പൊതുമരാമത്ത് - ജലസേചന ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് നടപടി എടുക്കാമോ? ചെന്നിത്തല സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന് ആരോപണം; വീണു കിട്ടിയ അവസരം മുതലെടുത്ത് മുഖ്യമന്ത്രിയും; യുഡിഎഫിൽ വീണ്ടും പൊട്ടലും ചീറ്റലും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വകുപ്പ് മന്ത്രിമാർ അറിയാതെ സ്ഥലം മാറ്റിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തരലയുടെ നിലപാടിൽ യുഡിഎഫിനകത്ത് കടുത്ത അമർഷം പുകയുന്നു. വിജിലൻസ് വകുപ്പ് കൈയാളുന്ന ചെന്നിത്തല സൂപ്പർമുഖ്യമന്ത്രി ചമയുന്നു എന്ന ആരോപണം ഉയർത്തിയാണ് ഘടകക്ഷികൾ ഇത്തവണ രംഗത്തെത്തിയത്. അഴിമതി ആരാപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി നടപടി സ്വീകരിച്ചത്. പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർമാരെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.
തങ്ങളുടെ വകുപ്പിന്മേൽ ആഭ്യന്തര വകുപ്പ് കൈകടത്തിയതിൽ മന്ത്രിമാരായ പി.ജെ. ജോസഫും പി.കെ. ഇബ്രാഹിംകുഞ്ഞും മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചതോടെ ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന മുഖ്യമന്ത്രിയും വ്യക്തമാക്കി. നടപടിയെ കുറിച്ച് പരിശോധിക്കണെന്ന ഉമ്മൻ ചാണ്ടി ആഭ്യന്തര വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസിനുള്ളിലും ഗ്രൂപ്പു യുദ്ധങ്ങൾക്ക് പുതിയ തുടക്കമായി. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ നടപടിയാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഐ.എ.എസുകാരല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ആഭ്യന്തര വകുപ്പിന് അധികാരമുണ്ടെന്നതും ശരിയാണ്. പക്ഷേ ബന്ധപ്പെട്ട മന്ത്രിമാരോട് ആലോചിച്ച് നടപടി സ്വീകരിക്കാതിരുന്നതിന്റെ പേരിലാണ് ചെന്നിത്തല വിമർശിക്കപ്പെടുന്നത്.
നേരത്തെ ബാർകോഴ കേസിൽ അടക്കം ചെന്നിത്തലയെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ച കേരളാ കോൺഗ്രസിനെ ചൊടിപ്പിക്കുന്നതാണ് പുതിയ സംഭവം. മന്ത്രിമാർ ചെന്നിത്തല സൂപ്പർ മുഖ്യമന്ത്രി ചമയുന്നു എന്ന ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. യു.ഡി.എഫിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായി ഐ ഗ്രൂപ്പ് നടത്തിയ ഈ നീക്കമായിട്ടാണ് കേരളാ കോൺഗ്രസും മുസ്ലിംലീഗും ഇതിനെ വിലയിരുത്തുന്നത്. തങ്ങളുടെ വകുപ്പുകളിൽപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടിയെക്കുറിച്ച് അറിയിക്കാത്തതിൽ മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞും പി.ജെ. ജോസഫും രോഷത്തിലാണ്. ഇക്കാര്യം ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു.
