മന്ത്രിയായപ്പോൾ മരുമകളെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് പാർട്ടിയുടെ മാനംകെടുത്തി; മകനെ നിയമിക്കാൻ ഇപി ജയരാജനെ സമ്മർദ്ദം ചെലുത്തി സർക്കാറിന്റെ ഇമേജ് കളഞ്ഞു; അനർഹമായ പ്രമോഷൻ കിട്ടി അധികാര സ്ഥാനങ്ങൾ കീഴടക്കിയ പി കെ ശ്രീമതിക്കെതിരെ പൊതുവികാരം; സംഘടനാ നടപടി ഉണ്ടാകുമെന്ന് സൂചന; തുടർപ്രമോഷനുകളെയും ബാധിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എല്ലാക്കാലത്തും സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ ഭാഗമായിരുന്നു പി കെ ശ്രീമതി ടീച്ചർ. അധികാര കേന്ദ്രങ്ങളുമായി അടുപ്പം പുലർത്തിവന്നു എന്നതു കൊണ്ട് മാത്രമാണ് അവർ അധികാരത്തിന്റെ പടവുകൾ ചവിട്ടിക്കയറിയതും. എന്നാൽ, ഇപ്പോൾ ഇ പി ജയരാജന്റെ വീഴ്ച്ചക്ക് കാരണക്കാരിയായതും ശ്രീമതി ആണെന്നതാണ് കണ്ണൂരിലെ സഖാക്കൾ തന്നെ അടക്കം പറയുന്നത്. ശ്രീമതിയുടെ മകൻ സുധീറിനെ നിയമിച്ചതിന് പിന്നിലെ പ്രേരകശക്തി ശ്രീമതി തന്നെയാണെന്നാണ് എല്ലാവരും കരുതുന്നത്. ഇതോടെ എല്ലാ സ്ഥാനങ്ങളും നൽകിയ ശ്രീമതി പാർട്ടിയെ ചതിച്ചു എന്ന വികാരം ശക്തമാണ്. മുമ്പ് മന്ത്രിയായിരുന്നപ്പോൾ തന്നെ ഇത്തരമൊരു വിവാദത്തിൽ ചാടിയ ശ്രീമതി അതിൽ നിന്നും പഠിക്കാതെ വീണ്ടും വിവാദത്തിൽ ചാടുകയായിരുന്നു.
എം വി രാഘവന്റെ കാലം മുതലാണ് പി കെ ശ്രീമതിയെന്ന് വനിതാ നേതാവിന്റെ പേര്് കേരളം കേട്ടു തുടങ്ങിയത്. എംവിആറിനോടുള്ള അടുപ്പം അന്ന് അവരുടെ രാഷ്ട്രീയ വളർച്ചയ്ക്ക് ഗുണകരമാകുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ പാർട്ടിയിൽ പിന്നും പുറത്താക്കിയതോടെ നായനാരുടെ പക്ഷത്തായി അവർ. പിൽക്കാലത്ത് പിണറായി പക്ഷത്തേക്ക വന്നതോടെയാണ് അവർ വീണ്ടും കരുത്തായതും. ഇപ്പോൾ സംസ്ഥാനത്തെ വനിതാ നേതാക്കളിൽ ഒന്നാമതായാണ് ശ്രീമതിയുടെ സ്ഥാനം. എന്നിട്ടും ബന്ധുക്കൾക്ക് വേണ്ടി പാർട്ടിയെ ചതിച്ചു എന്നതാണ് ശ്രീമതിക്കെതിരായി പൊതുവികാരം.
