മകൻ അകാലമൃത്യു വരിച്ചപ്പോൾ എംഎൻ 'ഈശ്വരാ' എന്നു വിളിച്ചു; മാർപ്പാപ്പയുടേത് കമ്മ്യൂണിസ്റ്റ് നിലപാട് അല്ല; ടിവിയുടെ മാനസാന്തരം ചരിത്ര വസ്തുത; ഇടതുപക്ഷത്തെ ദുർബ്ബലമാക്കാൻ ദീപികയിലൂടെ മാർ പവ്വത്തിൽ വീണ്ടും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവായ ടി വി തോമസ് ദൈവവിശ്വാസിയായി കുർബാന കൈക്കൊള്ളാൻ ആഗ്രഹിച്ചിരുന്നുവെന്ന വിവാദ വെളിപ്പെടുത്തൽ ഉണ്ടാക്കിയ കോലാഹലമൊന്നും ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിനെ ബാധിക്കുന്നില്ല. തന്റെ ഭാഗത്തെ ന്യായീകരിച്ചും ടിവിയുടെ മാനസാന്തരം ചരിത്ര വസ്തുതയാണെന്നും വ്യക്തമാക്കി ആർച്ച് ബിഷപ്പിന്റെ അഭിമുഖം ദീപകയിൽ പ്രസിദ്ധീകരിച്ചു.
യാതൊരു ഓർമപ്പിശകുമില്ല. ഉത്തമബോധ്യത്തോടെയാണ് ഇക്കാര്യങ്ങൾ കുടുംബജ്യോതിയിൽ എഴുതിയിട്ടുള്ളത്. അന്നു ചങ്ങനാശേരി അതിരൂപതയുടെ ഹൗസ് പ്രൊക്യുറേറ്ററും ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനുമായ മാർ മാത്യു അറയ്ക്കൽ പിതാവും ലേഖനത്തിൽ പറഞ്ഞിട്ടുള്ള പല സംഭവങ്ങൾക്കും സാക്ഷിയാണെന്നും അഭിമുഖത്തിൽ പവ്വത്തിൽ വിശദീകരിക്കുന്നു. ഇതിനൊപ്പം മറ്റൊരു വിവാദത്തിനും ദീപികയിലൂടെ തുക്കമിടുന്നു. സിപിഐയുടെ മറ്റൊരു പ്രധാന നേതാവായ എംഎൻ ഗോവിന്ദൻ നായരെ കുറിച്ചാണ് അത്. ഗോവിന്ദൻ നായരും ദൈവ വിശ്വാസിയാണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ നീക്കമാണ് ആർച്ച് ബിഷപ്പ് നടത്തുന്നത്.
ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ടിവിയെക്കുറിച്ചുള്ള മറ്റു ചില പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് നേതാക്കൾ ഈശ്വരചിന്ത പ്രകടിപ്പിക്കുന്നത് അപൂർവമൊന്നുമല്ല. തന്റെ മകൻ അകാലമൃത്യു വരിച്ചപ്പോൾ സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻനായർ 'ഈശ്വരാ' എന്നു പറഞ്ഞതിനെക്കുറിച്ചു ദിവംഗതനായ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി എന്നോടു പറഞ്ഞിട്ടുണ്ടെന്ന് അഭിമുഖത്തിൽ വിശദീകരിക്കുന്നു
ദീപിക പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂർണ്ണ രൂപം
ടി.വിയുടെ മാനസാന്തരം ചരിത്ര വസ്തുത
കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.വി. തോമസിന്റെ അന്ത്യകാലത്തെ മാനസാന്തരത്തെക്കുറിച്ച് ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ തന്റെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തലിനെതിരേ ചിലർ ഒച്ചപ്പാടുണ്ടാക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടു മാർ പവ്വത്തിൽ ദീപിക പ്രതിനിധിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽനിന്ന്.
? എന്തുകൊണ്ടാണു പിതാവ് ഇക്കാര്യം ഇതുവരെ പറയാതിരുന്നതും ഇപ്പോൾ പറയുന്നതും.
= ടി.വി. തോമസിന്റെ മാനസാന്തരത്തെക്കുറിച്ച് ഇതിനുമുമ്പും പലപ്പോഴും സംഭാഷണമധ്യേ പറഞ്ഞിട്ടുള്ളതാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങളിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ഇപ്പോൾ ഇതു പറയുന്നതിൽ പ്രത്യേക താത്പര്യമൊന്നുമില്ല. ചങ്ങനാശേരി അതിരൂപതയുടെ കുടുംബ പ്രസിദ്ധീകരണമായ 'കുടുംബജ്യോതി'യിൽ എന്റെ ആത്മകഥാപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുവരുകയാണ്. അതിൽ 1972 കാലഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ കൂട്ടത്തിലാണ് വിദ്യാഭ്യാസസമരത്തെക്കുറിച്ചും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും എഴുതിയത്.
