അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയിൽ ഇളവ്; പണം ഇടപാടുകൾക്ക് കൂടുതൽ നിയന്ത്രണം; മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറൻസി കൈമാറ്റം പാടില്ല; രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് ശേഖരണത്തിനും കടിഞ്ഞാൺ; പണമായി സംഭാവന സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം; കാർഷിക മേഖലയ്ക്കും സാമ്പത്തിക നവീകരണ പദ്ധതികൾക്കും ഊന്നൽ നൽകി അരുൺ ജെയ്റ്റ്‌ലിയുടെ ബജറ്റ്
മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ വേണ്ടിയും സാമ്പത്തിക പരിഷ്‌ക്കരണ നടപടികൾ തുടർന്നു പോകുമെന്ന് പ്രഖ്യാപനവുമായി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൻ 2017-2018 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപിച്ചു. പണം ഇടപാടുകൾ കൂടുതൽ ഡിജിറ്റൽ രീതിയിലേക്ക് പോകാൻ ഉതകുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ആദായ നികുതി പരിധി ഉയർത്തിയില്ലെങ്കിലും നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകളിൽ കുമിഞ്ഞു കൂടി പണം കർഷകർക്ക് വായ്‌പ്പയായി നൽകാവുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങളുമുണ്ട്. സാമ്പത്തിക നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് അദ്ദേഹം അവതരിപ്പിച്ചത്.
രാഷ്ട്രീയ പാർട്ടികളുടെ പണപിരിവിന് കടിഞ്ഞാണിടുന്ന പ്രഖ്യാപനങ്ങഘലും ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലുണ്ടായി. ഇനി മുതൽ രാഷ്ട്രീയപാർട്ടികൾക്ക് ജനങ്ങളിൽ നിന്ന് പണമായി പരമാവധി 2000 രൂപ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂവെന്ന് ബജറ്റിൽ ജെയ്റ്റലി പ്രഖ്യാപിച്ചു. രണ്ടായിരത്തിൽ കൂടുതൽ തുക സംഭാവനയായി വാങ്ങണമെങ്കിൽ അത് ചെക്കോ ഡിജിറ്റൽ ഇടപാടിലൂടേയോ മാത്രമേ നടത്താവൂ എന്നും ബജറ്റിൽ അരുൺ ജെയ്റ്റലി നിർദ്ദേശിച്ചു. രാഷ്ട്രീയപാർട്ടികൾ ടാക്‌സ് റിട്ടേൺ കൃത്യമായി സമർപ്പിക്കണമെന്നും ബജറ്റ് പ്രസംഗത്തിൽ അരുൺ ജെയ്റ്റലി ആവശ്യപ്പെട്ടു.
ആദായനികുതി പരധി ഉയർത്തിയില്ലെങ്കിലും ഇളവ് ലഭിക്കുമെന്ന് പറഞ്ഞതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. രണ്ട ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള ആദായനികുതി അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് പത്ത് ശതമാനമായിരുന്നു. 50 ലക്ഷം മുതൽ ഒരു കോടി വരെ വരുമാനമുള്ളവരിൽ നിന്ന് 10 ശതമാനവും ഒരു കോടിയിൽ കൂടുതൽ വരുമാനമുള്ളവരിൽ നിന്ന 15 ശതമാനം സർചാർജ് ഈടാക്കാനും ധനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഡിജിറ്റൽ ബാങ്കിങ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കറൻസി രൂപത്തിലുള്ള പണമിടപാടുകൾക്കും അരുൺ ജെയ്റ്റലി നിയന്ത്രണം ഏർപ്പെടുത്തി. മൂന്ന് ലക്ഷത്തിൽ രൂപയിൽ കൂടുതൽ തുക ഇനി കറൻസിയായി കൈമാറാതെ ചെക്കായോ ഡിജിറ്റൽ രൂപത്തിലോ മാത്രമേ പണമിടപാടുകൾ നടത്താവൂ എന്ന നിർദ്ദേശവും ജെയ്റ്റലിയുടെ ബജറ്റിലുണ്ട്.
