ജെയ്റ്റ്ലി അവതരിപ്പിച്ചത് വികസന സൗഹാർദ്ദ ബജറ്റെന്ന് പ്രധാനമന്ത്രി; തൊഴിലാളി വിരുദ്ധമെന്ന് തുറന്ന് പറഞ്ഞ് ബിഎംഎസും; ട്രസ്റ്റുകളുടെ പണമിടപാടിന് നിയന്ത്രണം കൊണ്ടു വന്നതും നികുതി വരുമാനം കൂട്ടാൻ; പെട്രോളിന് വില കുറച്ച് വില കൂട്ടിയതും മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കും; അവസരം മുതലെടുത്ത് തിരിച്ചു വരവിന് രാഹുലും
ന്യൂഡൽഹി: ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചത് വികസന സൗഹാർദ്ദ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. നാം മുന്നോട്ട് വയ്ക്കുന്ന 'പുതിയ ഇന്ത്യ'എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താൻ ഈ കേന്ദ്രബജറ്റിന് സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ഇത് ഉൾക്കൊള്ളാൻ സംഘപരിവാർ പ്രസ്ഥാനമായ ബിഎംഎസിന് പോലും കഴിയുന്നില്ല. കേന്ദ്രബജറ്റ് തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ച് ബിജെപി.അനുകൂല സംഘടനയായ ബി.എം.എസ്. സമരത്തിലേക്ക് നീങ്ങുകയാണ്. ബജറ്റിനെതിരേ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രകടനം നടത്തും. ആറ്, എട്ട് തീയതികളിൽ ദേശീയ നിർവാഹക സമിതി ചേർന്ന് ഭാവിപരിപാടികൾ ആലോചിക്കുമെന്ന് അധ്യക്ഷൻ അഡ്വ. സജി നാരായണനും ജനറൽ സെക്രട്ടറി വ്രിജേഷ് ഉപാധ്യായയും പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളിൽ സംഘപരിവാറിനുള്ള അതൃപ്തിയുടെ സൂചനയാണ് ഈ സമരം. ദലിത് വിഭാഗത്തിന്റേയും പാവപ്പെട്ടവരുടേയും കർഷകരുടേയും ആദിവാസി വിഭാഗങ്ങളുടേയും ക്ഷേമത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു, ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രബജറ്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാർഷികം എന്നു തുടങ്ങി എല്ലാ വികസന മേഖലകളേയും ഉൾക്കൊള്ളിച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. ചെറുകിട വ്യവസായ മേഖലയിലെ നിഷ്ക്രിയ ആസ്തിയെ പരിഗണിച്ചു കൊണ്ടുള്ള പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അവകാശവാദങ്ങളെ പൊളിക്കും വിധമാണ് ബിഎംഎസ് സമരം.
തൊഴിലാളി പ്രശ്നങ്ങളാണ് ബിഎംസ് ചൂണ്ടിക്കാട്ടുന്നതെങ്കിലും പെട്രോൾ വില വർദ്ധനവിലും മറ്റും കേന്ദ്രസർക്കാരിനെ പ്രതിരോധത്തിൽ നിർത്തുന്നവർക്ക് കൂടുതൽ കരുത്താവുന്നതാണ് ബിഎംഎസ് നിലപാട്. സ്ഥിരംതൊഴിലിനുപകരം എല്ലാ മേഖലകളിലും നിശ്ചിതകാല തൊഴിൽ കൊണ്ടുവരാനുള്ള നിർദ്ദേശത്തിന്മേൽ ട്രേഡ് യൂണിയനുകളുമായുള്ള ചർച്ച പൂർത്തിയായിട്ടില്ല. അതിനിടയിലാണ് ബജറ്റിൽ തീരുമാനം പ്രഖ്യാപിച്ചത്. അതംഗീകരിക്കാനാവില്ല. കാർഷിക, ഗ്രാമീണ, ആരോഗ്യമേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളുണ്ടെങ്കിലും തൊഴിലാളികളുമായി ബന്ധപ്പെട്ട് ഒരു പരാമർശവുമില്ല. അങ്കണവാടി, ആശ വർക്കർമാരുടെ പ്രശ്നങ്ങളും ഇ.പി.എഫ്. തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല. പെൻഷൻ ആയിരം രൂപയിൽനിന്ന് വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി -ബിഎംഎസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
അസംഘടിത മേഖലയ്ക്കുള്ള സാമൂഹിക സുരക്ഷാനിധിയിലേക്ക് ഒരു വിഹിതവും ബജറ്റിലില്ല. ആദായനികുതി ഇളവുകൾ നൽകാത്തതിനാൽ മധ്യവർഗക്കാരായ തൊഴിലാളികളും അതൃപ്തിയിലാണ്. സ്ത്രീകളുടെ ഇ.പി.എഫ്. വിഹിതം കുറച്ചതുവഴി അവരുടെ ഭാവി സമ്പാദ്യം 16 ശതമാനം കുറയും. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പുനരുദ്ധരിക്കാനുള്ള പദ്ധതികൾ ബജറ്റിലില്ല. അതേസമയം, ഓഹരി നിക്ഷേപവുമായി മുന്നോട്ടുപോവുന്നു. തൊഴിലാളി വിരുദ്ധമാണ് ബജറ്റ് -ബി.എം.എസ്. നേതാക്കൾ വിശദീകരിക്കുന്നു.
