കൈരളി ടിവി പോലും സർവേ നടത്താൻ മടിച്ചപ്പോൾ ധൈര്യപൂർവം തിരഞ്ഞെടുപ്പിന് മുമ്പേ ഫലം പ്രഖ്യാപിച്ചത് മറുനാടൻ മലയാളി; ഭൂരിപക്ഷത്തിന്റെ കണക്ക് തെറ്റിയെങ്കിലും മറുനാടൻ പ്രവചിച്ചത് എൽഡിഎഫിന്റെ കൃത്യമായ വിജയം; ബിജെപിക്ക് ദയനീയമായ മൂന്നാം സ്ഥാനമെന്ന പ്രവചനവും ശരിയായി
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫ് പ്രതീക്ഷകളെ പോലും കടത്തിവെട്ടുന്ന വിജയമാണ് സജി ചെറിയാൻ നേടിയത്. പതിനായിരം വോട്ടുകൾക്ക് വിജയിക്കും എന്നായിരുന്നു സിപിഎം കണക്കു കൂട്ടിയത്. എന്നാൽ, അവരുടെ പ്രതീക്ഷയെ പോലും കടത്തിവെട്ടുന്നതായി സജി ചെറിയാനുള്ള ജനവിധി. കോൺഗ്രസിന് വോട്ടു വർദ്ധിച്ചു എന്നു ആശ്വസിക്കാൻ അവസരം ഉണ്ടായപ്പോൾ ബിജെപിക്ക് സ്വന്തം പാളയത്തിൽ വന്ന ഏഴായിരത്തോളം വോട്ടുകളുടെ ഇടിവുണ്ടായി.
- ചെങ്ങന്നൂരിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; തുടക്കം മുതൽ സജി ചെറിയാൻ എടുത്ത ലീഡ് നിലനിർത്തുന്നത് നാല് പോയിന്റ് മാത്രം വ്യത്യാസത്തിൽ; ഒടുവിൽ നേടിയ മുന്നേറ്റം മുതലെടുക്കാമെന്ന് പ്രതീക്ഷയിൽ വിജയകുമാർ; സജി ചെറിയാൻ 40 പോയിന്റ് നേടിയപ്പോൾ വിജയകുമാർ 36 ഉം ശ്രീധരൻ പിള്ള 22ഉം പോയിന്റുകളും: മറുനാടൻ അഭിപ്രായ സർവ്വേ ഫലം വ്യക്തമാക്കുന്നത്
- പിണറായി സർക്കാറിന്റ ഭരണം മോശമാണെന്ന് 40 ശതമാനം പേർ പറയുമ്പോൾ അനുകൂലിച്ചത് 34 ശതമാനം; മോദിയുടെ കേന്ദ്ര ഭരണം മോശമെന്ന് 49 ശതമാനം പറഞ്ഞപ്പോൾ അനുകൂലിച്ചത് 29 ശതമാനം മാത്രം; 82 ശതമാനം പേർക്ക് മുൻ എംഎൽഎ രാമചന്ദ്രൻ നായർ പ്രിയങ്കരൻ; രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പ്രതിപക്ഷം മോശമെന്ന് 51 ശതമാനം പേർ: മറുനാടൻ സർവേഫലം വിലയിരുത്തുമ്പോൾ
- കത്വ ബിജെപിയെ ബാധിച്ചില്ലെന്നു 42 ശതമാനം; മദ്യനയത്തെ എതിർത്ത് 43 ശതമാനം പേർ; വികസനത്തിന് നല്ലത് എൽഡിഎഫ് എന്നു 48 ശതമാനം; മാണിയുടെ നിലപാട് അപ്രതീക്ഷിതമെന്ന് 59 ശതമാനം; പൊലീസിനെ വിമർശിച്ച് 53 ശതമാനം; ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിലെ മറുനാടൻ മലയാളി സർവ്വേയിൽ വോട്ടർമാരുടെ അഭിപ്രായം ഇങ്ങനെ
- സർവ്വേയിൽ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തവും കെഎം മാണിയുടെ അവസാന നിമിഷത്തെ നിലപാട് മാറ്റവും അഭിപ്രായ സർവ്വേ ഫലത്തെ മാറ്റിമറിച്ചേക്കും; മറുനാടന്റെ അഭിപ്രായ സർവ്വേയിലെ പ്രധാന ന്യൂനതകൾ ഇവയൊക്കെ
മറുനാടൻ സർവേയെ ശരിവെക്കും വിധമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. കൈരൡടിവി പോലും സർവേ നടത്താൻ മടിച്ചു നിന്ന അവസരത്തിൽ മറുനാടൻ ചെങ്ങന്നൂരിൽ സർവേ നടത്തിയിരുന്നു. സർവേയുടെ ഫലം പുറത്തുവന്നപ്പോൾ സജി ചെറിയാൻ തന്നെ വിജയിക്കുമെന്നാണ് പ്രവചിച്ചത്. ഈ പ്രവചനം ശരിയായപ്പോൾ തന്നെ വമ്പൻ ഭൂരിപക്ഷം പ്രതീക്ഷിച്ചത് ശരിയായി വന്നില്ല. എങ്കിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന പ്രവചനവും ശരിയായി. ഭൂരിപക്ഷത്തിന്റെ കണക്കിൽ മാത്രമാണ് അൽപ്പം വീഴ്ച്ച സംഭവിച്ചത്.