എന്നാൽ, എൻജിനീയർമാരെ തങ്ങളറിയാതെ സസ്പെൻഡ് ചെയ്തതിലുള്ള പരാതിയല്ല മുഖ്യമന്ത്രിയെ അറിയിച്ചതെന്നും ആഭ്യന്തരവകുപ്പ് നടപടിക്രമങ്ങളിൽ വരുത്തിയ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടുകയാണെന്നുമാണു വിശദീകരണം. ബന്ധപ്പെട്ട വകുപ്പ് അറിയാതെ ആരെയെങ്കിലും സസ്പെൻഡ് ചെയ്താൽ അത് പ്രാബല്യത്തിൽ വരില്ലെന്ന കാര്യം ആഭ്യന്തരവകുപ്പ് മാനിക്കാത്തതും മുഖ്യമന്ത്രിയോടു സൂചിപ്പിച്ചു. അതുകൊണ്ടുതന്നെയാണ് ഇവരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട ഉത്തരവ് ഇതുവരെ ഇറങ്ങാത്തതെന്നും അവർ പറയുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏത് ഉദ്യോഗസ്ഥനെതിരേയും നടപടിയെടുക്കാൻ വിജിലൻസിന് അധികാരമുണ്ടെന്ന് ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. നടപടിക്രമങ്ങളിലെ വീഴ്ചയെക്കുറിച്ചാണു പറയുന്നതെന്നു ഘടകകക്ഷികൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതു
രാഷ്ട്രീയപ്രശ്നമായി വളരാനും യു.ഡി.എഫിലും കോൺഗ്രസിനകത്തും പുതിയ പോർമുഖം തുറക്കാനുമുള്ള സാധ്യതയിലേക്കും വിരൽചൂണ്ടുന്നു. മുമ്പും മന്ത്രി രമേശ് ചെന്നിത്തല തങ്ങളുടെ വകുപ്പുകളിൽ ഇടപെട്ടതും ഇപ്പോൾ പുറത്തുവരുന്നുണ്ട്. എന്നാൽ എതിർപ്പുകളോട് വഴങ്ങില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും. നേരത്തേ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധനീക്കത്തെയും രഹസ്യമായി ഘടകകക്ഷികൾ എതിർത്തിരുന്നു.
ഭരണത്തുടർച്ചയെക്കുറിച്ച് പറയുമ്പോൾ അഴിമതിവിരുദ്ധ നീക്കമില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്നും ഐ ഗ്രൂപ്പ് ചോദിക്കുന്നു. ആസന്നമായ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്. അഭിമുഖീകരിക്കാൻ പോകുന്ന പ്രധാനപ്രശ്നം അഴിമതിയായിരിക്കും. സോളാർ, ബാർക്കോഴ ആരോപണങ്ങളിൽ നിന്ന് രക്ഷനേടാനും അഴിമതി വിരുദ്ധ മുഖം അനിവാര്യമെന്നാണ് ഐ ഗ്രൂപ്പ് നിലപാട്.അതുകൊണ്ടുതന്നെ പൊതുജനങ്ങളുമായി നേരിട്ട് ബാധിക്കുന്ന പല വിഷയങ്ങളും ആയുധമാക്കി മുന്നോട്ടുപോകാനാണു തീരുമാനവും. ഘടകകഷികളുടെ വകുപ്പുകളിൽ മാത്രമല്ല, തങ്ങളുടെ ഗ്രൂപ്പിൽപ്പെട്ട മന്ത്രിമാർ ഭരിക്കുന്ന ആരോഗ്യ, റവന്യൂ വകുപ്പുകളിലും ഇത് നടപ്പാകും.
മാണിക്കെതിരേ പരാതി ലഭിച്ചപ്പോൾ അത് ത്വരിതാന്വേഷണത്തിനു വിട്ടതിനു പിന്നിലും അഴിമതിക്കെതിരാണ് സർക്കാർ എന്ന് അടയാളപ്പെടുത്താൻ കൂടി വേണ്ടിയായിരുന്നു.
എന്നാൽ, യു.ഡി.എഫിന്റെ നിലനിൽപ്പിനായി മാണിയെ രക്ഷിക്കേണ്ടിവരുമെങ്കിലും മറ്റുള്ളവർക്ക് നേരെ സ്വീകരിക്കുന്ന നടപടികളിലൂടെ ബാർക്കോഴ മറികടക്കാനാണു ശ്രമം. ഇതു മുന്നിൽകണ്ടാണ് കഴിഞ്ഞ ഒരാഴ്ചയായി ആഭ്യന്തര മന്ത്രി പൊലീസ് നിയമനങ്ങളിലും സ്ഥലംമാറ്റത്തിലും മറ്റും മാനദണ്ഡങ്ങൾ നിശ്ചയിച്ച് ചില സർക്കുലറുകൾ ഇറക്കിയതും. ഇതിലൂടെ തന്റെ നിലപാട് വ്യക്തമാക്കി ഭരണപരമായ നടപടികളിലൂടെ ഒരു പുതിയ രാഷ്ട്രീയവേദി സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം.
