ബാലകൃഷ്ണ പിള്ളയെ യുഡിഎഫിൽ നിന്നും പുറത്താക്കണമെന്ന് മാണി; പരോക്ഷ പിന്തുണയുമായി മുസ്ലിംലീഗ്; മുഖ്യമന്ത്രിയുടെ വീട്ടിലെ ക്യാമറ പരിശോധിക്കണമെന്നും പിള്ള; ബാർകോഴയിൽ കലങ്ങി യുഡിഎഫ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരെ തള്ളണം, ആരെ കൊള്ളണം? യുഡിഎഫ് രാഷ്ട്രീയം നേരിടുന്ന കടുത്ത പരീക്ഷണങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ധനമന്ത്രി കെ എം മാണി ബാറുടമകളിൽ നിന്നും കോഴ വാങ്ങിയെന്ന് കേരളാ കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ള ബാർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു രമേശിനോട് പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിലൂടെ ഉണ്ടായിരിക്കുന്നത്. മുന്നണി മര്യാദകൾക്ക് വിരുദ്ധമായി തനിക്കെതിരെ ഗൂഢാലോച നടത്തിയ ബാലകൃഷ്ണ പിള്ളയെ യുഡിഎഫിൽ നിന്നും പുറത്താക്കണമെന്ന് കെ എം മാണി ആവശ്യപ്പെട്ടതാണ് മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ആർ.ബാലകൃഷ്ണപിള്ളയ്ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ് നേതൃത്വത്തോടെ കേരള കോൺഗ്രസ്എം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഈ വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ഉടൻ ചേരും. ഇതിനായുള്ള അനൗപചാരിക കൂടിയാലോചനകൾ കൺവീനർ പിപി തങ്കച്ചൻ തുടങ്ങിക്കഴിഞ്ഞു. അതിനിടെ യുഡിഎഫ് കൺവീനർ ഇക്കാര്യങ്ങൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച ചെയ്തു.
മുന്നണിയിൽ നിന്നുള്ളവർ തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വൻ പൊട്ടിത്തെറിയുണ്ടാക്കുമെന്നതിനാൽ ഇക്കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ബാർ കോഴ ആരോപണത്തിൽ തനിക്കെതിരേയുള്ള ഗൂഢാലോചന വ്യക്തമായെന്നും ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ മുന്നണിയിൽ തുടരാൻ താത്പര്യമില്ലെന്നും മാണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത് യുഡിഎഫിനെ ശരിക്കും വിഷമവൃത്തത്തിലാക്കി. എന്നാൽ ചീഫ് വിപ്പ് പിസി ജോർജ്ജിന്റെ നിലപാടിനോട് പ്രതികരിക്കാൻ കേരളാ കോൺഗ്രസ് തയ്യാറായിട്ടില്ല. തൽക്കാലം മൗനം പാലിച്ച രക്ഷപെടാനാണ് പി സി ജോർജ്ജ് ഉദ്ദേശിക്കുന്നത്.
അതേസമയം യുഡിഎഫിൽ നിന്നും പുറത്താക്കുമെന്ന പേടി തനിക്കില്ലെന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ള തുറന്നടിച്ച് വീണ്ടും രംഗത്തെത്തി. യുഡിഎഫിൽ നിന്ന് പുറത്താക്കിയാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് പിള്ള പറഞ്ഞത്. യുഡിഎഫിൽ നിന്ന് പുറത്താക്കിയാൽ സന്തോഷമെന്നും പുറത്തു വരുന്ന താൻ അകത്തുള്ളതിനെക്കാൾ ശക്തനായിരിക്കുമെന്ന് ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. പുറത്താക്കിയാൽ സന്തോഷം. അഴിമതിക്കെതിരായി പറഞ്ഞതിന് പുറത്താക്കിയാൽ വളരേയേറെ സന്തോഷിക്കുമെന്നും പിള്ള പറഞ്ഞു.
കെ എം മാണിക്കെതിരെ അഴിമതി ആരോപണം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് താൻ ആവശ്യപ്പെട്ടത് കഴിഞ്ഞ സെപ്റ്റംബർ 28 നാണ്. അന്ന് രാത്രി ഇക്കാര്യം മുഖ്യമന്ത്രിയോട് വിശദമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വീട്ടിലെ ക്യാമറ പരിശോധിച്ചാൽ ഇത് മനസ്സിലാകും. ചിലപ്പോൾ ആ ക്യാമറ സരിതയുടെ കാര്യത്തിലെന്ന പോലെ നശിപ്പിച്ചിട്ടുണ്ടാകാമെന്നും പിള്ള പരിഹസിച്ചു. അഴിമതി കാണിച്ചവർ തുടരുകയും അത് ചൂണ്ടിക്കാട്ടിയവർ പുറത്താകുന്നതുമാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ രീതി. യുഡിഎഫിൽ നിന്ന് പുറത്താക്കട്ടെ അപ്പോൾ കൂടുതൽ കാര്യങ്ങൾ വെളുപ്പെടുത്താമെന്നും പിള്ള പറഞ്ഞു. മാണിക്ക് എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. താൻ അറിഞ്ഞതും തന്നോട് പറഞ്ഞതുമായ കാര്യങ്ങൾ മാത്രമാണ് പുറത്ത് പറഞ്ഞതെന്നും പിള്ള വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി വിളിച്ചിട്ടാണ് അദ്ദേഹത്തെ കാണാൻ പോയത്. ഗണേശ് കുമാറും, മനോജും ഉമ്മൻ ചാണ്ടിയെ കാണാൻ പോയപ്പോൾ കൂടെ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി കൈക്കൂലി വാങ്ങിയതായി അറിവോ തെളിവോ ഇല്ല. പക്ഷെ കൈക്കൂലിക്കാരെ തനിക്ക് അറിയാമെന്നും പിള്ള പറഞ്ഞു. ഇത്രയും വലിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഞാൻ ആണെങ്കിൽ തുടരില്ലെന്നും കെ എം മാണി തുടരുമോ എന്ന ചോദ്യത്തിന് ഉത്തരമായി ബാലകൃഷ്ണപിള്ള പറഞ്ഞു.
