മന്ത്രിയാകണമെങ്കിൽ ആദ്യം തെരഞ്ഞെടുപ്പിൽ ജയിക്കണം; കേന്ദ്ര കാബിനെറ്റിലെത്താൻ കുറുക്കുവഴിയില്ലെന്ന് തുറന്നു പറഞ്ഞു; തകരുന്നത് കുമ്മനത്തിന്റേയും മുരളീധരന്റേയും മോഹങ്ങൾ; വോട്ടുകൂടുന്നുണ്ടെന്ന് വീമ്പു പറഞ്ഞവർക്കും പരിഹാസം; ഗ്രൂപ്പിസത്തിനെതിരെ മുന്നറിയിപ്പും; ബിജെപി കോർ കമ്മറ്റിയിൽ സംസ്ഥാന നേതൃത്വത്തെ ശാകരിച്ച് അമിത് ഷാ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിന് പാർട്ടിയുടെയും സഘ്യകക്ഷികളുടേയും അടിത്തറ വിപുലമാക്കുന്നതിനുമായി ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ കൊച്ചിയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ അമിത് ഷാ, സംസ്ഥാന നേതൃത്വത്തിലെ പോരായ്മകളാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. ബിജെപിയുടെ കോർകമ്മറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തെ അതിരൂക്ഷമായി അമിത് ഷാ വിമർശിച്ചു. പവർപോയിന്റ് പ്രസന്റേഷനിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും അനുവദിച്ചില്ല. മുഖത്തോട് മുഖം നോക്കി കാര്യങ്ങൾ മതിയെന്നും പ്രസന്റേഷൻ വേണ്ടെന്നുമായിരുന്നു അമിത് ഷായുടെ പക്ഷം. കേന്ദ്രമന്ത്രിയെ കിട്ടിയാൽ കേരളത്തിൽ കരുത്തുകാട്ടാമെന്നും സംസ്ഥാന നേതാക്കൾ വ്യക്തമാക്കി. എന്നാൽ ലോക്സഭയിലേക്ക് ജയിച്ചാൽ മാത്രമേ കേന്ദ്രകാബിനെറ്റിൽ അംഗത്വം കിട്ടൂവെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.
പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിക്കാൻ അനുവദിക്കാത്തതും മന്ത്രിസ്ഥാനാവശ്യം പരിഹസിച്ചു തള്ളിയതും ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി. പാലക്കാട് നടന്ന കോർ കമ്മറ്റി യോഗ തീരുമാനങ്ങൾ അതേ പടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട ചർച്ചായണ് മനോരമയിൽ അതേ പടി എത്തിയത്. ഇക്കാര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ഡൽഹിക്ക് വിളിച്ച് അമിത് ഷാ ശാസിച്ചിരുന്നു. തെറ്റുകാരെ കണ്ടെത്തി നടപടിയെടുക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും സംസ്ഥാന നേതൃത്വത്തിന് പാലിക്കാനായില്ല. പകരം ശമ്പളം നൽകി ഉപദേഷ്ടാക്കളെ നിയമിക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. ഇതിലൂടെ പാർട്ടിയെ മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നും നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയിച്ചു കയറാൻ കുറുക്കു വഴികളില്ലെന്നുമുള്ള സന്ദേശമാണ് അമിത് ഷാ കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഇന്ന് നൽകിയത്.
അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ കുമ്മനമോ വി മുരളീധരനോ കാബിനെറ്റിൽ എത്തുമെന്ന അഭ്യൂഹം ശക്തമാണ്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലുമാണ്. ഇതിനിടെയാണ് കോർ കമ്മറ്റിയിൽ കേന്ദ്ര മന്ത്രിപദമെന്ന ആവശ്യം ബിജെപി സംസ്ഥാന നേതൃത്വം ഉന്നയിച്ചത്. അതിരൂക്ഷമായാണ് ഇതിനോട് അമിത് ഷാ പ്രതികരിച്ചത്. ജയിച്ചിട്ടു പോരെ കേന്ദ്ര മന്ത്രിപദമെന്നായിരുന്നു ചോദ്യം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരാളെങ്കിലും ജയിച്ചെത്തിയാൽ മന്ത്രിയാക്കാമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയിലുടനീളം മോദി തരംഗം ആഞ്ഞെടിക്കുന്നു. എന്നാൽ ഗ്രൂപ്പിസം കാരണം കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഇത് മുതലെടുക്കാൻ കഴിയുന്നില്ല. അൽഭുതങ്ങൾ ഉണ്ടായാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂവെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. ഇതിന് വേണ്ടി പ്രവർത്തിക്കുക. അല്ലാതെ കേന്ദ്ര മന്ത്രിപദം ആരും സ്വപ്നം കാണേണ്ടെന്ന സന്ദേശമാണ് അമിത് ഷാ പറയുന്നത്.