അന്തരിച്ച ലീഗ് നേതാവ് ഇ അഹമ്മദിന് അനുശോചനം രേഖപ്പെടുത്തിയാണ് പാർലമെന്റിൽ ബജറ്റ് അവതരണം തുടങ്ങിയത്. അംഗത്തോടുള്ള ആദര സൂചകമായി ബജറ്റ് അവതരിപ്പിക്കരുതെന്ന ആവാശ്യം പ്രതിപക്ഷം മുന്നോട്ടു വച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ബജറ്റ് ഭരണഘടനാ പരമായ കടമയാണെന്ന് സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. അനുശോചന കുറിപ്പ് സഭയിൽ വായിക്കുകയും ചെയ്തു. നാളെ സഭ സമ്മേളിക്കില്ലെന്നും സ്പീക്കർ പറഞ്ഞു. ഇതിന് ശേഷം ജെയ്റ്റ്ലിയെ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചത്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണിത്. പൊതുബജറ്റും റെയിൽവേ ബജറ്റും ഒരുമിച്ച് അവതരിപ്പിക്കുന്ന ഇതാദ്യമായാണ്.
നാട്ട് നിരോധനം വിജയമാണെന്ന് അവകാശപ്പെട്ടാണ് ജെയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങിയത്. ഇന്ത്യ അതിവേഗം വികസിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ആഭ്യന്തര ഉൽപ്ാദനം 3.4 ശതമാനം വർദ്ധിക്കുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ബജറ്റ് ഏകീകരണം ചരിത്രപരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ നികുതി വരുമാനം കൂട്ടുന്നതിനും സാമ്പത്തികരംഗം സംശുദ്ധമാക്കുന്നതിനും നോട്ട് അസാധുവാക്കൽ സഹായിക്കും ജെയ്റ്റലി പറഞ്ഞു.
നോട്ട് അസാധുവാക്കൽ മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ഉടൻ തീരുമെന്നും ഇന്ത്യയുടെ വളർച്ച നിരക്കിൽ നോട്ട് അസാധുവാക്കൽ നിർണായകസ്വാധീനം ചെലുത്തുമെന്നും ജെയ്റ്റലി പറഞ്ഞു. പോയ ഒരു വർഷം ശക്തമായ സാമ്പത്തികപരിഷ്‌കാരങ്ങളുടെ കാലമായിരുന്നുവെന്നും ജിഎസ്ടി നടപ്പാക്കുവാൻ സാധിച്ചതും ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിച്ചതുമടക്കമുള്ള ശക്തമായ നടപടികൾ ഇക്കാലയളവിൽ കേന്ദ്രസർക്കാരിൽ നിന്നുണ്ടായെന്നും ജെയ്റ്റലി പറഞ്ഞു.
ജിഎസ്ടി ബിൽ പാസ്സാക്കുവാൻ സഹകരിച്ച പാർലമെന്റ അംഗങ്ങളോടും സംസ്ഥാന സർക്കാരുകളോടും നന്ദി രേഖപ്പെടുത്തിയ ജെയ്റ്റലി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ നൽകിയ പിന്തുണ വളരെ നിർണായകമായെന്നും അതിന് അവരോട് സർക്കാർ കടപ്പെട്ടിരിക്കുമെന്നും കൂട്ടിച്ചേർത്തു. 2017ൽ ലോകത്തേറ്റവും വേഗതയിൽ വളരുന്ന സാമ്പത്തികശക്തികളിൽ ഒന്നായിരിക്കും ഇന്ത്യയെന്നാണ് ഐഎംഎഫിന്റെ പ്രവചനമെന്നും ലോകപ്രശസ്തമായ പല സാമ്പത്തിക ഏജൻസികളും ഇക്കാര്യം ആവർത്തിച്ചിട്ടുണ്ടെന്നും ജെയ്റ്റലി ചൂണ്ടിക്കാട്ടി.
കർഷകർക്ക് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കാൻ സഹായകമായ പദ്ധതികളാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായി 2000 കോടി വകയിരുത്തുന്നു. 10 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പകൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നൽകും. അഞ്ചുവർഷത്തിനകം കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്. ബാങ്ക് വായ്പകൾ കൂടും. കറൻസി നിരോധനത്തിന് പിന്നാലെ ബാങ്കുകളിൽ അധികമായെത്തിയ പണം വായ്പകൾക്ക് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
ആഭ്യന്തര ഉൽപ്പാദനം 3.4 ശതമാനമായി വർദ്ധിക്കും.
നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ചു
നികുതി വെട്ടിപ്പുകാർക്ക് തടയിടാൻ കഴിഞ്ഞു
10 ലക്ഷം കോടിയുടെ കാർഷിക വായ്‌പ്പ് നൽകും
കാർഷിക രംഗത്തെ വളർച്ച 4.1 ശതമാനമാകും
ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകും
ക്ഷീര വികസന പദ്ധതികൾക്ക് 8000 കോടി
50,000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കും
തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി. ഈ രംഗത്ത് നടപ്പാക്കിയ ജിയോ-ടാഗിങ് ഏറെ ഫലപ്രദം.
