽവം ഗവർണറെ കാണുന്നത്. 7.30നാണ് ശശികലയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്.
എംഎൽഎമാരെ മോചിപ്പിക്കണമെന്ന് പൊലീസിനു നിർദ്ദേശം
ഇതിനിടെ, ശശികലയെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ഗവർണർക്കു മുന്നിലെത്തുന്നതു തടയാനുള്ള നീക്കങ്ങൾ പനീർശെൽവം സജീവമാക്കി. ഇതിന്റെ ഭാഗമായി എംഎൽഎമാരെ വൈകിട്ട് അഞ്ചു മണിക്കുമുമ്പു മോചിപ്പിക്കണമെന്ന് ചെന്നൈ പൊലീസിന് നിർദ്ദേശം നല്കി. സംസ്ഥാന പൊലീസ് മേധാവി ടി.കെ. രാജേന്ദ്രനാണ് ചെന്നൈ സിറ്റി പൊലീസ് മേധാവി സഞ്ജയ് അറോറയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എംഎൽഎമാരെ മഹാബലിപുരത്തുള്ള ഗോൾഡൻ ബേ റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്.
വെകീട്ട് അഞ്ചു മണിക്ക് എംഎൽഎമാരുമായി ഗവർണർക്കു മുന്നിൽ ശശികല ഹാജരാകാനിരിക്കേയാണ് പൊലീസിന്റെ നിർദ്ദേശം. ഇതു തടയാൻ പനീർെസൽവം നടത്തുന്ന നീക്കമാണിതെന്നാണു സൂചന. മഹാബലിപുരത്തുള്ള ഗോൾഡൻ ബേ റിസോർട്ടിൽ എംഎൽഎമാരെ കനത്ത എഐഎഡിഎംകെ പ്രവർത്തകരുടെ കനത്ത കാവലിലാണു പാർപ്പിച്ചിരിക്കുന്നത്. എംഎൽഎമാർ ആരും ഇവിടെനിന്നു രക്ഷപ്പെട്ടുപോകാതിരിക്കാൻ ഗുണ്ടകളെയും നിയോഗിച്ചിട്ടുണ്ട്. ഗോൾഡൻ ബേ റിസോർട്ടിന് പരിസരത്തേക്ക് ഒരാളെയും കടത്തിവിടുന്നില്ല. വരുന്ന വാഹനങ്ങൾ പൂർണമായി പരിശോധിക്കുന്നുമുണ്ട്. ശശികലയുടെ നിർദേശപ്രകാരം മാത്രമാണ് വാഹനങ്ങൾക്കു റിസോർട്ടിലേക്കു കടന്നുപോകാനാവുക.
മധുസൂധനൻ പനീർശെൽവം ക്യാമ്പിൽ
ഇതിനിടെ, ശശികലയ്ക്കു കനത്ത തിരിച്ചടിയായി അണ്ണാഡിഎംകെയിലെ മുതിർന്ന നേതാവും പ്രസിഡീയം സെക്രട്ടറിയുമായ മധുസൂദനൻ ശശികലയുടെ തടങ്കൽ ഭേദിച്ച് പനീർസെൽവത്തിനൊപ്പമെത്തി. അൽപം മുമ്പാണ് മഹാബലിപുരത്തെ റിസോർട്ടിൽനിന്നു മധുസൂദനൻ പനീർസെൽവത്തിനടുത്തെത്തിയത്. മുഖ്യമന്ത്രിയാകാൻ ശശികല നാണംകെട്ട കാര്യങ്ങളാണ് ചെയ്യുന്നതെന്ന് തുടർന്ന് പനീർസെൽവം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
ശശികലയുടെ മാപ്പപേക്ഷ പുറത്തുവിട്ട് ഒപിഎസ്
പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടശേഷം പൊയസ് ഗാർഡനിൽ തിരിച്ചെത്തിയപ്പോൾ ശശികല ജയലളിതയ്ക്ക് എഴുതിക്കൊടുത്ത മാപ്പപേക്ഷ പനീർസെൽവം വാർത്താസമ്മേളനത്തിൽ വായിച്ചു. ഇനി ഒരിക്കലും പാർട്ടിയിൽ യാതൊരു പദവിയും ആഗ്രഹിക്കില്ലെന്നും ആവശ്യപ്പെടില്ലെന്നുമാണ് മാപ്പപേക്ഷയിൽ ശശികല എഴുതിക്കൊടുത്തത്. ജയലളിതയെ ശശികല വഞ്ചിച്ചെന്നും പനീർ സെൽവം പറഞ്ഞു. താൻ മുഖ്യമന്ത്രിയും മധുസൂദനൻ പാർട്ടി ജനറൽ സെക്രട്ടറിയും ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശശികല എല്ലാം അട്ടിമറിക്കുകയായിരുന്നു.
