ചലച്ചിത്ര താരങ്ങൾക്കും സമുദായ പ്രമാണിമാർക്കും സീറ്റു നൽകാൻ ബിജെപി; ഗണേശിനുപുറമെ സുരേഷ് ഗോപിയും ലാലു അലക്സും സമ്മതം മൂളിയതായി സൂചന; തുഷാർ വെള്ളാപ്പള്ളിക്കും സീറ്റ് വാഗ്ദാനം
കേരള നിയമസഭയിൽ അക്കൗണ്ട് തുറക്കുകയല്ല, കേരളത്തിന്റെ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രഖ്യാപനം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ ത്രികോണ മത്സരമാക്കി മാറ്റുമെന്ന ശക്തമായ സൂചനയാണ് നൽകുന്നത്. യു.ഡി.എഫും എൽ.ഡി.എഫുമായുള്ള നേർക്കുനേർ പോരാട്ടം മാത്രമാകില്ല കേരളത്തിന്റെ ഇനിമേലുള്ള രാഷ്ട്രീയമെന്ന് ബിജെപി ഉറപ്പിക്കുന്നു. നിയമസഭയിൽ പ്രതിനിധികളെ ഉറപ്പാക്കുന്നതിന് മികച്ച സ്ഥാനാർത്ഥികളെ അണിനിരത്താനുള്ള ശ്രമത്തിലാണ് പാർട്ടി. അതിനൊപ്പം സംഘടന ശക്തമാക്കുന്നതിനുള്ള നീക്കങ്ങളും അമിത് ഷാ ആരംഭിച്ചുകഴിഞ്ഞു.
താരനിബിഢമായ തിരഞ്ഞെടുപ്പാകും കേരളത്തിൽ നടക്കുകയെന്നുറപ്പാണ്. സിനിമാ താരങ്ങളെ പലരെയും സ്ഥാനാർത്ഥികളാക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. യു.ഡി.എഫിന് അനഭിമതനായ മുന്‍മന്ത്രി ഗണേശ് കുമാർ ബിജെപിക്കുവേണ്ടി മത്സരിക്കാനുള്ള സാധ്യത ശക്തമായി നിൽക്കുന്നു. ഗണേശിന് പുറമെ, സുരേഷ് ഗോപിയെയും ലാലു അലക്സിനെയും മത്സരരംഗത്തിറക്കാനും ശ്രമം നടക്കുന്നുണ്ട്. അടുത്തിടെ ബിജെപിയിൽ ചേർന്ന മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് നേതാവും മലയാളിയുമായ ഗുരു നായരാണ് സിനിമാ താരങ്ങളുമായുള്ളചർച്ചയ്ക്ക് ഇടനിലക്കാരനായി നിൽക്കുന്നത്. ചില സിനിമാ താരങ്ങളുമായി ചർച്ച നടത്തിയതായി ഗുരു നായർ സ്ഥിരീകരിച്ചു.
നേരത്തെ തന്നെ ബിജെപി അനുഭാവം പ്രകടമാക്കിയിട്ടുള്ളയാളാണ് സുരേഷ് ഗോപി. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. ലീഗ് മന്ത്രിയുടെ വകുപ്പിനെതിരെ അഴിമതിയാരോപണവുമായി രംഗത്തുവന്ന ഗണേശ് കുമാറിന് കാവി ബന്ധമുണ്ടെന്ന് കോൺഗ്രസ് മുഖപത്രം തന്നെ ആരോപിക്കുകയും ചെയ്തു. ലാലു അലക്സിനും ബിജെപി അനുഭാവമുണ്ട്. ഗുരുനായർ തന്നെ സമീപിച്ച കാര്യം ലാലു അലക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ താരങ്ങൾക്കിടയിൽ ഗണേശിനുള്ള സ്വാധീനം മുതലാക്കിയാണ് ബിജെപി ചർച്ചകൾ നടത്തുന്നത്. ശക്തമായ മുംബൈ ബന്ധങ്ങളുള്ള ഗുരുനായരുടെ സ്വാധീനവും ഉപയോഗിക്കുന്നു.
സിനിമാ താരങ്ങളെ മാത്രമല്ല, സമുദായ നേതാക്കളെയും ബിജെപി പാളയത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. എസ്.എൻ.ഡി.പിയുടെ യുവജനവിഭാഗം നേതാവും വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം ബിജെപി ആലോചിക്കുന്നു. നിലവിൽ ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടുന്നത് നായർ വിഭാഗത്തിൽനിന്നാണെന്നാണ് പാർട്ടിയുടെ നിഗമനം. ഈഴവ വിഭാഗത്തിൽനിന്നുകൂടി പിന്തുണ ഉറപ്പാക്കിയാൽ, കേരളത്തിൽ വിജയം പിടിക്കാനാകുമെന്നും ബിജെപി കരുതുന്നു. തുഷാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചനകൾക്ക് പിന്നിൽ അത്തരത്തിലൊരു വോട്ടുബാങ്ക് രാഷ്ട്രീയം കൂടിയുണ്ട്.
