ബിജെപിലെ പ്രധാന നേതാക്കളെല്ലാം മത്സരത്തിന്; നേമത്ത് കുമ്മനത്തെ ഇറക്കിയേക്കും; മത്സരിക്കാനില്ലെന്ന ശ്രീധരൻ പിള്ളയുടെ ആവശ്യം അംഗീകരിച്ചില്ല; കോർക്കമ്മറ്റിയിലെ എല്ലാവരേയും അങ്കത്തിനിറിക്കാൻ ഉറച്ച് അമിത് ഷാ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിജെപി സംസ്ഥാന കോർകമ്മറ്റിയിലെ എല്ലാ നേതാക്കളും മത്സരിച്ചേ മതിയാകൂവെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശം. സ്ഥാനാർത്ഥിപട്ടികയിൽ ആർഎസ്എസ് നേതൃത്വം ഉൾപ്പെടുത്തുന്ന ആർക്കും ഇളവ് ലഭിക്കില്ലെന്നാണ് അമിത് ഷായുടെ നിലപാട്. ബിജെപിയുടെ സംഘടനാ ചുമതലുള്ള എല്ലാ നേതാക്കളേയും മത്സരത്തിനിറക്കി പ്രചരണ നിയന്ത്രണം ആർഎസ്എസിനെ ഏൽപ്പിക്കാനാണ് നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനോടും മത്സരിക്കണമെന്ന നിർദ്ദേശം അമിത് ഷാ നൽകി കഴിഞ്ഞു. കോർ കമ്മറ്റിയിലെ അംഗങ്ങളുടെ സീറ്റിൽ ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം ആർഎസ്എസ് നേതൃത്വം എടുക്കും. നേമത്ത് കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഒ രാജഗോപാലിന് വട്ടിയൂർക്കാവോ തിരുവനന്തപുരം സെൻട്രലിലോ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന.
ഒരാഴ്ചയ്ക്കുള്ളിൽ ആർഎസ്എസ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ആർഎസ്എസ് പ്രാദേശീക നേതൃത്വങ്ങളുമായി ആലോചിച്ചാലും തീരുമാനം. ആർഎസ്എസ് പ്രവർത്തകർക്ക് അതൃപ്തിയുള്ള ആരേയും മത്സരിക്കാൻ അനുവദിക്കില്ല. നേമത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്ന വികാരമാണ് ആർഎസ്എസ് നേതൃത്വത്തിനുള്ളത്. 1987ൽ നേമത്തെ ബഹുഭൂരിഭാഗം സ്ഥലങ്ങളും ഉൾക്കൊള്ളുന്ന തിരുവനന്തപുരം ഈസ്റ്റിൽ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായിട്ടായിരുന്നു അന്ന് മത്സരിച്ചത്. ഈ മണ്ഡലത്തിലെ പ്രവർത്തകരുമായി കുമ്മനത്തിന് ആത്മബന്ധവും ഉണ്ട്. എന്നാൽ ഒ രാജഗോപാൽ കഴിഞ്ഞ തവണ മികച്ച പ്രകടനമാണ് നേമത്ത് നടത്തിയത്. രാജഗോപാലിനെ വീണ്ടും മത്സരിപ്പിച്ചാൽ ജയം ഉറപ്പാണെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ നേമത്തിന്റെ കാര്യത്തിൽ കരുതലോടെയാകും ആർഎസ്എസും ബിജെപിയും തീരുമാനം എടുക്കുക.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കഴക്കൂട്ടത്ത് വി മുരളീധരനും തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ തവണയും സുരേന്ദ്രൻ മഞ്ചേശ്വരത്താണ് മത്സരിച്ചത്. ഇതിന്റെ തുടർച്ചയാണ് സുരേന്ദ്രന്റെ പ്രവർത്തനം. എന്നാൽ ആരോടും ചോദിക്കാതെയാണ് കഴക്കൂട്ടത്ത് മുരളീധരൻ പ്രവർത്തനം തുടങ്ങിയത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകുമ്പോൾ മുരളീധരൻ സ്വയം കണ്ടെത്തിയതാണ് കഴക്കൂട്ടം. ഇത് ആർഎസ്എസ് നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. പരിവാർ പ്രസ്ഥാനങ്ങളുമായി ആലോചിക്കാതെയുള്ള ഏകപക്ഷീയ നീക്കങ്ങൾ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കഴക്കൂട്ടത്ത് നിന്ന് മുരളീധരനെ മാറ്റാനാണ് ആലോചന. എന്നാൽ പ്രചരണത്തിൽ ഏറെ മുന്നോട്ട് പോയ സാഹചര്യത്തിൽ കടുത്ത നടപടി വേണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. ഇത് അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കോഴിക്കോടാകും മുരളീധരൻ മത്സരിക്കുക.
