പികെ ഇനി കേരളത്തിലെ ഡികെ എന്ന് ഒരുകൂട്ടർ; ഇനി കുഞ്ഞാലിക്കുട്ടിയെ കെപിസിസി പ്രസിഡന്റാക്കുമോ എന്ന് ട്രോളി മറ്റൊരു വിഭാഗം; രാജ്യസഭാ സീറ്റിനായി ഒരുവശത്ത് പിടിമുറുക്കി പിജെ കുര്യനും സീറ്റ് വിട്ടുകൊടുക്കണമെന്ന് യുവനിരയും വാദിക്കുന്നതിനിടെ 'മണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി'; യുഡിഎഫിനെ ശക്തിപ്പെടുത്താൻ മാണിയെ കൂടെ നിർത്തിയേ തീരൂ എന്ന് വാദിച്ച് മുഖത്ത് തെളിച്ചമില്ലാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും; കേരളത്തിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ പൊട്ടിത്തെറിതന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളത്തിൽ രാജ്യസഭാ സീറ്റ് ആർക്കെന്ന തർക്കം കുറച്ചുദിവസമായി തുടരുന്നതിനിടെ പൊടുന്നനെ ആ സീറ്റ് കേരളാ കോൺഗ്രസിന് നൽകാൻ തീരുമാനിച്ചുവെന്ന വിവരം ഞെട്ടലോടെയാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരും ഒരുപക്ഷേ, പല മുൻനിര നേതാക്കളും കേൾക്കുന്നത്. ഒരുവശത്ത് ആ സീറ്റിൽ ഒരുവട്ടംകൂടി നോട്ടമുറപ്പിച്ച് സീനിയർ നേതാവ് പിജെ കുര്യൻ നിൽക്കുമ്പോൾ അതിനെ എതിർത്ത് കോൺഗ്രസിലെ യുവ നേതൃനിരതന്നെ രംഗത്തെത്തി. എന്നാൽ അത്തരത്തിൽ തർക്കങ്ങൾ തുടരുന്നതിനിടെ ഇപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിലൂടെ യുഡിഎഫിന് ലഭിക്കാവുന്ന രാജ്യസഭാ സീറ്റ് ഇപ്പോൾ യുഡിഎഫിലേക്ക് തിരിച്ചെത്തുന്ന കെഎം മാണിയുടെ കേരളാ കോൺഗ്രസിന് നൽകാൻ ന്യൂഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിൽ തീരുമാനിച്ചിരിക്കുകയാണ്.
ഇതോടെ കേരളത്തിൽ കോൺഗ്രസിനകത്ത് വലിയ പൊട്ടിത്തെറി തന്നെ ഉണ്ടായേക്കാമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മുൻ കെപിസിസി പ്രസിഡന്റുകൂടിയായ വി എം സുധീരൻ ഉൾപ്പെടെയുള്ളവർ ഇത്തരമൊരു തീരുമാനത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എംഎം ഹസൻ എന്നിവരാണ് ഒടുവിൽ പത്രസമ്മേളനത്തിലൂടെ ഇക്കാര്യം നേരത്തെ തന്നെ ആലോചനയിൽ ഉണ്ടായിരുന്നു എന്നും മാണിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാനും യുഡിഎഫിനെ ശക്തിപ്പെടുത്താനും ഇത്തരമൊരു തീരുമാനം കൈക്കൊള്ളുകയായിരുന്നു എന്നും പ്രഖ്യാപിക്കുന്നത്. എന്നാൽ ആരുടെ മുഖത്തും തെളിച്ചമില്ലായിരുന്നു. കേരളത്തിൽ ഇത് ആദ്യ കീഴ്വഴക്കമാണ്. രണ്ട് രാജ്യസഭാ സീറ്റിന് അർഹത വരുമ്പോൾ മാത്രമാണ് ഘടകകക്ഷികൾക്ക് സീറ്റ് വിട്ടുനൽകാറ്. അല്ലെങ്കിൽ കോൺഗ്രസ് തന്നെ ആ സീറ്റിൽ മത്സരിക്കും.