ഇന്നലെ സെക്രട്ടറിയേറ്റ് യോഗത്തിൽ അവർ തെറ്റുകൾ ഏറ്റുപറഞ്ഞത് രൂക്ഷ വിമർശനം ഉയരുമെന്ന ഘട്ടത്തിൽ തന്നെയാണ്. സംഭവിച്ചത് പിഴവാണെന്ന് മനസിലായെന്നും ഇനി ആവർത്തിക്കില്ല എന്നും സെക്രട്ടേറിയേറ്റ് യോഗത്തിൽ ശ്രീമതി പറഞ്ഞു. സിപിഐ(എം). കേന്ദ്രകമ്മിറ്റി അംഗങ്ങളായ മന്ത്രി ഇ.പി. ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. നിയമനങ്ങളിൽ ജാഗ്രതക്കുറവുണ്ടായെന്നു കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ അറിയിച്ചു. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
ജാഗ്രത കാട്ടിയില്ലെന്നു മുതിർന്ന നേതാക്കളും കുറ്റപ്പെടുത്തി. എ.കെ.ബാലൻ, എളമരം കരീം, പി.കെ.ഗുരുദാസൻ തുടങ്ങിയവരാണ് വിമർശനം ഉന്നയിച്ചത്. വിജിലൻസ് ക്ലിയറൻസ് ഇല്ലാതെയാണ് സുധീറിന്റെ നിയമനമെന്നും അതിനാലാണ് മുഖ്യമന്ത്രിയുടെ അറിവില്ലാതെ പോയതെന്നും ജയരാജൻ യോഗത്തിൽ വിശദീകരിച്ചു. അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ സർക്കാരിനും പാർട്ടിക്കുമേറ്റ ആഘാതത്തിൽ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ(എം). ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി നടപടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇ. എം.ഡി. സ്ഥാനത്തേക്ക് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയും സിപിഐ(എം). കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ നിയമിക്കുകയായിരുന്നു. വിവാദത്തെ തുടർന്ന് സുധീറിനെ ഒഴിവാക്കുകയും എം. ബീനയ്ക്ക് പകരം ചുമതല നൽകുകയും ചെയ്തു. സുധീറിനെ നിയമിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും നിയമനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി.
അതേസമയം തനിക്കെതിരെ വർഷങ്ങൾക്കുമുമ്പ് ഉണ്ടായ മറ്റൊരു നിയമനവിവാദത്തിന് മറുപടിയുമായി ശ്രീമതി രംഗത്തുവന്നിരുന്നു. പാർട്ടിയുടെ അറിവോടെയായിരുന്നു തന്റെ മരുമകളെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതെന്നാണ് ഫേസ്ബുക്കിലൂടെ ശ്രീമതി അറിയിച്ചത്. വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ അവർ പോസ്റ്റ് നീക്കുകയും ചെയ്തു. ഇതിൽ പിണറായി വിജയന് കടുത്ത അതൃപ്തിയുണ്ട് താനും.
ശ്രീമതിയുടെ മകന്റെ കാര്യത്തിൽ നിയമപരമായ സാധ്യതപോലും നോക്കാതെയാണ് നിയമന ഉത്തരവ് നൽകിയതെന്നായിരുന്നു പാർട്ടി സമിതിയുടെ നിലപാട്. ജയരാൻെ തന്റെ സുഹൃദ് വലയത്തിലുള്ള ഒരു സ്ഥാപനത്തിെന്റ ചീഫ് എക്സിക്യൂട്ടിവ് പദവിയാണ് സുധീറിന്റെ നിയമനത്തിന് യോഗ്യതയായി ചൂണ്ടിക്കാട്ടിയത്. അതാവട്ടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിെന്റ മാനദണ്ഡം നിശ്ചയിക്കുന്ന 'റിയാബി'െന്റ ഉപാധിക്ക് വിരുദ്ധമായിരുന്നു.
