കോടിയേരിയും ഇപി ജയരാജനും തുറന്ന പോരിലേക്ക്; മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം മറികടന്ന് ഇപി ബന്ധുവിനെ നിയമിച്ചെന്ന് ആരോപിച്ച് കോടിയേരി രംഗത്ത്; കോടിയേരിയുടെ ബന്ധു നിയമനത്തെ കുറിച്ച് ആരോപണം ഉന്നയിക്കാൻ എണീറ്റ ശ്രീമതിയെ ശാസിച്ചിരുത്തി; കണ്ണൂർ രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറുമ്പോൾ കോടിയേരിയും ഇപിയും തുറന്ന പോരിനെന്ന് റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവച്ച ഇപി ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയില്ലെന്ന് വരുത്താൻ കള്ളക്കളികൾ നടക്കുന്നുവെന്ന ആരോപണവുമായി കണ്ണൂരിലെ പ്രധാന നേതാക്കൾ തന്നെ സജീവമാകുന്നു. ഇതോടെ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറികൾ പുതിയ തലത്തിലെത്തുകയാണ്. വിവാദ ബന്ധുനിയമനം നടത്തുന്നതിൽനിന്ന് ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയിരുന്നുവെന്നു സിപിഐ(എം) സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത് ഗൂഡോദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി അങ്ങനെയാണു പാർട്ടിയിൽ റിപ്പോർട്ട് ചെയ്തതെന്നും കോടിയേരി വിശദീകരിച്ചിരുന്നു. പിണറായിയെ സമ്മർദ്ദത്തിലാക്കാനാണിതെന്നാണ് വിലയിരുത്തൽ.
ബന്ധുത്വ നിയമനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പിണറായി ആദ്യം മുതൽ വന്നത്. പത്രവാർത്തകളിലൂടെ അറിഞ്ഞപ്പോൾ തന്നെ തിരുത്തൽ നടപടിയെത്തിയെന്നും വിശദീകരണം വന്നു. ഇതിലൂടെ ഉയർന്നത് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയാണ്. അത് തകർക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ഇപി ക്യാമ്പ് ആരോപിക്കുന്നു. അതായത് കരുത്തനായ മുഖ്യമന്ത്രി പാടില്ലെന്ന് പറഞ്ഞിട്ടും ജയരാജൻ ചെയ്തു. അത് മുഖ്യമന്ത്രിയെ ധിക്കരിക്കലാണ്. കരുത്തും ആർജ്ജവവുമുള്ള മുഖ്യമന്ത്രിയെ തകർക്കുകയാണ് സെക്രട്ടറിയുടെ ലക്ഷ്യം. ബന്ധു നിയമനം തനിക്ക് മാത്രം പറ്റിയ അബദ്ധമാണ്. അഴിമതിക്ക് വേണ്ടിയല്ല അത് ചെയ്തത്. തെറ്റ് തിരിച്ചറിഞ്ഞപ്പോൾ തിരുത്താൻ ശ്രമിച്ചു. എന്നാൽ മുഖ്യമന്ത്രിയെ കൂടി വിവാദത്തിലെത്തിക്കാൻ പാർട്ടി സെക്രട്ടറി ബോധപൂർവ്വമായി ശ്രമിക്കുന്നതായി ഇപി വിഭാഗം വിലയിരുത്തുന്നു. മുഖ്യമന്ത്രിയും ഇപിയും തമ്മിൽ തെറ്റിയെന്ന് പ്രചരിപ്പിക്കുന്ന തരത്തിൽ മുഖ്യമന്ത്രിയെ വിവാദത്തിലാക്കാനാണ് ശ്രമമെന്നും ഇപി വിഭാഗം പറയുന്നു.
