ചെന്നിത്തലയ്ക്ക് രണ്ട് കോടി നേരിട്ട് കൊടുത്തെന്ന് പറയാതെ പറഞ്ഞ് ബിജു രമേശ്; ബാബുവിനെ ക്രൂശിക്കാൻ ഇറങ്ങി രക്ഷകനെ കുഴിയിൽ ചാടിച്ച ബാറുടമയ്ക്ക് വേവലാതി; ബാർ കോഴ വിവാദം നിർണ്ണായക വഴിത്തിരിവിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ തന്റെ ഗോഡ്ഫാദറായ ആഭ്യന്തരമന്ത്രിയെ തള്ളിപ്പറയേണ്ടി വരുമെന്ന് ബിജു രമേശ് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. തിരക്കഥ എഴുതിയവരുടെ പേനയിൽ അങ്ങനെ ഒന്നും ഇല്ലായിരുന്നു താനും. മാണിയെ ഒരു മൂലയ്ക്കിരുത്തിയ ശേഷം ബാബുവിലേക്ക് പോാൻ തയ്യാറെടുക്കുമ്പോഴാണ് ബാറുടമ സംഘത്തിലെ ഏതിരാളികൾ ചെന്നിത്തലയുടെ പേരു വിവരം പുറത്താക്കുന്നത്. എന്നാൽ റിപ്പോർട്ടർ ചാനൽ ഒഴികെയുള്ള മാദ്ധ്യമങ്ങളെ കൊണ്ട് അവഗണിപ്പിക്കാനും റിപ്പോർട്ടറെ കൊണ്ട് പോലും ഫോളോ അപ്പ് ചെയ്യിക്കാതിരിക്കാനും ചെന്നിത്തല വിജയിച്ചു. ആ പ്രതിസന്ധി കഴിഞ്ഞു എന്ന് കരുതി തിരക്കഥ അനുസരിച്ച് ബാബുവിനെ ക്രൂശിക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ യാദൃശ്ചികമായി നാക്കുളുക്കി ചെന്നിത്തല വീണ്ടും വിവാദത്തിൽ നായകനാകുന്നതാണ് ഇന്നലെ കണ്ടത്.
ഇന്നലെ വൈകുന്നേരം ബാബുവിനെതിരെ കുന്തമുനയുമായി ചാനൽ ചർച്ചകളിൽ ഓടി നടന്നിരുന്ന ബിജു രമേശിനെ കൈരളി പീപ്പിൾ ചാനൽ അവതാരകൻ ലാൽ കുരുക്കുക കൂടി ചെയ്തതോടെ പ്രതിസന്ധിയിൽ ആയത് ആഭ്യന്തര മന്ത്രി ചെന്നിത്തലയാണ്. ബാബുവിനെ കേന്ദ്രീകരിച്ച് ചർച്ച തുടരുന്നതിനിടയിലാണ് ബിജു രമേശിനെകൊണ്ട് ചെന്നിത്തലയുടെ പേരു പറയാതെ പറയിച്ചത്. ബാബുവും രണ്ട് കോൺഗ്രസ് മന്ത്രിമാരും എന്നായിരുന്നു ബിജു രമേശിന്റെ നിലപാട്. എന്നാൽ അതിലൊരു മന്ത്രി തുടക്കം മുതൽ മന്ത്രിസഭയിലുണ്ടോ എന്ന ചോദ്യം ലാൽ ഇട്ടു. ഇതിന് ഒരാൾ പിന്നീട് വന്നതാണെന്ന് മറുപടി നൽകി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പിന്നീടെത്തിയ ഏക കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. ഇതോടെ ചെന്നിത്തലയ്ക്ക് ബാർ കോഴയിൽ പണം കൊടുത്തുവെന്ന് ബിജു രമേശ് പറയാതെ പറഞ്ഞു. ഇതോടെ ചർച്ച ആ വഴിക്കായി.