ജയരാജന്റെ ഭാര്യാ സഹോദരിയാണ് പി.കെ. ശ്രീമതി. വി എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.കെ. ശ്രീമതി, മകൻ സുധീർ നമ്പ്യാരുടെ ഭാര്യ ധന്യ.എം. നായരെ പേഴ്സണൽ സ്റ്റാഫിലെടുത്തത് ഓർമിപ്പിക്കുന്ന വിവാദം. ശ്രീമതി തന്റെ അഡിഷണൽ പിഎ ആയിട്ടാണ് ധന്യയെ അന്ന് നിയമിച്ചത്. പാർട്ടിക്കുള്ളിലെ ഒരു വിഭാഗം അന്ന് എതിർത്തു. പൊതു സമൂഹത്തിലും ശ്രീമതിയുടെ നടപടി അവമതിപ്പുണ്ടാക്കി. മുൻ കോൺഗ്രസ് മന്ത്രിമാർ മക്കളെയും ബന്ധുക്കളെയും നിയമിച്ചത് ചൂണ്ടിക്കാട്ടി ശ്രീമതി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ധന്യയെ ഒഴിവാക്കേണ്ടിവന്നു.
ശ്രീമതി ആരോഗ്യ മന്ത്രിയായിരിക്കെ സുധീർ നമ്പ്യാരും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേർന്ന് മരുന്നുകളുടെ വിതരണ കമ്പനിയുണ്ടാക്കിയതും വിവാദമായിരുന്നു. സുധീർ നമ്പ്യാരെ പ്രധാനപ്പെട്ട സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാക്കുക വഴി പി.കെ. ശ്രീമതി ചെയ്തത് ജയരാജനും ആവർത്തിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കണ്ണൂർ എംപിയായ ശ്രീമതിയുടെ മകന്റെ നിയമനം ഇതിനോടകെ തന്നെ സിപിഎമ്മിൽ വലിയ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എംകെ ദാമോധരനെ നിയമിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്ന് പാർട്ടി നിർദ്ദേശിക്കുകയും ചെയ്തു. അതിന് വിരുദ്ധമാണ് സുധീർ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ സുപ്രധാന സ്ഥാപനത്തിൽ എംഡിയാക്കിയത്.
പാർട്ടി പ്രവർത്തകരെയോ ഭരണ പരിചയമുള്ള പാർട്ടി അനുഭാവികളെയോ ആണ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്നത്. പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് അംഗീകാരവും സഹായവും ആയിരുന്നു. അടുത്ത ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ സാധാരണ എടുക്കാറില്ല. എന്നാൽ ആരോഗ്യ മന്ത്രിയായിരിക്കെ പി.കെ ശ്രീമതി കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചു. തന്റെ മകന്റെ ഭാര്യയെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റായി നിയമിച്ചുകൊണ്ടാണ് മന്ത്രി കീഴ് വഴക്കം ലംഘിച്ചത്. പരമരഹസ്യമായിരുന്നു നിയമനം. നേരത്തെ മന്ത്രിയുടെ ഓഫീസിലെ ക്ലർക്കായിരുന്നു ധന്യ. ഇവർ മന്ത്രിയുടെ മരുമകളായതുകൊണ്ട് ഓഫീസിലേക്ക് സാധാരണ വരാറിയിരുന്നു. അതുകൊണ്ട് തന്നെ ധന്യയെ ആരും ശ്രദ്ധിച്ചില്ല. എന്നാൽ ധന്യയെ പേഴ്സണൽ പ്രെമോഷൻ നൽകിയതോടെ ഒരു വിഭാഗം സിപിഐ(എം) പ്രവർത്തകർ തന്നെ വിവാദം മൂർച്ഛിച്ചു.
