വിഭാഗീയതയുടെ കനലുകൾ ഊതിക്കെടുത്തി ഇരട്ടച്ചങ്കൻ കൂടുതൽ കരുത്തനാകുമ്പോൾ കൊടികളിൽ പോലും വേണ്ടാ പടം; തന്റെ ചിത്രം കൊടിയടയാളമാക്കിയ പ്രവർത്തകനെ ശാസിച്ച് പാർട്ടിയിലെ ഐക്യം ഉദ്ഘാഷിച്ച് പിണറായി; യെച്ചൂരി ലൈൻ എന്നൊന്നില്ല പാർട്ടി ലൈനേയുള്ളുവെന്ന് അവകാശപ്പെട്ട് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി; മായാത്ത ചിരിയും സൗമ്യഭാവവുമുള്ള കോടിയേരി രണ്ടാം ഊഴത്തിനെത്തുമ്പോൾ വെല്ലുവിളികളും ഏറെ
ആർ.പീയൂഷ്
തൃശൂർ: വിഭാഗീയതയുടെ കനലുകളെല്ലാം കെട്ടടങ്ങി. പാർട്ടിക്ക് വ്യത്യസ്ത ശബ്ദങ്ങളില്ല. ഒറ്റ ശബ്ദം മാത്രം. ഈ സന്ദേശം ഉയർത്തിയാണ് നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത്. 25,0000റെഡ് വോളണ്ടിയർമാർ അണിനിരന്ന മാർച്ചോടെയായിരുന്നു സമാപനം.
പാർട്ടിയാണ് വലുതെന്നും തന്റെ ചിത്രം കൊടിയിൽ പതിപ്പിക്കേണ്ടതില്ലെന്നും നിർദ്ദേശിച്ച പിണറായിക്കൊപ്പം തന്നെയാണ് കേരളത്തിലെ സിപിഎമ്മെന്ന് നിസ്സംശയം തെളിയിക്കുന്നതായിരുന്നു സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം.പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജാവിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരോടുള്ള ആഹ്വാനം ശ്ര്ദ്ധേയമാകുമ്പോൾ,സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളുടെ വരവും ചേർത്ത് വായിക്കാം. എല്ലാം പിണറായിയോട് ചേർന്ന് നിൽക്കുന്നവർ.
രണ്ടാം വട്ടവും സെക്രട്ടറി പദമേറിയ കോടിയേരിയെ പോലെ തന്നെ പാർട്ടിയിലെ ഐക്യം ഉദ്ഘോഷിച്ചും മാധ്യമങ്ങളെ വിമർശിച്ചമാണ് പിണറായി സംസാരിച്ചത്. പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നും വിഭാഗീയതയുടെ ഭാഗമായി നിന്നവർ സ്വയം ധാരണയനുസരിച്ച് തിരിച്ചെത്തിയെന്നും പിണറായി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ചൂണ്ടിക്കാട്ടാൻ പോലും വിഭാഗീയതയുടെ തുരുത്തുകൾ ഇപ്പോൾ പാർട്ടിയിലില്ല. വിഭാഗീയതയെ നേരിടാൻ ഉൾക്കരുത്തുള്ള പാർട്ടിയായി സിപിഎം മാറി. വിഭാഗീയതയുടെ ഭാഗമായി നിന്നവർ സ്വയം ധാരണയനുസരിച്ച് തിരിച്ചെത്തി. ഇനി പാർട്ടി പ്രവർത്തകർക്കിടയിൽ വേർതിരിവുണ്ടാകാൻ പാടില്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ മാത്രമാണ് താനടക്കം എല്ലാവരും ചെയ്യുന്നത്. പാർട്ടിക്ക് കീഴ്പ്പെട്ടും വഴിപ്പെട്ടും മാത്രമാണ് താൻ പ്രവർത്തിക്കുന്നത്- പിണറായി പറഞ്ഞു.
പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ ആലപ്പുഴയിൽ നടന്ന കഴിഞ്ഞ പാർട്ടി സമ്മേളനത്തിനൊടുവിൽ ഇതായിരുന്നില്ല അവസ്ഥ. വിഭാഗീയതയുടെ കേന്ദ്രം എന്ന ആരോപണത്തിന് വിധേയനായ വി എസ് അച്ച്യുതാനന്ദൻ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് സംസ്ഥാന സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയ കാഴ്ച പാർട്ടി അണികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്ന് അച്ച്യുതാനന്ദൻ ഉയർത്തിയ വെല്ലുവിളി നേരിടുകയെന്നത് പിണറായിക്ക് എളുപ്പമായിരുന്നില്ല.
