ആദ്യം എന്റെ പേരിൽ കേസെടുക്കൂ സർ... തോമസ് ഐസക്കിന്റെ ഈ ആവശ്യമെങ്കിലും മുഖ്യമന്ത്രി കേൾക്കുമോ; പാമോലിൻ കേസിൽ പേഴ്സണൽ സ്റ്റാഫിന്റെ കമന്റിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ തോമസ് ഐസക്
തിരുവനന്തപുരം: തോമസ് ഐസക് എം.എൽഎ, ക്ഷുഭിതനാണ്. തന്റെ ലേഖനത്തെ അടിസ്ഥാനാക്കി ആരെങ്കിലും ഫെയ്സ് ബുക്ക് പോസ്റ്റിട്ടാൽ തനിക്കെതിരെ കേസ് എടുക്കണമെന്നാണ് തോമസ് ഐസക്കിന്റെ അഭിപ്രയാം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ വിഷയമെത്തിച്ച് നീതി നേടിയെടുക്കാനാണ് സിപിഐ(എം). കേന്ദ്ര കമ്മറ്റി അംഗമായ തോമസ് ഐസക്കിന്റെ ശ്രമം.
പാമോയിൽ കേസുമായി ബന്ധപ്പെട്ടു മൂന്നു വർഷം മുമ്പു സിപിഐ(എം). മുഖപത്രമായ ദേശാഭിമാനിയിൽ 'ഉമ്മൻ ചാണ്ടിക്ക് ജിജി തോംസന്റെ പ്രത്യുപകാരം' എന്ന തലക്കെട്ടിൽ താനെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി ഫേസ്ബുക്കിൽ അടുത്തിടെ പോസ്റ്റ് ചെയ്ത കുറിപ്പിന്റെപേരിൽ തന്റെ പി.എ: കെ. ജി. ബിജുവിനെതിരേ പൊലീസ് സൈബർ വിഭാഗം കേസെടുത്തതാണ് ഐസക്കിനെ ചൊടിപ്പിച്ചത്.
ഇക്കാര്യം ആദ്യമെഴുതിയ തനിക്കെതിരെ കേസെടുക്കാതെ, ആ വിവരങ്ങളെ അധികരിച്ചു സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ തന്റെ പി.എയ്ക്കെതിരെ കേസെടുക്കുന്നത് ശരിയാണോ എന്നു ബഹുമാന്യനായ ഉമ്മൻ ചാണ്ടി ചിന്തിക്കണമെന്നും 'ആദ്യം എന്റെ പേരിൽ കേസെടുക്കൂ സർ...'എന്നുമാണ് തോമസ് ഐസക്ക് ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചത്.
കേസ് എടുക്കണമെന്ന ആവശ്യവുമുള്ള തോമസ് ഐസക്കിന്റെ പോസ്റ്റ്
പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടി കളിക്കുന്ന കള്ളക്കളികളെക്കുറിച്ച് 2011 സെപ്റ്റംബർ 30ന്റെ ദേശാഭിമാനിയിൽ 'ഉമ്മൻ ചാണ്ടിക്ക് ജിജി തോംസൺറെ പ്രത്യുപകാരം' എന്ന തലക്കെട്ടിൽ ഞാനൊരു ലേഖനമെഴുതിയിരുന്നു. കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചതിനെത്തുടർന്ന് ഈ ലേഖനത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിന്റെ പേരിൽ എന്റെ പിഎ കെ. ജി. ബിജുവിനെതിരെ സർക്കാർ സൈബർ കേസെടുത്തിരിക്കുന്നു.
2005ൽ എ കെ ആന്റണിയിൽ നിന്ന് അധികാരം കൈക്കലാക്കിയപ്പോഴാണ് പാമോയിൽ കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി ആദ്യം തീരുമാനിച്ചത്. പക്ഷേ, കേസ് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ, കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലൻസ് കോടതിയെ ഭരണമൊഴിയുന്നതുവരെ ഇക്കാര്യം അറിയിച്ചതേയില്ല. എന്നാൽ, മറ്റൊരു കാര്യം ചെയ്യാൻ ഉമ്മൻ ചാണ്ടി മറന്നില്ല.
