പ്ലീനം ചർച്ചകൾ നടന്ന എകെജി സെന്ററിന് സൗകര്യം പോരത്രേ..! നോട്ട് ദുരിതം ചർച്ച ചെയ്യാൻ സിപിഐ(എം) കേന്ദ്രക്കമ്മറ്റി യോഗം സ്ഥലം നിശ്ചയിച്ചത് പഞ്ചനക്ഷത്ര ഹോട്ടലിൽ! കട്ടൻചായ, പരിപ്പുവട യുഗത്തിൽ നിന്നും നക്ഷത്ര സംവിധാനത്തിലേക്ക് മാറി തൊഴിലാളിവർഗ്ഗ പാർട്ടി; വിമർശനവുമായി സൈബർ ലോകം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് പിൻവലിക്കൽ നടപടിയുടെ ദുരിതം രാജ്യത്തെ നാട്ടുകാർ ഇപ്പോഴും പേറുകയാണ്. കള്ളപ്പണക്കാരെ തടയാൻ വേണ്ടി പ്രധാനമന്ത്രി നടത്തിയ തീരുമാനം കനത്ത തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് ആവർത്തിച്ചു പറഞ്ഞ് തെരുവിൽ ഇറങ്ങിയവരിൽ മുൻപന്തിയിൽ നിൽക്കുന്നത് സിപിഐ(എം) പ്രവർത്തകരാണ്. നോട്ട് പിൻവലിക്കൽ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു. ഈ ചങ്ങലയിൽ കണ്ണികളാകാൻ നേതാക്കളും അണികളും അടക്കം ലക്ഷങ്ങൾ തെരുവിൽ ഇറങ്ങി കൈകോർത്ത് പിടിക്കുകയും ചെയ്തു. എന്തായാലും അണികളെ അവരുടെ പാട്ടിന് വിട്ട് തെരുവിൽ ഇറങ്ങിയതിന്റെ ക്ഷീണം തീർക്കാൻ തന്നെയാണ് നേതാക്കളുടെ നീക്കമെന്ന് പറഞ്ഞാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. ഈ ആരോപണം ഉയരാൻ പ്രധാന കാരണം തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വേദി നിശ്ചയിച്ചതാണ്.
തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലാണ് സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ സമിതിയിൽ ചർച്ച ചെയ്യുന്ന വിഷയമാണ് അതിലും രസകരം. നോട്ട് അസാധുവാക്കൽ നടപടിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ദുരിതത്തെ കുറിച്ചാണ് കേന്ദ്രകമ്മിറ്റിയിലെ പ്രധാന ചർച്ച. കേന്ദ്രസർക്കാറിനെ അടക്കം രൂക്ഷമായി വിമർശിക്കാൻ വേദിയാകുന്നതും തമ്പാനൂരിൽ സ്ഥിതി ചെയ്യുന്ന നക്ഷത്ര ഹോട്ടലായ ഹൈസിന്താണ്. കേന്ദ്രക്കമ്മറ്റിയിലെ പ്രധാന ചർച്ചയും പണം അസാധുവാക്കലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തന്നെയാണെന്നിരിക്കെ യോഗത്തിനായി നക്ഷത്ര ഹോട്ടൽ തിരഞ്ഞെടുത്തതിന് എതിരെ അണികളിൽ അമർഷം രൂപപ്പെട്ടിട്ടുണ്ട്.
സിപിഎമ്മിന്റെ പ്ലീനം നടന്നപ്പോൾ ചർച്ചകളും മറ്റു കാര്യങ്ങളുമെല്ലാം നടന്നത് എകെജി സെന്ററിൽ വച്ചായിരുന്നു. എന്നാൽ, എയർകണ്ടിഷണർ അടക്കമുള്ള എല്ലാ സൗകര്യങ്ങളും അടങ്ങിയ ഇവിടുത്തെ സൗകര്യം പോരെന്ന് വച്ചാണ് സമ്മേളനം തമ്പാനൂരിലെ ഹൈസിന്ത് ഹോട്ടലിലേക്ക് നിശ്ചയിച്ചത്. ഇതിനായി ഹോട്ടലിന്റെ കൊട്ടാരസദൃശ്യമായ കോൺഫറൻസ് ഹാളാണ് ബുക്ക് ചെയ്തിട്ടുള്ളതും. ജനുവരി 6 മുതൽ 8 വരെ നടക്കുന്ന കേന്ദ്രക്കമ്മറ്റിക്ക് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്ന പോളിറ്റ് ബ്യൂറോ മീറ്റിങ് പക്ഷേ എകെജി സെന്ററിൽ നടക്കും.
അംഗങ്ങൾ താമസിക്കുന്ന സ്ഥലത്തു തന്നെ യോഗം ചേർന്നാൽ അതു സൗകര്യമായിരിക്കും എന്നതുകണ്ട് കേന്ദ്രകമ്മിറ്റി ഹൈസിന്ത് ഹോട്ടലിലെ ഹാൾ ബുക്ക് ചെയ്തത് എന്നാണ് നേതാക്കളുടെ പക്ഷം.