മാധ്യമങ്ങൾക്കെതിരേയും പിണറായി വിമർശനങ്ങളുയർത്തി. സിപിഎം സമ്മേളന റിപ്പോർട്ടിലുള്ളത് എന്ന പേരിൽ മാധ്യമങ്ങൾ നൽകുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പാർട്ടിക്കെതിരേ വാർത്ത ചമയ്ക്കാൻ ചിലർ ഒന്നിച്ചിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. പാർട്ടി സമ്മേളനത്തിനിടെ കൊടികളിലും ബോർഡുകളിലും തന്റെ ചിത്രങ്ങൾ വച്ചതിനെ പിണറായി വിജയൻ പ്രസംഗത്തിൽ വിമർശിച്ചു.
സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി കേരള മാർക്സിസ്റ്റല്ല
അതേസമയം, സിപിഎം. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി കേരളാ- മാർക്സിസ്റ്റല്ലെന്നും എല്ലായിടത്തും പാർട്ടിക്ക് ഒരേ നയമാണന്നും യെച്ചൂരി തുറന്നടിച്ച യെച്ചൂരി സമാപന സമ്മേളനത്തിൽ,
കോൺ്ഗ്രസുമായി സഖ്യത്തിനു സിപിഎമ്മില്ലെന്ന് സംശയലേശമേന്യെ വ്യക്തമാക്കി. എന്നാൽ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ മതനിരപേക്ഷ വർഗീയ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ പാർട്ടി ശ്രമിക്കും. പാർട്ടിയിൽ ഒരുതരത്തിലുമുള്ള അഭിപ്രായവ്യത്യാസവുമില്ല. പാർട്ടിയുടെ പ്രതിനിധികൾ ചർച്ച ചെയ്തെടുത്ത തീരുമാനം അന്തിമമാണ്. മാധ്യമങ്ങൾ എന്തു വ്യാഖ്യാനം നൽകിയാലും പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. പാർട്ടി പരിപാടി വായിച്ചിട്ടുവേണം സഖാക്കൾ തന്നെ വിമർശിക്കാനൊരുങ്ങേണ്ടതെന്ന യെച്ചൂരിയുടെ പരാമർശം പാർട്ടി സമ്മേളനത്തിന്റെ സവിശേഷതയായി. ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന കാര്യങ്ങളല്ല താൻ പറഞ്ഞതെന്ന വചനവും യെച്ചൂരിയെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു.സംസ്ഥാനത്ത് പാർട്ടി ഉൾപ്പെടുന്ന അക്രമപ്രവർത്തനങ്ങളെയും യെച്ചൂരി തള്ളിക്കളഞ്ഞു. അക്രമങ്ങൾ പാർട്ടിയുടെ നയമല്ല. എന്നാൽ പാർട്ടി പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കും. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും യെച്ചൂരി സമാപനപ്രസംഗത്തിൽ പറഞ്ഞു.
പുതിയ സംസ്ഥാന കമ്മിറ്റി
പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.. നിലവിലെ സംസ്ഥാന കമ്മറ്റിയിൽനിന്ന് ഒമ്പത് പേരെ ഒഴിവാക്കി. വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് എന്നിവർ ഉൾപ്പെടെയുള്ള പുതുമുഖങ്ങളെയാണ് പുതിയ സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ, സിഎച്ച് കുഞ്ഞമ്പു എന്നിവരെയും സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ എണ്ണം 87 ആയി നിലനിർത്തുകയും ചെയ്തു. ഗോപി കോട്ടമുറിക്കൽ കമ്മറ്റിയിൽ തിരികെയെത്തി. വി എസ് അച്യുതാനന്ദൻ, പാലോളി മുഹമ്മദ് കുട്ടി, പി.കെ ഗുരുദാസൻ, എംഎം ലോറൻസ്, കെ.എൻ രവീന്ദ്രനാഥ് എന്നിവർ പ്രത്യേക ക്ഷണിതാക്കളാണ്.
