അക്കാദമിയിലേത് നായർ വിരുദ്ധ സമരമെന്ന് ലക്ഷ്മി നായർ അനുകൂലികൾ; വി മുരളീധരൻ ലക്ഷ്യമിട്ടത് ഇടത് സർക്കാരിന്റെ പൊയ്മുഖം പൊളിക്കാനെന്ന് മറുവിഭാഗവും; ലോ അക്കാദമിയിലെ നിരാഹാരത്തിൽ സാമുദായിക ചേരിതിരിവ്; ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം വീണ്ടും മറനീക്കി പുറത്ത്
ശ്രീലാൽ വാസുദേവൻ
തിരുവനന്തപുരം: ലോ അക്കാദമിക്കു മുന്നിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ നടത്തുന്ന സമരത്തിനെതിരെ ബിജെപിയിലെ നായർ ലോബി രംഗത്ത്. എൻഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയോടെ ലോ കോളേജ് മാനേജ്മെന്റ് തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് മുരളീധര വിഭാഗത്തിന്റെ നിലപാട്.
നായർക്കെതിരേ ഈഴവൻ നടത്തുന്ന സമരമെന്ന പേരിലാണെന്നാണ് ബിജെപിയിലെ നായർ ലോബിയുടെ ആക്ഷേപം. മറ്റപ്പള്ളി ടോംസ് എൻജിനീയറിങ്ങ് കോളജ്, പാമ്പാടി നെഹ്റു കോളജ് എന്നിവയ്ക്ക് മുന്നിൽ നടത്താത്ത സമരം എന്തിന് മുരളീധരൻ ചാടിക്കയറി ലോ അക്കാദമിക്ക് മുന്നിൽ നടത്തി എന്നതാണ് പാർട്ടിയിലെ നായന്മാർ ഉയർത്തുന്ന ചോദ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുമായി കൂട്ടു കൂടിയതിൽ അതൃപ്തരായ നായർ നേതാക്കളാണ് ഇതിന് പിന്നിൽ. എംഎസ് കുമാറിനെ പോലുള്ള നേതാക്കളാരും സമര പന്തലിൽ പോലും എത്തിയില്ല. കുമ്മനം രാജശേഖരന്റെ വിശ്വസ്തരും തിരിഞ്ഞു നോക്കുന്നില്ല. ഇതോടെ വിവി രാജേഷ്, സി ശിവൻ കുട്ടി എന്നീ സംസ്ഥാന സെക്രട്ടറി മാരും യുവമോർച്ചാ ജനറൽ സെക്രട്ടറി ആർ എസ് രാജീവും മാത്രമാണ് മുരളിധരനൊപ്പം സമരപന്തലിൽ സജീവമാകുന്നത്.
നായർ സമുദായാംഗമായ ലക്ഷ്മിയെ താറടിക്കാൻ വേണ്ടി മാത്രമാണ് മുരളീധരൻ സമരം തുടങ്ങിയതെന്നാണ് ബിജെപിയിലെ നായാർ ലോബിയുടെ പ്രധാന ആരോപണം. വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ നായർ വോട്ടുകളിൽ നിന്ന് അകറ്റാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രമുഖരായ ബിജെപി നേതാക്കളാരും തന്നെ മുരളീധരനെ അനുകൂലിച്ച് രംഗത്തു വന്നിട്ടില്ല എന്നതും ശ്രദ്ധേമാണ്. ഇതോടെ മുരളീധരൻ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടിരിക്കുകയാണെന്നാണഅ ഇവരുടെ പക്ഷം.
ലക്ഷ്മി നായർ സഹായം തേടി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബിജെപിക്ക് എതിരേ സുകുമാരൻ നായർ നിലപാട് എടുത്താൽ അത് പിന്നീട് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് നായർ സമുദായത്തിലുള്ള പ്രമുഖ ബിജെപി നേതാക്കളൊക്കെ വലിഞ്ഞിരിക്കുന്നത്. സമരം നടത്തി മുരളീധരൻ ആളാകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇവർ പറയുന്നു. പിഎസ് ശ്രീധരൻപിള്ള അടക്കമുള്ളവർക്ക് ലോ അക്കാദമി സമരത്തിൽ വ്യത്യസ്ഥ നിലപാടാണുള്ളത്. എന്നാൽ സമരം രാഷ്ട്രീയമായി ഗുണം ചെയ്തുവെന്ന് തന്നെ മുരളീധരൻ പക്ഷേ പറയുന്നത്. ലക്ഷ്മി നായർ രാജി വയ്ക്കും വരെ സമരം തുടരുമെന്നും വിശദീകരിക്കുന്നു.