ഇതാണ് അട്ടിമറിക്കപ്പെട്ടത്. കുഞ്ഞാലിക്കുട്ടിയുടെ ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചില്ല. ഒരുപക്ഷേ, മുതിർന്ന നേതാക്കളൊഴികെ ആരും ഇത് അറിഞ്ഞുമില്ല. കുറച്ചുകാലമായി മാണിയെ തിരികെ യുഡിഎഫിലെത്തിക്കാൻ കുഞ്ഞാലിക്കുട്ടിയെ ആണ് ചുമതലപ്പെടുത്തിയതെന്നാണ് ഇന്ന് ഡൽഹിയിൽ പത്രസമ്മേളനത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞത്. എന്നാൽ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ മാണിയുടെ കൂറ് ഉറപ്പിക്കാൻ നടത്തിയ നീക്കത്തിൽ ഇത്തരമൊരു രാജ്യസഭാ സീറ്റിന്റെ വിലപേശൽ ഉണ്ടായിരുന്നു എന്ന വിവരം ആരും പങ്കുവയ്ക്കുന്നുമില്ല. കോൺഗ്രസിലെ മറ്റ് നേതാക്കളാരും അറിയാതെ ഇത്തരമൊരു നീക്കം നടത്തുകയും അത് ഹൈക്കമാൻഡിൽ അവതരിപ്പിച്ച് തന്ത്രപരമായി വിജയിപ്പിച്ചെടുക്കുകയും ചെയ്തതിലൂടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ വഞ്ചിക്കപ്പെട്ടു എന്ന നിലയിൽ പ്രതികരണങ്ങൾ വന്നുതുടങ്ങി.
ഇതിനകം തന്നെ ശക്തമായ പ്രതിഷേധവുമായി സുധീരൻ രംഗത്തെത്തി. ആത്മഹത്യാപരമായ തീരുമാനമെന്നാണ് സുധീരൻ ഇതിനെ വിശേഷിപ്പിച്ചത്. കോൺഗ്രസ് ഇതിന് കനത്ത വില നൽകേണ്ടിവരുമെന്നും സുധീരൻ പറഞ്ഞുകഴിഞ്ഞു. ഇപ്പോഴത്തെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആറ് യുവ നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. മറ്റു നേതാക്കളുടെ പ്രതികരണങ്ങൾ വന്നിട്ടുമില്ല. ഏതായാലും ഏകപക്ഷീയവും അപ്രതീക്ഷിതവുമായ ഈ തീരുമാനം വലിയ ദോഷമായി കോൺഗ്രസിനെ ബാധിക്കുമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ഇത്തരമൊരു തീരുമാനമെന്നും ഏറെക്കാലമായി മാണിയെ തിരിച്ചുകൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നുമെല്ലാം ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയും എ ഗ്രൂപ്പ് സാരഥി ഉമ്മൻ ചാണ്ടിയും വാദിച്ചാലും അത് കേരളത്തിലെ കോൺഗ്രസുകാരിൽ ഭൂരിപക്ഷംപേർക്കും ദഹിക്കില്ലെന്ന് ഉറപ്പാണ്.
ഗ്രൂപ്പടിസ്ഥാനത്തിൽ ഓരോ സ്ഥാനവും വീതംവയ്ക്കുന്ന സ്ഥിതിക്കെതിരെ വലിയ പ്രതിഷേധം വരുന്നതിനിടെയാണ് ഇക്കുറി ഗ്രൂപ്പിന്റെ പേരിൽ ചർച്ചയ്ക്ക് പോയ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും വരെ അടിപതറുന്ന സ്ഥിതിയിലേക്ക് കുഞ്ഞാലിക്കുട്ടി കാര്യങ്ങളെത്തിച്ചത്. ഇതോടെ കേരളത്തിലെ കോൺഗ്രസിനെ ലീഗിന് തീറെഴുതിക്കൊടുത്തോ എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രചരണങ്ങളും തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ കോൺഗ്രസ് ദുർബലമായെന്ന് വരുത്തി ഇപ്പോഴത്തെ അവസരം മുതലെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും മാണിയുമെന്നാണ് പൊതുവെ വിലയിരുത്തൽ.
ദേശീയ തലത്തിൽ എല്ലാ പ്രാദേശിക കക്ഷികളേയും കൂട്ടുപിടിച്ച് ബിജെപി വിരുദ്ധ മുന്നണിയെന്ന സങ്കൽപത്തിലാണ് രാഹുൽ അടുത്ത പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നത്. ഇതോടെ ഈ മർമ്മത്തിൽ പിടിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടേയും മാണിയുടേയും കളിയെന്ന് വ്യക്തം. കേരളത്തിൽ യുഡിഎഫ് സാധാരണഗതിയിൽ നേടുന്ന ലോക്സഭാ സീറ്റുകളിൽ ഉറച്ച മണ്ഡലങ്ങളിലെല്ലാം ലീഗിന്റേയും കേരളാ കോൺഗ്രസിന്റേയും പിന്തുണ അനിവാര്യവുമാണ്. ഒരു വർഷത്തിനുള്ളിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ആരെയും പിണക്കാൻ രാഹുൽ തയ്യാറുമല്ല. ഈ തക്കം നോക്കിയാണ് ലീഗും കേരളാ കോൺഗ്രസും ഇപ്പോൾ രാജ്യസഭാ സീറ്റ് പിടിച്ചെടുത്തിരിക്കുന്നത്.