ജോസ് കെ മാണിയുടെ പേരു വലിച്ചിടാൻ മനപ്പൂർവ്വം ശ്രമിച്ചിട്ടും അത് വേണ്ടത്ര ഏൽക്കാതെ പോയതിന്റെ തുടർച്ചയായാണ് ചെന്നിത്തലയെ പ്രതിയാക്കേണ്ടി വന്നത്. ജോസ് കെ മാണിക്ക് വേണ്ടി സ്വാധീനിക്കാൻ ഒരു രാധാകൃഷ്ണൻ നായർ എത്തിയെന്ന ആരോപണം ജീവനക്കാരിൽ ആരോ ചർച്ചക്കിടയിൽ കുറിച്ച് കൊണ്ട് തന്നു എന്നു പറഞ്ഞാണ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. എന്നാൽ ആരാണ് ഈ രാധാകൃഷ്ണൻ നായർ എന്നോ മാണിയുമായി എന്തു ബന്ധമെന്നോ വ്യക്തമാക്കാൻ സാധിക്കാതെ ആ ചർത്ത നിരങ്ങി നീക്കുന്നതിനിടയിൽ ചെന്നിത്തല പ്രധാന ചർച്ചയായി മാറുകയായിരുന്നു. ചെന്നിത്തലക്കു രണ്ട് കോടി രൂപ നീരിട്ട് നൽകി എന്ന് പറയാതെ പറയിക്കാൻ അവതാരകൻ ലാലും ചർച്ചയിൽ പങ്കെടുത്ത ആന്റണി രാജുവും വിജയിച്ചു. ബിജു ഇതുവരെ പറഞ്ഞതൊക്കെ മറ്റുള്ളവർ കൊടുത്തവരുടെ പേരു വിവരം ആണന്നും താൻ നേരിട്ട് കൊടുത്തവരുടെ പേരു പറയാൻ ബിജു ഭയപ്പെടുന്നുവെന്നും പറഞ്ഞ് ബിജുവിനെ കുടുക്കാൻ ആന്റണി രാജു മിടുക്കു കാട്ടി.
കോടതിയിലും ബിജു രമേശ് മൂന്ന് മന്ത്രിമാരുടെ പേര് രഹസ്യമൊഴിയിൽ കൊടുത്തു എന്നാണ് പുറത്ത് പറയുന്നത്. എന്നാൽ ചെന്നിത്തലയുടെ അടുപ്പക്കാരനായ മന്ത്രി അടൂർ പ്രകാശിന്റെ സുഹൃത്തും ഭാവി ബന്ധുവുമായി ബിജു രമേശ് അങ്ങനെ ആഭ്യന്തര മന്ത്രിയുടെ പേര് പറയില്ലെന്ന് കരുതുന്നവരുമുണ്ട്. ചെന്നിത്തലയെ രക്ഷിക്കുന്ന തരത്തിലെ മൊഴിയേ കോടതിയിൽ കൊടുത്തരിക്കാൻ വഴിയുള്ളൂ. അതുകൊണ്ടാണ് ചെന്നിത്തലയുടെ പേര് പുറത്ത് മാദ്ധ്യമങ്ങളോട് പറയാത്തത്. കൂടുതൽ പേർ പ്രതിക്കൂട്ടിൽ വരുന്ന സാഹചര്യം ഉണ്ടാക്കി നേട്ടമുണ്ടാക്കാനായിരുന്നു നീക്കം. അതാണ് കൈരൡചർച്ചയിൽ പൊളിഞ്ഞത്. താൻ നേരിട്ടാണ് പണം നൽകിയതെന്ന് കൂടി പറയുമ്പോൾ എല്ലാം വ്യക്തം. ബാർ കോഴയിൽ ചെന്നിത്തല അങ്ങനെ ബിജു രമേശിലൂടെ കുടുങ്ങി. അങ്ങനെ സ്വയം കുഴിച്ച കുഴിയിൽ ചെന്നിത്തല വീണു.
