ബിജെപി സംസ്ഥാന ഘടകത്തിൽ വീണ്ടും കല്ലുകടി; എൻഡിഎ ചെയർമാൻ പദവിയിലും ദേശീയ സമിതി അംഗത്വത്തിലും ഗ്രൂപ്പ് പോര് വിനയായെന്നു കുമ്മനം വിരുദ്ധർ; പ്രധാനമന്ത്രി വന്നിട്ടും സംഘാടകസമിതി ചെയർപേഴ്സൺ ഒളിമ്പ്യൻ പി ടി ഉഷ പരിപാടിയിൽ നിന്ന് വിട്ടുനിന്നതിൽ നേതൃത്വത്തിന് അതൃപ്തി
കെ സി റിയാസ്
കോഴിക്കോട്: ദേശീയ കൗൺസിലും എൻ ഡി എ പുനഃസംഘടനയും കഴിഞ്ഞെങ്കിലും ബിജെപി സംസ്ഥാന ഘടകത്തിലെ കല്ലുകടി തുടരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷനെ തന്നെ എൻ ഡി എ കേരള ഘടകത്തിന്റെ ചെർമാനാക്കിയതും എൻ ഡി എ ദേശീയ നേതൃനിരയിലേക്കു ബിജെപി നേതാക്കളെ ഉയർത്തുന്നതിനു പകരം ഘടകകക്ഷി നേതാവിനെ പ്രതിഷ്ഠിച്ചതുമാണ് സംസ്ഥാന ഘടകത്തിലെ പുതിയ അസ്വസ്ഥകൾക്കു ആക്കം കൂട്ടുന്നത്.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കർശന നിർദ്ദേശം നിലനിൽക്കവെയാണ് ദേശീയ സമ്മേളനത്തിനു ശേഷവും സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് ബാധകൾക്കു ജീവൻ വെയ്ക്കുന്നത്. സംസ്ഥാനത്തെ ഇടത്-വലത് മുന്നണികൾക്കു നേതൃത്വം നൽകുന്ന മുഖ്യ പാർട്ടികളായ സി പി എമ്മിലും കോൺഗ്രസിലും അതത് പാർട്ടികളുടെ സെക്രട്ടറിയോ/പ്രസിഡന്റോ പ്രസ്തുത മുന്നണിയുടെ ചെയർമാനാകുന്ന പതിവ് ഇല്ല.
ഇത് പാർട്ടിയുടെ സുപ്രധാന റോളിലിരിക്കുന്നവർ മുന്നണിയുടെ ചെയർമാനാകുമ്പോഴുള്ള പരിമിതി മറികടക്കാനും മുന്നണിയുടെ പ്രവർത്തനം കൂടുതൽ സുശക്തമാക്കാനുമാണ്. എന്നാൽ എൻ ഡി എയുടെ ചെയർമാൻ ബിജെപിയുടെ തന്നെ സംസ്ഥാന അധ്യക്ഷനാണെന്നും ഇത് സംസ്ഥാന നേതൃനിരയിലെ ഗ്രൂപ്പിസം മൂലം മറ്റു നേതാക്കളെ ഉൾക്കൊള്ളാനുള്ള താൽപ്പര്യക്കുറവാണെന്നും വിമർശമുണ്ട്. ഇനി കുമ്മനത്തെ തന്നെ ചെയർമാനായി പ്രതിഷ്ഠിക്കണമെന്നു നിർബന്ധമുണ്ടായിരുന്നെങ്കിൽ വർക്കിങ് ചെയർമാൻ സ്ഥാനത്തേക്കെങ്കിലും മറ്റൊരാളെ പരിഗണിക്കാമായിരുന്നുവെന്നും എതിർ വിഭാഗം കുറ്റപ്പെടുത്തുന്നു.
എന്നാൽ പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റുമാരായ വി മുരളീധരൻ, പി കെ കൃഷ്ണദാസ് വിഭാഗങ്ങളും അഡ്വ. പി എസ് ശ്രീധരൻപിള്ള, സി കെ പത്മനാഭൻ എന്നിവരെ ചുറ്റിപ്പറ്റിയുള്ള ചേരികളും അവകാശവാദം ശക്തമാക്കുമെന്നതിനാലാണ് പുതിയ അധികാര കേന്ദ്രം സ്ഥാപിക്കാതെ സമവായമെന്നോണം കുമ്മനത്തെ തന്നെ മുന്നണിയുടെ ചെയർമാനാക്കിയതെന്നും പറയുന്നു. അതിനിടെ, പാർട്ടി കേന്ദ്രം ഭരിക്കുമ്പോഴും സംസ്ഥാനത്ത് നിന്ന് ആദ്യമായി എൻ ഡി എയുടെ കേന്ദ്ര നേതൃനിരയിലേക്കു മലയാളി സാന്നിധ്യം ഉണ്ടായപ്പോഴും അതിലേക്കു പാർട്ടി നേതാക്കളെ പരിഗണിക്കുന്നതിനു പകരം ഘടകകക്ഷിക്കു പതിച്ചുനൽകിയതിലും ബിജെപിയിൽ അതൃപ്തി പുകയുകയാണ്.
