തദ്ദേശസീറ്റ് കൂടുതൽ വേണം; വിമതന്മാരും കാണരുതെന്ന് വീരൻ; എല്ലാം സമ്മതിച്ച് മുഖ്യമന്ത്രിയും ചെന്നിത്തലയും; ഏപ്രിലിൽ രാജ്യസഭാ സീറ്റും നൽകും; ജെഡിയുവിനെ അനുനയിപ്പിക്കുമ്പോൾ നഷ്ടങ്ങൾ കോൺഗ്രസിന് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വീരേന്ദ്രകുമാറും ജനതാദൾ യുവിന്റെ രണ്ട് എംഎൽഎമാരും യുഡിഎഫിൽ തന്നെ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീരേന്ദ്രകുമാർ നടത്തിയ വിലപേശലുകൾ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചതോടെയാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മലബാറിൽ വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കും. അല്ലാത്ത പക്ഷം മാത്രമേ മുന്നണി വിടുന്നതിനെ കുറിച്ച് ചിന്തിക്കൂ എന്നാണ് വീരേന്ദ്രകുമാർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നൽകിയിരിക്കുന്ന ഉറപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിന് നൽകേണ്ട സീറ്റുകളിൽ ഉടൻ തീരുമാനം ഉണ്ടാകും. അതിനിടെ മലബാർ മേഖലയിൽ വീരേന്ദ്രകുമാറിന് നൽകുന്ന സീറ്റുകൾ കോൺഗ്രസിന്റെ അക്കൗണ്ടിൽ നിന്ന് വേണമെന്ന് മുസ്ലിം ലീഗും മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇടത് മുന്നണിയിൽ ആയിരിക്കെ 700ഓളം തദ്ദേശ സീറ്റുകളിൽ വീരേന്ദ്രകുമാർ വിഭാഗം മത്സരിച്ചിരുന്നു. എന്നാൽ യുഡിഎഫിൽ എത്തിയപ്പോൾ അത് 350 സീറ്റുകളായി. മലബാറിലെ പാർട്ടിയുടെ കരുത്ത് തിരിച്ചറിഞ്ഞ് കൂടുതൽ പേർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കണമെന്നാണ് വീരേന്ദ്രകുമാർ പക്ഷത്തിന്റെ ആവശ്യം. രാജ്യസഭാ സീറ്റിനപ്പറും പാർട്ടി മു്ൻതൂക്കം നൽകുന്നത് അതാണെന്നും മുഖ്യമന്ത്രിയോട് വീരേന്ദ്രകുമാർ വിശദീകരിച്ചിരുന്നു. ഇത് തന്നെയാണ് ഇന്ന് നടന്ന ചർച്ചയിൽ രമേശ് ചെന്നിത്തലയോടും വീരേന്ദ്രകുമാർ ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയെ പോലെ ചെന്നിത്തലയും അംഗീകരിച്ചു. കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി ചർച്ച നടത്തി സീറ്റുകളുടെ എണ്ണത്തിൽ ധാരണയാകും. മുന്നണിയുടെ ജില്ലാ കൺവീനർ സ്ഥാനവും നൽകും. എന്നാൽ കൺവീനർ സ്ഥാനമല്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളാണ് ആവശ്യമെന്ന് വീരേന്ദ്രകുമാർ വിശദീകരിച്ചു.
അതിനൊപ്പം കഴിഞ്ഞ തവണ നിയമസഭാ മത്സരത്തിന് അനുവദിച്ചത് അഞ്ച് സീറ്റുകളാണ്. ഇതിൽ നേമത്ത് ആരും മത്സരിക്കാൻ തയ്യറാകാത്ത സീറ്റാണ്. മുന്നാം സ്ഥാനത്തേക്കും സ്ഥാനാർത്ഥി പോയി. സമാന സ്വഭാവം തന്നെയാണ് എലത്തൂരും ഉണ്ടായിരുന്നത്. വടകരയിൽ ജനതാദൾ പ്രേംനാഥിനെ പാലം വലിച്ചു. ചിറ്റൂർ സീറ്റ് നൽകിയുമില്ല. ഇതെല്ലാം പാർട്ടിയുടെ അടിത്തറ തകർക്കാൻ പോന്ന തീരുമാനമായിരുന്നു. പ്രേംനാഥിനേയും കൃഷ്ണൻകുട്ടിയും പാർട്ടിയെ വിട്ടുപോയത് ഈ സാഹചര്യത്തിലാണ്. അതുകൊണ്ട് തന്നെ വിജയസാധ്യത കൂടുതൽ ഉള്ള സീറ്റുകൾ നിയമസഭാ മത്സരത്തിന് വേണം. അല്ലെങ്കിൽ ഇടതുപക്ഷത്തെ ജനതാദള്ളുമായി താരതമ്യം ചെയ്യുമ്പോൾ ദുർബ്ബലമാണ് തങ്ങളെന്ന തോന്നൽ ജനങ്ങൾക്കുണ്ടാകുമെന്നും വീരേന്ദ്രകുമാർ വിശദീകരിച്ചു. ഇത്തരം കാര്യങ്ങളിലും പരിഹാരമുണ്ടാകും. ഇതോടൊപ്പം ദേശീയ തലത്തിൽ ജനതാപരിവാറിന്റെ യോജിപ്പ് ഉടൻ ഉണ്ടാകില്ലെന്നതും വീരൻ പക്ഷത്തിന് ആശ്വാസമാണ്.
