ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അമിഷ് ഷാ കേരളത്തിലെത്തുന്നു; ന്യൂനപക്ഷത്തെ അടുപ്പിച്ചും കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്തും പാർട്ടി ശക്തിപ്പെടുത്താൻ ബിജെപി ദേശീയ അധ്യക്ഷന്റെ തന്ത്രങ്ങൾ; നാലുദിവസത്തെ സന്ദർശനം ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും കാതോർത്ത് രാഷ്ട്രീയ കേരളം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു പാർട്ടിയെയും പ്രവർത്തകരെയും സജ്ജമാക്കുന്നതിനായുള്ള 125 ദിന ദേശീയ പര്യടനത്തിന്റെ ഭാഗമായി ദേശീയ അധ്യക്ഷൻ അമിത് ഷാ ജൂൺ രണ്ടു മുതൽ നാലുദിവസം കേരളം സന്ദർശിക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബിജെപി പ്രതിനിധികൾ ഉണ്ടാകണം എന്ന ഉറച്ച ബോധ്യത്തോടെയാണ് അമിത് ഷാ കരുക്കൾ നീക്കുന്നത്. ബിജെപിയുടെ വളർച്ച പൂർണമാകണമെങ്കിൽ കേരളത്തിലും ബംഗാളിലും പാർട്ടിക്ക് നിർണായക സ്വാധീനമുണ്ടാകണമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷന്റെ കണക്കുകൂട്ടൽ.
കൂടുതൽ കക്ഷികളെ ഉൾപ്പെടുത്തി എൻഡിഎ വിപുലമാക്കാനുള്ള ചർച്ചകൾക്ക് അമിത് ഷാ നേതൃത്വം നൽകും. തിരുവനന്തപുരത്തും കൊച്ചിയിലുമായി 21 പരിപാടികളിലാണ് അമിത് ഷാ പങ്കെടുക്കുക. ഇന്ത്യയിൽ ബിജെപിയുടെ സുവർണസമയം വരണമെങ്കിൽ കേരളത്തിലും ബംഗാളിലും ഭരണം പിടിക്കേണ്ടതുണ്ടെന്ന് ഏപ്രിലിൽ ഭുവനേശ്വറിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ അമിത്ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പാടി കേരളത്തിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള തന്ത്രങ്ങളുമായി ആയിരിക്കും പാർട്ടി ദേശീയ അധ്യക്ഷൻ വിമാനമിറങ്ങുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുടെ കേരളാ ഓപറേഷന് അനുമതി നല്‍കിയിട്ടുണ്ട്.
കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾക്ക് അമിത്ഷാ നേരിട്ടാണു ചുക്കാൻ പിടിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് ഒരുപോലെ സ്വാധീനം വേണമെന്നാണ് ദേശീയ നിർവാഹക സമിതിയിലെ അഭിപ്രായം. കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടിയെടുക്കുകയെന്നതാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഇതിനായി ഗോവയിൽ നടപ്പാക്കി വിജയിച്ച തന്ത്രങ്ങളും പരീക്ഷിക്കും.
കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് ചില നേതാക്കളേയും പ്രവർത്തകരേയും അടർത്തിയെടുക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കേരളത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ പാർട്ടികളിൽ നിന്ന് ചില നേതാക്കളും പ്രവർത്തകരും വൈകാതെ ബിജെപിയിലെത്തുമെന്നാണ് നേതാക്കൾ നല്കുന്ന സൂചനകൾ. തിരുവനന്തപുരത്ത് ശശി തരൂർ എംപിയെ ചാക്കിട്ടുപിടിക്കാനുള്ള നീക്കങ്ങൾ നേരത്തേ ബിജെപി നടത്തിയിരുന്നെങ്കിലും വിലപ്പോയില്ല. തുടർന്ന് തരൂരിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കുന്നതും ബിജെപിക്കും മോദിക്കും താത്പര്യമുള്ള കാര്യമായിരുന്നു. എന്നാൽ ബിജെപി അനുകൂല നിലപാടുകളാൽ കുപ്രസിദ്ധമായ അർണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി തരൂരിനെതിരേ അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിൽ ഗുരുതര ആരോപണം ഉന്നയിച്ചതോടെ ഈ സാധ്യതകളെല്ലാം പൂർണമായി അടഞ്ഞു.
