ഗോഡ്സെക്കൊപ്പം മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നശേഷം മുങ്ങിയ ആ മൂന്നുപേർ എങ്ങോട്ടുപോയി? എന്തുകൊണ്ട് നെഹ്റു മുതൽ മന്മോഹൻ വരെ അവരെ കണ്ടെത്താൻ ശ്രമിച്ചില്ല? 69 കൊല്ലത്തിനുശേഷം ഗാന്ധിവധം അന്വേഷിക്കാൻ ഉത്തരവിട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ
ന്യൂഡൽഹി : 1948 ജനുവരി 30-നാണ് ബിർള ഹൗസിന്റെ പടിക്കെട്ടിൽവച്ച് മഹാത്മാഗാന്ധി വെടിയേറ്റ് മരിക്കുന്നത്. നാഥുറാം വിനായക് ഗോഡ്സെ ആയിരുന്നു ഗാന്ധിജിയുെ നേർക്ക് വെടിയുതിർത്തത്. നരേന്ദ്ര മോദി സർക്കാർ വന്നശേഷം ഗോഡ്സെയെ വെള്ളപൂശാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. എന്നാൽ,രാഷ്ട്രപിതാവിന്റെ വധത്തിനുപിന്നിൽ ഗോഡ്സെ മാത്രമായിരുന്നോ? അന്ന് പ്രതിചേർക്കപ്പെട്ട 12 പേരിൽ ഇന്നും പിടിക്കപ്പെട്ടിട്ടില്ലാത്ത മൂന്നപേർ കൂടിയുണ്ടായിരുന്നു. 69 വർഷത്തിനുശേഷം ആ മൂന്നുപേരെ കണ്ടെത്താൻ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ.
ഗാന്ധി വധത്തിൽ ഗോഡ്സെയ്ക്കൊപ്പം പ്രതിചേർക്കപ്പെട്ടവരിൽ വി.ഡി.സവർക്കറടക്കം 12 പേരുണ്ടായിരുന്നു. ഗോഡ്സെയെ വധശിക്ഷയ്ക്ക് വിധേയനാക്കിയെങ്കിലും ഈ കേസിൽ മൂന്നുപേർ ഇന്നും പിടികിട്ടാപ്പുള്ളികളാണ്. ഗംഗാധർ ദന്തവാദെ, ഗംഗാധർ ജാധവ്, സൂര്യദേവ് ശർമ എന്നിവർ. ഇവരെ കണ്ടെത്താനാണ് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷനാണ് സർക്കാരിനോട് ഇവരെക്കുറിച്ചുള്ള വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.
ഗാന്ധി വധത്തിന്റെ കേസ് പരിഗണിച്ച രീതിയിൽ പലതരത്തിലുള്ള കുഴപ്പങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പൗത്രനായ തുഷാർ അരുൺ ഗാന്ധി പറയുന്നു. പ്രതികൾക്കുള്ള ശിക്ഷ പഞ്ചാബ് കോടതി ശരിവച്ചതിന്റെ അടുത്ത ദിവസം തന്നെ, കാണാതായ മൂന്നപേരെ ഗ്വാളിയറിൽനിന്ന് അറസ്റ്റ് ചെയ്തുവെന്നും അവർക്കെതിരെ നിയമനടപടി അനിവാര്യമല്ലെന്ന് കണ്ട് വെറുതെവിടുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നുവെന്ന് തുഷാർ അരുൺ ഗാന്ധി പറയുന്നു.
വിവരാവകാശ പ്രവർത്തകനായ ഹർവീന്ദർ ധിങ്രയാണ് ഗാന്ധിയുടെ ഘാതകരിലെ മൂന്ന് പിടികിട്ടാപ്പുള്ളികളെക്കുറിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷനോട് ചോദിച്ചിരിക്കുന്നത്. രാഷ്ട്രപിതാവിനെ വധിച്ചവരിൽ മൂന്നുപേർ ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി നടക്കുന്നത് വിചിത്രമാണെന്ന് അദ്ദേഹം പറയുന്നു.ഗാന്ധിജിയെ വെടിവച്ചുകൊല്ലാൻ ഉപയോഗിച്ച തോക്ക് ഗോഡ്സെയ്ക്ക് ലഭിക്കുന്നതിന് സഹായമൊരുക്കിയത് ഇവർ മൂന്നുപേരാണെന്ന് തുഷാർ പറയുന്നു.
