ആരു പറഞ്ഞാലും ചെന്നിത്തല വഴങ്ങില്ല; തന്റെ വകുപ്പിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ അനുവദിക്കുകയുമില്ല; അഴിമതിക്കാരെ സംരക്ഷിക്കാൻ ഇനി വിജിലൻസിനെ ഉപയോഗിക്കേണ്ടെന്ന് ആഭ്യന്തര മന്ത്രി; ചീഫ് എഞ്ചിനിയർമാരുടെ സസ്പെൻഷൻ മന്ത്രിസഭയിൽ ഉന്നയിക്കാൻ ലീഗ് മന്ത്രിമാർ; പ്രതിരോധം തീർക്കാൻ ഐ ഗ്രൂപ്പും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തത് പിൻവലിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറിയിച്ചു. അഴിമതിയുടെ കാര്യത്തിൽ വിട്ടു വീഴ്ചയ്ക്കില്ല. ബാർ കോഴയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ വിജിലൻസിനെതിരെ വ്യാപക പ്രതിഷേധം നാട്ടുകാർക്കിടയിലുണ്ട്. ഈ സാഹചര്യത്തിൽ വിജിലൻസ് തീരുമാനങ്ങളെ തള്ളിക്കളയില്ലെന്നാണ് ആഭ്യന്തര വകുപ്പിലെ പൊതു നിലപാട്. ഇതാണ് മുഖ്യമന്ത്രിയേയും രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്. അതിനിടെ അടുത്ത മന്ത്രസഭാ യോഗത്തിൽ വിഷയം ഉയർത്താൻ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടേയും നിലപാട്.
നളിനി നെറ്റോയുടെ നിലപാടിലെ കാർക്കശ്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അറിയാം. ഇതു സംബന്ധിച്ചുള്ള വിശദീകരണം ആഭ്യന്തര സെക്രട്ടറിയോടും മുഖ്യമന്ത്രി തിരക്കിയിട്ടുണ്ട്. കാര്യ കാരണങ്ങൾ സഹിതമാകും ഇക്കാര്യത്തിൽ നളിനി നെറ്റോ വിശദീകരണം നൽകുക. ആഭ്യന്തര വകുപ്പിന്റെ നടപടയിൽ ഒരു തെറ്റുമില്ലെന്ന് ആവർത്തിക്കും. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് അഴിമതിക്കുള്ള സാധ്യത കൂട്ടും. ഇത്തരം കടുത്ത നടപടികളിലൂടെ മാത്രമേ അഴിമതിക്കാരെ നിയന്ത്രിക്കാൻ കഴിയൂവെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്. വിജിലൻസിന്റെ പ്രവർത്തനങ്ങൡ മുഖ്യമന്ത്രി ഇടപെടുന്നതിനേയും അനുവദിക്കില്ല. അഴിമതിക്കെതിരായ പോരാട്ടത്തെ ദുർബ്ബലപ്പെടുത്താൻ ആരേയും അനുവദിക്കില്ലെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രി.
ആഭ്യന്തര വകുപ്പിനെതിരെ മന്ത്രിമാർ പരാതി തന്നാൽ അത് ആഭ്യന്തരമന്ത്രിയെ അറിയിക്കണം. അല്ലാതെ നേരിട്ട് ഇടപെടുന്നത് ശരിയല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പാലം നിർമ്മാണത്തിൽ എട്ട് കോടി രൂപയുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്ത ചീഫ് എൻജിനിയർമാരെ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടത് ശരിയായില്ല. പൊതുമരാമത്ത്, ജലവിഭവ മന്ത്രിമാരുടെ കത്തുകളുടെ അടിസ്ഥാനത്തിൽ സസ്പെൻഷൻ സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും വിജിലൻസ് ഡയറക്ടർക്കും നിർദ്ദേശം നൽകിയത് ചെന്നിത്തലയെ അവഹേളിക്കലാണെന്ന നിലപാട് തന്നെയാണ് കോൺഗ്രസിലെ ഐ ഗ്രൂപ്പിനുമുള്ളത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മറികടന്നുള്ള ഉമ്മൻ ചാണ്ടിയുടെ നേരിട്ട് ഇടപെട്ടൽ അംഗീകരിക്കേണ്ടെന്നാണ് ഗ്രൂപ്പ് തീരുമാനം.
കൺസ്ട്രക്ഷൻ കോർപറേഷൻ മുഖേന കടലുണ്ടി പാലം നിർമ്മിച്ചതിൽ വിജിലൻസ് എട്ട് കോടി രൂപയുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ കൂടിയായ പൊതുമരാമത്തു വകുപ്പ് ചീഫ് എൻജിനിയർ ബി കെ സതീഷ്, ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർ മഹാനുദേവൻ എന്നിവരെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തത്. ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിന്റെ കൂടി ഉപദേശം തേടിയെന്നാണ് ആഭ്യന്തരവകുപ്പ് പരോക്ഷമായി നൽകുന്ന സൂചന. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിനു മുമ്പ് സസ്പെൻഷൻ പിൻവലിക്കണമെന്നാണ് മന്ത്രിമാരുടെ ആവശ്യം. അല്ലെങ്കിൽ വിഷയം മന്ത്രിസഭായോഗത്തിൽ ഉന്നയിക്കും.