തിരുവനന്തപുരത്തുള്ള കോൺഗ്രസ് നേതാക്കളിൽ വി എസ് ശിവകുമാറിനേയും ബിജെപി ലക്ഷ്യമിടുന്നതായാണു സൂചന. എൻ എസ് എസുമായി അടുത്ത ബന്ധമുള്ള നേതാവാണ് ശിവകുമാർ. ഇതാണ് ശിവകുമാറിനെ നോട്ടമിടാനുള്ള പ്രധാന കാരണം. നായർ വോട്ടുകളെ ബിജെപി പെട്ടിയിലെത്തിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കൊല്ലത്ത് ആർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രൻ എംപിയോടും അനുകൂല നിലപാടാണ് ബിജെപിക്കുള്ളത്. യുഡിഎഫിൽ നിന്ന് ജയിച്ച പ്രേമചന്ദ്രൻ പാർലമെന്റിലെ ഗർജ്ജിക്കുന്ന മുഖമാണ്. ലോക്സഭയിലെ പ്രതിപക്ഷ നിരയിൽ ഏറ്റവും ക്രിയാത്മക ഇടപെടൽ നടത്തുന്ന അംഗം. പ്രേമചന്ദ്രന് കൊല്ലത്ത് സ്വന്തമായി വോട്ട് ബാങ്കുമുണ്ട്. ഈ സാഹചര്യത്തിൽ പ്രേമചന്ദ്രനെ ബിജെപിയുടെ മുഖമാക്കാൻ മോദിയടക്കം താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രേമചന്ദ്രൻ ബിജെപിയിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ്.
കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ കേരളത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്താൻ സാധ്യതയുണ്ട്. ഇത് ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് അടുപ്പിക്കാൻ അമിത് ഷാ ശ്രമം തുടങ്ങുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ഇല്ലാതെ പിണങ്ങി നിൽക്കുന്നവരേയും ബിജെപി ക്യാമ്പിലേക്ക് എത്തിക്കാനാണ് നീക്കമുണ്ട്. ഇതിൽതന്നെ ന്യൂനപക്ഷ വിഭാഗങ്ങളിലെ കോൺഗ്രസ് നേതാക്കളെയാണ് അമിത് ഷായും സംഘവും പ്രധാനമായും ലക്ഷ്യമിടുന്നത്. രാജ്യസഭാ ഉപാധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ. കുര്യനെ അടക്കം ബിജെപി നോട്ടമിടുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഉപരാഷ്ട്രപതി സ്ഥാനം പോലും വാഗ്ദാനം ചെയ്ത് കുര്യനെ ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങളാണ് ആലോചിക്കുന്നത്. കെവി തോമസും ബിജെപിയുടെ പരിഗണനാ പട്ടികയിലുണ്ട്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ഏറെ അടുപ്പം പുലർത്തുന്ന കെ വി തോമസ് ഈ നീക്കങ്ങളോട് ഒരു പരിഗണനയും കാട്ടുന്നുമില്ല.
അതേസമയം, വർഷങ്ങളുടെ പ്രവർത്തനപാരമ്പര്യമുള്ള കുര്യൻ അടക്കമുള്ള നേതാക്കൾ ബിജെപിയുടെ വാഗ്ദാനങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നില്ല. ഇത് അമിത്ഷായെയും സംഘത്തെയും അസ്വസ്ഥമാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ സ്ഥനമാനങ്ങൾ വാഗ്ദാനം ചെയ്താൽ അനായാസം മറുകണ്ടം ചാടി ബിജെപിയിലെത്തുന്ന പ്രവണത കേരളത്തിലെ നേതാക്കൾ കാണിക്കുന്നില്ലെന്നതാണ് അമിത് ഷാ നേരിടുന്ന പ്രശ്നം. പ്രേമചന്ദ്രനും കെവി തോമസും തരൂരുമെല്ലാം ബിജെപിയിലേക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. തരൂർ ഇക്കാര്യം പരസ്യമായിതന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാണ്. ആലപ്പുഴ എംപി കെ സി വേണുഗോപാലും പരിഗണനാ പട്ടികയിലുണ്ടെങ്കിലും അദ്ദേഹവും അടുക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് വേണുഗോപാലെന്നതാണ് ഇതിന് കാരണമായി ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നത്.