ഗ്രൂപ്പിന്റെ തമ്മിൽത്തല്ലിനിടെ ഇത്തരത്തിലൊരു നീക്കം മുൻനിര കോൺഗ്രസ് നേതാക്കൾ പോലും പ്രതീക്ഷച്ചില്ലെന്ന് ചുരുക്കം. അതേസമയം, ഇതിനെല്ലാം പ്രേരകമായത് കർണാടകത്തിൽ കോൺഗ്രസ് ചെയ്ത വിട്ടുവീഴ്ചയാണ്. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിട്ടുപോലും ഭരണം പിടിക്കാനും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ സംസ്ഥാനത്ത് ഉറപ്പിക്കാനും മൂന്നാംസ്ഥാനക്കാരായ ദേവെഗൗഡയുടെ ദളിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തു. അങ്ങനെ കുമാരസ്വാമിക്ക് മുഖ്യമന്ത്രിയാകാനുമായി. കേരളത്തിലും മുഖ്യമന്ത്രി പദവി ഏറെക്കാലമായി സ്വപ്നം കാണുന്നവരാണ് കെഎം മാണിയും കുഞ്ഞാലിക്കുട്ടിയുമൊക്കെ. ഒരുപക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിൽ മാണി യുഡിഎഫിലേക്കോ അല്ലെങ്കിൽ എൽഡിഎഫിലേക്കോ പോകാൻ തയ്യാറാകുമായിരുന്നു എന്ന നിലയിൽ വരെ ഊഹങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ഒരു നീക്കംതന്നെയാണ് ഇന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ സോഷ്യൽ മീഡിയയിലും ഈ നീക്കത്തെപറ്റി ചർച്ചകൾ വന്നുതുടങ്ങി. പികെ ഇനി കേരളത്തിന്റ ഡികെ എന്ന മട്ടിൽ പികെ കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ ഡികെ ആകുമെന്നും കർണാടകത്തിലെ രാഷ്ട്രീയ ചാണക്യൻ ആയി മാറിയ ഡികെ ശിവകുമാറിന്റ റോളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇഷ്ടക്കാരനായി ഇനി കുഞ്ഞാലിക്കുട്ടി ഉണ്ടാകുമെന്നും ഉള്ള നിലയിലാണ് കാര്യങ്ങൾ ചർച്ചയാകുന്നത്. ഇനി കുഞ്ഞാലിക്കുട്ടിയെ കെപിസിസി അധ്യക്ഷൻ വല്ലതും ആക്കുമോ എന്ന നിലയിലും പ്രതികരണങ്ങൾ വന്നുതുടങ്ങി.
ഏതായാലും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായക പ്രകടനം കാഴ്ചവയ്ക്കാൻ കോൺഗ്രസിന് കഴിയാതിരിക്കുകയും അതേസമയം ലീഗും കേരളാ കോൺഗ്രസും ശക്തി തെളിയിക്കുകയും ചെയ്യുന്ന സാഹചര്യം വന്നാൽ അത് സംസ്ഥാനത്തെ കോൺഗ്രസിന്റെ അടിത്തറതന്നെ ഇളക്കിയേക്കും. പിന്നീട് വരുന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ ലീഗിന്റേയും കേരള കോൺഗ്രസിന്റേയും വിലപേശൽ ശക്തി ഇരട്ടിയാവുകയും ചെയ്യും. അതോടെ മുഖ്യമന്ത്രി സ്ഥാനത്തിന് തന്നെ ലീഗോ മാണി കോൺഗ്രസോ അവകാശ വാദം ഉന്നയിച്ചുകൂടെന്നുമില്ല. അതേസമയം, ഇപ്പോഴത്തെ തീരുമാനത്തിൽ കോൺഗ്രസിനകത്ത് വലിയ തമ്മിൽത്തല്ലിലേക്ക് കാര്യങ്ങളെത്തുമെന്ന നിലയിലും വിലയിരുത്തലുകൾ വരുന്നു. ഇപ്പോൾ തന്നെ ഹൈക്കമാൻഡ് തീരുമാനത്തിന് എതിരെ ആറ് യുവ എംഎൽഎമാരും വി എം സുധീരനും ഉൾപ്പെടെ പ്രതിഷേധവുമായി എത്തിയതോടെ കോൺഗ്രസിനെ കാത്തിരിക്കുന്നത് വലിയൊരു തമ്മിൽത്തല്ലിന്റെ കാലമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്