പാമോയിൽ കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നതിന്റെപേരിൽ ജിജി തോംസൺ, പി ജെ തോമസ് എന്നീ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര പേഴ്സണേൽ മന്ത്രാലയം കനത്ത പിഴ ചുമത്താൻ തീരുമാനിച്ചു. ഇവരെ പിഴ ശിക്ഷയിൽ നിന്ന് രക്ഷപെടുത്തുന്നതിനാണ് 2005ൽ ഉമ്മൻ ചാണ്ടി കേസ് പിൻവലിക്കൽ നാടകം നടത്തിയത്. കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ച വിവരം ചീഫ് സെക്രട്ടറി ഒട്ടും താമസിക്കാതെ കേന്ദ്ര പേഴ്സണേൽ മന്ത്രാലയത്തെ അറിയിച്ചു. എന്നാൽ ഏതു കോടതിയെയാണോ ഇക്കാര്യം അറിയിക്കേണ്ടത്, അവിടെ അറിയിച്ചതുമില്ല.
കേസ് പിൻവലിക്കുന്ന കാര്യം വിജിലൻസ് കോടതിയെ അറിയിച്ചാൽ അതിന്റെ ഗുണം കരുണാകരനും കിട്ടും. പാമോയിൽ കേസിൽ നിന്ന് രക്ഷപെടാൻ കോടതികളായ കോടതികളത്രയും കെ. കരുണാകരൻ കയറിയിറങ്ങുന്ന കാലത്താണ് നിർണായകമായ ഈ തീരുമാനം ബന്ധപ്പെട്ട കോടതിയെ അറിയിക്കാതെ ഉമ്മൻ ചാണ്ടി ഒളിച്ചു കളിച്ചത്. ഈ വിവരമാണ്, എന്റെ ലേഖനത്തിൽ ഞാൻ ഉന്നയിച്ചത്.
കേന്ദ്ര വിജിലൻസ് കമ്മിഷണർ സ്ഥാനത്തു നിന്ന് പി ജെ തോമസിനെ നീക്കം ചെയ്തുകൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എച്ച് കപാഡിയ എഴുതിയ വിധിന്യായത്തിലാണ് ഇവർക്കെതിരെയുള്ള ആരംഭിച്ച അച്ചടക്ക നടപടികളുടെ വിശദാംശങ്ങളുള്ളത്.
ഇക്കാര്യം ആദ്യമെഴുതിയ എനിക്കെതിരെ കേസെടുക്കാതെ, ആ വിവരങ്ങളെ അധികരിച്ച് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ എന്റെ പിഎയ്ക്കെതിരെ കേസെടുക്കുന്നത് ശരിയാണോ എന്ന് ബഹുമാന്യനായ ഉമ്മൻ ചാണ്ടി ചിന്തിക്കണം. ആദ്യം എന്റെ
പേരിൽ കേസെടുക്കൂ, സർ...
സൈബർ പൊലീസിന്റെ കേസ് എടുക്കലിന് കാരണമായ ബിജുവിന്റെ പോസ്റ്റ്
പാമോയിൽ കേസ് അട്ടിമറിക്കാൻ ഉമ്മൻ ചാണ്ടി നേരത്തെ കളിച്ച കളികളിൽ കൈയറപ്പു തീർന്ന ഉപജാപകന്റെ കരവിരുതും കൗശലവുമുണ്ടായിരുന്നു. ഇപ്പോൾ ഏതു വിധേനെയും കേസിൽ നിന്നൊഴിവാകാനുള്ള മരണവെപ്രാളമാണ്. കാരണം, ആ കേസ് ഉമ്മൻ ചാണ്ടിയെയും കൊണ്ടേ പോകൂ എന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു..
കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോൾത്തന്നെ കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചതാണ്. പക്ഷേ, അന്നു നടത്തിയത് ഒരു നാടകമായിരുന്നു. ആന്റണിയെ പടിയിറക്കി മുഖ്യമന്ത്രി പദമേറ്റ ശേഷം പാമോയിൽ കേസ് പിൻവലിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം അഭിനയിച്ചിരുന്നു. 2005 ജൂലൈ 19നാണ് കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി മന്ത്രിസഭ തീരുമാനിച്ചത്.
യുഡിഎഫ് സർക്കാർ അധികാരമേറ്റാൽ പാമോയിൽ കേസ് പിൻവലിക്കുമെന്ന നിലപാട് ഉമ്മൻ ചാണ്ടിയുടെ നാവിൽ നിന്ന് ആദ്യം വീണത് 2003 ജൂലൈ 2നാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്നു അദ്ദേഹം. പാമൊലിൻ കേസിനെതിരെ കരുണാകരൻ കോടതികൾ കയറിയിറങ്ങുമ്പോൾ മൗനംപാലിച്ച ഉമ്മൻ ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിൻവലിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്?ജിജി തോംസൺ, പി ജെ തോമസ് എന്നീ ഐഎഎസ് ഉദ്യോഗസ്ഥർ ഈ കേസിൽ യഥാക്രമം അഞ്ചും എട്ടും പ്രതികളാണ്. ഇവർക്ക് കനത്തപിഴ ചുമത്താനുള്ള നടപടികളെടുക്കാൻ കേന്ദ്ര വിജിലൻസ് കമ്മിഷൻ തീരുമാനിച്ചു. ആ വിവരം പേഴ്സണൽ മന്ത്രാലയത്തെ അറിയിച്ചത് 2003 ജൂണിൽ. വിജിലൻസ് കമ്മിഷന്റെ നിർദ്ദേശം നടപ്പാക്കാതിരിക്കാൻ പേഴ്സണൽ മന്ത്രാലയത്തിനു കഴിയില്ല.
പിഴ ശിക്ഷയിൽ നിന്ന് ജിജി തോംസണെ രക്ഷിക്കാൻ അറ്റകൈപ്രയോഗം നടത്തുകയായിരുന്നു, ഉമ്മൻ ചാണ്ടി. കേസ് പിൻവലിക്കാൻ യുഡിഎഫ് സർക്കാർ ഉദ്ദേശിക്കുന്നു എന്ന സന്ദേശം പത്രസമ്മേളനം വഴി അദ്ദേഹം വേണ്ടപ്പെട്ടവർക്കു കൈമാറി. പിഴ ശിക്ഷ ചുമത്താനുള്ള നടപടികൾ കോൾഡ് സ്റ്റോറേജിലായി. പക്ഷേ, കേസ് പിൻവലിക്കാനുള്ള സമ്മർദങ്ങൾക്ക് എ കെ ആന്റണി വഴങ്ങിയില്ല. ആന്റണിയുടെ ഭരണകാലത്ത് കേസ് പിൻവലിക്കപ്പെട്ടതുമില്ല.
ആന്റണിയെ ഇറക്കിവിട്ട് മുഖ്യമന്ത്രിപദം പിടിച്ചെടുത്തതോടെ കാര്യങ്ങൾ എളുപ്പമായി. 2005 ജനുവരി 19നു ചേർന്ന മന്ത്രിസഭ പാമൊലിൻ കേസ് പിൻവലിക്കാൻ തീരുമാനിച്ചു.
പിന്നീടായിരുന്നു, ഉമ്മൻ ചാണ്ടിയുടെ കുതന്ത്രം. കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അക്കാര്യം ആദ്യം അറിയിക്കേണ്ടത് കേസ് പരിഗണിക്കുന്ന കോടതിയെയാണ്. പാമോയിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ. അധികാരമൊഴിയുന്നതു വരെ ആ കോടതിയെ ഇക്കാര്യം ഉമ്മൻ ചാണ്ടി അറിയിച്ചതേയില്ല.