മുരളീധരന് സമരം അവസാനിക്കാൻ വേറെ വഴിയില്ലെന്ന വാദം തന്നെ പൊള്ളത്തരമാണെന്ന് മുരളീധര പക്ഷം പറയുന്നു. നിരാഹാരം തുടങ്ങിയിട്ട് ഏഴ് ദിവസമായി. ഡോക്ടർമാർ ആരോഗ്യ നില വഷളായെന്ന് പല വട്ടം പറഞ്ഞു. എന്നിട്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുരളീധരൻ. അതു രാഷ്ട്രീയ നേതാവിന്റെ കരുത്ത് തന്നെയാണ്. ഭരണത്തിലിരിക്കുന്ന സിപിഎമ്മുമായി നേരിട്ട് ബന്ധമുള്ളവരാണ് ലോ അക്കാദമയിലുള്ളത്. സർക്കാരിന്റെ അഴിമതി ചർച്ചയാക്കാൻ കൂടിയാണ് സമരത്തിന് ലോ അക്കാദമി തെരഞ്ഞെടുത്തത്. ഇതിൽ സമുദായം കൊണ്ടു വരുന്നത് ശരിയില്ലെന്നും മുരളീധരനെ അനുകൂലിക്കുന്നവർ പറയുന്നു.
അതേസമയം, ലോ അക്കാദമിയിലെ ആദ്യ സംഘടിത സമരം എബിവിപിയാണ് സംഘടിപ്പിച്ചതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. 2005 ലായിരുന്നു അത്. ഒരാഴ്ച നീണ്ടു നിന്ന സമരം ബിജെപി നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. ഈ കാലയളവിൽ ലോ അക്കാദമിയിലെ വിദ്യാർത്ഥിയും എബിവിപി നേതാവുമായിരുന്ന പന്തളം സ്വദേശി അനീഷിന് വെട്ടേറ്റ സംഭവത്തിലായിരുന്നു സമരം. ലക്ഷ്മിനായരുടെ വലം കൈയായിരുന്നു അനീഷ്. ഇയാൾ അക്കാദമിയിലെ തന്നെ മറ്റൊരു പെൺകുട്ടിയോട് പുലർത്തി വന്ന സൗഹൃദം ലക്ഷ്മിനായരെ കുപിതയാക്കിയതാണ് ആക്രമണത്തിൽ കലാശിച്ചത്.
അക്കാദമി കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച് സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്ക് വന്ന അനീഷിനെ ഗുണ്ടാസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. ഓംപ്രകാശിന്റെ സംഘത്തിൽപ്പെട്ടവരായിരുന്നു കൃത്യം നടത്തിയത്. വെട്ടേറ്റ് കിംസ് ആശുപത്രിയിൽ അനീഷ് ചികിൽസയിൽ കഴിഞ്ഞപ്പോൾ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ലക്ഷ്മിനായരും ഈ കേസിൽ പ്രതിയായിരുന്നു. തന്റെ പഠനത്തെ ബാധിക്കുമെന്ന് ഭയന്ന് അനീഷ് കേസുമായി മുന്നോട്ടു പോയില്ല. ഇതേ തുടർന്ന് എബിവിപി നടത്തി വന്ന സമരം അവസാനിപ്പിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
ഇപ്പോൾ വീണ്ടും ഈ വിഷയം ഉയർന്നു വന്നിട്ടുണ്ട്. അനീഷ് കൂടി അംഗമായ അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇത് സജീവചർച്ചയാണ്. ഈ കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് അനീഷിന്റെ ആവശ്യം. ഇതിനെ എതിർത്തും അനുകൂലിച്ചും ഗ്രൂപ്പിൽ ചൂടേറിയ വാഗ്വാദങ്ങളാണ് നടക്കുന്നത്. ലക്ഷ്മി നായർക്കെതിരേ നടപടി വേണമെന്നാണ് അനീഷിന്റെ ഇപ്പോഴത്തെ ആവശ്യം. സിപിഐ(എം) അനുകൂലികളായ അഭിഭാഷകർ ഇതിനെ എതിർത്ത് രംഗത്തുവന്നിട്ടുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