ബാറുടമയുടെ കോഴ ആരോപണം യുഡിഎഫ് രാഷ്ട്രീയത്തിൽ കോളിളക്കമാകുന്നു; അഞ്ച് കോടിയുടെ കോഴ ആരോപണം ഗൂഢാലോചനയെന്ന് കെ എം മാണി; ആരോപണം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്ത്; ടി എൻ പ്രതാപന് രൂക്ഷ വിമർശനം; മാണിക്ക് പിന്തുണയുമായി സുധീരനും കുഞ്ഞാലിക്കുട്ടിയും
തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണം കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറുന്നു. കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെ താൽപ്പര്യത്തോടെയാണ് ബിജു രമേശ് മാണിക്കെതിരെ കോഴ വാങ്ങിയെന്ന ആരോപണം ഉയർന്നുവെന്നതെന്ന അഭിപ്രായെ ഉയർന്നു വന്നതോടെ വിവാദം കോൺഗ്രസ്-കേരളാ കോൺഗ്രസ് ഭിന്നതയെ രൂക്ഷമായി ഘട്ടത്തിലേക്ക് എത്തിക്കുകയാണ്. ആരോപണങ്ങൾ നിഷേധിച്ച് കെ എം മാണിയും മുഖ്യമന്ത്രിയും രംഗത്തെത്തി. വിഷയത്തിൽ പ്രതികരിച്ച ടി എൻ പ്രതാപൻ എംഎൽഎയെ മുഖ്യമന്ത്രി താക്കീത് നൽകുകയും ചെയ്തു.
ബിജു രമേശിന്റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മാണി അവശ്യപ്പെട്ടു. ആരോപണത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ അമ്പത് വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഇന്നുവരെ ആരുടെയങ്കിലും കൈയിൽ നിന്ന് ഒരു രൂപ കൈക്കൂലി വാങ്ങിയിട്ടില്ല. ഈ വയസുകാലത്ത് കൈക്കൂലി വാങ്ങിയിട്ട് എന്തു ചെയ്യാൻ. ആരോപണങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസിനെയും തന്നെയും നിർവീര്യമാക്കാനുള്ള ശ്രമമാണെങ്കിൽ അത് വിലപ്പോവില്ലെന്നും മാണി വ്യക്തമാക്കി.
ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടത്. മുന്നണി മാറ്റം തടയാനുള്ള ശ്രമമാണോയെന്ന് ചോദിച്ചാൽ അതിന്റെ ചേതോവികാരത്തെ കുറിച്ചൊന്നും അറിയില്ല. ആരോപണം കേൾക്കുമ്പാൾ അത്ഭുതമാണ് തോന്നുന്നത്. ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കുകയാണ് വേണ്ടത്. ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും മാണി വ്യക്തമാക്കി.
അതേസമയം കേരള കോൺഗ്രസ് ചെയർമാനും ധനമന്ത്രിയുമായ കെ എം മാണിക്കെതിരെ ഇത്തരം ഒരാരോപണം ഉണ്ടായത് അങ്ങേയറ്റം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ബിജു രമേശ് ആരോപിച്ചത് പോലെ തന്നെ വന്ന് കണ്ടിട്ടില്ലെന്നും ഉണ്ടെങ്കിൽ അത് എവിടെ വച്ച്, എപ്പോൾ എന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.തന്നെ എവിടെ വച്ച് കണ്ടെന്ന് ബിജു രമേശ് പറയണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
50 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് കെ എം മാണി. മാണിക്കെതിരെ ഇതുപോലൊരു വെളിപ്പെടുത്തിയാൽ അത് പൊതുജനങ്ങൾ വിശ്വസിക്കില്ല. ഇക്കാര്യത്തിൽ കെ എം മാണി മറുപടി പറയണമെന്ന് പറഞ്ഞ് ടി എൻ പ്രതാപൻ തെറ്റുകാണിച്ചു. അരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് കോൺഗ്രസ് എംഎൽഎ ടി.എൻ പ്രതാപൻ പ്രതികരിച്ച് വലിയ തെറ്റാണ്.ടി.എൻ പ്രതാപനെ നിയന്ത്രിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും നിയന്ത്രിക്കാൻ തനിക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പറയാൻ പ്രതാപൻ ആരാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. എംഎൽഎ ചെയ്തത് അതീവ ഗുരുതരമായ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൂഡാലോചനയെക്കുറിച്ച് ഉമ്മൻ ചാണ്ടിക്ക് അറിയാമെന്ന് ചീഫ് വിപ്പ് പി.സി ജോർജ്ജ് പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പി.സി ജോർജ്ജ് അത് മാറ്റി പറഞ്ഞിട്ടുണ്ടെന്നും അല്ലെങ്കിൽ അത് മാറ്റിപ്പറയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് തനിക്ക് വ്യക്തമായി അറിയുന്ന സാഹചര്യത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നതാണ് തന്റെ നിലപാടെന്നാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്ക് നൽകിയ സൂചന. എന്നാൽ, അന്വേഷണം സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല. ഇരുമ്പ് മറക്കുള്ളിൽ നിന്ന് രാഷ്ട്രീയപ്രവർത്തനം നടത്തിയ ആളല്ല കെ.