ചന്ദ്രപ്പൻ മരിച്ചപ്പോൾ കാനത്തെ സെക്രട്ടറിയാക്കാൻ അനുവദിച്ചില്ല; പാർട്ടി നേതൃത്വം കിട്ടിയപ്പോൾ മന്ത്രിയാക്കാതെ ഒതുക്കി കാനത്തിന്റെ പ്രതികാരവും; മലപ്പുറത്ത് ഇസ്മായിൽ വാളെടുത്തപ്പോൾ പഴയ ശത്രുവിനെ മിത്രമാക്കി ഒന്നാമന്റെ പദവിയിൽ രണ്ടാമൂഴം; ഇനി കാനവും ദിവാകരനും ഒരു ചേരിയിൽ; തിലോത്തമനെ മാറ്റി ഭക്ഷ്യവകുപ്പ് ദിവാകരന് നൽകുമെന്ന് സൂചന; സിപിഐയിൽ ഗ്രൂപ്പ് സമവാക്യം മാറുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഭക്ഷ്യമന്ത്രി സ്ഥാനത്ത് നിന്ന് തിലോത്തമനെ മാറ്റാൻ സിപിഐയിൽ ധാരണ. മറ്റ് മന്ത്രിമാർക്ക് മാറ്റമുണ്ടാകില്ല. വി എസ് സുനിൽകുമാറും കെ ചന്ദ്രശേഖരനും കെ രാജുവും ഭേദപ്പെട്ട പ്രവർത്തനമാണ് നടത്തുന്നതെന്നാണ് സിപിഐയുടെ വിലയിരുത്തൽ. തിലോത്തമനെ മാറ്റി സികെ ദിവാകരനെ മന്ത്രിയാക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്ത കാനം രാജേന്ദ്രന്റെ തീരുമാനം. സിപിഐയിൽ പിടിമുറുക്കാൻ സി ദിവാകരന്റെ പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് നീക്കം.
മലപ്പുറം സമ്മേളനത്തിൽ കാനം പ്രതീക്ഷിച്ചതിനേക്കാൾ കരുത്ത് കെ ഇ ഇസ്മായിൽ കാട്ടിയിരുന്നു. ഇത് കാനത്തെ ഞെട്ടിച്ചു. ഇതിനെ മറികടക്കാനാണ് ദിവാകരനെ സ്വന്തം ക്യാമ്പിലേക്ക് കാനം അടുപ്പിച്ചത്. കാനം രാജേന്ദ്രനെതിരായി കെ.ഇ ഇസ്മയിലിനൊപ്പം നില ഉറപ്പിച്ച വിമതപക്ഷത്തെ പ്രമുഖനായിരുന്നു ദിവാകരൻ. പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു ഔദ്യോഗികപക്ഷം വിരൽ ചൂണ്ടിയിരുന്നത് ദിവാകരനിലേക്കായിരുന്നു. ഭക്ഷ്യ മന്ത്രിയായിരുന്ന പി.തിലോത്തമനെ മാറ്റി മന്ത്രിയാകാൻ ദിവാകരൻ ശ്രമിക്കുന്നതായി വ്യാപക ആരോപണം ഉയർന്നിരുന്നു. ഇതിനെ ചെറുക്കാൻ കാനവും ശ്രമിച്ചു. എന്നാൽ സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായി ജയിച്ചു കയറാൻ ദിവാകരനെ കാനം അടുപ്പിച്ചു. മന്ത്രിസ്ഥാനമാണ് ഓഫർ ചെയ്തത്.
അപ്രതീക്ഷിതമായണ് ദിവാകരൻ ഔദ്യോഗിക പക്ഷത്തിനൊപ്പം ചേർന്നത്. ഇത് ഇസ്മയിലിന് വൻതിരിച്ചടിയായി. വിമിതനീക്കത്തിന് ഇസ്മയിലിന്റെ വലം കൈയായിരുന്ന ദിവാകരനെ അടർത്തിയെടുക്കാൻ സാധിച്ചത് ഔദ്യോഗിക പക്ഷത്തിനു നേട്ടമായി. ഇമതാടെ കാനം രാജേന്ദ്രൻ പാർട്ടിയിൽ കൂടുതൽ കരുത്തനുമായി. കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ളവരെ സംസ്ഥാന സമിതിയിൽ നിന്ന് പുറത്താക്കി ഇസ്മയിലിനെ ഒതുക്കാനും ഔദ്യോഗിക പക്ഷത്തിനായി. ഇതിനായി ചില വിശ്വസ്തരെ ബലിയാടാക്കാനും ഔദ്യോഗികപക്ഷത്തിനു മടിയുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ലബന്ധമുള്ള ദിവാകരനെ മന്ത്രിസഭയിൽ എത്തിക്കുന്നതിൽ സിപിഎമ്മും എതിരല്ല. നിയമസഭയിൽ സിപിഐയുടെ നേതാവായും ദിവാകരനെ മാറ്റിയേക്കും.