വി എം സുധീരനും ഒരു മന്ത്രിക്ക് എതിരെ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഉമ്മൻ ചാണ്ടി സഹായിക്കേണ്ടവരെ എല്ലാം സഹായിക്കും. മുന്നണിയിൽ നിന്ന് പുറത്താക്കിയാൽ ഞാൻ രക്ഷപെട്ടു. നാലു വർഷമായി പാർട്ടിയെ സർക്കാരിനോട് അടുപ്പിച്ചിട്ടില്ലെന്നും പുറത്താക്കുമെന്ന ഭയം തനിക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
മാണിക്ക് എതിരായ ഗൂഢാലോചന താൻ നടത്തിയിട്ടില്ലെന്നും പിള്ള പറഞ്ഞു. മന്ത്രിമാരുടെ അഴിമതി ചൂണ്ടിക്കാണിച്ച് ഇനി മുഖ്യമന്ത്രിക്ക് കത്തെഴുതാനില്ല. എഴുതിയ കത്തുകൾക്കൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ക്യാബിനെറ്റുള്ള ദിവസം ആറരയ്ക്ക് ചെന്ന് മന്ത്രിമാരെ കണ്ടാൽ എന്തു കാര്യവും നടക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മുന്നണിയിലുള്ള ബാലകൃഷ്ണപിള്ളയേക്കാൾ അതി ശക്തമാകും പുറത്താക്കിയാൽ ബാലകൃഷ്ണപിള്ള എന്നും അദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഇനി കുറച്ച് ദൈവഭയത്തോടു കൂടി ജീവിക്കും. പ്രതിപക്ഷം നേരത്തെ കുറച്ച് ആക്ടീവ് ആകേണ്ടതായിരുന്നു. സരിതയുടെ കത്തിന്റെ ഒന്ന് രണ്ട് പേജുകൾ താൻ കണ്ടിട്ടുണ്ട്.ആ കത്ത് വേണമെങ്കിൽ കിട്ടുമായിരുന്നു എന്നും പിള്ള ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
അതിനിടെ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിള്ളയ്ക്ക് എതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്നു. ബാർ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് യോഗം വിളിച്ചുചേർക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ നേതാവ് ജോണി നെല്ലൂർ ആവശ്യപ്പെട്ടു. മുന്നണിയിൽ ഒരിക്കലും ഉണ്ടാകാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ബിജു രമേശിനെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണം. ബാലകൃഷ്ണപിള്ളയുടേത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും ജോണി നെല്ലൂർ പറഞ്ഞു. മാണിക്ക് മുസ്ലിം ലീഗിന്റെ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ട്. മാണിക്കെതിരേ പറഞ്ഞ കാര്യങ്ങൾ പിള്ള നിഷേധിക്കാത്ത സാഹചര്യത്തിൽ കടുത്ത നടപടി വേണമെന്ന് തന്നെയാണ് ലീഗിന്റെയും നിലപാട്. എന്നാൽ ഇക്കാര്യം ലീഗ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല.
പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പേഴ്സണൽ സ്റ്റാഫിനെതിരേ കെ.ബി.ഗണേശ്കുമാർ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും കടുത്ത നടപടിയുണ്ടായില്ല. പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും ഗണേശിനെ മാറ്റിനിർത്തുക മാത്രമാണ് ചെയ്തത്. ഇനി ഇത്തരം നടപടികൾ പോരെന്നും കടുത്ത നടപടി വേണമെന്നുമാണ് കേരള കോൺഗ്രസ് എമ്മിന്റെയും ലീഗിന്റെയും നിലപാട്.
അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച യുഡിഎഫ് ഉപസമിതിയുടെ ബുധനാഴ്ചത്തെ യോഗം മാറ്റി. സമിതിയുടെ അധ്യക്ഷൻ ആർ.ബാലകൃഷ്ണപിള്ളയാണ്. പിള്ള ബിജു രമേശുമായി സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ യോഗം മാറ്റിയത്. യോഗം മാറ്റിയതിന്റെ കാരണം യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിന്റെ നിർജീവ പ്രവർത്തനമാണ് പാലക്കാട്ടെ തോൽവിക്ക് കാരണമെന്ന് നേരത്തെ ഉപസമിതി കണ്ടെത്തിയിരുന്നു. കോൺഗ്രസ് ഘടകങ്ങൾ എം പി. വീരേന്ദ്രകുമാറിന് വേണ്ടി ശരിയായി പ്രവർത്തിച്ചില്ല. പ്രാദേശിക നേതാക്കളും പ്രചരണങ്ങളിൽ നിന്ന് വിട്ടു നിന്നുവെന്നാണ് ഉപസമിതി കണ്ടെത്തിയത്.
Stories you may Like
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