യുപി തെരഞ്ഞെടുപ്പോടെ ബിജെപിയിലെ മോദി വിരുദ്ധ ക്യാമ്പ് ഇല്ലാതായി; പാർട്ടിയുടെ സമ്പൂർണ്ണ നിയന്ത്രണം ഉറപ്പു വരുത്താൻ അദ്വാനിയെ പ്രസിഡന്റ് ആക്കാമെന്ന നിർദ്ദേശവും പരിഗണനയിൽ; മുതിർന്ന നേതാവിന് വേണ്ടി ആർഎസ്എസ് നിലയുറപ്പിച്ചതോടെ ഇതുവരെ എല്ലാവരും എഴുതി തള്ളിയിരുന്ന അദ്വാനിയുടെ പേരും സജീവ ചർച്ചയായി
മറുനാടൻ മലയാളി ബ്യൂറോ
ന്യഡൽഹി: യുപി പിടിച്ചതോടെ ബിജെപിയെന്നാൽ നരേന്ദ്ര മോദിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നു. ആർക്കും എതിർക്കാനാവാത്ത നേതാവായി മോദി മാറുന്നു. തീരുമാനമെല്ലാം മോദി എടുക്കും അമിത് ഷായെന്ന ബിജെപി പ്രസിഡന്റ് നടപ്പാക്കും. പാർട്ടിയിലെ വിമത സ്വരമെല്ലാം മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനി രാഷ്ട്രപതിയാകുമെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുദക്ഷിണയായിരിക്കും ഇതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പ്രധാനമന്ത്രിയായതു മുതൽ മോദിയും അദ്വാനിയും രണ്ട് തട്ടിലാണ് യാത്ര. മോദി വിരുദ്ധരെ സമാഹരിച്ച് പാർട്ടിയിൽ വിമത സ്വരം ഉയർത്താൻ അദ്വാനി അനുകൂലികൾ ശ്രമിച്ചിരുന്നു. അതിനില്ലാം അന്ത്യം കുറിച്ചാണ് മോദി യുപിയെ കീഴടക്കി ബിജെപിയിലെ അവസാനവാക്കാകുന്നത്.
ഇതോടെ എതിരാളികൾ പോലും മോദി ഭക്തരായി. മോദി മാജിക്കിനെ ഏവരും അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെ മോദിയും മനസ്സ് മാറ്റുന്നു. ആരോടും പ്രതികാരവുമില്ല. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കാറായി. പുതിയയാളെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ തകൃതിയാണ്. അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും അദ്വാനി തന്നെയാകും ആ സ്ഥാനത്തുവരികയെന്നാണ് റിപ്പോർട്ടുകൾ. യുപിയടക്കം നാലു സംസ്ഥാനങ്ങളിൽ വിജയിച്ചതോടെ രാജ്യസഭയിലെ ഭൂരിപക്ഷ പ്രശ്നവും ഏറെക്കുറെ പരിഹരിക്കാനായി. ഈ സാഹചര്യത്തിൽ മോദി തന്നെ അദ്വാനിയെ പ്രസിഡന്റായി ഉയർത്തിക്കാട്ടുന്നു. രാഷ്ട്രീയത്തിൽ മോദിയുടെ ഗുരുവാണ് അദ്വാനി. 1992ലെ അദ്വാനിയുടെ കർസേവ രാമയാത്രയ്ക്ക് ചുക്കാൻ പിടിച്ചതും മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി ഉയർത്തിയതും അദ്വാനിയായിരുന്നു.
ഗോദ്ര കാലപത്തെ തുടർന്ന് ഗുജറാത്തിലെ സർക്കാരിനെ പിരിച്ചുവിടാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന എബി വാജ്പേയ് തീരുമാനിച്ചതായിരുന്നു. എന്നാൽ അദ്വാനി അനുവദിച്ചില്ല. ഗുജറാത്തിലെ തുടർച്ചയായ ഭരണം മോദിയെ ദേശീയ നേതാവാക്കി. പ്രധാനമന്ത്രി സ്ഥാനത്ത് മോദിയെ ഉയർത്തിക്കാട്ടാൻ ആർഎസ്എസ് തീരുമാനിച്ചു. ഇതോടെ അദ്വാനി അനിഷ്ടത്തിലായി. അതിനിടെ കഴിഞ്ഞ തവണ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിനെ അംഗീകരിക്കാൻ ആദ്യം അദ്വാനി തയ്യാറായില്ല. ഇതോടെ മോദി ജയിച്ചാൽ അദ്വാനിയെ രാഷ്ട്രപതിയാക്കാമെന്ന ഫോർമുല സംഘപരിവാർ മുന്നോട്ട് വച്ചു. അങ്ങനെ മോദിയിലൂടെ ബിജെപി രാജ്യ ഭരണം പിടിച്ചു. യുപിയിലൂടെ ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായും മാറി. ഇനി രാഷ്ട്രപതി തെരഞ്ഞെടുപ്പാണ്.