തന്റെ ഒഴിവിൽ എം.എം.മണിയെ മന്ത്രിസഭയിലെടുക്കാൻ തീരുമാനിച്ചതോടെ സംസ്ഥാനകമ്മിറ്റി യോഗം ബഹിഷ്കരിച്ച് ജയരാജൻ എകെജി സെന്റർ വിട്ടശേഷമാണു സംസ്ഥാന സെക്രട്ടറി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവാദ നിയമനകാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരസ്യനിലപാടിന് വിരുദ്ധമായിരുന്നു ഇത്. താൻ വിലക്കിയശേഷവും ഇതുമായി ജയരാജൻ മുന്നോട്ടുപോയതു മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഫയലും മുഖ്യമന്ത്രി കണ്ടിട്ടില്ലെന്നും പറഞ്ഞു. അതായത് ജയരാജൻ ധിക്കാരത്തോടെ പ്രവർത്തിച്ചെന്നും പിണറായിയെ അനുസരിച്ചില്ലെന്നും വരുത്തി തീർക്കുകയായിരുന്നു കോടിയേരി. ഈ റിപ്പോർട്ടിങ്ങോടെ കോടിയേരിയും ജയരാജനും തമ്മിലെ അകൽച്ചയും കൂടി. തന്റെ പുറത്താക്കലിന് പിന്നിൽ ആരെന്ന് വ്യക്തമായതായി ജയരാജൻ അടുത്ത വൃത്തങ്ങൾക്ക് സൂചനയും നൽകിയിട്ടുണ്ട്. കണ്ണൂരിൽ പിണറായി വിജയനുള്ള മേൽകോയ്മ തകർക്കാൻ ഇതിലൂടെ കഴിയില്ലെന്ന് ജയരാജൻ പാർട്ടിയിലെ നേതാക്കളോട് വിശദീകരിക്കുകയും ചെയ്തു.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീർ നമ്പ്യാരെ നിയമിക്കാൻ ആലോചനയുണ്ടെന്നു ജയരാജൻ ഒരുഘട്ടത്തിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതു ശരിയായ നടപടിയാകില്ലെന്നും ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. പക്ഷേ, പിന്നീടു സുധീറിനെ നിയമിച്ചതു വിവാദമായതോടെയാണ് ഇക്കാര്യം തന്റെ ശ്രദ്ധയിൽപെട്ടതെന്നു മുഖ്യമന്ത്രി പാർട്ടിയെ അറിയിച്ചു. ഉടൻ അതു റദ്ദാക്കാനും നിർദ്ദേശിച്ചുവെന്ന സെക്രട്ടറിയുടെ പരാമർശത്തെ തള്ളിക്കളയാൻ പിണറായിക്ക് പറ്റാത്ത തരത്തിലായിരുന്നു കരുനീക്കം. ഇതിനെ തള്ളിപ്പറഞ്ഞാൽ വീണ്ടും വിഭാഗീയതയിലേക്ക് കാര്യങ്ങളെത്തും. സംസ്ഥാന സമിതി യോഗത്തിൽ ജയരാജന്റെ വാദങ്ങൾ അവതരിപ്പിക്കാൻ പികെ ശ്രീമതി എഴുന്നേറ്റും. കോടിയേരിയുടെ ബന്ധു നിയമനങ്ങളെ കുറിച്ച് പാർട്ടിയിൽ ചർച്ചയാക്കാനായിരുന്നു ഇത്. അപ്പോഴേക്ക് ജയരാജൻ എല്ലാം സെക്രട്ടറിയേറ്റിൽ പറഞ്ഞെന്ന ശാസനയോടെ ശ്രീമതിയെ സംസാരിക്കാൻ അനുവദിച്ചില്ല. അങ്ങനെ പറഞ്ഞ സെക്രട്ടറി എന്തുകൊണ്ട് സെക്രട്ടറിയേറ്റിൽ ജയരാജൻ പറഞ്ഞത് സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തില്ലെന്നാണ് ഇപി വിഭാഗം ഉയർത്തുന്ന ചോദ്യം.
പിണറായിയും ജയരാജനും തെറ്റിയെന്ന് വരുത്തേണ്ടത് കോടിയേരിയുടെ ആവശ്യമാണ്. കണ്ണൂരിൽ കോടിയേരിയും മകനും നടത്തുന്ന അഴിമതികൾ സിപിഎമ്മിനെ തകർക്കുമെന്ന അഭിപ്രായവും ഇവർക്കുണ്ട്. പിണറായി വിജയനെ തെറ്റിധരിപ്പിച്ച് പൊലീസിൽ പോലും പലതും നേടിയെടുക്കുന്നു. ഇടത് ഭരണത്തെ അഴിമതിയിലേക്ക് തള്ളിവിട്ട് പിണറായിയുടെ പ്രിതച്ഛായയെ തകർക്കാൻ നീക്കമുണ്ടെന്നും വിലയിരുത്തുന്നു. അതിനിടെ ജയരാജനെതിരെ കേന്ദ്ര കമ്മറ്റിയെ കൊണ്ട് നടപടിയെടുപ്പിക്കാൻ കോടിയേരി കള്ളക്കളി നടത്തുന്നതായും ഇവർ വിലയിരുത്തുന്നു. അതിനായാണ് പിണറായിയുടെ പിന്തുണ ജയരാജന് ഇല്ലെന്ന ചർച്ച സജീവമാക്കുന്നത്. രാജിക്ക് ആദ്യം വഴങ്ങാതെനിന്ന ജയരാജനെ തുണയ്ക്കാതിരിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതും നീരസമാണ് എന്നാണു കോടിയേരിയുടെ വാക്കുകളിലുണ്ട്. അതായത് അധികാര കസേരയോട് ജയരാജൻ താൽപ്പര്യം പ്രകടിപ്പിച്ചെന്ന് വരുത്തുകയാണ് കോടിയേരി. ബന്ധുത്വ നിയമന വിവാദത്തിൽ പാർട്ടിക്ക് വേണ്ടി എതിർപ്പില്ലാതെ രാജി വച്ച സഖാവിനോട് ഇത് ചെയ്യുന്നത് ശരിയില്ലെന്ന വിലയിരുത്തലോടെ കണ്ണൂർ രാഷ്ട്രീയത്തിൽ സജീവമാവുകയാണ് ഇപി വിഭാഗം.