കഴിഞ്ഞ ആലപ്പുഴ സംസ്ഥാന സമ്മേളനം നടന്നപ്പോൾ വിഭാഗീയതയിൽ സിപിഎം തകരാൻ പോവുകയാണെന്ന് പലരും പ്രചരിപ്പിച്ചു.ഇന്നീ പാർട്ടിക്ക് ഒരു ശബ്ദം മാത്രമേയുള്ളൂ എന്ന് സ്ഥാപിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കഴിഞ്ഞ മൂന്നുവർഷക്കാലം കൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേടിയ വലിയ മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണൻ സമാപന സമ്മേളനത്തിൽ പറഞ്ഞതാണ് സിപിഎം ഹൈലൈറ്റ് ചെയ്യാൻ ശ്രമിച്ച കാര്യം.മാണിയെ മുൻനിർത്തിയുള്ള മുന്നണി വിപുലീകരണ ചർച്ചകൾ സമ്മേളനത്തിൽ കാര്യമായുണ്ടായില്ല. മാണിയെയും കാനത്തെയും സെമിനാറിൽ പങ്കെടുപ്പിച്ച് സമവായമുണ്ടാക്കാൻ നോക്കിയെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. മുഖ്യമന്ത്രിയായ പിണറായിക്ക് പിനിന്ൽ പാർട്ടിയെ അണിനിരത്താനായിരുന്നു കോടിയേരിയുടെ ഇതുവരെയുള്ള ശ്രമം. അതിനൊരുമാറ്റം, രണ്ടാമൂഴത്തിൽ ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. ലോക്സഭാതിരഞ്ഞെടുപ്പ് എന്ന വെല്ലുവിളിയും കോടിയേരിയെ കാത്തിരിക്കുന്നു.
റെഡ് വോളണ്ടിയർ മാർച്ച്
അണികളെ ആവേശത്തിരയിളക്കത്തിലാക്കി റെഡ് വോളണ്ടിയർ മാർച്ചോടെയായിരുന്നു സംസ്ഥാന സമ്മേളനത്തിന്റെ സമാപനം.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 25000 റെഡ് വോളണ്ടിയർമാരാണ് മാർച്ചിൽ പങ്കെടുത്തത്. നിരവധി വനിതാ വോളണ്ടിയർമാരും ഉണ്ടായിരുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനംകുറിച്ചുള്ള റാലിക്കായി കാൽലക്ഷത്തോളം ചുവപ്പുവളണ്ടിയർമാർ നാലു കേന്ദ്രങ്ങളിൽനിന്ന് ചിട്ടയോടെ അടിവച്ച് തേക്കിൻകാട് മൈതാനത്തെ കെ കെ മാമക്കുട്ടി നഗറിൽ സംഗമിച്ചപ്പോൾ അണികളെ ആവേശക്കൊടുമുടിയിലെത്തിച്ചു. ഞായറാഴ്ച രാവിലെമുതൽ തൃശൂരിലേക്ക് ജനങ്ങളുടെ അഭൂതപൂർവമായ ഒഴുക്കായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവർ ചെറുപ്രകടനങ്ങളായി നീങ്ങിയപ്പോൾ തേക്കിൻകാട് മൈതാനത്തേക്കുള്ള വഴികളെല്ലാം ചുവന്നുതുടുത്തു.വിവിധ ഏരിയകളിൽനിന്നുള്ളവർ ചെറുപ്രകടനമായി ബാന്റ് മേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മൈതാനത്തേക്ക് പ്രവേശിച്ചു. തുടർന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. കൈയിൽ ചെങ്കൊടികളുമായി നാടിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മഹാപ്രവാഹത്തിൽ പൂരനഗരി ഇളകിമറിഞ്ഞു.ധീരരക്തസാക്ഷികളുടെ ചോരവീണ്തുടുത്ത മണ്ണിലേക്ക് സ്ത്രീപുരുഷ ഭേദമെന്യേ പതിനായിരങ്ങൾ ഉച്ചക്കുമുമ്പ് വന്നണഞ്ഞു. ബാന്റ്വാദ്യവും ഇൻക്വിലാബ് വിളികളുമായി വന്നവർ സിപിഐ എമ്മിന്റെ കരുത്തും ശക്തിയും വിളിച്ചോതി. അതേ സമയം സമ്മേളനത്തിനെത്തിയവർക്ക് നിന്നു തിരിയാൻ ഇടമില്ലായിരുന്നു സമ്മേളന നഗരിയിൽ. ലക്ഷങ്ങൾ എത്തിയതോടെ അക്ഷരാർത്ഥത്തിൽ തൃശൂർ നഗരം സ്തംഭിച്ചു. ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ ജനമുന്നേറ്റത്തിനാണ് തൃശൂർ നഗരം സാക്ഷ്യം വഹിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