വ്യവസായ വകുപ്പ് ജയരാജന് തിരികെ നൽകും; അഴിച്ചു പണിയിൽ കെടി ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും കിട്ടും; എസി മൊയ്ദീന് തദ്ദേശ സ്വയം ഭരണം; കടകംപള്ളിക്ക് നഷ്ടമുണ്ടാകില്ല; ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുകയുമില്ല; അഴിച്ചു പണിയിൽ നേട്ടം കൊയ്ത് ജലീലും; ഇപിയെ രണ്ടാമനാക്കാനുള്ള പിണറായിയുടെ തീരുമാനത്തിന് സിപിഎമ്മിന്റെ അനുമതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ തിരിച്ചെത്തുന്ന ഇപി ജയരാജന് വ്യവസായ വകുപ്പ് തന്നെ തിരിച്ചു നൽകും. ഇതോടെ എസി മൊയ്ദിന് തദ്ദേശ ഭരണ വകുപ്പും കിട്ടും. കെടി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകാനും സിപിഎം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇതിന് സിപിഎം സംസ്ഥാന സമിതിയും അംഗീകാരം നൽകും. ഇതോടെ ഇപി ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനം സിപിഎം ഔദ്യോഗികമായി പ്രഖ്യാപിക്കും. നാലരമണിക്ക് ഇതിനായി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നുണ്ട്.
സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകാനും തീരുമാനമായി. സിപിഎമ്മിന് ഒരു മന്ത്രികൂടി വരുന്നതോടെയാണ് സിപിഐ അവകാവശ വാദം ഉന്നയിച്ചത്. സിപിഎം-സിപിഐ അനൗദ്യോഗിക നേതൃതല ചർച്ചയിലാണ് ചീഫ് വിപ്പ് നൽകാൻ തീരുമാനിച്ചത്. ഇതും സിപിഎം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ചീഫ് വിപ്പിനെ തീരുമാനിക്കാൻ സിപിഐ എക്സിക്യുട്ടീവ് ഈ മാസം 20-ന് ചേരും. പ്രധാന വകുപ്പുകൾ ലഭിക്കാത്തതിനെ തുടർന്നാണ് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ സിപിഐ തീരുമാനിച്ചത്. ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ഇ.പി.ജയരാജനെ മടക്കി കൊണ്ടുവരാൻ നേരത്തെ ധാരണയായിരുന്നു. ജയരാജൻ തിരിച്ചെത്തുന്നതോടെ അഴിച്ചുപണയിൽ തങ്ങൾക്കും ഒരു കാബിനറ്റ് പദവി നൽകണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഇതിന് സിപിഎം നേരത്തെ തന്നെ സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്.
അതിനിടെ ജയരാജനെ മന്ത്രിസഭയിലേക്കു തിരികെ കൊണ്ടുവരാനുള്ള നീക്കം അധാർമികമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. ഇ.പി.ജയരാജൻ അഴിമതി നടത്തിയതായി അദ്ദേഹത്തിന്റെ പാർട്ടി തന്നെ അന്വേഷിച്ചു കണ്ടെത്തിയതാണ്. അതിനാലാണല്ലോ സിപിഎം കേന്ദ്ര കമ്മിറ്റി അദ്ദേഹത്തെയും പി.കെ.ശ്രീമതിയെയും താക്കീത് ചെയ്തത്. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തെറ്റു സമ്മതിച്ചതായി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. ഇപ്പോൾ വിജിലൻസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നാണു പറയുന്നത്. പാർട്ടി അന്വേഷിച്ചപ്പോൾ തെറ്റുകാരനായി കണ്ടെത്തിയ ആൾ വിജിലൻസ് അന്വേഷിച്ചപ്പോൾ എങ്ങനെ തെറ്റുകാരനല്ലാതായി ? വിജിലൻസ് എന്ന സാധനം ഇപ്പോൾ ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചിരുന്നു. എന്നാൽ കോടതി കുറ്റവിമുക്തനാക്കിയ ജയരാജനെ മന്ത്രിയാക്കാമെന്ന തീരുമാനത്തിലാണ് സിപിഎമ്മിലെ ചർച്ചകൾ എത്തിയത്.
മുഖ്യമന്ത്രി അമേരിക്കയിൽ ചികിൽസയ്ക്ക് പോവുകയാണ്. ഈ സാഹചര്യത്തിലാണ് ജയരാജനെ രണ്ടാമനാക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ചുമതലയും ജയരാജന് ലഭിക്കും. കണ്ണൂർ ലോബിയിൽ നിന്ന് ഭരണ നിയന്ത്രണം പോകാതിരിക്കാൻ കൂടിയാണ് ഇത്. ജയരാജൻ പോയതോടെ എകെ ബാലനായിരുന്നു മന്ത്രിസഭയിലെ രണ്ടാം സ്ഥാനം. എന്നാൽ ബാലനോട് മുഖ്യമന്ത്രിക്ക് പൂർണ്ണ തൃപ്തിയില്ല. ഈ സാഹചര്യത്തിലാണ് ജയരാജനെ മന്ത്രിയാക്കുന്നത്. ജയരാജനെ രാജിവയ്പ്പിച്ചപ്പോൾ നേട്ടമുണ്ടായത് കടകംപള്ളിക്കായിരുന്നു.