അത്തരമൊരു ലയനമുണ്ടായാൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കേണ്ടി വരും. അല്ലാത്ത പക്ഷം മുന്നണി വിടില്ലെന്നാണ് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും വീരേന്ദ്രകുമാർ നൽകുന്ന ഉറപ്പ്. മന്ത്രിയായ കെപി മോഹനനും എംഎൽഎയായ ശ്രേയംസ്കുമാറിനും ഈ ഘട്ടത്തിൽ മറിച്ചൊരു നിലപാടില്ല. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി സർക്കാരിന് തൽക്കാലത്തേക്ക് ഭീഷണികൾ ഇല്ല. ഇങ്ങനെ വീരേന്ദ്രകുമാറിനായി വിട്ടുവീഴ്ച ചെയ്യുമ്പോൾ നഷ്ടം കോൺഗ്രസിനാകും. സംസ്ഥാന ഭരണത്തെ താങ്ങി നിർത്താനായി കോൺഗ്രസുകാർ മത്സരിച്ച് ജയിക്കുന്ന കോഴിക്കോട് ജില്ലയിലെ സീറ്റുകൾ ജെഡിയുവിന് നൽകേണ്ടി വരും. ഇത് പ്രാദേശീക തലത്തിൽ കോൺഗ്രസിൽ ഭിന്നതയുണ്ടാക്കും. വിമത സ്ഥാനാർത്ഥികളും അവതിരക്കും. ഈ ഭീഷണികളും ജെഡിയു മുന്നിൽ കാണുന്നുണ്ട്. അത്തരം നിലപാടുകൾ ഉണ്ടായാൽ രാഷ്ട്രീയമായ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും വീരേന്ദ്രകുമാർ വ്യക്തമാക്കിയിട്ടുണ്ട്.
പാർട്ടിയെ വേദനിപ്പിക്കുന്ന പാലക്കാട് ലോക്സഭാ സീറ്റിലെ തോൽവിക്ക് പരിഹാരമായി അടുത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ജനതാദൾ (യു)വിന് നൽകാൻ ധാരണയിലെത്തിയതായും സൂചനയുണ്ട്. രാജ്യസഭയിലേക്ക് ഇനി ഒഴിവുകൾ വരുന്നത് അടുത്ത വർഷം ഏപ്രിലിലാണ്. കോൺഗ്രസിന്റെ എ.കെ. ആന്റണി, സിപിഎമ്മിന്റെ കെ.എൻ. ബാലഗോപാൽ, ടി.എൻ. സീമ എന്നിവരുടെ അംഗത്വ കാലാവധിയാണ് പൂർത്തിയാവുന്നത്. ഈ മൂന്ന് സീറ്റിൽ രണ്ടെണ്ണത്തിൽ യു.ഡി.എഫിന് വിജയിക്കാനാവും. എ.കെ. ആന്റണി ഒഴിയുന്ന സീറ്റ് വീണ്ടും അദ്ദേഹത്തിന് തന്നെ നൽകേണ്ടി വരും. സിപിഎമ്മിന് ഒരു സീറ്റിലേ ജയിക്കാനാവൂ. സിപിഎമ്മിൽ നിന്ന് ഒഴിഞ്ഞു കിട്ടുന്ന രണ്ടാമത്തെ സീറ്റ് ജനതാദൾ(യു) വിന് നൽകാമെന്നാണ് വാഗ്ദാനം.
ഈ ഉറപ്പ് കോൺഗ്രസിന്റെ തലപ്പത്തുള്ള മൂന്ന് പേരും ഒന്നിച്ചു നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ സീറ്റൊഴിവ് വരുന്നത് അടുത്ത ഏപ്രിലിലായതിനാൽ അത് വരെയെങ്കിലും ജനതാദൾ (യു)വിന് യു.ഡി.എഫിൽ തുടരേണ്ടി വരും. അപ്പോഴേക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. ആ ഘട്ടത്തിൽ മുന്നണി മാറ്റം പാർട്ടി ആഗ്രഹിച്ചാൽപ്പോലും അസാദ്ധ്യമാവും. ഇതാണ് മുഖ്യമന്ത്രി മനസ്സിൽ കാണുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന സമയത്ത് തന്നെ, പാലക്കാട് സീറ്റിൽ തോറ്റാൽ രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ് ജനതാദളിന് (അന്നത്തെ സോഷ്യലിസ്റ്റ് ജനത ) വാക്കു കൊടുത്തിരുന്നു. ജയസാദ്ധ്യത കുറഞ്ഞ പാലക്കാട് ഏറ്റെടുക്കാൻ മടിച്ചപ്പോഴായിരുന്നു ഈ വാഗ്ദാനം. അത് നേടിയെടുക്കാൻ ഇപ്പോഴത്തെ സമ്മർദ്ദത്തിലൂടെ വീരേന്ദ്രകുമാറിന് കഴിഞ്ഞു എന്നതാണ് വസ്തുത.
ഇതിനൊപ്പം പാലക്കാട് തോൽവിയിൽ യുഡിഎഫ് അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും ചെയ്യും. പാലക്കാട് ഡിസിസി പ്രസിഡന്റിന് സ്ഥാന ചലനവും ഉണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