കേരളത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളുമാണ് പവർ പോയിന്റ് പ്രസന്റേഷനായി അവതരിപ്പിക്കാൻ ശ്രമിച്ചത്. ഇതാണ് അമിത് ഷാ അനുവദിക്കാത്തത്. ഇതിനിടെ സംസ്ഥാന നേതൃത്വത്തിന്റെ മികവുകൾ ഉയർത്തിക്കാട്ടാനും ശ്രമമുണ്ടായി. ക്രമാതീതമായി ഉയരുന്ന വോട്ടുകളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അപ്പോഴായിരുന്നു വോട്ട് കൂടുകയല്ല വേണ്ടത് ജയിക്കുകയാണ് രാഷ്ട്രീയത്തിൽ പ്രധാനമെന്ന അമിത് ഷായുടെ കമന്റ് എത്തിയത്. ഇതോടെ നേട്ടങ്ങൾ ഉയർത്തി പ്രതിരോധിക്കാനുള്ള നീക്കവും പൊളിഞ്ഞു. എൻ ഡി എ സംവിധാനം ശക്തിപ്പെടുത്തിയാൽ മാത്രമേ കേരളത്തിൽ മുന്നോട്ട് പോകാൻ കഴിയൂ. അതിന് പരമാവധി ആളുകളുമായി സഹകരിക്കണം. ബിജെപിയിലേക്ക് വരാൻ താൽപ്പര്യപ്പെടുന്നവരെയെല്ലാം ഉൾക്കൊള്ളണമെന്ന സന്ദേശമാണ് ടീം കുമ്മനത്തിന് അമിത് ഷാ നൽകിയത്. അനാവശ്യ വിവാദങ്ങളിലൂടെ സമയം കളയരുതെന്ന മുന്നറിയിപ്പുമുണ്ട്. ഗ്രൂപ്പിസം അതിരുവിടുന്നുവെന്ന പരാതിയും കേരളത്തെ കുറിച്ച് ദേശീയ നേതൃത്വത്തിനുണ്ട്.
അമിത് ഷാ ഇന്ന് രാവിലെയാണ് കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വീകരിച്ചു. പാർട്ടിയുടെ അടിത്തറ വിപുലമാക്കുക, എൻഡിഎ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. കോർപ്പറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച് ബിഡിജെഎസ് ഉൾപ്പെടെയുള്ളവരിൽ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ എൻഡിഎ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. ബിജെപിയും ബിഡിജെഎസും രണ്ടു വഴിക്കാണ് നീങ്ങുന്നത്. വേണ്ടത്ര ഏകോപനത്തിന് ബിജെപി നേതാക്കൾ ശ്രമിക്കുന്നില്ലെന്ന പരാതിയും അമിത് ഷായ്ക്ക് മുമ്പിലുണ്ട്. ഇതെല്ലാം തന്നെയാണ് കോർ കമ്മറ്റി യോഗത്തിൽ അമിത് ഷാ പ്രകടിപ്പിച്ചതും.