പക്ഷേ, സർക്കാർ ഉത്തരവ് പോലും പുറത്തിറങ്ങും മുമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചവിവരം ഒരു കത്തിലൂടെ കേന്ദ്ര പേഴ്സണേൽ മന്ത്രാലയത്തെ അറിയിച്ചു. 2005 ജനുവരി 24ന്. ആ കത്തിന്റെ അടിസ്ഥാനത്തിൽ ജിജി തോംസൺ, പി ജെ തോമസ് എന്നിവർ പിഴ ശിക്ഷയിൽ നിന്നും വകുപ്പുതല നടപടികളിൽ നിന്നും രക്ഷപെട്ടു.
2005 ജനുവരി 19ന് മന്ത്രിസഭാ യോഗം കഴിഞ്ഞ് പിന്നെയും രണ്ടു മാസം കഴിഞ്ഞാണ് 2005 മാർച്ച് 28നാണ് ഉത്തരവ് പുറത്തിറങ്ങിയത്.
പാമോയിൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പരാതിയുമായി കെ. കരുണാകരൻ കോടതി വരാന്തയിൽ നിൽക്കുന്ന കാലമാണിത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ തീരുമാനത്തിന്റെ ഗുണം കരുണാകരന് കിട്ടണമെങ്കിൽ, ആ വിവരം വിജിലൻസ് കോടതിയെ അറിയിക്കണമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം പാമോയിൽ കേസിന്റെ ഊരാക്കുടുക്കുകളിൽ നിന്ന് കരുണാകരനെ രക്ഷിക്കുകയായിരുന്നില്ല. മറിച്ച് ജിജി തോംസണെ പിഴയിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു.
ജിജി തോംസണിനെ രക്ഷിക്കുക, അതേസമയം കരുണാകരനെ കോടതി വാരാന്തയിൽ തളച്ചിടുക. ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. അതു രണ്ടും നടന്നു. കേസ് പിൻവലിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം വിജിലൻസ് കോടതിയെ അറിയിച്ചില്ലെന്ന് കെ. കരുണാകരൻ പോലും മനസിലാക്കിയത്, പിന്നീട് എൽഡിഎഫ് സർക്കാർ ആ തീരുമാനം പിൻവലിച്ചപ്പോഴായിരുന്നിരിക്കണം....
ദസറ, ദീപാവലി, മകരസംക്രാന്തി തുടങ്ങിയ ആഘോഷവേളകളിൽ കേരളത്തിൽ പാമോയിൽ ഉപഭോഗം കുത്തനെ കൂടുമെന്ന് പ്രധാനമന്ത്രി നരസിംഹ റാവുവിനെ തെറ്റിദ്ധരിപ്പിച്ചാണ് അളവിൽകൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള അനുമതി നേടിയെടുത്തത്. പവർ ആൻഡ് എനെർജി കോർപറേഷൻ വഴി കൂടിയവിലയ്ക്ക് പാമോയിൽ ഇറക്കുമതി ചെയ്തത് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കൂടി അറിഞ്ഞു തന്നെയാണെന്ന് കേസിലെ പ്രതികൾ തീർത്തുപറയുന്നു. കോടതിക്കു മുന്നിലും മാദ്ധ്യമങ്ങൾക്കു മുന്നിലും. അങ്ങനെ ഒടുവിൽ കേസ് കറങ്ങിത്തിരിഞ്ഞ് ഉമ്മൻ ചാണ്ടിയുടെ തലയ്ക്കു മീതെയെത്തി.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണു ശരി. പാമോയിൽ കേസിന്റെ വിചാരണ നടന്നാൽ ആദ്യം കുടുങ്ങുന്നത് ഉമ്മൻ ചാണ്ടിയായിരിക്കും. അതുകൊണ്ടാണ് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കേസ് അട്ടിമറിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. ആ ശ്രമങ്ങൾക്ക് കോടതിയിൽ നിന്നു തന്നെ തിരിച്ചടിയേൽക്കുന്നു. ഒന്നു ചെവിയോർത്താൽ കെ. മുരളീധരന്റെ ചിരി ഉമ്മൻ ചാണ്ടിക്കു കേൾക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്