അതിനിടെ, കേരളത്തിലെ നേതാക്കൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ച ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, പാർട്ടിയിൽ അഴിച്ചുപണിക്കുള്ള നീക്കങ്ങൾ തുടങ്ങി. കേരളത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ദേശീയ സംഘടനാകാര്യ ജോയിന്റ് ജനറൽ സെക്രട്ടറി വി. സതീഷിനെ ഒഴിവാക്കി ആ സ്ഥാനത്തേയ്ക്ക് കർണാടകയിൽനിന്നുള്ള ദേശീയ സംഘടനാകാര്യ ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെ നിയോഗിച്ചിട്ടുണ്ട്. ആർഎസ്എസ് സംസ്ഥാന ഘടകത്തിന്റെ താൽപര്യം പരിഗണിച്ചാണ് അമിത് ഷാ ചുമതലക്കാരനെ മാറ്റിയത്. പാലക്കാട്ടു നടന്ന നേതൃയോഗത്തിൽ വി. സതീഷിനു പകരം ബി.എൽ. സന്തോഷാണ് പങ്കെടുത്തത്. ബി.എൽ. സന്തോഷും സംസ്ഥാന പ്രഭാരിയായ ദേശീയ സെക്രട്ടറി എച്ച്. രാജയുമാകും കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ സംസ്ഥാനത്തു നടപ്പാക്കുക.
സംസ്ഥാന ഘടകത്തിലെ മുരളീധരൻ - കൃഷ്ണദാസ് ഗ്രൂപ്പുപോരിനു വിരാമമിടാൻ ഭാരവാഹി നിരയിൽ വൻ അഴിച്ചുപണിയാണ് ആർഎസ്എസ് സംസ്ഥാന ഘടകം നിർദ്ദേശിക്കുന്നത്. ശോഭാ സുരേന്ദ്രൻ, എം ടി. രമേശ്,ബി. രാധാകൃഷ്ണ മേനോൻ, കെ. സുഭാഷ് എന്നിവരെ മുൻനിരയിലേക്ക് കൊണ്ടുവരാനാണ് നീക്കം. സംസ്ഥാന പ്രസിഡന്റ് പദവിയിൽ രണ്ടു ടേം പൂർത്തിയാക്കിയ മുരളീധരന് സ്ഥാനം ഒഴിയേണ്ടിവരും. കേരളത്തിൽ അംഗത്വ വിതരണം പൂർത്തിയാക്കി മാർച്ച് 31-നംകം സംഘടനാ തിരഞ്ഞെടുപ്പ് ആരംഭിക്കണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം.
ആർഎസ്എസ് സംസ്ഥാന ഘടകത്തിന്റെ താത്പര്യപ്രകാരമാകും ഇനി ബിജെപിയിൽ കാര്യങ്ങൾ നടക്കുകയെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന് താത്പര്യമില്ലാത്തതുകൊണ്ടാണ് വി.സതീഷിനെ കേരളത്തിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്. സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിസ്ഥാനത്ത് ഉമാകാന്തനു പകരം കെ. സുഭാഷിനെ നിയോഗിക്കാനും സംസ്ഥാന ആർഎസ്എസ് ഘടകം തീരുമാനിച്ചിട്ടുണ്ട്.
അമിത് ഷാ നിയോഗിച്ച പ്രത്യേക സംഘം കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങൾക്ക് സ്വീകാര്യരായ നേതാക്കൾ ആരെന്ന് അന്വേഷിച്ചിരുന്നു. എൻഎസ്എസ്, എസ്എൻഡിപി സംഘടനകൾക്ക് ഏറ്റവും താൽപര്യമുള്ള ബിജെപി നേതാക്കളാരെന്നറിയുകയായിരുന്നു ലക്ഷ്യം. എൻഎസ്എസ് നേതൃത്വത്തിനു ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോനോടും എസ്എൻഡിപി നേതൃത്വത്തിനു ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രനോടുമാണ് താൽപര്യമെന്നാണ് റിപ്പോർട്ട്. അണികൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സംസ്ഥാന ഉപാദ്ധ്യക്ഷൻ എം ടി. രമേശിന് പക്ഷേ, പ്രബല സമുദായങ്ങൾക്കിടയിൽ അത്ര ജനപ്രീതിയില്ലെന്നാണ് കണ്ടെത്തൽ. പരോക്ഷ വിമർശനം നടത്തി. വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും നൽകിയശേഷമാണ് മടങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