? 1972 കാലഘട്ടത്തെക്കുറിച്ചു മൂന്ന് അധ്യായങ്ങളിലായി വിശദീകരിച്ച് എഴുതാനുണ്ടായ സാഹചര്യം
= ആ കാലഘട്ടം കേരള സഭയെയും സംസ്ഥാനത്തെ വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളെയും സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായിരുന്നു. വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ടു വലിയ പ്രക്ഷോഭങ്ങൾ നടക്കുന്ന സമയം, ചങ്ങനാശേരി അതിരൂപതയുടെ യുവജനപ്രസ്ഥാനമായ യുവദീപ്തിയുടെ പ്രാരംഭകാലം, പാസ്റ്ററൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നിലയ്ക്കൽ തീർത്ഥാടനം ആരംഭിച്ചകാലം അങ്ങനെ പല പ്രത്യേകതകളുമുണ്ടായിരുന്നു. ഇതേക്കുറിച്ചൊക്കെ കഴിഞ്ഞ രണ്ടുലക്കങ്ങളിലായി കുടുംബജ്യോതിയിൽ ലേഖനഭാഗങ്ങൾ വന്നിരുന്നു. നവംബർ ലക്കത്തിലാണ് ഇതിന്റെ മൂന്നാം ഭാഗം ഉൾപ്പെടുത്തിയത്. അതിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചപ്പോഴാണ് അന്നു കേരളത്തിൽ മന്ത്രിയായിരുന്ന ടി.വി. തോമസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയേണ്ടിവന്നത്.
? ഈ വെളിപ്പെടുത്തലുകൾ പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കുമ്പോൾ വന്ന ഓർമപ്പിശകാണെന്നു ചിലർ വിമർശിക്കുന്നുണ്ടല്ലോ
= യാതൊരു ഓർമപ്പിശകുമില്ല. ഉത്തമബോധ്യത്തോടെയാണ് ഇക്കാര്യങ്ങൾ കുടുംബജ്യോതിയിൽ എഴുതിയിട്ടുള്ളത്. അന്നു ചങ്ങനാശേരി അതിരൂപതയുടെ ഹൗസ് പ്രൊക്യുറേറ്ററും ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനുമായ മാർ മാത്യു അറയ്ക്കൽ പിതാവും ലേഖനത്തിൽ പറഞ്ഞിട്ടുള്ള പല സംഭവങ്ങൾക്കും സാക്ഷിയാണ്. വിദ്യാഭ്യാസ സമരം കൊടുമ്പിരിക്കൊണ്ടിരിക്കേ ടി.വി. തോമസ് ചങ്ങനാശേരി അരമനയിലെത്തി. താഴത്തെ നിലയിലുണ്ടായിരുന്ന ഹൗസ് പ്രൊക്യുറേറ്ററെയാണ് ആദ്യം കണ്ടത്. പവ്വത്തിൽ പിതാവിനു ഭീഷണിയുണെ്ടന്നും സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. ഫാ. അറയ്ക്കൽ ടിവിയെ എന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുവന്നു. വിദ്യാഭ്യാസ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞത് അപ്പോഴാണ്.
? ടിവിയുടെ മാനസാന്തരം ഇപ്പോൾ ഏറെ വിവാദമുണ്ടാക്കുന്നത് എന്തുകൊണ്ടാണ്
= ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ടിവിയെക്കുറിച്ചുള്ള മറ്റു ചില പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് നേതാക്കൾ ഈശ്വരചിന്ത പ്രകടിപ്പിക്കുന്നത് അപൂർവമൊന്നുമല്ല. തന്റെ മകൻ അകാലമൃത്യു വരിച്ചപ്പോൾ സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻനായർ 'ഈശ്വരാ' എന്നു പറഞ്ഞതിനെക്കുറിച്ചു ദിവംഗതനായ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി എന്നോടു പറഞ്ഞിട്ടുണ്ട്.
