സുധീരൻ പാർട്ടിയിലെ ക്യാൻസർ; സർക്കാരിന് വേണ്ടി വാദിക്കാൻ പാർട്ടിയില്ല; കെപിസിസി പ്രസിഡന്റിനെ വിമർശിച്ച് കോൺഗ്രസ് എംഎൽഎമാർ; എല്ലാ കുഴപ്പങ്ങൾക്കും കാരണം സുധീരനെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും; മദ്യനയത്തിന് എ-ഐ ഗ്രൂപ്പുകളുടെ പിന്തുണ
തിരുവനന്തപുരം: മദ്യനയത്തിലെ തിരുത്തലുകൾ കോൺഗ്രസിലുണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിളച്ച എംഎൽഎമാരുടെ യോഗത്തിൽ കെപിസിസി പ്രസിഡന്റിന് രൂക്ഷ വിമർശനം. മദ്യനയത്തിൽ സുധീരനാണ് തെറ്റുചെയ്യുന്നതെന്ന് എ, ഐ ഗ്രൂപ്പ് എംഎൽഎമാർ ആരോപിച്ചു. മദ്യനയത്തിൽ സമവായത്തിന് ശ്രമിച്ചെന്നും ഒരാളുടെ നിലപാടാണ് പ്രശ്നമായതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശദീകരിച്ചു. സർക്കാരിന്റെ പ്രവർത്തനത്തിന് കെപിസിസിയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തുറന്നടിച്ചു.
എ ഗ്രൂപ്പിൽ നിന്ന് പിസി വിഷ്ണുനാഥും ഐ ഗ്രൂപ്പിൽ നിന്ന് കെ മുരളീധരനുമാണ് സുധീരനെ കടന്നാക്രമിച്ചത്. സർക്കാരിന് വേണ്ടി വാദിക്കാൻ പാർട്ടിയില്ലാത്ത അവസ്ഥയാണ് സുധീരൻ ഉണ്ടാക്കിയതെന്നായിരുന്നു വിഷ്ണു നാഥിന്റെ വിമർശനം. പാർട്ടിയെ ബാധിച്ച ക്യാൻസറാണ് സുധീരനെന്നും വേണ്ടി വന്നാൽ അതിനെ വെട്ടിമാറ്റണമെന്നും കെ മുരളീധരനും ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത എല്ലാ എംഎൽഎമാരും സുധീരനെ തുറന്നെതിർത്തു. പാർട്ടിക്കും സർക്കാരിനും ദോഷം ചെയ്യുന്ന പരസ്യ പ്രസ്താവനകൾ എല്ലാവരും ഒഴിവാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇതോടെ മദ്യനയത്തിൽ സുധീരന്റെ നിലപാടുകൾ ബഹുഭൂരിപക്ഷം എംഎൽഎമാരും തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി.
സുധീരന്റെ നിലപാട് സർക്കാരിന്റെ പ്രതിശ്ചായ തകർത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമവായത്തിനും സമന്വയത്തിനുമാണ് ശ്രമിച്ചത്. എന്നാൽ ഒരാളുടെ എതിർപ്പ് കാര്യങ്ങൾക്ക് തടസ്സമായി എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇതേ നിലപാട് എടുത്തു. നല്ല തീരുമാനങ്ങള്‍ക്ക് പോലും കെപിസിസി പ്രസിഡന്റിന്റെ പിന്തുണയില്ല. തന്റെ ഫോർമുല മുമ്പ് അംഗീകരിച്ചിരുന്നുവെങ്കിൽ 280 ബാറുകൾ പൂട്ടാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടിയും സർക്കാരും ഒന്നിച്ചു പോകണമെന്ന പൊതുവികാരമാണ് ഉയർന്നത്. സമവായത്തിന് ശ്രമിക്കാൻ മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ചുമതലപ്പെടുത്തുകയും ചെയ്തു. സുധീരന്റെ നീക്കങ്ങൾ ഹൈക്കമാണ്ടിനെ അറിയിക്കണമെന്നും അഭിപ്രായം ഉയർന്നു.
പാർട്ടി-സർക്കാർ ഏകോപനസമിതി വിപുലീകരിച്ചതും എംഎൽഎമാർ സുധീരനെതിരെ വിമർശനമാക്കി. പിജെകുര്യൻ, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ലാലി വിൻസന്റ് എന്നിവരെയാണ് ഏകോപനസമിതിയിലേക്ക് എടുത്തത്. എംഎൽഎമാരെ തഴഞ്ഞ് എംപിമാരെ ഉൾപ്പെടുത്തിയതാണ് ചോദ്യം ചെയ്യുന്നത്. സമിതിയിൽ സുധീരന് മേധാവിത്വമുറപ്പിക്കാനാണ് ഇതെന്നാണ് വിമർശനം. ഇത് കെപിസിസി പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനമായി.
