ആലപ്പുഴ സിപിഎമ്മിൽ പ്രതിരോധവും ആക്രമണവും; വിഎസിനെതിരെ പറഞ്ഞ സുധാകരന് സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ്; വിവാദ പ്രസ്താവനകൾ വേണ്ടെന്ന് നിർദ്ദേശം; അവസരം മുതലാക്കാൻ ഐസക് പക്ഷവും
ആലപ്പുഴ : വിവാദ പ്രസ്താവനയിൽനിന്നും തലയൂരാൻ ജി .സുധാകരൻ പ്രതിരോധത്തിലേക്ക് .സംസ്ഥാന നേതൃത്വത്തിന്റെ ശാസനയും സുധാകരന് ലഭിച്ചുവെന്നാണ് അറിയുന്നത്. കഴിഞ്ഞദിവസം ആലപ്പുഴ പറവൂരിൽ നടന്ന പൊതുപരിപാടിയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെ പരസ്യമായി വിമർശിച്ച അമ്പലപ്പുഴ എം എൽ എയും സി പി എം സംസ്ഥാന സമിതി അംഗവുമായ ജി സുധാകരനെതിരെ ഗ്രുപ്പ് ഭേദമന്യേ നേതാക്കളും പ്രവർത്തകരും രംഗത്തെത്തി.
കേരള ഘടകത്തിൽ ഐക്യം വേണമെന്ന സന്ദേശം കേന്ദ്ര കമ്മറ്റി നൽകിയതിന് അടുത്ത ദിവസമായിരുന്നു പൊതുവേദിയിലെ സുധാകരന്റെ വിമർശനം. ഇതിൽ കേന്ദ്ര നേതൃത്വത്തിനും അമർഷമുണ്ടായി. ഇത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് സുധാകരനോട് വിവാദം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത്. ഇതോടെ ഉൾവലിഞ്ഞ സുധാകരൻ താൻ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയെങ്കിലും ഏറ്റില്ല. മാത്രമല്ല ഇന്നലെ വൈകുന്നേരത്തോടെ ജി സുധാകരനെതിരെ പുന്നപ്ര പറവൂർ മേഖലകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സുധാകരന് ഇതോടെ ജില്ലയിൽ ഐസക്ക് വിഭാഗത്തെയും വി എസ് പക്ഷത്തെയും ഒരുപോലെ നേരിടേണ്ട സാഹചര്യമാണ് വന്നുപെട്ടിട്ടുള്ളത്.
തോമസ് ഐസക്ക് വിഭാഗമാകട്ടെ വീണുകിട്ടിയ അവസരം പാഴാക്കാതെ സുധാകരനെതിര തിരിഞ്ഞു കഴിഞ്ഞു. വി എസ് പക്ഷം വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗുകളുമായി സംസ്ഥാന നേതൃത്വത്തെ കാണാൻ തയ്യാറാകുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടതോടെയാണ് സുധാകരൻ ഇന്നലെ ചുവട് മാറ്റിയത്. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകേണ്ട ഔദ്യോഗിക പക്ഷത്തെ നേതാക്കൾ ഇതോടെ അങ്കലാപ്പിലായി. വി എസ്സിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ കാലുവാരൽ നടക്കുമോയെന്ന അങ്കലാപ്പിലാണിവർ. ഇവരും ഇപ്പോൾ സുധാകര വിരുദ്ധന്മാരായിമാറി. അതേസമയം പാർട്ടിക്കുള്ളിൽ കടുത്ത വിഭാഗീയത നിലനിൽക്കുകയും ബിജെപിയിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ ചേക്കേറുകയും ചെയ്യുന്ന സാഹചര്യത്തിൽ പരസ്യ വിമർശനം പാടില്ലെന്ന് കേന്ദ്രനേതൃത്വം നേരത്തെ നേതാക്കൾക്കും അണികൾക്കും നിർദ്ദേശം നൽകിയിരുന്നു.
ഇതിനെ മറികടന്നാണ് വി എസ്സിനെപോലൊരു നേതാവിനെതിരെ ജി സുധാകരൻ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. നേരത്തെ വി എസ്സിന് അനൂകുല നിലപാട് പുലർത്തുന്നവർ കള്ളുകുടിയന്മാരും സാമൂഹ്യവിരുദ്ധരുമാണെന്നാണ് സുധാകരൻ പറഞ്ഞിരുന്നത്. ഏറെ വിവാദം സൃഷ്ടിച്ച പ്രസ്താവന പിൻവലിച്ച് സാധാരണനില കൈവരിക്കുന്നതിനുമുമ്പേയാണ് മറ്റൊരു വിവാദ പരാമർശവുമായി സുധാകരൻ രംഗത്തെത്തിയത്. താൻ വി എസ്സിന്റെ അകൗണ്ടിൽ രാഷ്ട്രീയ രംഗത്തെത്തിയ ആളല്ലെന്നും കൊതിയും കെറുവും പറയാൻ വി എസ്സിന്റെ ഒപ്പം പോയിട്ടില്ലെന്നും സ്വന്തം നാട്ടിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിച്ച ചരിത്രമുള്ള ആളാണ് വി എസ്സെന്നുമാണ് സുധാകരൻ തട്ടിവിട്ടത്.നേരത്തെ സുധാകരന്റെ അസ്ഥാനത്തുള്ള പ്രയോഗങ്ങൾ പലപ്പോഴും യുവജനവിഭാഗത്തിനും പിടിക്കാതെ വന്നിട്ടുണ്ട്. ഇവരുടെ നീക്കങ്ങളും സുധാകരന് എതിരാണ്. താൻ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ തെരഞ്ഞെടുപ്പിൽ തോറ്റുപോകുമെങ്കിൽ സാരമില്ലെന്ന് വിവാദപരാമർശത്തിനിടയിൽ സുധാകരൻ സൂചിപ്പിച്ചത് ഡി വൈ എഫ് ഐയെ ഉദ്ദേശിച്ചായിരുന്നു. ഏതായാലും സംസ്ഥാന സി പി എം രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വിവാദ പ്രസ്തവാന ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ പടരുകയാണ്.