ഗാന്ധിവധത്തിന് പിന്നിൽ പ്രവർത്തിച്ച ഇവരെ കണ്ടെത്താൻ ഏഴുപതിറ്റാണ്ടിനുശേഷവും ശ്രമമുണ്ടായില്ല എന്നത് സങ്കടകരമാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ പ്രധാനമന്ത്രിയുടെ ഓഫീസനയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ വീഴ്ചവരുത്തിയ മുൻ ഭരണാധികാരികളെ വിരമർശിച്ച കമ്മീഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ആർക്കിയോളജിക്കൽ സർവേ എന്നിവർക്ക് കേസിലെ കാണാച്ചരടുകൾ അന്വേഷിച്ച് കണ്ടെതതാൻ നോട്ടീസയച്ചു. ഗാന്ധി വധത്തെക്കുറിച്ചുള്ള ഫയലുകൾ പുറത്തുവിടുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് കമ്മീഷനും തുഷാറും ഒരുപോലെ കരുതുന്നു. രഹസ്യസ്വഭാവമുള്ള രേഖകൾ വെളിപ്പെടുത്തണമെന്ന് കമ്മീഷന് ആവശ്യപ്പെടാനാവുമെന്ന് തുഷാർ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകൾ വെളിപ്പെടുത്താൻ മോദി തയ്യാറായതുപോലെ ഗാന്ധി വധത്തിന്റെ ഫയലുകളും പൊതുജനത്തിന് അറിയാനായി പുറത്തുവിടണമെന്ന് തുഷാർ ആവശ്യപ്പെട്ടു.
ഗാന്ധിയുടെ ഘാതക സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ പിടികൂടാതെ പോയതെന്തുകൊണ്ട്? അവരെ അറസ്റ്റ് ചെയ്യാൻ എന്തു ശ്രമമാണ് നടത്തിയത്? ഈ ചോദ്യങ്ങളാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉയർത്തുന്നത്. ഡൽഹി പൊലീസ് ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും വിവരാവകാശ കമ്മിഷണർ ശ്രീധർ ആചാര്യലു ഉത്തരവിട്ടു. അപ്രത്യക്ഷരായ ആ മൂന്നുപേരെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങൾ ഡൽഹിയിലെ നാഷനൽ ആർക്കൈവ്സിൽ ഇല്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നടപടി.
ആർക്കൈവ്സിൽ മറ്റു ചില സുപ്രധാന രേഖകൾ കൂടി കാണുന്നില്ല. ഗാന്ധിജി വധക്കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം, നാഥുറാം ഗോഡ്സെയെ തൂക്കിക്കൊല്ലാനുള്ള ഉത്തരവ്, മറ്റു രണ്ടുപ്രതികളെ അപ്പീലിന്റെ പുറത്തു വിട്ടയച്ചതിന്റെ വിശദാംശങ്ങൾ. ഗംഗാധർ ദഹാവതെ, സൂര്യദേവ് ശർമ, ഗംഗാധർ യാദവ് എന്നിവരെയാണ് പിടികൂടാൻ കഴിയാതെ പോയത്. ഇതിന്റെ വിശദാംശങ്ങൾ പാണ്ഡെ തേടിയപ്പോൾ ലഭിക്കുന്ന രേഖകൾ സൂക്ഷിക്കാനുള്ള അധികാരം മാത്രമാണ് തങ്ങൾക്ക് ഉള്ളതെന്നും സമാനമായ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താൻ കഴിയില്ലെന്നുമാണ് ആർക്കൈവ്സിലെ ചുമതലപ്പെട്ടവർ മറുപടി നൽകിയത്.
ഇതോടെ വിവരാവകാശ കമ്മിഷണർ ശ്രീധർ ആചാര്യലു ആർക്കൈവ്സിൽ നേരിട്ടുപോയി അന്വേഷണം നടത്തി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം 33 പേജുള്ള ഉത്തരവിൽ ആ മൂന്നുപേരെ പിടിക്കാനുള്ള എന്തു ശ്രമമാണ് നടത്തിയതെന്നു ഡൽഹി പൊലീസ് വിശദീകരിക്കണം എന്ന് ആവശ്യപ്പെട്ടു. ഇതിനായി പാണ്ഡെയുടെ അപേക്ഷ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനു കൈമാറണം. മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട അന്വേഷണം, വിചാരണ, കേസ് ഡയറി, അന്തിമ കുറ്റപത്രം, മൂന്നുപേരെ പിടികൂടാൻ നടത്തിയ ശ്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ നൽകണം. നാഷനൽ ആർക്കൈവ്സിലേക്കു നൽകാത്ത രേഖകൾ പൊലീസിനോ ജയിൽ അധികാരികൾക്കോ കൈമാറാവുന്നതാണെന്നും അദ്ദേഹം നിർദേശിച്ചു. രാഷ്ട്രപിതാവിന്റെ വധവുമായി ബന്ധപ്പെട്ട സമഗ്രമായ രേഖകൾ ഒരിടത്തും സമാഹരിച്ചിട്ടില്ലെന്നും കമ്മിഷണർ കണ്ടെത്തി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