സംഘപരിവാറിനു പുറത്തുള്ളവരെ അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കും അമിത് ഷായ്ക്ക് പദ്ധതിയുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്തെ ഒരു ഹാളിലാണു കൂടിച്ചേരൽ. ക്ഷണിതാക്കളുടെ സംഗമമായിട്ടാണു പാർട്ടി വിശേഷിപ്പിക്കുന്നത്. സാംസ്കാരിക നായകർ, മതസമുദായ നേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർക്കൊപ്പം ഇതര രാഷ്ട്രീയകക്ഷികളിലെ ചിലരെയെങ്കിലും പങ്കെടുപ്പിക്കാനാണ് ബിജെപി നീക്കം. എൻഎസ്എസ് നേതൃത്വവുമായും കൂടിക്കാഴ്ചയ്ക്കു നീക്കമുണ്ടായെങ്കിലും അതിനു സാധ്യത കുറവാണ്. ന്യൂനപക്ഷ പിന്തുണ ആർജിച്ചാൽ മാത്രമേ കേരളത്തിൽ മുന്നേറാൻ കഴിയൂവെന്നു വിലയിരുത്തുന്ന കേന്ദ്രനേതൃത്വം ഏതാനും നാളായി അതിനുള്ള പരിശ്രമത്തിലാണ്.
ശനിയാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷായ്ക്ക് ബിജെപി പ്രവർത്തകർ ഊഷ്മളമായ വരവേൽപ്പ് നൽകും. വിമാനത്താവളത്തിൽനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ ഗസ്റ്റ് ഹൗസിലേക്ക് ആനയിക്കും. തുടർന്ന് 11 ന് വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ച നടത്തുന്ന അദ്ദേഹം 11.30 മുതൽ ഒരു മണിവരെ ഹോട്ടൽ ഹൈസിന്തിൽ സംസ്ഥാന ഭാരവാഹികളുമായുള്ള യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 ന് സംഘപരിവാർ നേതാക്കളുമായി ചർച്ച നടത്തും. 3. 45 ന് ജില്ലാ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച്ച , 5 മുതൽ 6 വരെ പാർലമെന്റ് മണ്ഡലങ്ങൂളുടെ ചുമതലയുള്ള നേതാക്കളുമായി ചർച്ച നടത്തും. 6.15 മുതൽ 7. 30 വരെ വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിൽ പ്രത്യേക ക്ഷണിതാക്കളുമായുള്ള കൂടിക്കാഴ്ച്ചയും സംവാദവും നടക്കും. 8 മുതൽ 8.45 വരെ ഹോട്ടൽ ഹൈസിന്തിൽ പ്രമുഖ നേതാക്കളുമായി സംവാദം ഉണ്ടായിരിക്കും.ഈ സംവാദം
4 ന് രാവിലെ 7 ന് ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ശിലാസ്ഥാപനം മാരാർജി ഭവനിൽ അമിത് ഷാ നിർവഹിക്കും. 8 ന് തൈക്കാട് 95 ാം നമ്പർ ബൂത്ത് പ്രസിഡന്റ് രതീഷിന്റെ വീട്ടിൽനിന്ന് പ്രഭാത ഭക്ഷണം കഴിക്കും. 9ന് രാജാജി നഗറിലെ 96ാം നമ്പർ ബൂത്തിൽ ബൂത്ത് കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക്കും. 10 മണിമുതൽ 11 മണിവരെ ഹോട്ടൽ ഹൈസിന്തിൽ ബിജെപിയുടെ മുഴുവൻ സമയ പ്രവർത്തകരുമായി കൂടിക്കാഴ്ച്ച നടത്തും. 11 മുതൽ 12 വരെ പ്രസ്മീറ്റ്, 12 ന് വിവിധവകുപ്പുകളുടെയും പദ്ധതികളുടെയും പ്രതിനിധികളുമായി ചർച്ച, 1 മുതൽ 2.30 വരെ എഡിറ്റർമാരുമായി കൂടിക്കാഴ്ച്ച,
3ന് ദീനദയാൽ ആഘോഷകമ്മിറ്റി മീറ്റിങ്, 5 ന് സംസ്ഥാന പ്രസിഡന്റുമായും ജനറൽ സെക്രട്ടറിയുമായുമുള്ള കൂടിക്കാഴ്ച്ചയുണ്ടാകും. 5.40 ന് ഗസ്റ്റ്ഹൗസിൽനിന്ന് വിമാനത്താവളത്തിലേക്കു പുറപ്പെടുന്ന അമിത്ഷാ 6 ന് ഡൽഹിയിലേക്കു പോകും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്