തിരുവനന്തപുരത്ത് വച്ച് സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത് ഇതാദ്യമായാണ്. സിപിഐ(എം) ഭരിക്കുന്ന സംസ്ഥാനം എന്ന നിലയിലാണ് കേന്ദ്ര കമ്മറ്റിയോഗം കേരളത്തിൽ വച്ചു ചേരാൻ തീരുമാനിച്ചിരിക്കുന്നതും. കോഴിക്കോട്ടും കൊച്ചിയിലും വച്ച് നേരത്തെ കേന്ദ്രകമ്മിറ്റി യോഗങ്ങൽ നടന്നിട്ടുണ്ട്. തിരുവനന്തപുരത്തു പാർട്ടി കോൺഗ്രസും പ്രത്യേക പ്ലീനം സമ്മേളനവും ചേർന്നപ്പോൾ അതോടനുബന്ധിച്ചു കേന്ദ്രകമ്മിറ്റി യോഗം നടന്നതു മാറ്റിവച്ചാൽ സിസി യോഗമായി മാത്രം നടക്കുന്നത് ആദ്യമാണ്. അതേസമയം രാജ്യം മുഴുവൻ നോട്ട് പ്രതിസന്ധിയിൽ വലയുമ്പോൾ അതിനെതിരെ പ്രതിഷേധിച്ച സിപിഐ(എം) തന്നെ നക്ഷത്ര ഹോട്ടലിൽ യോഗം സംഘടിപ്പിച്ച് സോഷ്യൽ മീഡിയയുടെ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്.
തൊഴിലാളി വർഗ്ഗപാർട്ടി മുതലാളികളുടെ സ്വന്തം പാർട്ടിയായി മാറുന്നു എന്നതിന്റെ തെളിവാണിതെന്ന വിധത്തിൽ മറ്റു പാർട്ടികളും വിഷയം ആഘോഷമാക്കി തുടങ്ങിയിട്ടുണ്ട്. പൊതുകനാൽ കൈയേറിയെന്ന ആരോപണം ഉയർന്ന ഹോട്ടൽ കൂടിയാണ് തമ്പാനൂരിലുള്ള ഹൈസിന്ത്. എന്നാൽ, അതൊന്നും വകവെക്കാതെ സർക്കാർ പരിപാടികൾ അടക്കം നടത്തുന്നത് ഇവിടെ വച്ചാണ്. എന്നാൽ എല്ലാ സൗകര്യങ്ങളമുള്ള എകെജി സെന്റർ ഉണ്ടായിരിക്കേ പഞ്ചനക്ഷത്ര ഹോട്ടലിനെ ഇതിനായി യോഗം ഹാളായി നിശ്ചയിച്ചതാണ് അണികളെയും ചൊടിപ്പിക്കുന്നത്.
കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം ജനുവരി 7 ന് നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്താണ് പൊതുസമ്മേളനം. വിവിധ ജില്ലകളിൽ നിന്നായി 50,000 പേർ പങ്കെടുക്കും. സമ്മേളനത്തിൽ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, പിണറായി വിജയൻ, പ്രകാശ് കാരാട്ട്, ബൃന്ദാകാരാട്ട്, ബിമൻബോസ് എന്നിവർ പങ്കെടുക്കും. ജനുവരി ഫെബ്രുവരി മാസങ്ങളിൽ സാധാരണഗതിയിൽ ഡൽഹിക്ക് പുറത്ത് നടക്കാറുള്ള കേന്ദ്രക്കമ്മറ്റിയോഗം.
കൊൽക്കത്തയോ ചെന്നൈയോ തെരഞ്ഞെടുക്കും എന്നിരിക്കെ ഇത്തവണ കേരളത്തിൽ നടത്താമോ എന്ന സംസ്ഥാന നേതാക്കളോട് കേന്ദ്രനേതാക്കൾ ചോദിക്കുകയായിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും പ്രധാന നേതാക്കൾ പങ്കെടുക്കുന്ന കേന്ദ്രക്കമ്മറ്റിയിലെ പ്രധാന ചർച്ച പണം അസാധുവാക്കലിന് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ഉത്തർപ്രദേശിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പും മറ്റുമാണ്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എകെ പത്മനാഭൻ, എംഎ ബേബി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, സുർജ്യാകാന്ത് മിശ്ര, ഹന്നൻ മൊല്ല എന്നിവർ പങ്കെടുക്കും.
വി എസ്.അച്യുതാന്ദനുമായി ബന്ധപ്പെട്ട പൊളിറ്റ്ബ്യൂറോ കമ്മിഷൻ റിപ്പോർട്ട് അടക്കം ചർച്ച ചെയ്യുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിൽ നിന്നുള്ള സിപിഐ(എം) പ്രവർത്തകർ. ഇക്കാര്യത്തിൽ അഞ്ചിനു ചേരുന്ന പിബി യോഗം തീരുമാനിക്കുമെന്നാണ് സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