തന്നോട് അനിഷ്ടം കാട്ടുന്ന അദ്വാനിയെ രാഷ്ട്രപതിയാക്കാൻ മോദിക്ക് താൽപ്പര്യ കുറവുണ്ടായിരുന്നു. രാജ്യസഭയിൽ ഭൂരിപക്ഷമില്ല. ഇതിനൊപ്പം പ്രസിഡന്റ് കൂടി തന്റെ എതിരാളിയായാൽ എന്താകുമെന്ന ആശങ്കയായിരുന്നു കാരണം. അദ്വാനി കടുത്ത നിലപാട് എടുക്കുമോ എന്നും ഭയന്നിരുന്നു. യുപിയിലേയും ഉത്തരഖണ്ഡിലേയും ഫലം ഈ പേടി മാറ്റി. അങ്ങനെ അദ്വാനിയുടെ പേരു വിണ്ടും ചർച്ചകളിൽ സജീവമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എൽ.കെ. അദ്വാനിയുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കു നിർദ്ദേശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട സോമനാഥ ട്രസ്റ്റിന്റെ ഈ മാസം എട്ടാം തീയതി നടന്ന യോഗത്തിൽ മോദി ഇക്കാര്യം സൂചിപ്പിച്ചുവെന്നാണു റിപ്പോർട്ട്. മോദിക്കൊപ്പം എൽ.കെ. അദ്വാനിയും ട്രസ്റ്റ് പ്രസിഡന്റ് കേശുഭായ് പട്ടേലും മുൻ ചീഫ് സെക്രട്ടറി പി.കെ. ലഹിരിയും പങ്കെടുത്തിരുന്നു.
ഈ വർഷം ജൂലൈയിലാണു രാഷ്ട്രപതി തിരഞ്ഞെടുപ്പു നടക്കുക. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി ജൂലൈ 25ന് അവസാനിക്കും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന വിജയം നേടിയതോടെ തങ്ങളുടെ പ്രതിനിധിയെ രാഷ്ട്രപതി പദത്തിലെത്തിക്കാൻ കഴിയുന്ന നിലയിലാണു ബിജെപിയുള്ളത്. ബിജെപിയിലെ ഏറ്റവും തലമുതിർന്ന നേതാവായ എൺപത്തിയൊമ്പതുകാരനായ എൽ.കെ. അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്കു നാമനിർദ്ദേശം ചെയ്ത് പാർട്ടിയിലെ സർവ്വ സമ്മതനാകാനാണ് മോദിയുടെ ശ്രമം. നേരത്തെ സുഷമാ സ്വരാജിനെ രാഷ്ട്രപതിയാക്കാനാണ് മോദിക്ക് താൽപ്പര്യമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തവണ അദ്വാനിക്ക് അവസരം നൽകാനാണ് മോദിയുടെ തീരുമാനമെന്നാണ് പുതിയ റിപ്പോർട്ട്.
ആർഎസ്എസിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ എൽ.കെ. അദ്വാനി 1998 മുതൽ 2004 വരെ വാജ്പേയ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 2002-2004 കാലയളവിൽ ഉപപ്രധാനമന്ത്രിയായും പ്രവർത്തിച്ചിരുന്നു. എന്നാൽ 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയുടെ പേര് ഉയർന്നുവന്നതോടെ പാർട്ടിക്കുള്ളിൽ കടുത്ത അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. തുടർന്നു ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് ഒഴിവാക്കപ്പെട്ട അദ്വാനിയെ മാർഗദർശക് മണ്ഡലിൽ ഉൾപ്പെടുത്തുകയും ചെയ്തു. മൂന്നു വർഷങ്ങൾക്കിപ്പുറം നരേന്ദ്ര മോദി പാർട്ടിയിൽ അപ്രമാദിത്തം നേടിയിരിക്കുന്ന സാഹചര്യത്തിലാണു രാഷ്ട്രപതി സ്ഥാനത്തേക്ക് അഡ്വാനിയുടെ പേര് വീണ്ടും ഉയർന്നുവന്നിരിക്കുന്നത്.