ഇന്നലെ മൂന്ന് എംഎൽഎമാരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂവെങ്കിൽ ഇന്നു കൂടുതൽ പേരുടെ പിന്തുണ പനീർസെൽവത്തിനു ലഭിക്കുന്നതായാണു ചെന്നൈയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശശികല മഹാബലിപുരത്തെ റിസോർട്ടിൽ ഒളിപ്പിച്ചിരിക്കുന്ന എംഎൽഎമാരിൽനിന്ന് കൂടുതൽ പേർ തനിക്കൊപ്പം വരുമെന്നാണ് അവസാനനിമിഷം പനീർസെൽവം പ്രതീക്ഷിക്കുന്നത്.
തമിഴ് ജനതയുടെ പിന്തുണ നേടാനാണ് ഇപ്പോൾ പനീർ സെൽവം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ നേടിയതുകൊണ്ട് അധികാരം നിലനിർത്താമെങ്കിലും ജയലളിത വികാരം തുറന്നുവിട്ട് ജനങ്ങളെ കൂടെ നിർത്തുകയാണ് ദീർഘകാലാടിസ്ഥാനത്തിൽ വേണ്ടതെന്നാണ് പനീർസെൽവത്തിന്റെ നിഗമനം. അതിനുതന്നെയാണ് ഇപ്പോൾ പനീർസെൽവം ക്യാമ്പ് ശ്രമിക്കുന്നത്.
പൊലീസിൽ അഴിച്ചുപണി നടത്തിയതും നേരത്തെ പുറത്താക്കിയ ഐഎഎസ് ഓഫീസർമാരെ തിരിച്ചെടുത്തതും പനീർസെൽവം തന്റെ ഇമേജ് വർധിപ്പിച്ചിട്ടുണ്ട്. ഇതാണ് പല എംഎൽഎമാരും പനീർസെൽവത്തിന് അനുകൂലമാകാൻ കാരണം. ചില എംഎൽഎമാർ ഇപ്പോഴും ശശികലയ്ക്കൊപ്പമാണോ പനീർ സെൽവത്തിനൊപ്പമാണോ എന്നു തീരുമാനിച്ചിട്ടില്ല. അവരിൽ പലരും ഇപ്പോഴും അജ്ഞാതരാണ്. ഇവർ തനിക്കൊപ്പം വരുമെന്നാണ് പനീർ സെൽവത്തിന്റെ പ്രതീക്ഷ.
പൊയസ് ഗാർഡൻ ജയ സ്മാരകമാക്കി
ഇതിനിടെ, ജയലളിത താമസിച്ചിരുന്ന പൊയസ് ഗാർഡനിൽനിന്നു ശശികലയെ പുറത്താക്കാനുള്ള നീക്കങ്ങൾ പനീർശെൽവം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊയസ് ഗാർഡൻ ജയലളിത സ്മാരകമാക്കാൻ പനീർശെൽവം ഉത്തരവിട്ടു. കോൺഗ്രസിന്റെ പിന്തുണ തേടാൻ ശശികലയും നീക്കം സജീവമാക്കി. പോയസ് ഗാർഡനിലെ വേദനിലയത്തിലാണ് ഇപ്പോൾ ശശികല താമസിക്കുന്നത്.