ഈ വേദിയിലേക്ക് വകുപ്പുകൾ സ്വന്തം സാമ്രാജ്യമായി വച്ചിരിക്കുന്ന ഘടകകക്ഷികളെക്കൂടി കൊണ്ടുവരാനാണ് അവർക്കെതിരെയുള്ള നടപടികൾ കർശനമാക്കിയത്. എന്നാൽ ഏകപക്ഷീയമായ ഈ നിലപാടിലേക്ക് വരാൻ മറ്റു മന്ത്രിമാർ തയാറല്ലെന്ന സൂചനയാണുള്ളത്. പക്ഷേ അഴിമതിയായതുകൊണ്ടുതന്നെ ഇതിനെതിരേ പരസ്യനിലപാട് എടുക്കാൻ കഴിയാത്ത വിഷമവും അവർക്കുണ്ട്. അതുകൊണ്ടാണ് സൂക്ഷ്മമായി നടപടിക്രമങ്ങളെയും മാനദണ്ഡങ്ങളെയും കുറിച്ച് പറഞ്ഞ് ഈ നീക്കത്തെ എതിർക്കുന്നതും.
തങ്ങളെയെല്ലാം മോശക്കാരാക്കിയിട്ട് ഒരാൾ മാത്രം മഹാനാകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ടി.ഒ. സൂരജിന്റെ കേസിൽ സ്വീകരിച്ച നടപടിയിലും ലീഗിന് അതൃപ്തിയുണ്ട്. തെറ്റുകാർക്കെതിരേ നടപടി സ്വീകരിക്കാം. എന്നാൽ തങ്ങളെല്ലാം തെറ്റിന്റെ ഭാഗമാണെന്ന് വരുത്തിതീർത്ത് സ്വയം മഹാനാകുന്നത് അംഗീകരിക്കില്ലെന്നാണു ഘടകകക്ഷികളുടെ നിലപാട്.
കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നൽകിയ എട്ട് കോടി രൂപയുടെ കരാറിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ചീഫ് എൻജിനിയർമാരെ സർവീസിൽ നിന്ന് മാറ്റിനിറുത്താൻ വിജിലൻസ് ഡയറക്ടറുടെ ശുപാർശ അനുസരിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉത്തരവിട്ടത്. പൊതുമരാമത്ത് ചീഫ് എൻജിനിയർ പി.കെ. സതീഷ്, ജലവിഭവ വകുപ്പ് എൻജിനിയർ വി.കെ. മഹാനുദേവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലുള്ള പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജാണ് ഒന്നാം പ്രതി.
എട്ടു കോടി രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ നൽകാതെ കരാർ നൽകിയത് നിയമപ്രകാരമല്ലെന്നും സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും പ്രാഥമികാന്വേഷണത്തിൽ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ടെത്തിയിരുന്നു. ഗുരുതര ക്രമക്കേട് ബോദ്ധ്യപ്പെട്ടതിനാൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോൾ ശുപാർശ ചെയ്തതു പ്രകാരമാണ് ചീഫ് സെക്രട്ടറി നടപടിയെടുത്തത്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകുമോ എന്ന തന്റെ ചോദ്യത്തിനും നടപടി വേണമെന്ന മറുപടിയാണ് ലഭിച്ചത്.
കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായിരുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനും പങ്കുണ്ടായിരുന്നെങ്കിലും അദ്ദേഹം നേരത്തേ സസ്പെൻഷനിലായി. ആരോപണവിധേയരായ മറ്റു രണ്ടുപേർ വിരമിക്കുകയും ചെയ്തു.വിജിലൻസിനുള്ള അധികാരമുപയോഗിച്ചാണ് നടപടി ശുപാർശ ചെയ്തത്. ചട്ടവിരുദ്ധമായി എന്തെങ്കിലുമുണ്ടായെന്ന് വ്യക്തമായാൽ പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ുഠണ്ട്.
എന്തായാലും അഴിമതി വിരുദ്ധ നടപടിയുടെ പേരിൽ ആഭ്യന്തര മന്ത്രി വീണ്ടും പോർമുഖം തുറന്നിരിക്കുന്നു എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്