അക്രമിക്കാൻ വരുന്നവർ സന്തോഷത്തോടെ തിരിച്ചു പോവരുത്; ഇനി അങ്ങനെ തോന്നാത്ത വിധത്തിൽ ചെറുത്ത് നിൽക്കണം; കോടിയേരിക്ക് പിന്നാലെ അക്രമത്തിന് ആഹ്വാനവുമായി ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്ത്; കണ്ണൂരിലെ ഗുണ്ടാരാഷ്ട്രീയത്തിന് ഉണർവ്വ്
കണ്ണൂർ : ആക്രമിക്കാൻ വരുന്നവരോട് കണക്കു തീർക്കണമെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവനയെ അനുകൂലിച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജനും രംഗത്തെത്തി. ആക്രമിക്കുന്നവരെ തിരിച്ചടിക്കണം. പാർട്ടി കേന്ദ്രങ്ങളിലെത്തി ആക്രമണം നടത്തുന്നവർക്ക് പിന്നീട് അതിന് തോന്നാത്ത രീതിയിലുള്ള പ്രതിരോധം കാഴ്ചവെക്കണമെന്നും ജയരാജൻ പറഞ്ഞു. ആർ.എസ്.എസിനെതിരെ ജാഗ്രത പുലർത്താനാണ് കോടിയേരി ആവശ്യപ്പെട്ടതെന്നും അതുകൊണ്ടു തന്നെ ആക്രമിക്കുന്നവരെ തിരിച്ചടിക്കുക തന്നെ വേണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
പയ്യന്നൂർ പ്രസംഗത്തിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണനെതിരെ കേസ്സെടുക്കണമെന്ന കോൺഗ്രസ്, ബിജെപി നേതാക്കളുടെ പ്രസ്താവന അങ്ങേയറ്റം പരിഹാസ്യമാണെന്നും ജയരാജൻ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിനുശേഷം ആർഎസ്എസ് കേരളത്തിൽ നടത്തിയ മൂന്നാമത്തെ കൊലപാതകമാണ് പയ്യന്നൂരിലെ പാർട്ടി പ്രവർത്തകൻ ധനരാജിന്റേത്. സമാധാനം നിലനിന്ന പ്രദേശത്ത് ആർഎസ്എസ് നേതാക്കൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണിത്. ഇങ്ങനെ നിഷ്ഠൂരമായി നടത്തിയ കൊലപാതകത്തെ തുടർന്നുണ്ടായ സംഭവങ്ങൾക്കെല്ലാം ആർഎസ്എസ് നേതൃത്വത്തിനാണ് ഉത്തരവാദിത്തം. ഇതേക്കുറിച്ചാണ് വരമ്പത്ത് കൂലി കിട്ടുമെന്ന് കോടിയേരി വ്യക്തമാക്കിയത്. വരമ്പത്ത് കൂലി കിട്ടാതിരിക്കണമെങ്കിൽ പാടത്ത് വരാതിരിക്കണമെന്നും പി. ജയരാജൻ വിശദീകരിക്കുന്നു. ഇതോടെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ വരികെയാണ്.
