വാട്സ് ആപ്പ് ദൃശ്യങ്ങൾ പുറത്ത് വിട്ടത് സരിതയുടെ അറിവോടെ? അഭിഭാഷകനെതിരെയുള്ള പരാതിയും ഗൂഢാലോചനയുടെ ഭാഗം: സരിതയുടെ നീക്കത്തിൽ ഭയന്ന് ചങ്കിടിപ്പോടെ നേതാക്കൾ
സരിതാഭയം ഒഴിയാതെ പിന്തുടരുകയാണ് കേരളത്തിലെ പ്രമുഖരായ പല നേതാക്കളെയും. ഒരു വശത്ത് വിവാദം ഒഴിയാത്തതിന്റെ തലവേദനയിൽ ഉമ്മൻ ചാണ്ടിയും കൂട്ടരും. മറുവശത്ത് സരിതയുടെ തണലിൽ പെട്ട് പോയ നേതാക്കളുടെ ചങ്കിടിപ്പും. ഇവരെല്ലാം ഒരുപോലെ ഭയക്കുന്നത് സൂത്രശാലിയായ സരിതയുടെ അടുത്ത നീക്കം എന്തെന്നോർത്താണ്. വാട്സ് ആപ് ദൃശ്യം പുറത്ത് വിട്ടതടക്കമുള്ള കാര്യങ്ങൾ സരിതയുടെ അറിവോടെയാണ് എന്നാണ് ഇവരൊക്കെ വിശ്വസിക്കുന്നത്. മാദ്ധ്യമ ശ്രദ്ധയിൽ നിന്നും ഇടക്കാലത്ത് പിറകോട്ട് പോയത് മാത്രമല്ല മുൻപ് ഉറപ്പിച്ച പല ഇടപാടുകളും വേണ്ട രീതിയിൽ മുന്നേറാത്തതും പുതിയ നീക്കത്തിന് കാരണമായെന്നാണ് ഇവരുടെ വിലയിരുത്തൽ.
22 പേജുള്ള തന്റെ മൊഴി അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ മുക്കിയെന്നും അതിന്റെ പേരിൽ ശേഖരിച്ച പണം തനിക്ക് ലഭിച്ചില്ലെന്നും കാണിച്ച് സരിത നൽകിയ പരാതിയിലെ ദുസൂചനയാണ് ഇവരെ ഉറക്കം കെടുത്തുന്ന പ്രധാന ആയുധം. ഇങ്ങനെ ഒരു കത്ത് ഉണ്ടായിരുന്നു എന്നും അത് സമ്മർദ്ദത്തിന് വഴങ്ങി പിൻവലിച്ചു എന്നും വരുത്തി തീർക്കാനുള്ള ശ്രമം ആണ് ഇതിന്റെ പിന്നിൽ എന്ന് സരിത വലയത്തിൽ പെട്ട് പോയ പ്രമുഖരെല്ലാം ഒരുപോലെ ഭയക്കുന്നു.
തലസ്ഥാനത്തുനിന്നും മദ്ധ്യതിരുവിതാംകൂറിൽ നിന്നുമുള്ള ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, സരിത ലീക്ക്സിനു പിന്നിൽ ഇത്തരമൊരു ലക്ഷ്യം കൂടി ഉണ്ടെന്നുള്ളതാണ്. സോളാർ തട്ടിപ്പിന്റെ സൂത്രധാരൻ ബിജു രാധാകൃഷ്ണന്റെ കൂട്ടാളിയും വിവാദനായികയുമായ സരിത എസ് നായരുടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ ആറ് വീഡിയോ ക്ലിപ്പുകൾ വാട്ട്സ്ആപ്പ് വഴി കേരളമെങ്ങും പ്രചരിച്ചതിന്റെ തൊട്ടുപിന്നാലെയാണ് തന്റെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെതിരെ പണം തട്ടിച്ചെന്ന ആരോപണവുമായി സരിത രംഗത്തെത്തിയത് എന്നതാണ് ഈ സംശയം ജനിപ്പിക്കുന്നത്.