മൊയ്ദീനെ വ്യവസായ മന്ത്രിയാക്കിയപ്പോൾ സഹകരണം അധികമായി കടകംപള്ളിക്ക് കിട്ടി. അതുകൊണ്ട് തന്നെ ജയരാജൻ മന്ത്രിയായി തിരിച്ചെത്തുമ്പോൾ കടകംപള്ളിയിൽ നിന്ന് വകുപ്പുകൾ എടുത്തു മാറ്റുമെന്ന സൂചനയും കിട്ടി. എന്നാൽ നഷ്ടമുണ്ടായത് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് മാത്രമാണ്. രവീന്ദ്രനാഥിൽ നിന്ന് ഉന്നത വിദ്യാഭ്യാസം എടുത്ത് ജലീലിന് നൽകി. പകരം ജലീലിൽ നിന്ന് തദ്ദേശ ഭരണം മൊയ്ദീനും. ഇതിലൂടെ ജലീലിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന ചർച്ചയുണ്ടാക്കാനും കഴിഞ്ഞു.
ബന്ധുനിയമന വിവാദത്തേത്തുടർന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാൽ ഈ കേസിൽ വിജിലൻസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതോടെയാണ് രണ്ട് വർഷത്തിന് ശേഷം മടങ്ങിവരവിന് കളമൊരുങ്ങുന്നത് തിങ്കളാഴ്ച എൽ.ഡി.എഫ് യോഗവും വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് ഈമാസം 17നാണ്. ഇതിന് മുമ്പുതന്നെ ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് കരുതുന്നത്. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എ.കെ ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നതുമുതൽ ഇ.പിയുടെ മടങ്ങി വരവിനേക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു.
ഇ.പി പുറത്ത് പോയപ്പോൾ പകരം സിപിഎം നേതാവായ എം.എം മണി മന്ത്രിസഭയിലെത്തി വൈദ്യുതി മന്ത്രിയായി. നിലവിൽ മന്ത്രിസഭയിൽ 19 മന്ത്രിമാരാണ് ഉള്ളത്. ആരെയും ഒഴിവാക്കാതെ പുതിയ മന്ത്രിയെ സിപിഎം കൊണ്ടുവന്നാൽ സിപിഐ മന്ത്രിസ്ഥാനം ആവശ്യപ്പെടും. ഇക്കാര്യത്തിൽ സമവായത്തിനാണ് ചീഫ് വിപ്പ് സ്ഥാനം നൽകുന്നത്.
മന്ത്രി സഭാ പുനഃസംഘടന സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണൻ നടത്തിയ പത്രസമ്മേളനം
സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി വേണം.എൽഡിഎഫിൽ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കണം. തുടർ നടപടികൾ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇ.പി ജയരാജൻ മന്ത്രി സഭയിൽ ഉൾപ്പെടുമ്പോൾ നിലവിലുള്ള സിപിഎം കൈകാര്യം ചെയ്യുന്ന വകുപ്പുകളിലാണ് ചില മാറ്റം വരുത്താൻ സിപിഎം നിർദ്ദേശിക്കുന്നത്. സിപിഎമ്മിന് ഭാഗമായി മന്ത്രിസഭയിൽ പന്ത്രണ്ടു പേരാണ് ഉള്ളത്. 12 എന്നത് 13 ആയി വർധിക്കും. സിപിഎമ്മിന്റെ മന്ത്രിമാർ വഹിക്കുന്ന വകുപ്പുകളിൽ മാറ്റം വരുത്തണമെന്നാണ് നിർദ്ദേശം. ഇ.പി ജയരാജന് വ്യവസായവും വാണിജ്യവും യുവജനക്ഷേമവും കായികവും വകുപ്പ് കൈമാറണമെന്നാണ് സിപിഎം നിർദ്ദേശിക്കുന്നത്. ഇന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ കൈകാര്യം ചെയ്യുന്നത് ഈ വകുപ്പുകളാണ് ഇ.പി ജയരാജന് കൈമാറണമെന്ന് സിപിഎം നിർദ്ദേശിച്ചത്. ഈ സന്ദർഭത്തിൽ വകുപ്പുകൾ മാറുമ്പോൾ എ.സി മൊയ്തീന് തദ്ദേശഭരണ വകുപ്പ് നൽകണമെന്നാണ് പാർട്ടി നിർദ്ദേശിച്ചത്.
കെ.പി ജലീൽ ഇന്ന് കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പുകൾ വെൽഫെയർ ഓഫ് മൈനോറിറ്റീസും, വഖഫ്, ഹജ്ജ് പിൽഗ്രിമേജും കെ.ടി ജലീൽ തന്നെ കൈകാര്യം ചെയ്യും. വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളും കെ.ടി ജലീലിന് നൽകണമെന്നാണ് പാർട്ടി അഭിപ്രായം. പൊതു വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കാൻ പുനക്രമീകരണം വേണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് കേരളത്തിൽ പ്രത്യേക കേന്ദ്രീകരണം വരണമെന്നുമുള്ളതുകൊണ്ട് ഒരു മന്ത്രി പ്രത്യേകമായി അത് ശ്രദ്ധിക്കണം എന്ന കാഴ്ച്ചപ്പാടിലാണ് ഇത്തരം ഒരു വിഭജനവും വകുപ്പുകളിൽ മാറ്റവും വരുത്തി ഒരു പുനഃസംഘടന വരുത്തണമെന്ന നിർദ്ദേശം സിപിഎം തയാറാക്കി എൽഡിഎഫിന് മുന്നിൽ സമർപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫിൽ ചർച്ച ചെയ്യുന്നതനുസരിച്ച് മറ്റ് ക്രമീകരണങ്ങൾ മുഖ്യമന്ത്രി ഏർപ്പെടുത്തുന്നതായിരിക്കും. ഇതാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സിപിഎം നിർദ്ദേശം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