വി മുരളീധരന് ലഭിക്കേണ്ട സ്ഥാനമാണ് ഇവ്വിധം കേരള കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി സി തോമസിന് ലഭിച്ചതെന്നാണ് മുരളീധരനെ അനുകൂലിക്കുന്നവരുടെ വാദം. പി സി തോമസിനെ പോലുള്ളവർക്കു ആദർശ രാഷ്ട്രീയമല്ല, അധികാര രാഷ്ട്രീയത്തിനപ്പുറമുള്ള താൽപര്യങ്ങൾ ഇല്ലെന്നും ഇവർ രാഷ്ട്രീയ കാറ്റിന്റെ ഗതി നോക്കിയാണ് അവസരവാദം കളിക്കുന്നതെന്നും ഇത് വേണ്ടവിധം തിരിച്ചറിയാൻ നേതത്വത്തിനായില്ലെന്നും ഇവർ പറയുന്നു.
എന്നാൽ വി മുരളീധരൻ ദേശീയ സമിതിയിൽ എത്തുന്നതിൽ എതിർപ്പില്ലെന്നും അങ്ങനെ വന്നാൽ പി കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പ് നേതാക്കളെയും പരിഗണിക്കേണ്ടി വരുമെന്നും അത് സാധ്യമല്ലാത്തതിനാലാണ് പി സി തോമസിനെ പോലുള്ള പരിചസമ്പന്നന് നറുക്കു വീണതെന്നും വിശദീകരണമുണ്ട്. ഒപ്പം പി സി തോമസിലൂടെ ക്രിസ്ത്യൻ സഭകളെയും പാർട്ടിയിലേക്ക് അടുപ്പിക്കാമെന്നു നേതൃത്വം കരുതുന്നു. പി സി തോമസിനൊപ്പംം വി മുരളീധരനെയും എൻ ഡി എ ദേശീയ സമിതിയിലേക്കും പി കെ കൃഷ്ണദാസിനെ എൻ ഡി എ കേരള ഘടകത്തിന്റെ വർക്കിങ് ചെയർമാനാക്കിയും നേതൃത്വത്തിന് തന്ത്രപരമായ സമീപനം സ്വീകരിക്കാമായിരുന്നുവെന്നും കുമ്മനത്തെ ചുറ്റിപ്പറ്റിയുള്ള ചില ലോബികളാണ് ഇതിന് തടസ്സമായതെന്നും വിവരമുണ്ട്.
എന്നാൽ പാർട്ടിയുടെ ദേശീയ പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ എൻ ഡി എയുടെ അഖിലേന്ത്യാ നേതൃനിരയിൽ ഉണ്ടെന്നിരിക്കെ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി പാർട്ടിക്കാർ തന്നെ വേണമെന്നില്ലെന്നും അതിനാലാണ് ഘടകകക്ഷികളുടെ പ്രതിനിധിക്ക് അവസരം നൽകിയതെന്നും ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം ടി രമേശ് പറഞ്ഞു. പാർട്ടി അധ്യക്ഷനായ കുമ്മനം മുന്നണിയുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നതിൽ അസ്വാഭാവികത ഇല്ലെന്നും, ദേശീയ സമ്മേളനത്തോടെ കുമ്മനത്തിന്റെ ഗുഡ്ബുക്കിൽ ഇടം കണ്ടെത്തിയ അദ്ദേഹം അവകാശപ്പെട്ടു.
അതിനിടെ, പി കെ കൃഷ്ണദാസ് പക്ഷത്തോടൊപ്പമുള്ള സംസ്ഥാന ജനറൽസെക്രട്ടറി ശോഭാ സുരേന്ദ്രൻ കൃഷ്ണദാസുമായി അത്ര നല്ല ബന്ധമല്ല ഉള്ളതെന്നും റിപ്പോർട്ടുണ്ട്. ഒഴിവുള്ള ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കെങ്കിലും തങ്ങളുടെ താൽപര്യം സംരക്ഷിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് അസ്വസ്ഥതകൾക്കിടയിലും വിവിധ ഗ്രൂപ്പ് നേതാക്കന്മാർ. മുരളീധരനാകട്ടെ പാർട്ടി ദേശീയ കമ്മിറ്റിയിൽ സഹഭാരവാഹി സ്ഥാനം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലുമാണ്.
അതേസമയം ദേശീയ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർപേഴ്സണായിരുന്ന ഒളിമ്പ്യൻ പി ടി ഉഷ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കടപ്പുറത്തെ പൊതുസമ്മേളന വേദിയിലോ സമാപന സെഷനിലോ പേരിനെങ്കിലും മുഖം കാണിക്കാൻ എത്താത്തതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. തന്റെ അറിവോടു കൂടെയാണ് ബിജെപി സമ്മേളനത്തിൽ സംഘാടകസമിതി ചെയർപേഴ്സണായതെന്നു സമ്മതിച്ച പി ടി ഉഷ കാവി രാഷ്ട്രീയത്തോട് അടുക്കുകയാണെന്ന വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിമർശം ഉയർന്നിരുന്നു. അത്ലറ്റിക്സ് ട്രാക്കിൽ നിന്ന് കാവി രാഷ്ട്രീയ ട്രാക്കിലേക്കുള്ള മാറ്റം തന്നെക്കുറിച്ച് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നു ഭയമുള്ളതിനാലാവും പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നും അഭിപ്രായമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