കാനം രാജേന്ദ്രന്റെ വിശ്വസ്ഥൻ വാഴൂർ സോമൻ പുറത്തായതും ശ്രദ്ധേയമായി. അഴിമതി ആരോപണത്തെ തുടർന്നാണ് നടപടി. ഇസ്മയിൽ പക്ഷക്കാരനായ എംപി അച്യുതനെയും മാറ്റിയിട്ടുണ്ട്. അതേസമയം നേരത്തെ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കപ്പെട്ട ഇ.എസ്. ബിജിമോൾ എംഎൽഎ തിരിച്ചെത്തിയതും ശ്രദ്ധേയമാണ്. പാലക്കാട് നിന്നുള്ള ആദിവാസി നേതാവ് ഈശ്വരി രേശനും പുറത്തായി. വോട്ടെടുപ്പിലൂടെയാണ് ഈശ്വരി രേശൻ പുറത്തായത്. സിപിഐ കൺട്രോൾ കമ്മീഷൻ ചെയർമാനും പുറത്ത്. വെളിയം രാജനെയും എ.കെ ചന്ദ്രനെയും മാറ്റി. ഇടുക്കി ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവാണ് വാഴൂർ സോമൻ. അതുകൊണ്ട് തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നിരുന്നുവെങ്കിൽ അട്ടിമറിക്ക് സാധ്യതയുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ദിവാകരനെ കാനം അനുനയിപ്പിച്ചത്.
വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ കാനമായിരുന്നു ഭക്ഷ്യമന്ത്രി. സഭയിലെ പാർട്ടി നേതാവും ദിവാകരനായിരുന്നു. എന്നാൽ കാനം സെക്രട്ടറിയായതോടെ ദിവാകരന് കഷ്ടകാലം തുടങ്ങി. സികെ ചന്ദ്രപ്പന്റെ മരണത്തിന് ശേഷം പാർട്ടി സെക്രട്ടറിയാകാൻ കാനം ചരട് വലി നടത്തിയിരുന്നു. അന്ന് ദിവാകരനും അതിശക്തമായി സ്ഥാനത്തിനായി പൊരുതി. അങ്ങനെ സമവായ സ്ഥാനാർത്ഥിയായി പന്ന്യൻ രവീന്ദ്രൻ സെക്രട്ടറിയുമായി. ഇതോടെ കാനവും ദിവാകരനും ശത്രുക്കളായി. കാനം സെക്രട്ടറിയായതോടെ ദിവാകരന് കരുനാഗപ്പള്ളിയെന്ന സുരക്ഷിത മണ്ഡലവും നഷ്ടമായി. നെടുമങ്ങാട് വീണ്ടും ജയിച്ച് ദിവാകരൻ എത്തിയങ്കിലും സംഘടനയിലെ കരുത്ത് ഉപയോഗിച്ച് ദിവാകരനെ കാനം മന്ത്രിയാക്കിയില്ല. ഇത് പ്രശ്നങ്ങൾക്ക് പുതുമാനവും നൽകി.