കണ്ണൂരിൽ നിന്ന് എപി അബ്ദുള്ളക്കുള്ളകുട്ടിയേയും അമിത് ഷാ നോട്ടമിടുന്നുണ്ട്. മോദിയുടെ ഗുജറാത്ത് മോഡലിനെ ആദ്യം പുകഴ്ത്തിയ നേതാക്കളിൽ ഒരാളായിരുന്നു അബ്ദുള്ളക്കുട്ടി. മംഗലാപുരത്തെ ആർഎസ്എസ് നേതൃത്വത്തിലെ പ്രമുഖരുമായി അബ്ദുള്ളക്കുട്ടിക്ക് ബന്ധമുണ്ട്. ഈ സാഹചര്യമെല്ലാം ഉപയോഗിച്ച് അബ്ദുള്ളക്കുട്ടിയെ കേരളത്തിലെ മുസ്ലിം മുഖമാക്കാനാണ് നീക്കം.
ചില ലോക്സഭാ മണ്ഡലങ്ങളിൽ പ്രവർത്തനം മെച്ചപ്പെടുത്തിയാൽ അനായാസം ജയിച്ചു കയറാമെന്ന വിലയിരുത്തൽ അമിത് ഷായ്ക്കുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മികച്ചപ്രകടനം നടത്തിയ തിരുവനന്തപുരം, കാസർകോട് മണ്ഡലങ്ങൾക്കുപുറമേ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള തൃശ്ശൂർ, പാലക്കാട് ഉൾപ്പടെയുള്ള മണ്ഡലങ്ങൾ ജയസാധ്യതയുള്ളവയുടെ പട്ടികയിലാണ് ദേശീയനേതൃത്വം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ഹിന്ദു ഭൂരിപക്ഷ മേഖലയിൽ അടക്കം ബിജെപി കണ്ണുവെക്കുന്നു. മോദിയെന്ന നേതാവിനെ ഉയർത്തി കാണിച്ചു കൊണ്ടായിരിക്കും ബിജെപിയുടെ പ്രചരണങ്ങളെല്ലാം മുന്നോട്ടു പോകുക.
ഇപ്പോഴത്തെ എൻഡിഎ സംഖ്യം വിപുലീകരിക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾ സംസ്ഥാനത്തെ പ്രബല മുന്നണികൾക്ക് പുറത്തു നിൽക്കുന്ന കെ എം മാണിയെ ലക്ഷ്യമിട്ടാകും പ്രധാന നീക്കങ്ങൾ. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി പദവി അടക്കം വാഗ്ദാനം ചെയ്തുകൊണ്ടാകും ബിജെപി ഇതിനായി പദ്ധതി തയ്യാറാക്കുക. ജനസ്വാധീനവും മെച്ചപ്പെട്ട പ്രതിച്ഛായയുമുള്ള നേതാക്കളെ മറ്റ് പാർട്ടികളിൽനിന്ന് ആകർഷിച്ച് ബിജെപിയിലോ എൻ.ഡി.എ.യിലോ ചേർക്കുക എന്ന തന്ത്രം തന്നെയാകും പ്രധാനമായും ഉണ്ടാകുക.
ജൂൺ രണ്ടിനു കേരളത്തിലെത്തുന്ന അമിത് ഷാ അന്നു കൊച്ചിയിലും തുടർന്നുള്ള രണ്ടു ദിവസം തിരുവനന്തപുരത്തുമായിരിക്കും. മൂന്നിനു തിരുവനന്തപുരത്തു സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. നാലിനു രാവിലെ പുതിയ സംസ്ഥാന കാര്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും. ദീൻദയാൽ ജന്മശതാബ്ദി ആഘോഷ സമാപനത്തിലും പങ്കെടുക്കും. കൂടാതെ എൻഡിഎ യോഗം, ജില്ലാ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം, ബൂത്ത് കമ്മിറ്റി യോഗം, മുഴുവൻ സമയ പ്രവർത്തരുടെയും മേഖലാ ഭാരവാഹികളുടെയും യോഗം, പൊതുരംഗത്തെ പ്രമുഖരുടെ യോഗം എന്നിവയിലും പങ്കെടുക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