ധനമന്ത്രി കെ എം മാണി ഇടതുപക്ഷത്തേക്ക് മാറുമെന്ന ഭീതിയിൽ നിന്നാണ് ബാർകോഴ ആരോപണം ഉയർത്തിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി മാണിയെ പിണക്കുന്ന തരത്തിൽ കാര്യങ്ങളെത്തിച്ചു. ഇതിലൂടെ സോളാർ വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനും ശ്രമമുണ്ട്. സരിതയുടെ വീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിച്ച് ദിവസങ്ങൾക്കകമായിരുന്നു ഇത്. മാണിക്ക് വേണ്ടി ജോർജ്ജാണ് ഇത് ചെയ്തതെന്ന് തെറ്റിധരിപ്പിക്കാനായിരുന്നു ശ്രമം. യുവ നേതാവിന്റെ കല്ല്യാണം മുടങ്ങലും വാർത്തയായി. ഇതിലെ കള്ളത്തരങ്ങളെല്ലാം പുറത്തുകൊണ്ട് വന്നത് മറുനാടൻ മലയാളിയാണ്. ഇതിന്റെ തുടർച്ചയായി സംസ്ഥാന രാഷ്ട്രീയത്തിൽ പലപൊട്ടിത്തെറികളും ഉണ്ടായി. ഒടുവിൽ ജോർജ്ജും മാണിയും വഴിപിരിയലിന്റെ വക്കിലുമെത്തി. മുഖ്യമന്ത്രി പദമോഹവുമായി രമേശ് ചെന്നിത്തല, ജോർജിനെ കൂട്ടുപിടിച്ച് നടത്തിയ നീക്കങ്ങളായിരുന്നു ഇവയെല്ലാം.
അടൂർ പ്രകാശിന്റെ അടുത്ത ബന്ധുവായ ബിജു രമേശിനെ സമർത്ഥമായി ഇതിന് ഉപയോഗിച്ചു. എന്നാൽ വാശി മൂത്തതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ജോർജ്ജും ബിജു രമേശും തെറ്റി. ഇതോടെ ഫോൺ സംഭാഷണം പുറത്തുവന്നു. അങ്ങനെ സംഭവത്തിലെ സത്യം കേരളാ കോൺഗ്രസ് തിരിച്ചറിയുകയും ചെയ്തു. ഇങ്ങനെ ജോർജ് ഒറ്റപ്പെടുമ്പോഴും ചെന്നിത്തല കരുനീക്കങ്ങൾ തുടർന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ബാർ കോഴയിൽ കുടുക്കാൻ ശ്രമിച്ചു. കെ ബാബുവിനെതിരെയായിരുന്നു നീക്കങ്ങൾ. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയിൽ ബിജു രമേശ് നീങ്ങി. പേരുപറയാതെ രണ്ട് മന്ത്രിമാരെ കൂടെ സംശയമുനയിൽ നിറുത്തി. ബാബുവിനെതിരായ ആരോപണങ്ങൾക്ക് കരുത്ത് പകരാനായിരുന്നു അത്. ഇടയിലാണ് ചെന്നിത്തല കടന്നുവന്നത്. ഇതോടെ ചിത്രം മാറി.
മാണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തി പ്രതിസന്ധി മറികടക്കാമെന്ന ആലോചന യുഡിഎഫിൽ ശക്തമാകുമ്പോഴാണ് ഇത്. അങ്ങനെ വന്നാൽ ബാർ കോഴയിൽ ചെന്നിത്തലയും ശിവകുമാറും ബാബുവും രാജിവയ്ക്കേണ്ടി വരും. അത് ഭരണമുന്നണിക്ക് തീരാ നാണക്കേടുമാകും. അതിലെല്ലാം ഉപരി തന്നെ കുടുക്കിയതിന്റെ പക ബിജു രമേശിനോട് രമേശ് ചെന്നിത്തലയ്ക്കുമുണ്ട്. അടൂർ പ്രകാശിനോട് എല്ലാം ചെന്നിത്തല വ്യക്തമാക്കി കഴിഞ്ഞു.
Stories you may Like
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