വിജിലൻസ് ചട്ടങ്ങൾ പ്രകാരവും നടപടിക്രമങ്ങൾ പാലിച്ചുമാണ് സസ്പെൻഷൻ. പൊതുഭരണ വകുപ്പിന്റെ 1994 ലെ ഉത്തരവ് പ്രകാരമാണ് സ്വമേധയാ കേസ് എടുക്കാനുള്ള അധികാരം. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇരുവരെയും സസ്പെൻഡ് ചെയ്യുംമുമ്പ് നിയമോപദേശം തേടിയിരുന്നു. അഴിമതിക്ക് മൂക്കുകയറിടുകയെന്ന ലക്ഷ്യത്തോടെ സ്വീകരിച്ച നടപടിയിൽ ഒരു തെറ്റുമില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. ഇത്തരം നടപടികൾ കർശനമാക്കാനാണ് തീരുമാനവും നീക്കവുമെന്നാണ് ചെന്നിത്തലയുടെ നിലപാട്. ചീഫ് എഞ്ചിനിയർമാർ അഴിമതിയിൽ കുടുങ്ങിയത് മന്ത്രിമാർക്ക് അറിയാമായിരുന്നു. അവർ വകുപ്പ് തല നടപടി എടുക്കാത്ത കൊണ്ടാണ് ആഭ്യന്തര വകുപ്പിന് തീരുമാനം എടുക്കേണ്ടി വ്ന്നതെന്നാണ് വിശദീകരണം.
എന്നാൽ മന്ത്രിമാരായ പി.കെ. ഇബ്രാഹിം കുഞ്ഞും പി.ജെ. ജോസഫും തങ്ങളോട് ആലോചിക്കാതെ നടപടി സ്വീകരിച്ചതിൽ ഇരുവരും അമർഷത്തിലാണ്. മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. അതിലും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെ വിഷയം ഉയർത്താനാണ് വികെ ഇബ്രാഹിം കുഞ്ഞിന്റെ തീരുമാനം. ഈ വിഷയത്തിൽ ലീഗിന്റെ അനുമതിയും ഇബ്രാഹിംകുഞ്ഞിന് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് പല സാങ്കേതിക ന്യായങ്ങളും പറയുന്നുണ്ട്. ഇതൊക്കെ ശരിയായിരിക്കാം. എന്നാൽ മന്ത്രസഭയുടെ കൂട്ടുത്തരവാദിത്വത്തമാണ് ലംഘിക്കപ്പെടുന്നത്. മന്ത്രിമാർ അറിയാതെ സസ്പെന്റ് ചെയ്യുമ്പോൾ അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ടെന്ന സൂചനയാണ് വിജിലൻസ് സമൂഹത്തിന് നൽകുന്ന്ത. ഇത് ശരിയല്ലെന്നാണ് നിലപാട്.
അഴിമതിക്കേസിൽ നടപടി സ്വീകരിക്കാൻ വകുപ്പ് മന്ത്രിമാരോട് ആലോചിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. കീഴ്വഴക്കമേയുള്ളൂ. ഘടകകക്ഷികളെ ആഭ്യന്തരമന്ത്രി ഉൾപ്പെട്ട ഐ ഗ്രൂപ്പിനെതിരെ തിരിച്ചുവിടുകയാണ് എ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. സസ്പെൻഡ് ചെയ്യും മുമ്പ് വിവരം മന്ത്രി ഇബ്രാഹിം കുഞ്ഞിനോട് പറഞ്ഞിരുന്നു. എന്നിട്ടും നടപടി വിവാദമാക്കിയെന്നാണ് ആഭ്യന്തര മന്ത്രിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. മന്ത്രി ജോസഫിനോട് പിന്നീടാണ് പറഞ്ഞത്. എന്നാൽ ഇബ്രാഹിംകുഞ്ഞാണ് വിഷയം ആദ്യം വിവാദമാക്കിയത്. വിജിലൻസിൽ ഇപ്പോഴുള്ള ചില കേസുകളെ സ്വാധീനിക്കാനാണ് നീക്കമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
കൺസ്ട്രക്ഷൻ കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളെന്ന നിലയിലാണ് നിർമ്മാണ അനുമതി നൽകിയെന്നും തങ്ങൾ നിരപരാധികളാണെന്നുമാണ് സസ്പെൻഡ് ചെയ്യപ്പെട്ട പി.കെ. സതീശിന്റെയും വി.കെ. മഹാനുദേവന്റെയും വാദം. കോർപറേഷൻ ചെയർമാൻ ടി ഒ. സൂരജും മാനേജിങ് ഡയറക്ടർ രാജുവും ബോർഡിൽ സമർപ്പിച്ച രേഖകൾ വിശ്വസിച്ചാണ് അനുമതി നൽകിയത്. നിരപരാധികളായ തങ്ങൾക്കെതിരെ സ്വീകരിച്ച നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെ ഇടപെടൽ.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