വിഎസിന്റെ കുടുംബവീടിന് അടുത്തുള്ള പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വികസനപദ്ധതി ഉദ്ഘാടന ചടങ്ങിൽ വി എസ്. അച്യുതാനന്ദൻ പങ്കെടുക്കാത്തതിനെതിരെയായിരുന്നു ജി സുധാകരന്റെ പ്രതിഷേധ പ്രസംഗം. വി.എസിന്റെ കെയറോഫിൽ അല്ല താൻ പാർട്ടിയിൽ ചേർന്ന് പ്രവർത്തനം തുടങ്ങിയതെന്ന തുടക്കത്തോടെയാണ് സുധാകരൻ പറഞ്ഞുതുടങ്ങിയത്. വി.എസിന് ആത്മബന്ധമുള്ള സ്കൂളായതിനാൽ ഗുരുത്വം കാരണമാണ് പ്രതിപക്ഷനേതാവിനെ ക്ഷണിച്ചത്. ഒരാഴ്ചമുമ്പ് അദ്ദേഹം വരില്ളെന്ന് അറിയിച്ചു. ഈ ഭാഗത്തുള്ള ഒരാളാണ് വി.എസിനെ വരാതിരിക്കാൻ പ്രേരിപ്പിച്ചത്. പാർട്ടിയിൽ സ്ഥാനക്കയറ്റത്തിന് വി.എസിന്റെ കാലുതിരുമ്മാൻ പോയ ആളല്ല താൻ. ഇനി വി എസ് വിചാരിച്ചാലൊന്നും പ്രമോഷൻ കിട്ടുകയുമില്ല. വി.എസിന് മുന്നിൽ കൊതിയും നുണയും ഏഷണിയും പറയാൻ ഞാൻ പോയിട്ടില്ല. ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ എന്നെ തോൽപിക്കാൻ ശ്രമിച്ചാലും വിഷമമില്ല. തെരഞ്ഞെടുപ്പിൽ നിൽക്കണമോയെന്ന് തീരുമാനിച്ചിട്ടില്ല.
അതൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നത്. വി.എസിനെ ആക്ഷേപിക്കാനോ അനാദരിക്കാനോ ചീത്തവിളിക്കാനോ ഒന്നും പോയിട്ടില്ല. പാർട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടന്നപ്പോൾ സംഘാടക സമിതിയുടെ ചുമതല നന്നായി നിറവേറ്റി. അപ്പോഴൊന്നും ഞാൻ വി.എസിനെ മോശപ്പെടുത്തിയിട്ടില്ല. ഇത്തരം വിഷയങ്ങൾ ഇല്ലാതിരുന്ന കാലത്തും വി.എസിന്റെ വാർഡിൽ പാർട്ടി 300 വോട്ടിന് തോറ്റിട്ടുണ്ട്. അന്ന് എന്റെ വാർഡിൽ പാർട്ടി 200 വോട്ടിന് ജയിച്ചിട്ടേയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപിക്കാനായിരിക്കും ചിലരുടെ ആഗ്രഹം. നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ നടക്കട്ടെ സുധാകരൻ തുടർന്നു. തോറ്റാലും ഒരു വിഷമവുമില്ല. വി എസ് വലിയ നേതാവാണ്. ഇ.എം.എസ് കഴിഞ്ഞാൽ ഏറെ ബഹുമാന്യനായ നേതാവ്. അദ്ദേഹത്തോട് സ്നേഹവും ബഹുമാനവും എന്നുമുണ്ട്. വി.എസിന് താൽപര്യമില്ലെന്ന് കരുതി ആത്മഹത്യക്കൊന്നും താനില്ല. വി.എസിന്റെ സമയം നോക്കിയാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. എന്നിട്ടും വന്നില്ല. വി.എസിന്റെ വീടിന്റെ മുന്നിലുള്ള റോഡിന്റെ കരാറുകാരൻ എന്തൊക്കെയാണ് കാണിച്ചത്. അയാൾ ഇപ്പോൾ ആ മതിൽക്കെട്ടിന് അകത്തുകാണുമെന്നായിരുന്നു പ്രതികരണങ്ങൾ.
അതേസമയം, സുധാകരന്റെ വിമർശത്തോട് അക്ഷോഭ്യനായാണ് വി എസ് പ്രതികരിച്ചത്. അയാൾ എന്നെ സമീപിക്കുകയോ ക്ഷണിക്കുകയോ ചെയ്തോവെന്ന് നിങ്ങൾ ചോദിച്ചോ എന്നായിരുന്നു വി.എസിന്റെ പ്രതികരണം. അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നും വി എസ് കൂട്ടിച്ചേർത്തു. ഇതോടെയാണ് സംസ്ഥാന നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടത്. രൂക്ഷമായ അഭിപ്രായ പ്രകടനങ്ങളിലൂടെ രംഗം വഷളാക്കാൻ വി എസ് ശ്രമിക്കാത്തതും സുധാകരന് തിരിച്ചടിയായി.
Stories you may Like
- കെ സുധാകരന്റെ അതിജീവനകഥ
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- കെ എസ് ടി എ വേദിയിൽ മുതിർന്ന സഖാവ് നടത്തിയത് രൂക്ഷ വിമർശനം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