? മാർ പവ്വത്തിലിൽനിന്നു കമ്യൂണിസ്റ്റുകാരെക്കുറിച്ചു നല്ലതൊന്നും കേൾക്കില്ലെന്നു സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ടല്ലോ
=(പുഞ്ചിരിച്ചുകൊണ്ട്) ഇതു വ്യക്തിപരമായ യാതൊരു അഭിപ്രായവ്യത്യാസത്തിന്റെയും കാര്യമല്ല. നടന്ന സംഭവങ്ങൾ പറയുകമാത്രമാണു ഞാൻ ചെയ്തത്. കമ്യൂണിസ്റ്റ് നേതാക്കൾ പലരുമായും നല്ല ബന്ധമുണ്ടായിരുന്നു. ചങ്ങനാശേരി എംഎൽഎയായിരുന്ന കല്യാണകൃഷ്ണൻ നായരുമായി ഉറ്റ ബന്ധമാണുണ്ടായിരുന്നത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐ(എം) നേതാക്കൾ അരമനയിൽ പലപ്പോഴും വന്നിട്ടുണ്ട്. അവർക്ക് ഊഷ്മള സ്വീകരണമാണിവിടെ ലഭിച്ചിട്ടുള്ളത്. എം.എ. ബേബി മകന്റെ വിവാഹം ക്ഷണിക്കാൻ ഈയിടെ വന്നിരുന്നു. വ്യക്തിപരമായ ഇത്തരം ബന്ധങ്ങൾ ആശയപരമായ കാര്യങ്ങളെ സ്വാധീനിക്കില്ല. സഭയ്ക്കു വ്യക്തമായ ബോധ്യങ്ങളും പഠനങ്ങളുമുണ്ട്. വ്യക്തിപരമായി എനിക്കും അത്തരം കാര്യങ്ങളിൽ ഉറച്ച നിലപാടുകളാണുള്ളത്. അതു കമ്യൂണിസ്റ്റ് വിരുദ്ധതയോ മറ്റേതെങ്കിലും കടുംപിടിത്തമോ അല്ല. സത്യത്തോടും നീതിയോടുമുള്ള പ്രതിബദ്ധത മാത്രമാണത്.
? ഫ്രാൻസിസ് മാർപാപ്പയുടെ ചില ദർശനങ്ങളും അഭിപ്രായപ്രകടനങ്ങളും കമ്യൂണിസത്തോട് ആഭിമുഖ്യം കാട്ടുന്നതാണെന്നു പറയുന്നുണ്ടല്ലോ. അതേക്കുറിച്ചു പിതാവിന്റെ അഭിപ്രായമെന്താണ്
= 'ഓപ്ഷൻ ഫോർ ദി പുവർ'' എന്നതു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സഭാനേതൃത്വം സ്വീകരിച്ചിട്ടുള്ള പൊതുനിലപാടാണ്. സഭയുടെ ആഗോള നിലപാടും അതിനോടു പൊരുത്തപ്പെടുന്നതാണ്. പാവപ്പെട്ടവരോടുള്ള ആഭിമുഖ്യത്തെ കമ്യൂണിസമായി കാണാനാവില്ല. താനൊരു സാമ്പത്തിക വിദഗ്ധനല്ലെന്നു മാർപാപ്പ തന്നെ പറഞ്ഞിട്ടുണ്ട്. പാവപ്പെട്ടവർക്കുവേണ്ടിയുള്ള ശബ്ദമാണു മാർപാപ്പയിലൂടെ മുഴങ്ങുന്നത്. അതു മാർക്സിസമല്ലെന്നു മാർപാപ്പ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ടി.വി. തോമസ് തിരുവനന്തപുരത്ത് ആശുപത്രിയിൽ കഴിയുമ്പോഴാണു മാർ ജോസഫ് പവ്വത്തിൽ അദ്ദേഹത്തെ സന്ദർശിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായിരുന്നു അന്ന് അദ്ദേഹം. രോഗി തന്റെ അതിരൂപതാംഗമാണെന്നതിനു പുറമേ, ടി.വി. തോമസിന്റെ ജ്യേഷ്ഠൻ ആലപ്പുഴ പള്ളിയിൽ കൈക്കാരനായിരുന്നുവെന്നതും ടിവിയുടെ മറ്റൊരു ജ്യേഷ്ഠന്റെ പുത്രനായ ടി.സി. വർഗീസ് തന്റെ സഹപാഠിയായിരുന്നുവെന്നതും സഹായമെത്രാൻ ഇത്തരമൊരു സന്ദർശനം നടത്തുന്നതിനു നിമിത്തമായി.