റിമാൻഡ് തടവിൽ കഴിയവെ ജയിലിൽ വച്ച് എഴുതിത്തയ്യാറാക്കി നൽകിയ 22 പേജ് ദൈർഘ്യമുള്ള മൊഴി പുറത്തുവിടാതെ, അതുപയോഗിച്ചു ഫെനി ബാലകൃഷ്ണൻ പണം തട്ടിയെന്നാണു സരിതയുടെ പരാതി. പുറത്തിറങ്ങിയ അഭിഭാഷകൻ 22 പേജുള്ള പരാതിയെക്കുറിച്ച് ദൃശ്യമാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നെങ്കിലും ഒടുവിൽ കോടതിയിലെത്തിയ കേവലം നാലുപേജുള്ള പരാതിയായിരുന്നു. അഭിഭാഷകന്റെ പ്രവർത്തിദോഷത്തെ കുറിച്ച് ബാർ കൗൺസിലിനാണ് സരിത പരാതി സമർപ്പിച്ചത്. ഈ മൊഴിയുടെ വെളിച്ചത്തിൽ ആര് എന്തിന് പണം നൽകി എന്ന ചോദ്യം സജീവമാകാൻ സരിതയുടെ ഈ പരാതി ഇടയാക്കും. സരിത ലീക്ക്സ് ആവട്ടെ, വളരെ സെലക്റ്റീവായ ലീക്ക്സ് ആണെന്നതും ഈ സംശയത്തിന് ആക്കം കൂട്ടുന്നു. സരിതയ്ക്കൊപ്പം ദൃശ്യങ്ങളിലുള്ള മറ്റു വ്യക്തികളെ കാട്ടാതെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അത് ഇവർക്കുള്ള മുന്നറിയിപ്പാണെന്നും കൂടുതൽ പണം പിടുങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കരുതുന്നു. അതായത്, ഒരു വശത്ത് വീഡിയോ ലീക്ക്സ് വഴി വീണ്ടും പണമുണ്ടാക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു. മറുവശത്താവട്ടെ, ഈ ഇടപാടിൽ നടന്നിട്ടുള്ള പണമിടപാടുകളെക്കുറിച്ച് പൊതുസമൂഹത്തിനു വീണ്ടും തുറന്ന സൂചനകൾ നൽകിക്കൊണ്ട് സോളാർ കേസ് പുനരന്വേഷണത്തിലേക്കു നയിക്കാനാവുമോ എന്ന പരീക്ഷണം നടക്കുന്നു.
സോളാർ തട്ടിപ്പുകേസിൽ സരിതയുടെ പേരിൽ ചാർജ്ജ് ചെയ്ത മിക്ക കേസുകളിലും പരാതിക്കാർ കോടതിക്കു പുറത്തുവച്ച് പരാതി ഒത്തുതീർപ്പാക്കി കേസിൽ നിന്നു പിൻവലിഞ്ഞിരുന്നു. ഇതിനുള്ള പണം ആരു നൽകി എന്നത് അജ്ഞാതമാണ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ മദ്ധ്യകേരളത്തിലെ ഒരു എ ഗ്രൂപ്പ് എംഎൽഎയുടെയും ഒരു മന്ത്രിയുടെയും നേതൃത്വത്തിലാണ് ഈ ഒത്തുതീർപ്പുകളുണ്ടായത് എന്നാണ് ഒരു വാദം. അതേക്കുറിച്ചുള്ള വിവാദം കെട്ടടങ്ങിയിരിക്കെ വീണ്ടും ഈ പ്രശ്നം പൊടിതട്ടിയെടുക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള നീക്കമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബാർ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഏതുവിധേനയും ഉമ്മൻ ചാണ്ടിയെ അധികാരഭ്രഷ്ടനാക്കാൻ ബാർ ഉടമകൾ ശ്രമിച്ചേക്കും എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു നീക്കത്തിന് മദ്യലോബി പണം മുടക്കിയിരിക്കാം എന്നൊരു സിദ്ധാന്തം ചില പത്രപ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ലക്ഷ്യമാക്കി സോളാർ തട്ടിപ്പ് പൊതുജനമധ്യത്തിൽ അവതരിപ്പിച്ച ലോബി തന്നെയാണ്, ഈ വിഷയം സജീവമാക്കുന്നതെന്ന് സർക്കാരിനു വിവരം ലഭിച്ചതായി ഇന്നത്തെ മംഗളം ദിനപ്പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സരിത ലീക്ക്സിന് ഒരാഴ്ച മുമ്പുതന്നെ, സോളാർ കേസുമായി ബന്ധപ്പെട്ട് സർക്കാരിനെ കൂടുതൽ കുഴപ്പത്തിലാക്കുന്ന തെളിവുകൾ പുറത്തുവരുമെന്ന അഭ്യൂഹം സജീവമായിരുന്നു. എറണാകുളത്ത് ചേർന്ന ബാറുടമകളുടെ ഒരു യോഗത്തിനു ശേഷമാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. ഒരു യുഡിഎഫ് ഉന്നതനും ഈ യോഗത്തിൽ പങ്കെടുത്തിരുന്നതായാണ് സൂചന. കൂടുതൽ കുഴപ്പം പിടിച്ച ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് ചിലരെ മെരുക്കാനുള്ള തന്ത്രമാണിതെന്ന് കരുതപ്പെടുന്നു.