അതിനിടെ ആർക്കും എതിരായ യോഗമല്ല നടന്നതെന്ന് ബെന്നി ബെഹന്നാൽ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത പാർലമെന്ററീ പാർട്ടി യോഗത്തിൽ 31 എംഎൽഎമാർ പങ്കെടുത്തത്. എ ഗ്രൂപ്പിലെ മുഴുവൻ എംഎൽഎമാരും യോഗത്തിനെത്തി. ഐ ഗ്രൂപ്പിലെ ചിലർ മുൻകൂട്ടി അനുമതി നേടി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. എന്നാൽ കെപിസിസി പ്രസിഡന്റ് വി എം സുധീരന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്ററീ പാർട്ടി വിപ്പ് കൂടിയായ ടിഎൻ പ്രതാപൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു. മന്ത്രിമാരിൽ സിഎൻ ബാലകൃഷ്ണനും യോഗത്തിന് എത്തിയില്ല, പാലക്കാട് നിന്നുള്ള കെ അച്യുതൻ യോഗത്തിൽ പങ്കെടുത്തില്ല.
മദ്യനയത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിച്ചത് വൈദ്യുത മന്ത്രി ആര്യാടൻ മുഹമ്മദ് മാത്രമാണ്. ആരോട് തീരുമാനിച്ചിട്ടാണ് ഞായറാഴ്ച ഡ്രൈഡേ വേണ്ടെന്ന തീരുമാനമെടുത്തത് എന്ന് ആര്യാടൻ ചോദിച്ചു. മദ്യനയത്തിലെ മാറ്റങ്ങളും ആരും ഒരിടത്തും ചർച്ച ചെയ്തില്ലെന്നും ആര്യാടൻ പറഞ്ഞു. ഏകപക്ഷീയമായി മുഖ്യമന്ത്രി തീരുമാനമെടുക്കുന്നുവെന്ന പരോക്ഷ വിമർശനമാണ് ആര്യാടൻ ഉന്നയിച്ചത്. എന്നാൽ സുദീരൻ അണികളുടെ വികാരം മനസ്സിലാക്കാതെ പ്രവർത്തിക്കുന്നതാണ് പ്രശ്നമെന്ന് തന്നെയാണ് ബാക്കിയെല്ലാം എംഎൽഎമാരും വിമർശനമുയർത്തിയത്.
യോഗം നിയമാനുസൃതമല്ലാത്തതിനാൽ തീരുമാനങ്ങൾക്ക് സാധുത ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ് കൂടിയായ പ്രതാപൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കെപിസിസി പ്രസിഡന്റിനെ അറിയിച്ചു മാത്രമേ പാർലമന്ററി പാർട്ടി വിളിക്കാവൂ എന്നും പ്രതാപൻ കത്തിൽ നിർദ്ദേശിച്ചിരുന്നു. അതിനിടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിനെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് സുധീരൻ വിശദീകരിച്ചിട്ടുണ്ട്. സ്പീക്കർ ജി കാർത്തികേയൻ അടക്കം 40 പേരാണ് പാർലമെന്ററീ പാർട്ടിയിലുള്ളത്. എന്നാൽ പാർലമെന്ററീ പാർട്ടിയല്ല, എംഎൽഎമാർ തന്നെ വന്ന് കാണുകയാണ് എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശദീകരിച്ചിട്ടുണ്ട്. പ്രതിസന്ധി വളരെ രൂക്ഷമായതിനാൽ തങ്ങളുടെ ഉത്കണ്ഠ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിക്കാനാണ് എംഎൽഎമാരുടെ കൂടിച്ചേരലെന്ന് ഗ്രൂപ്പ് നേതാക്കളും നൽകുന്ന വിശദീകരണം.
എല്ലാ എംഎൽഎമാരെയും ക്ഷണിച്ചിരുന്നു.കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം വിളിക്കാനാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് അത് മാറ്റി അനൗപചാരിക കൂടിച്ചേരലാക്കിയത്. പാർലമെന്ററി പാർട്ടി വിളിക്കാൻ മുൻകൂർനോട്ടീസ് നൽകണം. കെപിസിസി പ്രസിഡന്റിനെയും അറിയിക്കണം. മാത്രമല്ല പാർലമെന്ററി പാർട്ടി വിളിക്കുമ്പോൾ അതിന് ഔപചാരികത വരും. അതൊഴിവാക്കാനാണ് കൂടിച്ചേരൽ മാത്രമാക്കിയത്.
പി ജെ കുര്യനെയും കെ സി വേണുഗോപാലിനെയും കൊടിക്കുന്നിൽ സുരേഷിനെയും ലാലി വിൻസന്റിനെയും ചേർത്താണ് പാർട്ടി-സർക്കാർ ഏകോപനസമിതി വിപുലീകരിച്ചത്. ഇക്കാര്യത്തിലും സുധീരൻ ഏകപക്ഷീയമായി നീങ്ങുകയായിരുന്നു. എംഎൽഎമാരെ സമിതിയിലേക്ക് പരിഗണിക്കാതിരുന്നതും കടുത്ത വിമർശനത്തിന് ഇടയാക്കി. ഏകോപന സമിതിയിൽ ഭൂരിപക്ഷം നേടുന്നതിന്റെ ഭാഗമായാണ് സുധീരന്റെ നീക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