ആശുപത്രിയിൽ ടിവിയുടെ മുറിയിലേക്കു മാർ പവ്വത്തിൽ ഒറ്റയ്ക്കാണു കടന്നുചെന്നത്. രോഗവിവരങ്ങൾ ആരാഞ്ഞശേഷം കുമ്പസാരിക്കാൻ ആഗ്രഹമുണേ്ടാ എന്നു ചോദിച്ചപ്പോഴാണ് അദ്ദേഹം അതിനു താത്പര്യം പ്രകടിപ്പിച്ചതെന്നു മാർ പവ്വത്തിൽ വിശദീകരിച്ചു. '''അത് എനിക്കറിയാം. സമയത്തു ഞാനതു ചെയ്തുകൊള്ളാം''' എന്നു ടിവി പറഞ്ഞതിനെ മറ്റുവിധത്തിൽ ചിലർ വ്യാഖ്യാനിക്കുന്നുണെ്ടങ്കിലും കുമ്പസാരം എന്ന കൂദാശ സ്വീകരിക്കുന്നതിനുള്ള കലർപ്പില്ലാത്ത ആഗ്രഹമാണു ടി വിയുടെ വാക്കുകളിൽ തെളിഞ്ഞുനിന്നതെന്ന കാര്യത്തിൽ മാർ പവ്വത്തിലിനു തെല്ലും സംശയമില്ല.
ഉറച്ച ബോധ്യത്തിൽനിന്നും തെളിഞ്ഞ മനസിൽനിന്നും വരുന്ന വാക്കുകളാണ് മാർ പവ്വത്തലിന്റേത്. താൻ പറയാത്ത പല കാര്യങ്ങളും തന്റേതെന്നു തോന്നിക്കുന്ന രീതിയിൽ പലപ്പോഴും വാർത്തകളിൽ കാണാനിടയായതിൽ പവ്വത്തിൽ പിതാവിനു പരാതിയില്ല. ചില ചാനലുകൾ കുടുംബജ്യോതിയുടെ കവർ പേജിന്റെയും ലേഖനത്തിന്റെയും ക്ലിപ്പിങ്സ് കാണിച്ചതു കഴിഞ്ഞ ലക്കത്തിലേതാണ്. അതിൽ ഈ കാര്യങ്ങളൊന്നുമല്ല പറയുന്നത്. നവംബർ ലക്കം ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്.
മാർ പവ്വത്തിലിന്റെ വാക്കുകൾക്ക് അടിവരയിടുന്നതാണു പ്രമുഖ ദൈവശാസ്ത്രജ്ഞനും ഗ്രന്ഥ കർത്താവും ഈശോസഭ വൈദികനുമായ ഫാ. എ. അടപ്പൂർ നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ. ചില പഴയകാല കമ്യൂണിസ്റ്റ് നേതാക്കളുടെ പുസ്തകങ്ങളിലും ഇക്കാര്യം പരാമർശിക്കപ്പെട്ടിരുന്നു.
രോഗബാധിതനായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുമ്പോൾ ടി.വി. തോമസ് കുമ്പസാരിക്കാനും വിശുദ്ധ കുർബാന സ്വീകരിക്കാനുമുള്ള താത്പര്യം അഡ്വ. ജോർജ് വർഗീസ് കണ്ണന്താനം മുഖേന അറിയിച്ചതായി ഫാ. അടപ്പൂർ പറയുന്നു. പരസ്യമായി അതു ചെയ്യാൻ കമ്യൂണിസ്റ്റ് നേതാവിനു താത്പര്യമില്ലായിരുന്നു. വൈദികനാണെന്നു തിരിച്ചറിയാത്ത വിധത്തിൽ ടിവി കിടക്കുന്ന മുറിയിലെത്തി കുമ്പസാരം കേൾക്കാമെന്നു ഫാ. അടപ്പൂർ സമ്മതിച്ചെങ്കിലും ഈ വിവരം എങ്ങനെയോ പുറത്തറിഞ്ഞതിനെത്തുടർന്നു പാർട്ടിക്കാർ ആശുപത്രിക്കു കാവൽനിന്നു പുറമേനിന്നുള്ളവരുടെ സന്ദർശനം കർശനമായി നിരോധിച്ചതിനാൽ ടിവിക്ക് അന്ത്യാഭിലാഷം നിറവേറ്റാൻ കഴിഞ്ഞില്ലെന്നു ഫാ. അടപ്പൂർ വിശദീകരിക്കുന്നു.
ആലപ്പുഴ ചക്കരക്കടവു പള്ളിയിൽ വികാരിയായിരുന്ന ഓണംകുളം അച്ചന്റെ അടുത്തും കുമ്പസാരിക്കാനുള്ള ആഗ്രഹം ടി.വി. തോമസ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ, പാർട്ടി അന്ന് അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ഇക്കാര്യം ആലപ്പുഴയിലെ ഒരു പഴയകാല കമ്യൂണിസ്റ്റ് നേതാവിന്റെ പുസ്തകത്തിൽത്തന്നെയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്