പെട്രോളിന് വിലകുറച്ചു; കൂട്ടി
അരുൺജെയ്റ്റ്ലി പ്രഖ്യാപിച്ച ബജറ്റിൽ പെട്രോൾ ഡീസൽ വിൽപ്പന നികുതിയിൽ എട്ടുരൂപയോളം കുറവു വരുത്തിയെങ്കിലും അതിന്റെ ഗുണഫലം ജനങ്ങൾക്ക് ലഭിക്കില്ല. പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് കേന്ദ്രസർക്കാർ പുതിയതായി റോഡ് സെസ് ഏർപ്പെടുത്തിയതാണ് നികുതി ഇളവിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കാതാക്കിയത്. റോഡ് സെസസ്സായി ലിറ്ററിന് എട്ടുരൂപയാണ് ബജറ്റിൽ ഏർപ്പെടുത്തിയത്. ഫലത്തിൽ ഒരു നികുതി കുറച്ച് മറ്റൊരു നികുതി ഏർപ്പെടുത്തി.
പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് അടിസ്ഥാന എക്സൈസ് നികുതിയിൽ രണ്ടുരൂപ കുറച്ചതിന് പുറമെ ഇവയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന അഡീഷണൽ എക്സൈസ് നികുതിഎടുത്തുകളയുകയും ചെയ്തിരുന്നു. ആറുരൂപയായിരുന്നു ഇത്തരത്തിൽ ഈടാക്കിയിരുന്നത്. അതേസമയം എഥനോൾ കലർത്തിയ പെട്രോളിന് റോഡ് സെസ്സ്, അടിസ്ഥാന സൗകര്യ സെസ്സ് എന്നിവക്കായി ഏർപ്പെടുത്തിയിരുന്ന 10 ശതമാനവും, ബയോ ഡീസലിന് മേൽ ഏർപ്പെടുത്തിയിരുന്ന 20 ശതമാനം സെസ്സും എടുത്തുകളഞ്ഞിട്ടുണ്ട്. നികുതി കുറച്ചത് ആഗോള തലത്തിൽ ഇന്ധനവിലയിലുണ്ടായ വർധനവിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം ലഭിക്കേണ്ടതായിരുന്നു. എന്നാൽ പുതിയതായി റോഡ് സെസ്സ് ഏർപ്പെടുത്തിയത് ഈ ആശ്വാസം നഷ്ടപ്പെടുത്തി.
അതേസമയം ജിഎസ്ടി നടപ്പിലാക്കിയതുമൂലമുണ്ടായ വരുമാന നഷ്ടം മറികടക്കാനാണ് റോഡ് സെസ്സ് ഏർപ്പെടുത്തിയതെന്നാണ് സൂചന. അല്ലായിരുന്നുവെങ്കിൽ ധനക്കമ്മി കുറയ്ക്കാനുള്ള സർക്കാരിന്റെ ലക്ഷ്യങ്ങൾക്ക് തടസം ഉണ്ടാകുമായിരുന്നു.
ട്രസ്റ്റുകൾക്കും നിയന്ത്രണം
ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള പണമിടപാടിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രബജറ്റ്. 10000 രൂപയിൽ അധികമുള്ള ഇടപാടിനാണ് നിയന്ത്രണം. 10,000 രൂപയ്ക്ക് മുകളിൽ പണമായി ഇടപാട് നടത്താനാവില്ലെന്ന് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന സംഭാവനയിലൂടെ വൻ തോതിൽ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണമുയർന്നിരുന്നു. ഇതിന് തടയിടുക എന്നതാണ് കർശന നിയന്ത്രണമേർപ്പെടുത്തുന്നതിലൂടെ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. നിയന്ത്രണമേർപ്പെടുത്തുന്നതോടെ ഇത്തരം ഇടപാടുകൾ പൂർണമായും ബാങ്കിലൂടെയായിത്തീരും.
കസ്റ്റംസ് തീരുവ കൂട്ടിയതോടെ മൊബൈൽ ഫോണുകൾ, കാർ, മോട്ടോർ സൈക്കിൾ, ചെരുപ്പ്, പെർഫ്യൂം എന്നിവയുടെ വില വർധിക്കും. അതേ സമയം ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനാൽ ശ്രവണ സഹായത്തിനുപയോഗിക്കുന്ന കോക്ലിയാർ ഇംപ്ലാന്റ് ഉപകരണങ്ങൾ, കശുവണ്ടി എന്നിവയ്ക്ക് വിലകുറയും.
ആഞ്ഞടിച്ച് രാഹുലും
ജെയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതാണെന്നും നാല് വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പഴയപടി നിൽക്കുകയാണെന്നും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ഭരണത്തിൽ നിന്നിറങ്ങാൻ ഒരു വർഷം കൂടിയല്ലേയുള്ളൂ ഇതുവരെ സേവിച്ചതിന് നന്ദിയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജസ്ഥാനിൽ ബിജെപി നേരിട്ട തിരിച്ചടിക്ക് കോൺഗ്രസിന് കരുത്ത് പകരുന്നതാണ്. ഈ സാഹചര്യത്തിൽ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസും രംഗത്തുണ്ട്.
എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കും നിരാശമാത്രമാണ് ബജറ്റ് നൽകുന്നത്. നാല് വർഷം കഴിഞ്ഞു കർഷകർക്ക് നല്ല വില നൽകുമെന്നാണ് ഇപ്പോഴും സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. നാല് വർഷം പിന്നിട്ടു ക്ഷേമപദ്ധതികൾക്ക് ബജറ്റുമായി യാതൊരു ബന്ധവുമില്ല, നാല് വർഷം കഴിഞ്ഞു യുവജനങ്ങൾക്ക് ജോലിയില്ല. ഭരണത്തിൽ നിന്നിറങ്ങാൻ ഒരു വർഷമല്ലേ ബാക്കിയുള്ളൂ. നന്ദിയുണ്ടെന്നും രാഹുൽ പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് രാഹുൽ മോദി സർക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