ഇതോടെയാണ് ഇസ്മായിലിനൊപ്പം നിന്ന് കാനത്തിനെതിരെ ദിവാകരൻ പ്രവർത്തനം തുടങ്ങിയത്. മലപ്പുറത്തെ സമ്മേളനത്തിൽ കാനത്തിനെതിരെ ദിവാകരനെ മത്സരിപ്പിക്കാനും ഇസ്മായിൽ തീരുമാനിച്ചു. എന്നാൽ കാനം മത്സരത്തിനില്ലെന്ന് അറിയിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന സൂചനകളുണ്ടായെങ്കിലും ഈ നീക്കം ഔദ്യോഗികപക്ഷം പൊളിച്ചത് ദിവാകരനെ ഒപ്പം നിർത്തിയാണ്. ഇസ്മയിൽ പക്ഷം ദിവാകരനോട് മത്സരിക്കാൻ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം ആവശ്യം നിരാകരിക്കുകയയയിരുന്നു. ഇത് ഇസ്മായിലിന് കടുത്ത തിരിച്ചടിയായി. കാനം രാജേന്ദ്രൻ തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യതകൾ എന്നിരിക്കെ എതിരില്ലാതെ തിരഞ്ഞെടുക്കാപ്പെടുന്നത് ഒഴിവാക്കാനായിരുന്നു കെ.ഇ. ഇസ്മായിൽ വിഭാഗത്തിന്റെ ശ്രമം.
ത്രിപുരയിലടക്കം പാർട്ടി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ഐക്യം പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി ദിവാകരൻ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പാർട്ടിയിൽ കാനം വെട്ടിനിരത്തൽ നീക്കവുമായി മുന്നോട്ടു പോകുന്നതിനുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് മത്സരത്തിനായി ഇസ്മയിൽ പക്ഷം ദിവാകരനെ സമീപിച്ചത്. എന്നാൽ പാർട്ടിയുടെ ഐക്യമാണെന്ന് ചൂണ്ടിക്കാട്ടി വിമത നീക്കം ദിവാകരൻ നിരാകരിക്കുകയായിരുന്നു. താൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചാൽ പാർട്ടിയിൽ വിഭാഗിയത ഉണ്ടെന്ന് റിപ്പോർട്ടുകൾ ഊട്ടിയുറപ്പിക്കപ്പെടുമെന്നും ദിവാകരൻ ഇസ്മയിൽ പക്ഷത്തെ അറിയിച്ചു. ദിവാകരനെ പിന്തിരിപ്പിക്കാൻ സിപിഐ കേന്ദ്രനേതൃത്വം ഇടപെട്ടതായാണു റിപ്പോർട്ടുകൾ. ഇതിന് പകരം ദിവാകരന് മന്ത്രിസ്ഥാനം ലഭിക്കും. മന്ത്രിമാരുടെ പ്രകടനം വിശകലനം ചെയ്ത് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഉടൻ തീരുമാനമെടുക്കും. സംസ്ഥാന സമ്മേളനത്തിൽ ഇസ്മായിലിന് സഹായം ചെയ്ത മറ്റൊരു മന്ത്രിക്കും സ്ഥാന ചലനം ഉണ്ടാകാൻ സാധ്യതയുണ്ട്.
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി മന്ത്രിമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്. മന്ത്രിമാർക്കു പുറമേ കാനത്തിന്റെ നേതൃത്വത്തെ വരെ ചോദ്യം ചെയ്തിരുന്നു. മന്ത്രിമാരിൽ പി.തിലോത്തമനാണ് ഏറെ വിമർശനം ഏൽക്കേണ്ടി വന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഭക്ഷ്യവകുപ്പ് കൈയാളിയിരുന്നത് സി ദിവാകരനായിരുന്നു. ഇക്കുറിയും മന്ത്രിയാകാമെന്നും ഭക്ഷ്യവകുപ്പ് കിട്ടുമെന്നും ദിവാകരൻ കരുതിയിരുന്നു. ദിവാകരനു സ്വാധീനമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രതിനിധികളെക്കൊണ്ട് പാർട്ടി മന്ത്രിമാർക്കെതിരെയും സെക്രട്ടറിക്കെതിരെയും രൂക്ഷമായ വിമർശനം ഉന്നയിപ്പിച്ചതിനു പിന്നിൽ ദിവാകരനാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു.
ഇതെല്ലാം തനിക്കെതിരായ വിമത നീക്കമായി കാനം തിരിച്ചറിഞ്ഞു. ദിവാകരനെ ഒപ്പം കൂട്ടി എല്ലാ വിമർശനവും കാനം ഇല്ലാതാക്കി. അങ്ങനെ വീണ്ടും സെക്രട്ടറിയുമായി. തിലോത്തമനെ മാറ്റി ദിവാകരനെ മന്ത്രിയാക്കുന്നത് സിപിഐയിൽ പുതിയ ചേരികൾക്കും വഴിവയ്ക്കും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