തീവ്രവാദത്തെ പാലൂട്ടി വളർത്തിയത് സിപിഎമ്മെന്ന് മുസ്ലിം ലീഗ്; നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ., കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകൾ ഒരേ വൃക്ഷത്തിന്റെ വിവിധ ശിഖരങ്ങൾ മാത്രം; ഇവർ ജീവിക്കുന്നത് ഇരവാദ മുദ്രാവാക്യങ്ങളുടെ മറപിടിച്ച് ചില അൽപ്പ വികാരജീവികളുടെ മനസ്സുകളിൽ മാത്രം; സിപിഎമ്മിനെയും പോപ്പുലർ ഫ്രണ്ടിനെയും രൂക്ഷമായി വിമർശിച്ച് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ്
കെ വി നിരഞ്ജൻ
കോഴിക്കോട്:പോപ്പുലർ ഫ്രണ്ട്പോലുള്ള തീവ്രാദ സംഘടനകളെ പാലൂട്ടി വളർത്തിയത് സിപിഎം ആണെന്നും , ഇരവാദ മുദ്രാവാക്യങ്ങളുടെ മറപിടിച്ച് ചില അല്പവികാരജീവികളുടെ മനസ്സുകളിൽ ഇടം പിടിക്കാൻ ഈ തീവ്രവാദിസംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുസ്ലീലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്.എന്നാലും കേരള ജനസംഖ്യയുടെ 27 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളുടെ പൊതുധാരയിൽ വിശ്വാസ്യത നേടിയെടുക്കാൻ പതിറ്റാണ്ടുകളായിട്ടും ഇവർക്കായിട്ടില്ലെന്നും കെപിഎ മജീദ് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:
ഒരേ വൃക്ഷത്തിന്റെ വിവിധ ശിഖരങ്ങൾ മാത്രമാണ് നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ., കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകൾ. പ്രവർത്തിക്കാനുള്ള സൗകര്യത്തിനനുസരിച്ച് ഇക്കൂട്ടർ പലരൂപങ്ങളിൽ പലനാമങ്ങളിൽ മാറുന്നു. തിരുവില്വാമലയിലെ സിദ്ധനെ വധിച്ചതുമുതൽ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകംവരെ പല പേരുകളിലാണ് ഈ തീവ്രവാദസംഘടനയുടെ ഓപ്പറേഷനുകൾ.
കേരളത്തിൽ കഴിഞ്ഞ 20 വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന മേൽസംഘടനകൾക്ക് പൊതുസമൂഹത്തിന്റെ ഹൃദയാന്തരങ്ങളിൽ ഒരുതരത്തിലുള്ള സ്ഥാനവും നേടിയെടുക്കാൻ സാധിച്ചിട്ടില്ലെന്നത് പച്ചയായ യാഥാർഥ്യം മാത്രമാണ്. എങ്കിലും വിരലിലെണ്ണാവുന്ന ഏതാനും മേഖലകളിൽ ഇക്കൂട്ടർക്ക് നേടാനായിട്ടുള്ള തിരഞ്ഞെടുപ്പുവിജയം സിപിഎമ്മിന്റെ തീവ്രവാദത്തോടുള്ള സന്ധിചേരലും അവസരവാദനയവും കൊണ്ടാണ്. ബഹുസ്വരസമൂഹത്തിനും മുസ്ലീങ്ങൾക്കും മുസ്ലിം ലീഗിനുമെതിരേ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിക്കാവുന്ന ചാട്ടവാറായി സിപിഎം. ഈ സംഘടനകളെ ആവുംവിധം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടാണ് തീവ്രവാദത്തിനെതിരേ സിപിഎം. വാചാലരാകുന്നത്. ഇത് ശുദ്ധകാപട്യമല്ലാതെ എന്താണ്? മജീദ് ചോദിക്കുന്നു.
സിപിഎമ്മാണ് ഈ സംഘടനകളെ പാലും തേനും ഊട്ടിവളർത്തുന്നതെന്ന് കഴിഞ്ഞകാല അനുഭവങ്ങൾ നമ്മെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വന്തമായ രാഷ്ട്രീയസംഘടനയും പത്രവും അതിലൂടെ നേടിയെടുക്കുന്ന ബുദ്ധിജീവി പരിവേഷവുംകൊണ്ട് പൊതുസമൂഹത്തിനിടയിൽ മാന്യമായ ഇടം നേടിയെടുക്കാനുള്ള തന്ത്രത്തിന് അരുനിന്നുകൊടുക്കുകയാണ് സിപിഎം. പോലൊരു ഇടതുപക്ഷകക്ഷി ചെയ്യുന്നതെന്നതാണ് പുരോഗമനകേരളത്തിന്റെ ദുഃഖം. കേരളത്തിൽ ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെ നഖശിഖാന്തം എതിർത്തുകൊണ്ടിരിക്കവേ തന്നെ ഇക്കഴിഞ്ഞ ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. കൈമെയ് മറന്ന് പ്രവർത്തിച്ചത് ആർക്കുവേണ്ടിയായിരുന്നുവെന്ന് സിപിഎം. നേതൃത്വം തുറന്നുപറയണം.