തിരുവനന്തപുരം ജില്ലയിലെ പ്രധാന മണ്ഡലങ്ങളിൽ എല്ലാം പുറത്തു നിന്നുള്ളവർ മത്സരിക്കുന്നവെന്ന പരാതി പ്രാദേശീക തലത്തിൽ ശക്തമാണ്. തിരുവനന്തപുരവും നേമവും കാട്ടക്കടയും കഴക്കൂട്ടവും വട്ടിയൂർക്കാവും വിജയസാധ്യതയുള്ള സ്ഥലങ്ങളിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോവളത്തും മുന്നേറ്റം ഉണ്ടാക്കി. ഈ അഞ്ച് സീറ്റിൽ ഭൂരിഭാഗത്തിലും തിരുവനന്തപുരത്ത് നിന്നുള്ള നേതാക്കളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടാൽ വിവി രാജേഷും എസ് സുരേഷും ജെആർ പത്മകുമാറും അടക്കമുള്ളവർ ഈ സീറ്റുകളിൽ മത്സരിക്കാനെത്തും. ഈ സാഹചര്യത്തിൽ കാട്ടക്കട സ്വപ്നം കാണുന്ന കൃഷ്ണദാസിന് കണ്ണൂരിലെ തലശ്ശേരിയിൽ മത്സരിക്കേണ്ടിയും വരും. സംസ്ഥാന കോർകമ്മറ്റിയിലെ എല്ലാ നേതാക്കളും ജയസാധ്യതയുള്ള സീറ്റുകൾ തന്നെ ലഭിക്കും. കുമ്മനത്തിനായി ആറന്മുളയും പരിഗണിക്കുന്നുണ്ട്. കുമ്മനം എവിടെ മത്സരിക്കുമെന്നതിന് അനുസരിച്ചാകും മറ്റുകാര്യങ്ങളിൽ തീരുമാനം വരിക.
ശോഭാസുരേന്ദ്രന് പലക്കാട്ടെ ഒരു മണ്ഡലം നൽകും. എഎൻ രാധാകൃഷ്ണന് താൽപ്പര്യം തൃപ്പുണ്ണിത്തുറയിലാണ്. മുൻ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻപിള്ളയ്ക്ക് മത്സരിക്കാൻ താൽപ്പര്യമില്ല. എന്നാൽ അതുപറ്റില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ മത്സരത്തിനെത്താനാണ് സാധ്യത. എൻഎസ്എസുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ശ്രീധരൻ നായർ. ഇതു മനസ്സിലാക്കിയാണ് ശ്രീധരൻനായരുടെ ജന്മസ്ഥലമായ ചെങ്ങനൂരിൽ സ്ഥാനാർത്ഥിയാക്കുന്നത്. കുമ്മനം ആറന്മുളയിൽ മത്സരിച്ചില്ലെങ്കിൽ എംടി രമേശ് അവിടെ സ്ഥാനാർത്ഥിയാകും. വട്ടിയൂർക്കാവിൽ സുരേഷ് ഗോപി മത്സരിക്കട്ടേ എന്നാണ് ഉയരുന്ന അഭിപ്രായം. രാജഗോപാൽ തിരുവനന്തപുരത്തെ അഞ്ചു മണ്ഡലങ്ങളിൽ എവിടെ വേണമെങ്കിലും ജയിക്കാമെന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് സുരക്ഷിത മണ്ഡലമായ നേമം കുമ്മനത്തിനായി പരിഗണിക്കുന്നത്.
പ്രധാന നേതാക്കളെല്ലാം മത്സരിക്കാനെത്തുമ്പോൾ സംഘടനയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കും. ജയസാധ്യതയുള്ള എല്ലാ മണ്ഡലങ്ങളിലും മുതിർന്ന പ്രചാരകന്മാർ കാര്യങ്ങൾ നിയന്ത്രിക്കാനെത്തും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തന്ത്രങ്ങളും ആർഎസ്എസ് തന്നെയാകും ഒരുക്കുക. ഗ്രൂപ്പ് പ്രവർത്തനത്തിന് വിട നൽകി പരമാവധി സഹകരിച്ച് പ്രവർത്തിക്കാനും നേതാക്കൾക്ക് അമിത് ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. പിപി മുകുന്ദനെ പാർട്ടിയിൽ സഹകരിപ്പിക്കുന്നതിലും ഉടൻ തീരുമാനം ഉണ്ടാകും. മുകുന്ദനേയും രാമൻപിള്ളയേയും സഹകരിപ്പിക്കാനും പാർട്ടി വേദികളിൽ എത്തിക്കാനുമാണ് തീരുമാനം. ഇതിനെ മുരളീധരൻ പക്ഷം എതിർക്കുന്നുണ്ട്. എന്നാൽ എല്ലാവശങ്ങളും നോക്കി ആർഎസ്എസ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. മുകുന്ദനൊപ്പം നിൽക്കുന്ന എംഎസ് കുമാറിനെ പോലുള്ളവർക്ക് തിരുവനന്തപുരത്ത് മത്സരിക്കാൻ സീറ്റ് നൽകുന്നതും പരിഗണനയിലുണ്ട്.
തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ ബിജെഡിഎസുമായി സീറ്റ് വിഭജന ചർച്ചകൾ ബിജെപി ഉടൻ തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ കോവളം, വാമനപുരം സീറ്റുകൾ ബിജെഡിഎസിന് നൽകും. പാറശ്ശാലയിൽ വി എസ്ഡിപിയുടെ ചന്ദ്രശേഖരനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. മൂന്നാം മുന്നണിയിലേക്ക് കേരളാ കോൺഗ്രസിനെ പോലുള്ള പ്രധാന പാർട്ടിയെ എത്തിക്കാനാണ് നീക്കം. അതുകൂടി പരിഗണിച്ചാകും നേതാക്കളുടെ സീറ്റിൽ ബിജെപി അന്തിമ തീരുമാനം എടുക്കൂ. എന്നാൽ തിരുവനന്തപുരം ഒഴികെ മറ്റേത് ജില്ലയിലും സഖ്യകക്ഷികൾ ആവശ്യപ്പെടുന്ന സീറ്റ് അവർക്ക് നൽകാൻ ബിജെപി തയ്യാറുമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