എം മാണിയെന്നും അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തലുകൾ നടത്തിയാൽ അത് ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മാണിക്ക് പണം നൽകാൻ പോയത് താനല്ലെന്ന് ബിജു രമേശ് പിന്നീട് പ്രതികരിച്ചു. കോഴ ആരോപണം അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 418 ബാറുകളുടെ ലൈസൻസ് പുതുക്കാൻ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബാർ ഉടമയും അസോസിയേഷൻ നേതാവുമായ ഡോ. ബിജു രമേശ് ഇന്നലെയാണ് ആരോപിച്ചത്. പാലയിൽ മാണിയുടെ വീട്ടിൽവച്ചാണ് പണം കൈമാറിയതെന്നാണ് ആരോപണം. അഞ്ചുകോടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു കോടി മാത്രമാണ് നൽകിയത്. ഇതിനിടെ വി എം സുധീരൻ ഇടപെട്ട് ബാർലൈസൻസ് പുതുക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ബാക്കി തുക നൽകിയാലും ഫലമില്ലെന്ന് വ്യക്തമായി. അതുകൊണ്ടാണ് നാലുകോടി പിന്നീട് നൽകാത്തതെന്നും ബിജു രമേശ് പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങളിൽ ഏതു തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും ബിജു രമേശ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഗൂഢാലോചനക്ക് പിന്നിൽ കോൺഗ്രസ് എ വിഭാഗമാണെന്നുള്ള പി.സി ജോർജ്ജും ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയാണ് ബാർ അസോസിയേഷൻ നേതാവ് ഡോ ബിജു രമേശ് സംസാരിക്കുന്നതെന്ന് കരുതേണ്ടി വരുമെന്നായിരുന്നു പി.സി ജോർജ്ജിന്റെ പ്രതികരണം. അതേസമയം കോഴ ആരോപണം, അറിയാൻ വയ്യാത്ത വിഷയമെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ബാർ ഉടമകൾ തന്നെ പ്രതികരിക്കട്ടെ, അവർ പറയുന്നത് പരസ്പരവിരുദ്ധം. ആരോപണപ്രത്യാരോപണങ്ങൾ പല മന്ത്രിമാരെക്കുറിച്ചുമുണ്ട്, കിംവദന്തികൾ പരത്തരുതെന്നും കോടതിവിധിയിലൂടെ ഇനിയെങ്കിലും നീതി നടപ്പാവട്ടെ എന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ബാർ വിഷയത്തിൽ സർക്കാരിന് സംഭവിച്ചത് വൻപരാജയമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അടച്ച ബാറുകൾ തുറന്നുതരാൻ ധനമന്ത്രി കെ.എം മാണി കൈക്കൂലി വാങ്ങി എന്ന ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചനും പ്രതികരിച്ചു. പ്രശ്നം യുഡിഎഫിൽ ഉന്നയിക്കില്ല. മാണി കൈക്കൂലി വാങ്ങുന്നയാളല്ല. അമ്പത് വർഷത്തെ രാഷ്ട്രീയ പാരമ്പര്യം ഉള്ളയാളാണ് അദ്ദേഹമെന്നും തങ്കച്ചൻ പറഞ്ഞു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ കെ എം മാണിയെ പിന്തുണച്ച് രംഗത്തെത്തി. കെ എം മാണി കോഴ വാങ്ങുമെന്ന് കരുതുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച ആൾക്ക് തന്നെ ഇത് തെളിയിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബിജു രമേശിന്റെ ആരോപണം തള്ളിക്കളഞ്ഞ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. മദ്യനിരോധനത്തിന് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിച്ച നേതാവ് കെ എം മാണി. അദ്ദേഹത്തിനെതിരായ ആരോപണം വിശ്വസിക്കാൻ സാധ്യമല്ലെന്നും സുധീരൻ പറഞ്ഞു. ആരോപണം സത്യമാണെന്ന് തെളിയിക്കേണ്ട ചുമതല ഉന്നയിച്ചവർക്കാണ്. അന്വേഷണം ആവശ്യപ്പെട്ട പ്രതാപന്റെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുധീരൻ പറഞ്ഞു.
ധനമന്ത്രി കെ എം മാണിക്കെതിരായി ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോട്ടയത്തുചേർന്ന നേതൃയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രസ്താവന. വിഷയത്തിൽ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും നടത്തിയ പ്രസ്താവനകൾ സ്വാഗതാർഹമാണ്.
ആരോപണം എങ്ങനെ വന്നെന്ന് അന്വേഷിക്കും. ചില കേന്ദ്രങ്ങൾ കരുതിക്കൂട്ടി ഉന്നയിച്ച ആരോപണമാണിത്. അന്വേഷിക്കേണ്ടത് ആരോപണം ഉന്നയിച്ച ആളെക്കുറിച്ചാണ്. രാഷ്ട്രീയപരമായും നിയമപരമായും ആരോപണത്തെ നേരിടുമെന്ന് നേതാക്കൾ പറഞ്ഞു. കെ എം മാണിയും പി ജെ ജോസഫും പി സി ജോർജും ഉൾപ്പെടെയുള്ള നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