മന്ത്രിസഭയിൽ തിരിച്ചെത്താനുള്ള അവസരം നിഷേധിച്ചു മണിയെ മന്ത്രിയാക്കിയതിനെതിരെയുള്ള ജയരാജന്റെ പ്രതിഷേധമായിരുന്നു സംസ്ഥാന സമിതിയിൽ നിന്നുള്ള വിട്ടുനിൽക്കൽ. കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തുടർന്നു പങ്കെടുക്കാൻ കൂട്ടാക്കാതിരുന്നത് സംഘടനാരീതിയിൽ നിന്നുള്ള വ്യതിചലനമാണ്. ജയരാജനെ ന്യായീകരിക്കാനായി പാർട്ടി രീതി വിട്ട് സംസ്ഥാന കമ്മിറ്റിയിൽ പ്രസംഗിക്കാൻ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായ ശ്രീമതിയുടെ നടപടിയേയും അംഗീകരിക്കില്ലെന്ന് കോടിയേരി പക്ഷവും പറയുന്നു. ഇരുവരേയും തിരുത്താൻ അച്ചടക്ക നടപടി കൂടിയേ തീരൂ. ഈ രണ്ടു നടപടിയും പാർട്ടി പരിശോധിക്കും. വിവാദ ബന്ധുനിയമനക്കാര്യത്തിൽ ഇവരുടെ ഭാഗത്തു നിന്നുള്ള വീഴ്ച ജനുവരിയിൽ ഇവിടെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും കോടിയേരി പക്ഷം പറയുന്നു. രണ്ട് പേരേയും തരംതാഴ്ത്തി സംസ്ഥാന സമിതി അംഗങ്ങളാക്കാനാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ നീക്കം. പകരം കണ്ണൂരിൽ നിന്ന് തനിക്കൊപ്പമുള്ള രണ്ട് പേരെ കേന്ദ്ര കമ്മറ്റിയിലെത്തിക്കാനാണ് നീക്കം. ഇതിലൂടെ കണ്ണൂരിലെ പാർട്ടിയെ കൈയിലെടുക്കാമെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ.
എല്ലാക്കാലവും ആര് മുഖ്യമന്ത്രിയായാലും പാർട്ടി സെക്രട്ടറിയാണ് ഭരണം നടത്താറ്. എന്നാൽ പിണറായിയെന്ന മുഖ്യമന്ത്രി അതിന് വഴങ്ങുന്നില്ല. ഇത് മനസ്സിലാക്കിയാണ് കോടിയേരിയുടെ കരുനീക്കമെന്ന് മറുവിഭാഗവും പറയുന്നു. ജയരാജന്റെ ഇടപെടൽ മൂലം ഭാര്യയുടെ അടുത്ത ബന്ധുവിനെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പ്രതികാരം തീർക്കൽ തുടരുകയാണ്. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കുടുംബ ക്ഷേത്രത്തിൽ പൂജ നടത്തിയതു പോലുള്ള പാർട്ടി വിരുദ്ധ നടപടിയൊന്നു ജയരാജൻ ചെയ്തിട്ടില്ലെന്നും മറു വിഭാഗം പറയുന്നു. ഏതായാലും വിവാദം കണ്ണൂർ രാഷ്ട്രീയത്തിൽ പുതിയ ചലനമുണ്ടാക്കും. എംഎൽഎ സ്ഥാനം ജയരാജനും കണ്ണൂര് എംപി സ്ഥാനം പികെ ശ്രീമതിയും രാജി വയ്ക്കാൻ തയ്യാറാണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പാർട്ടിക്ക് വെല്ലുവിളിയാകാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ രാജി വേണ്ടെന്ന് പാർട്ടിയിലെ വിശ്വസ്തർ ശ്രീമതിയോടും ജയരാജനോടും ആവശ്യപ്പെടുന്നു. അതുകൊണ്ട് കൂടിയാണ് കടുത്ത നടപടികളിലേക്ക് ഇരുവരും കടക്കാത്തത്.
തന്റെ എക്കാലത്തേയും വലിയ വിശ്വസ്തൻ ജയരാജനാണെന്ന് പിണറായിക്കും അറിയാം. അതുകൊണ്ട് തന്നെ കണ്ണൂരിലെ പാർട്ടിയിലെ ബലപരീക്ഷണത്തിൽ ജയരാജനെ വിട്ട് പിണറായിയും കളിക്കില്ലെന്നാണ് ഇപി ക്യാമ്പിന്റെ പ്രതീക്ഷ. ജയരാജനും കോടിയേരിയും പരസ്പരം കണ്ടാൽ മിണ്ടാത്ത അവസ്ഥയിലാണുള്ളത്. പാർട്ടിയെ വിഭാഗീയതയിൽ നിന്ന് മുക്തനാക്കാൻ ഏറെ കടുത്ത നടപടിയെടുത്തിട്ടുള്ള പിണറായിയും കരുതലോടെ ഇടപെട്ട് പ്രശ്നപരിഹാരം സാധ്യമാക്കുമെന്നാണ് കണ്ണൂരിലെ സിപിഎമ്മിൽ നിഷ്പക്ഷരുടെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്