ആരോഗ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെ ശ്രീമതി ടീച്ചർ ഏക മകൻ സുധീറിന്റെ ഭാര്യ ധന്യ എം.നായരെ തന്റെ പേഴ്സണൽ സ്റ്റാഫിൽ ക്ലാർക്കായി നിയമിച്ചു. പിന്നീട് മരുമകളെ പേഴ്സണൽ അസിസ്റ്റന്റാക്കി കൊണ്ട് പ്രമോഷനും നൽകി. പതിനേഴായിരം രൂപയാണ് ശമ്പളം. രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ പെൻഷന് അർഹത നേടും. ഇതിനുള്ള തന്ത്രമാണ് നടന്നത്. മകന്റെ ഭാര്യയാണെന്ന കാര്യം മറച്ചുവച്ചാണ് ധന്യയെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത്. ഔദ്യോഗിക രേഖയിൽ ധന്യയുടെ വിലാസം ആരാധനാ ഹൗസ്, തളാപ്പ്, കണ്ണൂർ എന്നായിരുന്നു. ഇത് ധന്യയുടെ സ്വന്തം വീട്ടിലെ വിലാസമായിരുന്നു. മന്ത്രി ശ്രീമതിയുടെ വീട് പഴയങ്ങാടി നെരുവമ്പ്രത്തും. സാധാരണ സിപിഐ(എം) മന്ത്രിമാർ പേഴ്സണൽ സ്റ്റാഫിൽ പാർട്ടി നിർദ്ദേശിക്കുന്ന സജീവപ്രവർത്തകരെയാണ് നിയമിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്ന് നിയമനം വിവാദമായത്.
ഔദ്യോഗിക വസതിയായ സാനഡുവിൽ ഭർത്താവിനോടും മകനോടുമൊപ്പമാണ് ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ താമസിച്ചിരുന്നത്. മകന്റെ ഭാര്യ ധന്യയുടെ താമസവും ഇവിടെ തന്നെ. പാർട്ടി പ്രവർത്തനവുമായി കാര്യമായി ബന്ധങ്ങളൊന്നുമില്ലാത്ത മകന്റെ ഭാര്യയെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ ശ്രീമതിക്കെതിരേ പാർട്ടിക്കുള്ളിലും പുറത്തും ശക്തമായ എതിർപ്പ് ഉയർന്നു. ഇത് പ്രതിപക്ഷവും ആയുധമാക്കി. ഇതിന് ശേഷമായിരുന്നു ഒഴിവാക്കൽ.
ശ്രീമതിയെ കണ്ണൂർ ലോക്സഭയിൽ മത്സരിപ്പിച്ചതും ജയിപ്പിച്ചതും ഇപി ജയരാജന്റെ ഇടപെടലുകളുടെ കൂടി ഫലമായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ച് ശ്രീമതി പാർലമെന്റിലെത്തി. ഇതോടെ അവർ കേരള രാഷ്ട്രീയത്തിൽ നിന്ന് മാറുകയും ചെയ്തു. ലോക്സഭയിൽ മത്സരിച്ചില്ലായിരുന്നുവെങ്കിൽ നിയമസഭയിലേക്ക് ശ്രീമതി മത്സരിക്കാൻ സാധ്യതയുമുണ്ടായിരുന്നു. ഇത്രയേറെ കാര്യങ്ങൽ ചെയ്ത പി കെ ശ്രമതിയെ ഇനി കാത്തിരിക്കുന്നത് പടിയിറക്കങ്ങളുടെ കാലമാണ്. സംഘടനാപരമായ തരംതാഴ്ത്തൽ അവരെ കാത്തിരിപ്പുണ്ട് എന്നാണ് അറിയുന്നത്.
Stories you may Like
- 'എന്നാലും എന്റെ വിദ്യേ' പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി ടീച്ചർ
- വിദ്യയെ കൈവിട്ട് സിപിഎം; പാർട്ടി പിന്തുണയില്ലെന്ന് ഇ.പി.ജയരാജൻ
- വ്യാജപ്രചരണം; പരാതി നൽകി പി.കെ. ശ്രീമതി
- വീണാ ജോർജിനെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം; പികെ ശ്രീമതി ടീച്ചർ
- കെ.സുധാകരൻ അഞ്ചുവർഷം പാഴാക്കിയ എംപിയെന്ന് പി.കെ ശ്രീമതി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്