വിള ഇൻഷുറൻസിന് 9000 കോടി
ജലസേചനത്തിന് പ്രത്യേക നബാർഡ് ഫണ്ട്. 500 കോടി രൂപ വകയിരുത്തും.
63,000 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ മൂന്നു വർഷത്തിനകം കംപ്യൂട്ടർവത്കരിക്കും.
തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടി രൂപയാക്കി വർധിപ്പിക്കും
ഒരുകോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയിൽ നിന്നും ഉയർത്തും
10 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകും
ഗ്രാമീണ വൈദ്യുതീകരണം 2018ഓടെ പൂർണമാകും
പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയിൽ ഉൾപ്പെടുത്തി പ്രതിദിനം 133 കിലോ മീറ്റർ റോഡ് നിർമ്മിക്കും
2019ഓടെ ഒരുകോടി വീടുകൾ നിർമ്മിക്കും
ഗുജറാത്തിനും ഝാർഖണ്ടിനും എയിംസ്
യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ
വിപണി അധിഷ്ഠിത തൊഴിൽ പരിശീലനങ്ങൾക്ക് അനുമതി
2018 ഓടെ ക്ഷയരോഗം നിർമ്മാർജനം ചെയ്യും.
2018 മെയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കും.
മഹിളാ ശാക്തീകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ 500 കോടി രൂപ
സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പദ്ധതികൾക്കായി 1.84 ലക്ഷം കോടി രൂപ വകയിരുത്തും.
സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അഞ്ച് പ്രത്യേക വിനോദസഞ്ചാര മേഖലകൾക്കുള്ള പദ്ധതി നടപ്പാക്കും.
20,000 മെഗാവാട്ടിന്റെ സൗരോർജ പദ്ധതികൾക്ക് നടപടി സ്വീകരിക്കും.
യുജിസി നിയമം പരിഷ്‌കരിക്കും. കൂടുതൽ കോളജുകൾക്ക് സ്വയംഭരണാധികാരം നൽകും.
ദേശീയ പാതകൾക്കായി 64,000 കോടി രൂപ.
മുതിർന്നവർക്കായി സ്മാർട് കാർഡുകൾ. ആധാർ കാർഡിനെ അടിസ്ഥാനമാക്കിയായിരിക്കും ഇവ.
ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് ഇനിയില്ല
കാഷ്‌ലെസ് ഇടപാടുകൾക്കായി ആധാർ പെ
ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാൻ പ്രത്യേകം പദ്ധതി
ധനകാര്യ മേഖലയിൽ നിർണായ പരിഷ്‌ക്കാരം
25000 കോടി ഡിജിറ്റൽ ഇടപാടുകൾ ലക്ഷ്യം
2020 ഓടെ 20 ലക്ഷം ആധാർ അധിഷ്ഠിത സ്വൈപ്പിങ് മെഷീനുകൾ വരും.
ഹെഡ് പോസ്റ്റ് ഓഫിസുകളിൽ പാസ്‌പോർട്ട് സേവനം ഉറപ്പാക്കും.
വ്യാപാരികൾക്കായി ആധാർ അധിഷ്ഠിത ഡിജിറ്റൽ വിനിമയ സംവിധാനം കൊണ്ടു വരും.
125 ലക്ഷം പേർ ഇതിനകം ഭീം ആപ് ഉപയോഗിക്കുന്നതായി ധനമന്ത്രി
വൻകിട സാമ്പത്തിക കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടും
2017-18 ലെ മൊത്തം ബജറ്റ് ചെലവ് 21.47 ലക്ഷം കോടി
ബാങ്കുകളുടെ മൂലധനം വർധിപ്പിക്കുന്നതിന് 10,000കോടി
സർക്കാർ ആരംഭിച്ച സങ്കൽപ് പദ്ധതിയിൽ 3.5 കോടി യുവാക്കൾ പരിശീലിക്കും
പ്രധാൻ മന്ത്രി മുദ്ര യോജനയുടെ വായ്പക്കായി 2.44 ലക്ഷം കോടി
ചണ്ഡീഗഡിലും ഹരിയാനയിലെ എട്ട് ജില്ലകളിലും മണ്ണെണ്ണരഹിതമാക്കും
പോസ്റ്റ് ഓഫീസുകളിലൂടെ പാസ്‌പോർട്ട്
സാമ്പത്തിക കുറ്റവാളികളുടെ സ്വത്ത് കണ്ടുക്കെട്ടും
