യുഡിഎഫ് പാളയത്തിലെത്താനുള്ള കരുക്കൾ സജീവമാക്കി ബിഡിജെഎസ്; ബിജെപി നേതാക്കളുടെ സ്നേഹം വോട്ടു വേണ്ടപ്പോൾ മാത്രമെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം; ചിറ്റമ്മ നയവും തൊട്ടുകൂടായ്മയും ഇനിയും അംഗീകരിക്കാനാവില്ല; അർഹിക്കുന്ന പരിഗണന എൻഡിഎ നല്‍കിയില്ലെങ്കിൽ വേറെ ഇടം നോക്കുമെന്നും മുന്നറിയിപ്പ്
കോട്ടയം: ബിഡിജെഎസിനോടു ബിജെപി സംസ്ഥാന നേതൃത്വം ഒരു തരത്തിലുമുള്ള ആത്മാർഥതയും കാട്ടുന്നില്ലെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശം. ബി.ഡി.ജെ.എസിന്റെ വോട്ട് മാത്രം മതിയെന്ന സമീപനമാണ് പല ബിജെപി നേതാക്കളും കാട്ടുന്നത്. സംസ്ഥാനത്തെ എൻഡിഎ മുന്നണിയിലെ വലിയ കക്ഷിയായ ബിഡിജെഎസിനോടു ചിറ്റമ്മ സമീപമാണ് കാട്ടുന്നത്. ജില്ലാ തലങ്ങളിലും സംസ്ഥാന തലങ്ങളിലും എൻ.ഡി.എയുടെ പേരിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കു പോലും ബിഡിജെഎസിനോടു ബിജെപി നേതാക്കൾക്കു തൊട്ടുകൂടായ്മയുണ്ടെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ഏറ്റുമാനൂർ നാഷണൽ പാർക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ബിജെപിക്കെതിരെ ശക്തമായ വിമർശനവുമായിനേതാക്കൾ രംഗത്ത് എത്തിയത്. വെള്ളാപ്പള്ളി നടേശനെതിരേ ശക്തമായ നിലപാടുമായി ഉറച്ചുനിന്ന വി എം. സുധീരൻ കെപിസിസി അധ്യക്ഷപദവി ഒഴിഞ്ഞ സാഹചര്യത്തിൽ യുഡിഎഫ് പാളയത്തിലെത്താനുള്ള നീക്കങ്ങളാണ് ബിഡിജെഎസ് നടത്തുന്നതെന്നു വിലയിരുത്തപ്പെടുന്നു.
കേരളത്തിൽ എൻഡിഎയുടെ ഭാഗമായപ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. ഇവ പാലിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തോടു ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമുണ്ടായി. നിയമസഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ആവശ്യമുള്ളപ്പോൾ ബിജെപി നേതാക്കൾ സ്നേഹം കാട്ടി. എന്നാൽ, ഇപ്പോൾ ബി.ഡി.ജെ.എസിനെതിരെയാണ് ബിജെപി. പല സ്ഥലത്തും പരിപാടികളുടെ വിവരങ്ങൾ നേതാക്കളെയും പ്രവർത്തകരെയും അറിയിക്കാറില്ല. ബിജെപിക്കും എൻ,ഡി.എ മുന്നണിക്കും നിർണായകമായ സ്വാധീനമുണ്ടാക്കാൻ ബി.ഡി.ജെ.എസിന്റെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ട്.
എൻ.ഡി.എ മുന്നണിക്കും പ്രത്യേകിച്ച് ബിജെപിക്കും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബി.ഡി.ജെ.എസ്. അർഹിക്കുന്ന പരിഗണന നൽകിയില്ലെങ്കിൽ ഇടം തരുന്ന മുന്നണി നോക്കുമെന്നും എൻ.ഡി.എ സംവിധാനം കേരളത്തിൽ നിലവിൽ വന്നിട്ടും മുന്നണി മര്യാദ പാലിക്കാത്ത ബിജെപി നേതൃത്വത്തിനെതിരെ കടുത്ത മുന്നറിയിപ്പാണ് ബി.ഡി.ജെ.എസ് നേതൃത്വം നൽകുന്നത്. സമരങ്ങളെല്ലാം ബിജെപി ഹൈജാക്ക് ചെയ്യുന്നു. വേണ്ടത്ര പരിഗണന ബി.ഡി.ജെ.എസിന് നൽകുന്നില്ല. ഈ നിലപാടുകളില്ലെല്ലാം കടുത്ത അതൃപ്തിയായുണ്ടെന്നും കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും സംസ്ഥാനപ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.മലപ്പുറം ലോക്സഭാ ഉപ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് ക്യാമ്പിലേക്കെത്താനുള്ള നീക്കം ഊർജ്ജിതം. യു.ഡി.എഫിൽ എത്തുന്നതിന് മുന്നോടിയായി ഉമ്മൻ ചാണ്ടിയുമായി ചർച്ചകൾ നടത്തിയകാര്യം നിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി രംഗത്ത് എത്തി.
വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാടുമായി ഉറച്ചുനിന്ന വി എം സുധീരൻ കെപിസിസി പ്രസിഡന്റുപദം ഒഴിഞ്ഞതോടെ ബി.ഡി.ജെ.എസ് യു.ഡി.എഫ് പാളയത്തിൽ എത്താനുള്ള നീക്കത്തിന് കൂടുതൽ കരുത്ത് ആർജിച്ചു. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പുകാലത്ത് തുടങ്ങുകയും പിന്നീട് നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് ശക്തമാകുകയും ചെയ്ത എൻ.ഡി.എ ബാന്ധവം ഒഴിഞ്ഞ് യുഡിഎഫിലേക്ക് ചേക്കേറാനാണ് ശ്രമം നടക്കുന്നത്.അതേസമയം, വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടി, കരുത്താർജിച്ച് എഗ്രൂപ്പിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് അധികാരം തിരികെ പിടിക്കാനുള്ള നീക്കങ്ങളാണ് ഉമ്മൻ ചാണ്ടി നടത്തുന്നത്.
സുധീരൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അത് കോൺഗ്രസിന് ഏറെ ഗുണകരമാണെന്ന് പ്രതികരിച്ച് വെള്ളാപ്പള്ളി രംഗത്ത് എത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് പുറമെ ചില കോൺഗ്രസ് നേതാക്കളും ഇതിന് ശ്രമം നടത്തിയിട്ടുണ്ട്. മാണി യു.ഡി.എഫ് വിട്ടു പോയതിനാൽ തന്നെ യു.ഡി.എഫിൽ ബി.ഡി.ജെ.എസിന് ചേക്കേറാൻ അവസരമുണ്ടെന്ന നിലയിലും ഇക്കാര്യം ചർച്ചയായി. അതിനാൽ ബി.ഡി.ജെ,എസ് മുന്നണിയിലേക്ക് വരുന്നതിന് മറ്റു ഘടകകക്ഷികൾക്കും എതിർപ്പുണ്ടാവാൻ ഇടയില്ല. ബി.ഡി.ജെ.എസിനെ കൂടെ കൂട്ടുന്ന കാര്യം ഗൗരവകരമായി ചർച്ച ചെയ്യണമെന്നും ചില ഘടകകക്ഷികൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
എന്നാൽ ഇന്നലെ കോട്ടയം ഏറ്റുമാനൂരിൽ നടന്ന ജില്ലാ നേത്യയോഗത്തിലും പിന്നിട് നടന്ന സംസ്ഥാന നിർവ്വാഹണ സമിതിയും മുന്നണി മാറ്റമോ ഒന്നും ചർച്ച ചെയ്തില്ലന്നാണ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറയുന്നത്.എന്നാൽ സംസ്ഥാന നിർവ്വാഹണ സമിതിയിൽ മുന്നണി മാറ്റം സംബന്ധിച്ച വിഷയം അജണ്ടയായിരുന്നു.ഇതിൽ ഭൂരിഭാഗം അംഗങ്ങളും ഇപ്പോഴത്തെ പോക്കിനെ രൂക്ഷമായി വിമർശിച്ചു.ഉയർന്ന് എല്ലാ പരാതികളും ഉടൻ തന്നെ എൻ.ഡി.എ നേത്യത്വത്തേയും ബിജെപി നേത്യത്വത്തേയും അറിയിക്കുന്നതിനും ഇനിയും തീരുമാനങ്ങൾ കൈകൊള്ളാൻ വൈകുകയാണെങ്കിൽ തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനമെടുത്ത് തുഷാറിനെ ചുമതലപ്പെടുത്തി. മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനം എടുക്കണമെന്നാണ് ഉയർന്ന പൊതുവായ നിർദ്ദേശം.
എൻ.ഡി.എ മുന്നണി വിടേണ്ട സാഹചര്യമില്ലന്ന് തുഷാർ പറയുമ്പോഴും മുന്നണിയിൽ ചേരുമ്പോൾ പറഞ്ഞ കാര്യങ്ങൾ ഒന്നും നടപ്പാക്കിയില്ലെന്ന് ആവർത്തിച്ച് പറയുന്നത് ഇനിയും മുന്നണിയിൽ തുടരുന്നതിൽ അർത്ഥമില്ലന്നതിന്റെ പറയാതെ പറയുന്ന വിട്ടു പോക്ക് ആണ്.
സംസ്ഥാനത്ത് അതിക്രമങ്ങൾക്കു ഇരയാകുന്ന സ്ത്രീകൾക്കു സാമ്പത്തിക സഹായം അടക്കമുള്ള സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നു ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിൽ സംസ്ഥാന കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. സംസഥാനത്തെ ശിശുക്ഷേമ സമിതികളുടെ പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കുകയും ഇവയ്ക്കു സുതാര്യത ഉറപ്പാക്കുകയും ചെയ്യണം. കുട്ടികൾക്കെതിരായ ലൈംഗിക ആക്രമണക്കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കണം. കസ്തൂരി രംഗൻ റിപ്പോർട്ടിലെ ആശങ്കകൾ പരിഹരിച്ചു അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിനോടു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും എൻഡിഎ ഘടകകക്ഷി എന്ന നിലയിൽ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിവേദനം നൽകും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