വലിയ സംസ്ഥാനമായ യു.പി.യിലേതടക്കമുള്ള വൻ വിജയം രാജ്യസഭയിലെ അംഗബലത്തിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബിജെപി.ക്ക് അനുകൂല നിലയൊരുക്കും. ബിജെപി.യുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉത്തർപ്രദേശിൽ നേടിയത്. സമാജ്വാദി പാർട്ടിയും കോൺഗ്രസും സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ബിജെപി.യുടെ മുന്നേറ്റത്തെ ചെറുക്കാനായില്ല. 403-ൽ 325 സീറ്റാണ് ബിജെപി. സഖ്യത്തിന് ലഭിച്ചത്. രാമക്ഷേത്ര പ്രശ്നമുയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ പോലും ഇത്രയും സീറ്റ് നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. 15 വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് ബിജെപി. വീണ്ടും അധികാരത്തിലെത്തുന്നത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവർത്തനമാണ് ബിജെപി.ഇത്തവണയും കാഴ്ചവെച്ചത്.
ലോക്സഭയിലെയും രാജ്യസഭയിലേയും അംഗങ്ങളും നിയമസഭാംഗങ്ങളും ഉൾപ്പെട്ട 'ഇലക്ടറൽ കോളേജാണ്' രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശമില്ല. ഓരോ എംപി.യുടെയും വോട്ടിന്റെ മൂല്യം 708 ആയിരിക്കും. എംഎൽഎ.മാരുടെ വോട്ട് മൂല്യമാവട്ടെ സംസ്ഥാനങ്ങളിലെ ജനസംഖ്യ കൂടി കണക്കിലെടുത്തായിരിക്കും. 776 എംപി.മാരും 4120 എംഎൽഎ.മാരുമടക്കം 4896 ജനപ്രതിനിധികളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടർമാർ. ഇപ്പോൾ 12 സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടിയാണ് ബിജെപി. ലോക്സഭാംഗങ്ങളായി 282 പേരും രാജ്യസഭാംഗങ്ങളായി 56 പേരും ബിജെപി.ക്കുണ്ട്. ഇപ്പോൾ തിരഞ്ഞടുപ്പു നടന്ന നാലുസംസ്ഥാനങ്ങളും കൂട്ടിയാൽ ബിജെപി.ക്കു സ്വന്തമായി 1546 എംഎൽഎ.മാരുടെ അംഗബലമായി.
മഹാരാഷ്ട്രയിൽ ശിവസേന (63 എംഎൽഎ.മാർ), അസമിൽ അസംഗണപരിഷത്ത് (14), പഞ്ചാബിൽ അകാലിദൾ (15) എന്നിങ്ങനെ എൻ.ഡി.എ.യിലെ മുഖ്യകക്ഷികളുടെയും ആന്ധ്രാപ്രദേശിൽ 102 എംഎൽഎ.മാരുടെ ഭൂരിപക്ഷമുള്ള തെലുങ്കുദേശത്തിന്റെയും പിന്തുണ ബിജെപി.യുടെ ആത്മവിശ്വാസം കൂട്ടുന്നു. ബിഹാർ ഭരിക്കുന്ന ജെ.ഡി.യു. നയിക്കുന്ന മഹാസഖ്യത്തിന്റെ 178, പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 211, കോൺഗ്രസ്-ഇടതു കൂട്ടുകെട്ടിന്റെ 32, തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യുടെ 134, ഡി.എം.കെ.യുടെ 89, ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ 67 എന്നിവയും കേരളം, കർണാടക, ത്രിപുര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അംഗബലവും ബിജെപി.ക്കു പ്രതീക്ഷിക്കാനാവില്ല.
എന്നാൽ, ഒഡിഷയിൽ 117 എംഎൽഎമാരുള്ള ബി.ജെ.ഡി.യും 63 എംഎൽഎ.മാരുള്ള തെലങ്കാനയിലെ ടി.ആർ.എസ്സുമൊക്കെ ബിജെപി.യോട് ഇടഞ്ഞുനിൽക്കുന്ന പാർട്ടികളല്ല. ഈ സാഹചര്യത്തിൽ മോദി തീരുമാനിച്ചാൽ അദ്വാനി അടുത്ത രാഷ്ട്രപതിയാകുമെന്ന് ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