എല്ലാവരും ജോർജ്ജിനെ കൈവിട്ടു; മുന്നണി ഒറ്റക്കെട്ടായി മാണിയുടെ ആവശ്യം അംഗീകരിച്ചു; മുഖ്യമന്ത്രി വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ ചീഫ് വിപ്പിനെ മാറ്റും; ജോർജ്ജിനെ സെക്യുലറായി തുടരാനും അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി കേരളാ കോൺഗ്രസ്; ഇനി അനുനയ ചർച്ചകൾക്കുമില്ല
തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പിസി ജോർജ്ജിനെ മാറ്റണമെന്ന കെഎം മാണിയുടെ ആവശ്യം യുഡിഎഫ് അംഗീകരിച്ചു. മുസ്ലിം ലീഗും മാണിക്ക് പിന്തുണയുമായി എത്തിയതോടെ പിസി ജോർജ്ജിന് അനുകൂലമായി കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയ നീക്കങ്ങൾ പൊളിഞ്ഞു. കേരളാ കോൺഗ്രസിന് നൽകിയ ചീഫ് വിപ്പ് സ്ഥാനത്തിലും മുന്നണി യോഗത്തിനുള്ള പ്രതിനിധികളുടെ കാര്യത്തിലും തീരുമാനം എടുക്കാനുള്ള അവകാശം കേരളാ കോൺഗ്രസിന് ഉണ്ടെന്ന മാണിയുടെ അവകാശവാദം ലീഗ് അംഗീകരിച്ചതോടെയാണ് തീരുമാനം ആയത്. വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മടങ്ങിയെത്തുന്ന വ്യാഴാഴ്ച നടപടി ഉണ്ടാകണമെന്നാണ് മാണിയുടെ ആവശ്യം. അതിനു മുമ്പ് ജോർജ്ജിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ കോൺഗ്രസ് നേതൃത്വം എല്ലാ ശ്രമവും നടത്തും.
എന്നാൽ അപമാനിതനായി യുഡിഎഫിൽ ജോർജ്ജ് തുടരില്ലെന്നാണ് സൂചന. ഇടതു മുന്നണിയിലേക്ക് മാറാനുള്ള എല്ലാ സാധ്യതയും ആരായുന്നുണ്ടെന്ന് ജോർജ്ജിനോട് അടുത്ത വൃത്തങ്ങൾ സൂചന നൽകി. മുഖ്യമന്ത്രിയും കൈവിട്ടാൽ കടുത്ത പ്രതികരണങ്ങൾ ജോർജ്ജ് നടത്തും. അതിന് യുഡിഫിൽ നിന്നുകൊണ്ട് കഴയില്ല. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നത്. കൂറുമാറ്റ നിരോധന നിയമത്തിൽ താൻ വരാതിരിക്കുന്നതിനുള്ള സാധ്യതയും തേടും. അതിനിടെ പൂഞ്ഞാറിൽ വീണ്ടും തെരഞ്ഞെടുപ്പ് എന്ന സാധ്യത പോലും തേടുന്നുണ്ട്. ഇടതു പിന്തുണയുണ്ടെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ പൂഞ്ഞാറുകാർ തന്നെ കൈവിടില്ലെന്നാണ് പിസിയുടെ നിലപാട്. ഏതായാലും നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാനാണ് ജോർജ്ജിന്റെ തീരുമാനം.
ജോർജ്ജിന്റെ കാര്യത്തിൽ ഇന്നും യുഡിഎഫിൽ അനുരജ്ഞന ശ്രമങ്ങൾ നടന്നു. എന്നാൽ വിട്ടുവീഴ്ചകൾക്ക് മാണി തയ്യാറായില്ല. ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും എല്ലാം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. കേരളാ കോൺഗ്രസ് സെക്യൂലർ പുനർജീവിപ്പിച്ച് യുഡിഎഫിന്റെ മുന്നണി യോഗത്തിലെത്താനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. വേഗത്തിൽ തീരുമാനം വേണമെന്നും മാണി പറഞ്ഞു. ഈ ഘട്ടത്തിലാണ് ഗൾഫ് യാത്ര കഴിഞ്ഞ താൻ മടങ്ങിയെത്തും വരെ കാത്തിരിക്കാൻ മാണിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാമെന്ന സൂചനയും നൽകി. പക്ഷേ അടുത്ത വ്യാഴാഴ്ചയ്ക്ക് ശേഷവും മാണി ചീഫ് വിപ്പായി തുടർന്നാൽ കടുത്ത നടപടികൾ കേരളാ കോൺഗ്രസ് എടുക്കുമെന്നും വിശദീകരിച്ചു. മാണിയുടെ നിലപാട് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയേയും മുഖ്യമന്ത്രി അറിയിച്ചു. മാണി പറയുന്നതിനൊപ്പമാണ് തങ്ങളെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞതോടെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജ്ജിന്റെ പുറത്താകൽ സുനിശ്ചിതമായി.