തമിഴ്നാട്ടിൽ നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ തനിക്കു കഴിയുമെന്ന പ്രതീക്ഷ നൽകി പ്രമുഖരുടെ പിന്തുണ തേടുകയാണ് പനീർസെൽവം. ജയലളിത താമസിച്ചിരുന്ന പൊയസ് ഗാർഡൻ ദേശസാൽകരിക്കണമെന്ന് ഇന്നലെ പനീർ സെൽവം ആവശ്യപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പൊയസ് ഗാർഡൻ ജയ സ്മാരകമായി ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവു നടപ്പാകുന്ന മുറയ്ക്ക് ശശികലയ്ക്ക് അവിടെനിന്നു പടിയിറങ്ങേണ്ടിവരും
ജയലളിതയുടെ മരണശേഷവും ശശികലയും ഒപ്പമുള്ളവരും പൊയസ് ഗാർഡനിൽതന്നെയാണ് തങ്ങുന്നത്. ഇവരെ പുറത്തിറക്കുക എന്നതാണ് പനീർസെൽവത്തിന്റെ പദ്ധതിയെന്നു വ്യക്തം. നീലഗിരിയിലെ എസ്റ്റേറ്റും ജയയുടെ മറ്റു സ്വത്തുവകകളും പിന്നാലെ ദേശസാൽകരിക്കുമെന്നാണു സൂചന. ജയയുടെ സ്വത്തുക്കളിൽ ശശികലയ്ക്ക് യാതൊരു അധികാരവുമില്ലെന്നാണു പനീർസെൽവത്തിന്റെയും മുതിർന്ന നേതാക്കളുടെയും നിലപാട്.
പിന്തുണതേടി ശശികല കോൺഗ്രസിനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. പി ചിദംബരവും മകൻ കാർത്തി ചിദംബരവുമായും ശശികല അനൗദ്യോഗിക ചർച്ച നടത്തിയതായാണു സൂചന. ടെലിഫോണിൽ ചില ദേശീയ നേതാക്കളെയും ശശികല ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ജയലളിത 'വേദനിലയം' എഴുതിവച്ചത് ഇളവരശിയുടെ പേരിൽ: ശശികല വിഭാഗം
ജയലളിതയുടെ പോയസ് ഗാർഡനിലെ വീട് സ്മാരകമാക്കാനുള്ള കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ നീക്കത്തിനെതിരെ ശശികല വിഭാഗം. 'വേദനിലയം' സ്വകാര്യ സ്വത്താണെന്നും അത് ശശികലയുടെ സഹോദരഭാര്യ ഇളവരശിയുടെ പേരിലാണ് തലൈവി എഴുതിവച്ചിരിക്കുന്നതെന്നുമാണ് അവരുടെ വാദം.
ശശികലയോടുള്ള പരസ്യയുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പോയസ് ഗാർഡനിലെ വീട് സ്മാരകമാക്കാൻ പോകുന്നുവെന്ന വിവരം പനീർസെൽവം പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേക ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയലളിതയുടെ മരണത്തിനുശേഷം ശശികലയും കുടുംബവുമാണ് പോയസ് ഗാർഡനിൽ താമസിക്കുന്നത്.
ജയലളിതയുടെ 117.13 കോടി രൂപയുടെ സ്വത്തുക്കളാണ് അവകാശിയാരെന്നു വ്യക്തമാകാത്തതിനാൽ അന്യാധീനപ്പെട്ടിരിക്കുന്നത്. ഇതിൽ 45.04 കോടി രൂപയുടെ ജംഗമവസ്തുക്കളും 72.09 കോടിയുടെ സ്ഥാവരവസ്തുക്കളുമാണ്.
അതേസമയം, ശശികലയ്ക്ക് 129 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അണ്ണാ ഡിഎംകെ നേതാവ് വളർമതി പറഞ്ഞു. ഗവർണർക്കു മുന്നിൽ ഭൂരിപക്ഷം തെളിയിക്കും. പനീർസെൽവത്തിനു പിന്നിൽ ഡിഎംകെയാണെന്നും എംഎൽഎമാർ തടവിലല്ലെന്നും വളർമതി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