അതേ സമയം സരിതയുടെ അശ്ലീല വീഡിയോ ക്ലിപ്പുകൾ പുറത്തായതിനെ കുറിച്ച് പരസ്യമായി പ്രതികരിക്കാതെയിരിക്കാൻ ഇടതുമുന്നണി ജാഗ്രത കാട്ടുന്നു. ശതകോടികളുടെ അഴിമതിക്കു കളമൊരുങ്ങിയ ഘട്ടത്തിലാണ് സോളാർ തട്ടിപ്പു പുറത്തുവരുന്നത്. സർക്കാരിന് ഈ തട്ടിപ്പിലൂടെ പണമൊന്നും നഷ്ടമായിട്ടില്ല എന്നാണ് വാദമെങ്കിലും പ്രത്യേക നിയമനിർമ്മാണത്തിലൂടെ 2000 ചതുരശ്രഅടിക്കു മുകളിൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളിൽ സോളാർ പാനൽ നിർബന്ധമാക്കിക്കൊണ്ട് തത്പരകക്ഷികൾക്ക് വൻലാഭം കൊയ്യാനുള്ള അവസരം ഒരുക്കാനാണ് നീക്കം നടന്നിരുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. ഇത്തരമൊരു കേസിനെ ലൈംഗിക വശീകരണ കേസ് ആക്കി ഒതുക്കാനുള്ള ശ്രമത്തിന് തങ്ങളായി ചൂട്ടുപിടിക്കേണ്ടെന്ന ഭാവമാണ് ഇടതുമുന്നണിക്കുള്ളത്. യുഡിഎഫിനുള്ളിലെ വിഴുപ്പലക്കലിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ള അശ്ലീല ചിത്രങ്ങളുടെ പേരിൽ വിവാദം മൂർച്ഛിപ്പിക്കുന്നത്, തങ്ങളുടെ പ്രചാരണത്തിനു ദോഷം ചെയ്യും എന്ന കണക്കുകൂട്ടലിലാണ് അവരുടെ മൗനം. അതിനൊപ്പം നിയമനനിരോധനം പോലെ ഒരു രാഷ്ട്രീയ കാരണത്തിനു പുറത്ത് ഇടതുയുവജനസംഘനടകൾ സമരം തുടങ്ങിയ പശ്ചാത്തലത്തിൽ ഇത്തരം കാര്യങ്ങളിൽ അമിത ശ്രദ്ധ കൊടുക്കാത്തതുമാവാം. ഈ സമരം ഇന്നലെ വൈകി ഒത്തുതീർപ്പായിരുന്നു. എന്നാൽ സിപിഐ(എം) വലിയ തോതിൽ തന്നെ മാലിന്യ നിർമ്മാർജ്ജന യത്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണിപ്പോൾ. സരിതയുടെ ശരീരവടിവു വർണ്ണിക്കാൻ തങ്ങൾക്ക് സമയമില്ലെന്നാണ് ചില ഇടതുയുവനേതാക്കൾ അടക്കം പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
- ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്
- ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ!
- 'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്
- തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ
- 'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്
- ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ
- ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി
- അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ''വെറും നഴ്സായി ജീവിക്കാൻ യുകെയിലേക്ക് വരണമോ? അത്തരക്കാരാണ് വന്ന വഴിയേ ഓസ്ട്രേലിയ നോക്കി പോകുന്നത്''; നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല; മാരിമുത്തു കുമാരസ്വാമിക്ക് പറയാനുള്ളത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