പാർട്ടി അണികളോട് ആയുധം കൈയിലെടുക്കാൻ ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. കോടിയേരിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തം. അണികളോട് ആയുധം കൈയിലെടുക്കാനും അക്രമത്തിനും ആഹ്വാനം ചെയ്തത് പാർട്ടി ആലോചിച്ച് എടുത്ത തീരുമാനത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. പൊലീസിനെയും കോടിയേരി രൂക്ഷമായി വിമർശിച്ചിരുന്നു. പാർട്ടി ഭരണത്തിൽ പാർട്ടിയുടെ സമുന്നത നേതാവ് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിപദവും കൈകാര്യം ചെയ്യുമ്പോൾ പൊലീസ് നീതിപൂർവ്വം പ്രവർത്തിക്കുന്നില്ലെന്നു പറയുകവഴി പാർട്ടി ഭരണത്തിൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്. മാത്രമല്ല ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികൾ രണ്ടു മാസമായി പറഞ്ഞു കൊണ്ടിരിക്കുന്ന, കേരളത്തിലെ ക്രമസമാധാന നില തകർന്നിരിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതായ പൊലീസിനെതിരായ കോടിയേരിയുടെ പ്രസ്താവനയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
ബിഎംഎസ് പ്രവർത്തകന്റെ കൊലപാതകത്തെ പ്രതികാരക്കൊലയെന്ന് പ്രഖ്യാപിച്ച് കൊലപാതകം നടന്ന ദിവസം തന്നെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോടിയേരിയുടെ പ്രസ്താവനയെന്ന വാദവുമെത്തി. ഇതിനിടെയാണ് ജയരാജനും അക്രമരാഷ്ട്രീയത്തെ അനുകൂലിച്ച് രംഗത്ത് വന്നത്. എന്നാൽ അക്രമ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്യുന്നില്ലെന്നും അക്രമിക്കാൻ വരുന്നവരെ പ്രതിരോധിക്കാൻ പറയുന്നത് എങ്ങനെ കുറ്റമാകുമെന്നുമാണ് ഉയരുന്ന ചോദ്യം. അക്രമത്തെ പ്രതിരോധിക്കാനുള്ള അവകാശം ഏതൊരു പൗരനും ഉണ്ട്. ഇത് വിനിയോഗിക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും പറയുന്നു. ആർഎസ്എസ്. അക്രമത്തിനെതിരെ പ്രതികരിക്കണമെന്ന് മാത്രമാണ് കോടിയേരി പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് സിപിഐ(എം). വിശദീകരിക്കുന്നു.
ഞായറാഴ്ച വൈകിട്ട് പയ്യന്നൂരിൽ സിപിഐ(എം). സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മയിലായിരുന്നു കോടിയേരിയുടെ വിവാദപ്രസംഗം. ആർഎസ്എസ്സുകാരുടെ വെട്ടേറ്റുമരിച്ച സിപിഐ(എം). പ്രവർത്തകൻ ധനരാജിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമിക്കുന്നവരോട് കണക്ക് തീർക്കണം എന്നായിരുന്നു ആഹ്വാനം. വീടുകൾക്കും കടകൾക്കുനേരെയും അക്രമം പാടില്ല. അതേസമയം അക്രമിക്കാൻ വന്നവരെ വെറുതെ വിടരുത്. കണക്ക് തീർക്കണം. വയലിൽ പണി തന്നാൽ വരമ്പത്തുതന്നെ കൂലി കൊടുക്കണം. സിപിഎമ്മിനോട് കളിക്കരുത്. കളിക്കാൻ വന്നാൽ വന്നതുപോലെ തിരിച്ചുപോകില്ല. കൊലപാതകത്തിന് മുന്നിൽ സ്തംഭിച്ചുനിന്നിട്ടു കാര്യമില്ല. പ്രതികരിക്കണം. ആവശ്യമായ കായികപരിശീലനം സഖാക്കൾ സ്വായത്തമാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തുടർന്ന് കോടിയേരിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ, ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവർ രംഗത്ത് വന്നു. പ്രസംഗത്തിന്റെ പേരിൽ കോടിയേരിക്കെതിരെ കേസെടുക്കണമെന്നാണ് വി എം.സുധീരൻ പ്രതികരിച്ചത്. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഭരണത്തിന്റെ ഹുങ്കിൽ നിയമം കൈയിലെടുക്കാനുള്ള ആഹ്വാനമാണ് കോടിയേരി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനും പറഞ്ഞു.
കണ്ണൂരിൽ കഴിഞ്ഞദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് ധർണയിൽ കെ.സുധാകരനാണ് ശക്തമായ ഭാഷയിൽ കോടിയേരിയെ ആക്രമിച്ചത്. അണികൾക്ക് കോടിയേരി നൽകിയത് കലാപത്തിനുള്ള ആഹ്വാനമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പൊലീസ് ആർഎസ്എസ്സുകാർക്കുവേണ്ടി പ്രവർത്തിക്കുകയാണെന്ന കോടിയേരിയുടെ പരാമർശവും വിവാദമായി. അത് ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയനെതിരെയുള്ള മുന്നറിയിപ്പാണെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു. പ്രസംഗത്തിനെതിരെ ബിജെപി. ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്. ഈ വിവാദം കത്തുന്നതിനിടെയാണ് പി ജയരാജനും കോടിയേരിക്ക് സമാനമായ വാക്കുകളുമായി കണ്ണൂർ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