എൽഡിഎഫ് ഒന്നാമതും നേരിയ മാർജിന്റെ വ്യത്യാസത്തിൽ രണ്ടാംസ്ഥാനത്ത് യുഡിഎഫും കഴിഞ്ഞതവണത്തേക്കാൾ വോട്ടിൽ കുറവു വന്ന് ബിജെപി മൂന്നാംസ്ഥാനത്തുമെത്തുമെന്നാണ് സർവേഫലം വ്യക്തമാക്കിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സജി ചെറിയാൻ 40 പോയിന്റുമായി മുമ്പിൽ എത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി 36 പോയിന്റുമായി രണ്ടാമതായിരുന്നു. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായ ശ്രീധരൻ പിള്ളയ്ക്ക് 22 പോയിന്റുമായി മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ എന്നാണ് മറുനാടൻ ചൂണ്ടിക്കാട്ടിയത്. ഈ സർവേയിൽ കണക്കു കൂട്ടൽ തെറ്റിയത് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നു.
മണ്ഡലത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ ഏതൊക്കെയാകും എന്നതു ചൂണ്ടിക്കാട്ടി നടത്തിയ സർവേയിൽ പ്രധാനമായും ആളുകൾ പറഞ്ഞത് അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ ജനസ്വീകാര്യത ആയിരുന്നു ഒന്ന്. രാമചന്ദ്രൻ നായർ മികച്ച എംഎൽഎയാണെന്ന സർവേയിൽ പങ്കെടുത്ത 80 ശതമാനത്തോളം പേർ അഭിപ്രായപ്പെടുകയുണ്ടായി. ഈ അഭിപ്രായത്തെ ശരിവെക്കുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം വ്യക്തമാക്കുന്നതും.
യുഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് ഗുണകരമാകുന്നത് ഭരണവിരുദ്ധ തരംഗം ഇല്ലാത്തതും അന്തരിച്ച എംഎൽഎയോടുള്ള വോട്ടർമാരുടെ വാത്സല്യവുമാണെന്ന് മറുനാടൻ സർവേയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം ക്രിസ്ത്യൻ വോട്ടുകൾ ധ്രൂവീകരിക്കാൻസാധിച്ചതും സജി ചെറിയാന് ഗുണമായി. ഹിന്ദു വോട്ടുകൾ മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കുമായി ചിതറിപ്പോയതും സജി ചെറിയാന്റെ വിജയത്തിൽ നിർണായക ഘടകമായി.
മറുനാടൻ മലയാളിയുടെ റിപ്പോർട്ടർമാരുൾപ്പെടെ അഞ്ചംഗ സംഘം അഞ്ചുദിവസം കൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. ഇതിനായി അവർ ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്തു. എല്ലാത്തരം ആളുകളെയും കണ്ടു, പ്രതികരണങ്ങൾ തേടി അതോടൊപ്പം ചോദ്യാവലിയും പൂരിപ്പിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു തുടങ്ങിയ സർവേ മറ്റ് ജനക്കൂട്ടങ്ങൾ കൂടുന്ന കേന്ദ്രങ്ങളിലുമായാണ് സാമ്പിൾ ശേഖരിച്ചത്. സർവേയിൽ കിട്ടിയ 2000 സാമ്പിളുകൾ ശേഖരിച്ചും വിദഗ്ധ അഭിപ്രായം കൂടി പരിഗണിച്ചുമാണ് മറുനാടൻ സർവേ പുറത്തുവിട്ടത്.
പത്ത് ചോദ്യങ്ങൾ തയ്യാറാക്കിയാണ് മറുനാടൻ മലയാളി ചെങ്ങന്നൂരിന്റെ ജനഹിതമറിയാൻ ശ്രമിച്ചത്. എല്ലാ ചോദ്യങ്ങളോടും വലിയ ആവേശത്തിൽ മണ്ഡലത്തിലെ വോട്ടർമാർ പങ്കെടുത്തു. രാജ്യത്തെ ഞെട്ടിച്ച കത്വ പീഡനം, എൽഡിഎഫ് സർക്കാരിന്റെ മദ്യനയം, സമഗ്ര വികസനം, കെഎം മാണിയുടെ നിലപാട്, പൊലീസിന്റെ പ്രവർത്തനം എന്നിവ ഉൾപ്പെടുത്തിയുള്ള ആറ് ചോദ്യങ്ങളോട് ജനങ്ങൾ പ്രതികരിച്ചത് ഇപ്രകാരമാണ്.മണ്ഡലത്തിൽ പരസ്യ പ്രചരണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാന ദേശീയ നേതാക്കളും കേന്ദ്ര സംസ്ഥാന മന്ത്രിമാരും മുന്നണി നേതാക്കളും വരെ മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു.
വികസനത്തിന് നല്ലത് എൽഡിഎഫ് ആണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇപ്പോൾ ഭരണപക്ഷത്തായതുകൊണ്ട് തന്നെ മണ്ഡലത്തിലെ വികസനത്തിന് എൽഡിഎഫ് ആണ് കൂടുതൽ അനുയോജ്യമെന്ന പക്ഷമാണ് ഭൂരിഭാഗം വോട്ടർമാർക്കുമുള്ളത്. പരമ്പരാഗത യുഡിഎഫ് കോട്ടയാണ് മണ്ഡലമെങ്കിലും വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിന് ഇടത് പക്ഷമാണ് നല്ലതെന്നും കൂടുതൽ ഇടപെടലുകൾ നടത്തുന്നതും എൽഡിഎഫ് ആണെന്നാണ് 41 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 1000 കോടിയോളം രൂപയുടെ വികസന പ്രദ്ധതികളാണ് മണ്ലത്തിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനങ്ങൾക്കുള്ള അംഗീകാരം കൂടിയായി പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