ഒരു പാർട്ടിയുമായി തെറ്റുന്നവരെ ഘടകകക്ഷിയായി അംഗീകരിക്കുന്നത് മോശം കീഴ് വഴക്കമാകും. ഏത് സാഹചര്യത്തിലും അത് അംഗീകരിക്കാൻ കഴിയില്ല. അതിനൊപ്പം ധനമന്ത്രി മാണിയെ അപമാനിക്കുന്ന തരത്തിൽ ജോർജ് പരസ്യപ്രസ്താവനകൾ തുടരുന്നു. അതുകൊണ്ട് കേരളാ കോൺഗ്രസ് സെക്കുലർ ബാനറിൽ ജോർജ്ജിനെ മുന്നണിയിൽ എടുക്കുന്നതിനെ മുസ്ലിംലീഗ് പിന്തുണയ്ക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ മാണിയുടെ നിലപാട് ലീഗും അംഗീകരിക്കും. അതുകൊണ്ട കേരളാ കോൺഗ്രസിന്റെ തീരുമാനത്തിന് വഴങ്ങി തൽക്കാലം ജോർജ്ജിന് സാധാരണ എംഎൽഎയായി തുടരണ്ടി വരുന്ന സ്ഥിതിയാണ് യുഡിഎഫ് നേതൃത്വം ഉണ്ടാക്കുന്നത്. ഇതിന് ജോർജ് വഴങ്ങില്ല. മുന്നണിയിൽ ജോർജ്ജിെ ഉൾക്കൊള്ളാൻ തയ്യാറാകുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളുമില്ല. അങ്ങനെ മാറിയാലും കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്നാണ് മാണിയുടെ നിലപാട്.
പിസി ജോർജ്ജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് അതുകൊണ്ടാണ്. ഇങ്ങനെ നിയമപരമായ പഴുതെല്ലാം അടച്ചാണ് മാണിയുടെ നീക്കം. വെറുമൊരു എംഎൽഎയായി മാത്രം മാണിഗ്രൂപ്പിൽ തുടരാൻ ജോർജ് തയാറാകില്ല. പഴയ സെക്യുലർ പാർട്ടി പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫിൽ നിൽക്കാനാണ് ജോർജിന്റെ ആഗ്രഹം. അക്കാര്യത്തിലായിരുന്നു ഇന്നലെ ചർച്ച നടന്നതും. സ്വയം പാർട്ടിയിൽ നിന്ന് പുറത്തുപോയാൽ കൂറുമാറ്റത്തിൽപ്പെടും. അതറിയാവുന്നതുകൊണ്ടാണ് മാണി ഗ്രൂപ്പ് പുറത്താക്കില്ല എന്ന നിലപാട് സ്വീകരിച്ചത്.
അതേസമയം, ഏതുവിധേനയും മാണിയെക്കൊണ്ട് തന്നെ പുറത്താക്കിക്കാനുള്ള ശ്രമമാണ് ജോർജ് പയറ്റുന്നത്. അതിനായി മാണിയെ പരമാവധി പ്രകോപിപ്പിക്കുന്നുണ്ട്. എന്നാൽ, ഇതിലൊന്നും വഴങ്ങില്ലെന്ന നിലപാടിലാണ് മാണി ഗ്രൂപ്പ്. ജോർജിന്റെ അടവ് ഇനിയും തങ്ങളുടെയടുത്ത് ചെലവാകില്ലെന്നാണ് മാണി ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. അതേസമയം ഇനി ജോർജിന്റെ നീക്കം എന്താണെന്ന് വ്യക്തമല്ല. അടങ്ങിയിരിക്കാൻ എന്തായാലും ജോർജ് തയാറാകില്ല.
എന്നെ ചീഫ്വിപ്പ് സ്ഥാനത്തു നിന്നും മാറ്റാൻ ധാരണയായിട്ടില്ല: പി സി ജോർജ്ജ്
തന്നെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസിൽ ധാരണയായെന്ന വാർത്ത തെറ്റാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ പി.സി.ജോർജ് പറഞ്ഞു. എപ്പോൾ വേണമെങ്കിലും സ്ഥാനമൊഴിയാൻ താൻ തയ്യാറാണെന്നും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് ആവശ്യപ്പെട്ടാൽ ചീഫ് വിപ്പ് സ്ഥാനം രാജിവക്കാമെന്നും മാണിക്ക് രാജി ആവശ്യപ്പെടാൻ ധാർമികമായ അവകാശമില്ലെന്നും ജോർജ്ജ് പറഞ്ഞു.
തന്നെ മാറ്റുന്ന കാര്യത്തിൽ ചർച്ച നടക്കുന്നു എന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. വിദേശത്ത് നിന്ന് വ്യാഴാഴ്ച മടങ്ങിയെത്തിയ ശേഷം തീരുമാനം കൈക്കൊള്ളാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്ന് തനിക്ക് അദ്ദേഹത്തെ കാണാൻ കഴിയുമോയെന്ന് അറിയില്ലെന്നും ജോർജ് പറഞ്ഞു. മാണിയോട് വൈരാഗ്യമൊന്നുമില്ല. എന്നാൽ സ്വഭാവത്തെ കുറിച്ച് പരാതിയുണ്ട്. കളങ്കിതനാണെങ്കിൽ വിശുദ്ധവാരം കഴിയുമ്പോൾ മാണി മാറട്ടെ. താൻ വലിയ നേതാവൊന്നുമല്ല, എന്നാൽ മനസാക്ഷിക്ക് നിരക്കാത്തത് ചെയ്യില്ലെന്നും ജോർജ് പറഞ്ഞു. ഇടുക്കി ലോക്സഭാ സീറ്റ് വേണ്ടെന്ന് പറഞ്ഞത് കെ എം മാണി പറഞ്ഞിട്ടാണെന്നും ജോർജ്ജ് പറഞ്ഞു.
അന്തിമ തീരുമാന മുഖ്യമന്ത്രിയുടേതെന്ന് വി എം സുധീരൻ
പി.സി. ജോർജ് വിഷയത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാ ഇടപെടലുകൾക്കും പാർട്ടിയുടെ പിന്തുണയുണ്ട്. മാണിയുടെയും ജോർജിന്റെയും നിലപാടുകൾ പരിഗണിച്ചാവും തീരുമാനമെന്നും സുധീരൻ പറഞ്ഞു. ജോർജിന്റെ കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. യുഡിഎഫിൽ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ചെന്നിത്തല തൃശൂരിൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