വരുൺ ഗാന്ധിയുടെ മുഖസാമ്യമുള്ള ആളുടെ ഹണിട്രാപ്പ് ചിത്രങ്ങളും പുറത്ത്; എസ്കോർട്ട് ഗേളിനൊപ്പം രതിക്രീഡകളിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു; വ്യാജമായി സൃഷ്ടിച്ചതെന്നും സംശയം ശക്തം: ഒന്നും മിണ്ടാതെ ബിജെപിയും
ന്യൂഡൽഹി: ആയുധവ്യാപാരിയായ അഭിഷേക് വർമ ഒരുക്കിയ ഹണി ട്രാപ്പിൽ കുടുങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ബിജെപി എംപി വരുൺ ഗാന്ധിയുടേതിന് സമാനമായ മുഖസാമ്യമുള്ള ആൾ പൂർണ്ണനഗ്നനായി എസ്കോർട്ട് ഗേളിനൊപ്പം രതിക്രീഡകളിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. നാദര ന്യൂസ് വെബ്സൈറ്റാണ് വരുൺ ഗാന്ധിയുടേതെന്ന് പറഞ്ഞുള്ള ചിത്രങ്ങൾ പുറത്തുവിട്ടത്.
വിവാദ ആയുധവ്യാപാരിയായ അഭിഷേക് വെർമയുടെ മുൻ ബിസിനസ് പങ്കാളിയും ന്യൂ യോർക്ക് കേന്ദ്രമാക്കിയ അഭിഭാഷകനുമായ സി എഡ്മണ്ട്സ് അലൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ആരോപണങ്ങൾക്ക് കരുത്ത് പകരാനായി നൽകിയ ചിത്രങ്ങളാണ് ഇവയെന്നാണ് ആരോപണം. ആസന്നമായ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നു കരുതിയിരുന്നയാളാണ് വരുൺ ഗാന്ധി. വിവാദത്തോടെ ഇതിനുള്ള സാധ്യത അടയുകയാണ്. ആരോപണം വെറും ഭാവനമാത്രമാണെന്ന പ്രതിരോധവുമായി വരുൺ ഗാന്ധി നേരത്തെ രംഗത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.
അതേസമയം സോഷ്യൽ മീഡിയകൾ വഴി ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ ആധികാരിതകയിൽ പലരും സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചിത്രം മുഖം മാറ്റിയൊട്ടിച്ച് മോർഫ് ചെയ്തതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുൻപും വരുണിന്റേതെന്ന പേരിൽ സമാനമായ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഏതാനും ദിവസങ്ങളായി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈംഗികത്തൊഴിലാളിയുടെ ഒപ്പമുള്ളതാണെന്നും ഹണിട്രാപ്പാണെന്നും പറഞ്ഞാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
വിഷയം മാദ്ധ്യമങ്ങളെ അറിയിക്കാൻ വാർത്താസമ്മേളനം വിളിച്ചുചേർത്ത സ്വരാജ് അഭിയാൻ സ്ഥാപകരായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനുമെതിരെ മാനനഷ്ട കേസ് നൽകുമെന്നും ബിജെപി എംപി പറഞ്ഞിരുന്നു. എന്നാൽ ബിജെപിക്കാർ ആരും വരുൺ ഗാന്ധിയെ പ്രതിരോധിക്കാൻ തയ്യാറായില്ല. ബിജെപി രാഷ്ട്രീയത്തിലെ വിഭാഗീയതയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ബിജെപിക്കാരാണ് ചതിക്ക് പിന്നിലെന്ന നിലപാടിലാണ് വരുണിന്റെ അമ്മയും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിയെന്നും സൂചനയുണ്ട്.
2010 മുതൽ പാർലമെന്റിൻെ പ്രതിരോധ സമിതിയിൽ അംഗമാണ് വരുൺ ഗാന്ധി. അതീവരഹസ്യസ്വഭാവമുള്ള കാര്യങ്ങൾ സമിതി അംഗങ്ങൾക്ക് ലഭിക്കില്ലെന്നാണ് വരുൺ ഗാന്ധിയുടെ വാദം. ഡിഫൻസ് കൺസൾട്ടീവ് കമ്മിറ്റിയിൽ താൻ പങ്കെടുത്തിട്ടില്ലെന്നും സ്റ്റാൻഡിങ് കമ്മിറ്റിയിൽ ചുരുക്കം തവണ മാത്രമാണ് പോയിട്ടുള്ളതെന്നും പാർലമെൻര് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും വരുൺ ഗാന്ധി പറയുന്നു.
പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം ഉയർത്തിക്കാട്ടാനുള്ള വരുൺ ഗാന്ധിയുടെ ശ്രമങ്ങൾ അലഹബാദിലെ പാർട്ടി ദേശീയ എക്സിക്യുട്ടീവ് കോൺകേവിൽ വിമർശനം വിളിച്ചു വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വരുൺ ഗാന്ധിയുടെ അടുപ്പക്കാരായ രണ്ട് നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഗാന്ധി കുടുംബാംഗമായ ഒരാൾക്ക് ഉന്നതസ്ഥാനം നൽകുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും എതിർപ്പുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
സംസ്ഥാനത്ത് മുഖ്യമന്ത്രിസ്ഥാനാർത്ഥിയാവാനുള്ള വരുണിന്റെ സമ്മർദതന്ത്രങ്ങളിലുള്ള എതിർപ്പും മോദിഅമിത് ഷാ നേതൃനിരയ്ക്ക് അദ്ദേഹത്തോടുള്ള താത്പര്യക്കുറവുമാണ് ബിജെപിയുടെ നിശ്ശബ്ദതയ്ക്ക് കാരണം. ഇത് തന്നെയാണ് ആരോപണങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിസ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒളിഞ്ഞും തെളിഞ്ഞും സമ്മർദം ചെലുത്തിവരികയായിരുന്നു വരുൺ. ജൂണിൽ അലഹബാദിൽ നടന്ന ദേശീയ നിർവാഹകസമിതി യോഗവേദിക്ക് ചുറ്റും അദ്ദേഹത്തിന്റെ അനുയായികൾ ഈയാവശ്യമുന്നയിച്ച് പോസ്റ്ററുകളും ബാനറുകളും പതിച്ചിരുന്നു. എന്നാൽ മോദിയും അമിത് ഷായും വരുണിന് അനുകൂലമല്ല. ഒന്നുകിൽ വരുണിനെ മുഖ്യമന്ത്രിയാക്കുക. അല്ലെങ്കിൽ താൻ രാജിവയ്ക്കുമ്പോൾ മകനെ കേന്ദ്രമന്ത്രിയാക്കണമെന്ന് അമ്മ മേനകാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് പുതിയ വിവാദം. എ്രന്നിട്ടും. പ്രതിരോധമന്ത്രാലയത്തിലെ രേഖകളുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയത്തിൽ പാർട്ടിയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.
നേതൃത്വത്തിന് താത്പര്യമില്ലാത്ത വരുണിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ രണ്ടാംനിര നേതാക്കളും മുന്നോട്ടുവന്നിട്ടില്ല. ആരോപണം വരുൺതന്നെ നിഷേധിച്ചനിലയ്ക്ക്, കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് ബിജെപി. ദേശീയ ജനറൽ സെക്രട്ടറി ശ്രീകാന്ത് ശർമ പറഞ്ഞത്. ഒരുകാലത്ത് ബിജെപി. നേതൃനിരയ്ക്കും സംഘപരിവാറിനും പ്രിയപ്പെട്ട തീപ്പൊരി നേതാവായിരുന്നു വരുൺ ഗാന്ധി. 2009ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, മുസ്ലിംവിരുദ്ധ പരാമർശങ്ങളിലൂടെ വിവാദമുയർത്തിയാണ് വരുൺ സംഘപരിവാറിന്റെ അടുപ്പക്കാരനായത്. ആ വർഷംതന്നെ അന്നത്തെ ദേശീയ അധ്യക്ഷൻ രാജ്നാഥ് സിങ് അദ്ദേഹത്തെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാക്കി. ഗാന്ധി കുടുംബാംഗംകൂടിയായ വരുൺ, രാഹുൽ ഗാന്ധിക്കെതിരെ വളർത്തിക്കൊണ്ടുവരാവുന്ന യുവനേതാവാണെന്ന കണക്കുകൂട്ടലും ഉണ്ടായിരുന്നു.
എന്നാൽ, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ മോദിഅമിത് ഷാ കൂട്ടുകെട്ടിന് വരുൺ അപ്രിയനായി. ബംഗാളിലെ മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് ആൾക്കൂട്ടം കുറവായിരുന്നെന്ന വരുണിന്റെ പ്രസ്താവനയെച്ചൊല്ലിയായിരുന്നു ആദ്യത്തെ കല്ലുകടി. തുടർന്ന് ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കി. രാജ്നാഥ് സിങ് ബിജെപി അധ്യക്ഷനായിരിക്കേ ജനറൽ സെക്രട്ടറിമാരായിരുന്ന അമിത് ഷായുമായുണ്ടായ ഉരസലുകളാണു പിന്നീടു വരുണിനു തിരിച്ചടിയായത്. അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനമേറ്റെടുത്തപ്പോൾ വരുൺ ഗാന്ധിയെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നൊഴിവാക്കുകയും ചെയ്തു. ആർഎസ്എസിന്റെ ശുപാർശ അവഗണിച്ചായിരുന്നു ഈ നടപടി. നെഹ്റു കുടുംബത്തെ ഉള്ളിൽ നിന്നു നേരിടുകയെന്ന തന്ത്രത്തിലാണു വരുൺ ഗാന്ധിയെ പ്രമോദ് മഹാജൻ ബിജെപിയിലെത്തിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