സംസ്ഥാനത്ത് മുസ്ലിംലീഗിന്റെ പ്രബലശക്തിയെയും വേരോട്ടത്തെയും തടുത്തുനിർത്താൻ കിട്ടിയ ആയുധമെന്നു കരുതി ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം. തിരഞ്ഞെടുപ്പുകളിൽ ഇവരെ വന്യമായി ഉപയോഗപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും അവർ എസ്.ഡി.പി.ഐ.യെ പരസ്യമായിതന്നെ ഉപയോഗിച്ചു. തദ്ദേശതിരഞ്ഞെടുപ്പുകളിൽ കേവലധാരണയ്ക്കപ്പുറം മുന്നണിബന്ധങ്ങൾ തന്നെ ഉപയോഗിച്ചു. ഇന്നും വിവിധ തദ്ദേശസ്ഥാപനങ്ങളിൽ സിപിഎം. ഈ തീവ്രവാദസംഘടനകളുടെ പിന്തുണയോടെ ഭരിച്ചുകൊണ്ടിരിക്കുന്നു. നിയമസഭയിലെ സിപിഎം. സ്വതന്ത്രർ പലർക്കും തള്ളിപ്പറയാൻ പറ്റാത്തവിധം താങ്ങുംതണലും നൽകുന്നതും ഇപ്പോൾ പാർട്ടിനേതാക്കൾ അപലപിക്കുന്ന തീവ്രവാദികൾക്കാണ്.കൊണ്ടോട്ടി നഗരസഭയിൽ സിപിഎമ്മും എസ്.ഡി.പി.ഐ.യും കൈകോർത്താണ് ചില കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഭരിച്ചത്.
മലപ്പുറം ജില്ലയിലെ പറപ്പൂരിൽ സിപിഎം.-എസ്.ഡി.പി.ഐ.-പി.ഡി.പി.-വെൽൽഫയർപാർട്ടി സാമ്പാർസഖ്യമാണ് ഇപ്പോൾ ഭരണം നടത്തുന്നത്. സിപിഎം. ലോക്കൽ കമ്മിറ്റിയംഗവും മുൻബ്രാഞ്ച് സെക്രട്ടറിയുമായ കാലൊടി ബഷീർ മാസ്റ്ററാണ് പ്രസിഡന്റ്. ഇവിടെ എസ്.ഡി.പി.ഐ.യുടെ അഡ്വ. സൈഫുന്നീസയ്ക്കാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപദവി. വിജയാഹ്ലാദപ്രകടനത്തിൽ സിപിഎം. നേതാക്കൾക്കൊപ്പം എസ്.ഡി.പി.ഐ. നേതാവ് കല്ലൻ അബൂബക്കർ പങ്കെടുത്തത് മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
1995-2000 കാലത്ത് എടരിക്കോട് ഗ്രാമപ്പഞ്ചായത്തിൽ എൻ.ഡി.എഫ്. സുപ്രീംകൗൺസിൽ അംഗമായ വി.ടി. ഇക്രാമുൽഹക്കായിരുന്നു ഇടതുമുന്നണി ഭരണത്തിലെ ആദ്യ രണ്ടരവർഷത്തെ പ്രസിഡന്റ്. ഇപ്പോൾ സിപിഎം. കോട്ടയ്ക്കൽ ഏരിയാ സെക്രട്ടറി അലവിയാണ് പിന്നീട് പ്രസിഡന്റായത്. 2001-ൽ കാവനൂർ പഞ്ചായത്തിൽ സിപിഎം. ഏരിയാ കമ്മിറ്റിയംഗം ശ്രീധരൻ മാസ്റ്റർ പ്രസിഡന്റും എൻ.ഡി.എഫ്. മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി വൈസ് പ്രസിഡന്റുമായിരുന്നു. ഒതുക്കുങ്ങൽ, കണ്ണമംഗലം, എ.ആർ. നഗർ പഞ്ചായത്തുകളിൽ ലീഗ് സ്ഥാനാർത്ഥികൾക്കെതിരേ പരസ്യമായാണ് സിപിഎം.-തീവ്രവാദി കൂട്ടുകെട്ട്. പാലക്കാട് കൊപ്പത്ത് പതിനേഴാം വാർഡിൽ മുസ്ലിംലീഗിനെതിരേ ഇടതുസ്വതന്ത്രൻ വിജയിച്ചത് എസ്.ഡി.പി.ഐ. പിന്തുണയോടെയായിരുന്നു. ഇയാളിപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. ഇവിടെ തിരഞ്ഞെടുപ്പ് കൺവീനറായിരുന്നു എൻ.ഡി.എഫ്. പ്രവർത്തകൻ. തിരുവേഗപ്പുറ അഞ്ചാംവാർഡിൽ ലീഗിനെതിരേ നടന്ന പൊതുയോഗത്തിൽ വേദിപങ്കിട്ടത് എസ്.ഡി.പി.ഐ. ജില്ലാ നേതാവും.
കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് ഏക എസ്.ഡി.പി.ഐ. അംഗം വിജയിച്ചത് സിപിഎം. പിന്തുണയോടെയാണ്. കണ്ണൂർ ജില്ലയിലെ ഇരിട്ടി നഗരസഭയിൽ എസ്.ഡി.പി.ഐ. പിന്തുണയിലാണ് സിപിഎം. വിജയിച്ചത്. പരിയാരം ഗ്രാമപ്പഞ്ചായത്തിലും പിന്തുണ നൽകി. തീവ്രവാദ കൂട്ടുകെട്ടിനെതിരേ സിപിഐ. മലപ്പുറം ജില്ലാകമ്മിറ്റി പ്രമേയം പാസാക്കി. പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി. ഐ.യുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം സിപിഎം. അവരുടെ പക്ഷത്തായിരുന്നു. രണ്ടുകൊല്ലം മുമ്പ് കുറ്റ്യാടിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ നസറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരേ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതിരുന്നതിനെത്തുടർന്ന് പോപ്പുലർ ഫ്രണ്ടുകാരായ പ്രതികൾ പുറത്തിറങ്ങി നടക്കുന്നു. ഒരു ഡസനിലധികം മുസ്ലിം ലീഗ് -യൂത്ത് ലീഗ് പ്രവർത്തകരാണ് പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ.ക്കാരുടെ ആക്രമണങ്ങൾക്ക് ഇരയായത്. ഇരിട്ടിയിൽ ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരിയെ മാരകമായി വെട്ടിപ്പരിക്കേൽപിച്ചു. കടങ്കോട് യൂത്ത്ലീഗ് ഭാരവാഹി ശരീഫിനും സമാനമായി വെട്ടേറ്റു. മുഴുപ്പിലങ്ങാട്, ചെങ്കള, മംഗലപ്പടി, മൊഗ്രാൽ പുത്തൂർ എന്നിവിടങ്ങളിൽ ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ഇന്നും ഈ തീവ്രവാദികളുടെ ആക്രമണത്തിനിരകളായി വേദന തിന്നുകഴിയുന്നു, പലരും ആശുപത്രികൾ കയറിയിറങ്ങുന്നു. പാലക്കാട്ട് ഷൊർണൂരിൽ യൂത്ത്ലീഗ് നേതാവ് ഇബ്രാഹിം മേനക്കത്തെ മാരകമായി വെട്ടിപ്പരിക്കേൽപിച്ചു.
ചളവറ, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ ലീഗ് പ്രവർത്തകർക്ക് നിരന്തരമായി എസ്.ഡി.പി.ഐ.ക്കാരുടെ മർദനമേൽക്കേണ്ടിവരുന്നു. പ്രതികൾക്ക് സായുധ-നിയമ സഹായം നൽകിയും പൊലീസിനെ ഉപയോഗിച്ചും രക്ഷപ്പെടുത്തുക എന്നതാണ് സിപിഎം. ശൈലി. ഇതുതന്നെയാണ് രാഷ്ട്രീയ പാർട്ടിയുടെ ബാനറുപയോഗിച്ച് തീവ്രവാദികൾ ലക്ഷ്യമിട്ടതും ഇടതുപക്ഷത്തെ ഉപയോഗിച്ച് അവർ നേടിയെടുത്തതും. ഇതെല്ലാമുള്ളപ്പോഴാണ് തീവ്രവാദികൾ കൊന്ന 31 രക്തസാക്ഷികളുടെ പട്ടികയുമായി സിപിഎം. നേതാക്കൾ വരുന്നത്.അഭിമന്യു കൊലക്കേസിൽ ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാനാകാത്തതിന് പിന്നിലും ഈ അവിശുദ്ധബന്ധം സംശയിക്കപ്പെടണം. ഹാദിയകേസിൽ കഴിഞ്ഞവർഷം നടന്ന ഹൈക്കോടതി മാർച്ചിലെ പ്രതികളെ ഓടിച്ചിട്ടുപിടിക്കുന്ന സിപിഎമ്മിന്റെ പൊലീസിന് എന്തുകൊണ്ട് ഇതുവരെയും അക്കാര്യം തോന്നിയില്ല. കഠുവ വധക്കേസിലെ വാട്സാപ്പ് ഹർത്താൽ പ്രതികളെ പിടികൂടാതിരുന്നതിനു പിന്നിലും ഈ ബന്ധം തന്നെ. -കെപി എ മജീദ് ലേഖനത്തിൽ വ്യക്തമാക്കി.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്