1,50,000 പഞ്ചായത്തുകളിൽ ബ്രോഡ് ബാന്റ്
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കും
ഒഡിഷയിലും രാജസ്ഥാനിലും പുതിയ ക്രൂഡ് ഓയിൽ സംഭരണികൾ
ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ്
കൂടുതൽ സ്ഥലം ലഭിക്കാനായി എയർപോർട്ട് അഥോറിറ്റി നിയമം പരിഷ്‌കരിക്കും
ഫോറിൻ ഡയരക്ട് ഇൻവെസ്റ്റ്‌മെന്റ്(എഫ്.ഡി.ഐ) നടപടികൾ കൂടുതൽ ഉദാരമാക്കും
പിപിപി മാതൃകയിൽ കൂടുതൽ വിമാനത്താവളങ്ങൾ
ഇളവിന് അർഹതയുള്ള 4.5 ലക്ഷം രൂപ വരുമാനക്കാർ ആദായ നികുതി അടക്കേണ്ട
ഒരു കോടിക്കു മുകളിൽ വരുമാനം ഉള്ളവർക്ക് 15% അധിക നികുതി
50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനം ഉള്ളവർക്ക് 10% അധിക നികുതി
നികുതി അടവിൽ കോർപ്പറേറ്റുകൾ വീഴ്ച വരുത്തുന്നു
2.5നും 5 ലക്ഷത്തിനും ഇടയിലുള്ള ആദായ നികുതി 5% ആക്കി കുറച്ചു
രാഷ്ട്രീയ പാർട്ടികൾ ടാക്‌സ് റിട്ടേൺ കൃത്യമായി ഫയൽ ചെയ്യണം
രാഷ്ട്രീയ പാർട്ടികൾ ചെക്കായോ ഡിജിറ്റൽ പണമായോ വേണം സംഭാവനകൾ സ്വീകരിക്കണം
പ്രതിരോധ മേഖലക്കായി ബജറ്റിൽ 2.74 ലക്ഷം കോടി വകയിരുത്തി
10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം 24 ലക്ഷം
അഞ്ചുമുതൽ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം ജനങ്ങൾ
50 ലക്ഷത്തിന് മേൽ വരുമാനം കാട്ടിയവർ 1.72 ലക്ഷം പേർ മാത്രം
പ്രതിരോധ ചെലവിന് 274, 114 കോടി രൂപ
വനിതാക്ഷേമ പദ്ധതികൾക്ക് 184, 632 കോടി
രാജ്യത്ത് ആദായനികുതി നൽകുന്നത് 1.7 കോടി ആളുകൾ മാത്രം
വിരമിച്ച സൈനികർക്ക് ഓൺലൈനിലൂടെ പെൻഷൻ നൽകും
അഞ്ചുവർഷത്തിനകം അഞ്ചുലക്ഷം കുളങ്ങൾ നിർമ്മിക്കും
സാന്പത്തിക തിരിമറി നടത്തി രാജ്യം വിടുന്നവർക്കെതിരെ കർശന നടപടി
നികുതി പിരിവ് കാര്യക്ഷമമാക്കും, ആദായ നികുതി റിട്ടേൺ നൽകിയത് 1.8 കോടി പേർ മാത്രം
നികുതി പിരിവ് കാര്യക്ഷമമാക്കും, ആദായ നികുതി റിട്ടേൺ നൽകിയത് 1.8 കോടി പേർ മാത്രം
നികുതി പിരിവിൽ 34% വർധന, വരുമാനം 17% കൂടും
ധനക്കമ്മി മൂന്ന് ശതമാനം ആക്കുക ലക്ഷ്യം
വനിതാ ശിശുവികസനത്തിന് 184,632 കോടി രൂപ
സ്റ്റാർട്ടപ്പുകൾക്ക് ഏഴുവർഷത്തേക്ക് നികുതിയിളവ്
ബജറ്റിൽ റെയിൽവേക്കായുള്ള പ്രഖ്യാപനങ്ങൾ
റെയിൽ സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ
3500 കിലോമീറ്റർ പാതകൾ
2000 സ്റ്റേഷനുകളിൽ സൗരോജ്ജമെത്തിക്കും
പരാതികൾ പരിഹരിക്കൻ കോച്ച് മിത്ര പദ്ധതി
500 സ്റ്റേഷനുകളിൽ ലിഫ്റ്റ്
ഐആർസിടിസി ബുക്കിങ് ചാർജ്ജ് ഒഴിവാക്കി
2019 ഓടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലെറ്റ്.
2020 നകം ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കും.
500 റയിൽവേ സ്റ്റേഷനുകൾ ഭിന്നശേഷിയുള്ളവർക്ക് സൗഹൃദ സ്റ്റേഷനുകളാക്കും.
മെട്രോ റയിൽ നയം നടപ്പാക്കും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അഞ്ചു വർഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