Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരിക്ക് കൊടുത്ത വാക്ക് എങ്ങനെ മാറ്റും എന്നു ചോദിച്ചു പരുങ്ങി നിന്ന കെ എം മാണിക്ക് പഴുതായത് വിഎസിന്റെ വിമർശനത്തിൽ സിപിഎം പുലർത്തിയ മൗനം; എൽഡിഎഫിലേക്ക് പോയാൽ ജോസഫ് യുഡിഎഫിൽ തുടരുമെന്നും മോൻസും ഉണ്ണിയാടനും അടക്കമുള്ളവർ പാർട്ടി വിട്ടുപോകുമെന്നുമുള്ള സന്ദേശവും തീരുമാനത്തെ സ്വാധീനിച്ചു; മാണിയുടെ മടക്കം ചെങ്ങന്നൂരിലേത് താൽക്കാലിക തീരുമാനം എന്നു പറഞ്ഞ് എൽഡിഎഫിന്റെ പ്രതീക്ഷ നിലനിർത്തി

കോടിയേരിക്ക് കൊടുത്ത വാക്ക് എങ്ങനെ മാറ്റും എന്നു ചോദിച്ചു പരുങ്ങി നിന്ന കെ എം മാണിക്ക് പഴുതായത് വിഎസിന്റെ വിമർശനത്തിൽ സിപിഎം പുലർത്തിയ മൗനം; എൽഡിഎഫിലേക്ക് പോയാൽ ജോസഫ് യുഡിഎഫിൽ തുടരുമെന്നും മോൻസും ഉണ്ണിയാടനും അടക്കമുള്ളവർ പാർട്ടി വിട്ടുപോകുമെന്നുമുള്ള സന്ദേശവും തീരുമാനത്തെ സ്വാധീനിച്ചു; മാണിയുടെ മടക്കം ചെങ്ങന്നൂരിലേത് താൽക്കാലിക തീരുമാനം എന്നു പറഞ്ഞ് എൽഡിഎഫിന്റെ പ്രതീക്ഷ നിലനിർത്തി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പിണറായി സർക്കാറിന്റെ വിലയിരുത്തലാകുമെന്ന് ഇരുപക്ഷത്തെയും നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. മണ്ഡലം നിലനിർത്താൻ സജി ചെറിയാനെ എൽഡിഎഫ് രംഗത്തിറക്കിയപ്പോൾ മറുവശത്ത് യുഡിഎഫ് ഡി വിജയകുമാറിനെയും ബിജെപി ശ്രീധരൻ പിള്ളയെയും മത്സരിപ്പിക്കുന്നു. മൂന്ന് കൂട്ടരും പിന്തുണ തേടി ഇപ്പോൾ കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മുന്നിലെത്തി. എന്നാൽ, ഇതുവരെ മനസു തുറക്കാത്ത മാണി യുഡിഎഫ് സംഘം വീട്ടിലെത്തിയതോടെ മനം മാറ്റി. ഇന്ന് ചേരുന്ന പാർട്ടി യോഗത്തിൽ യുഡിഎഫിന് പിന്തുണക്കാൻ കേരളാ കോൺഗ്രസ് തീരുമാനിക്കുമെന്നാണ് അറിയുന്നത്.

എൽഡിഎഫിലേക്ക് എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് കെ എം മാണി യുഡിഎഫ് വിട്ടത്. ഇതോടെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് സിപിഎം നേതാക്കളെത്തി. കോടിയേരി ബാലകൃഷ്ണനായിരുന്നു ഇക്കൂട്ടരിൽ മുന്നിൽ. എന്നാൽ, മാണിയെ പരിഹസിച്ചു കൊണ്ടും മാണി അധികപ്പറ്റാണെന്നും പരസ്യമായി പറഞ്ഞ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുണ്ടായിരുന്നു. ചെങ്ങന്നൂരിൽ പോലും മാണിയുടെ വോട്ട് വേണ്ടെന്ന് കാനം പറഞ്ഞു. എന്നാൽ, ഈ നിലപാടിനെയും തള്ളിപ്പറഞ്ഞു കൊണ്ടാണ് കോടിയേരി രംഗത്തെത്തിയത്. തന്നെ കണ്ട് പിന്തുണ തേടിയ കോടിയേരിക്ക് മാണി പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇപ്പോൾ പാർട്ടി തീരുമാനം യുഡിഎഫിന് അനുകൂലമാകുമ്പോൾ മാണി എന്തു പറയും ന്നാണ് അറിയേണ്ടത്.

ചെങ്ങന്നൂരിൽ പ്രചരണത്തിന് എത്തിയ വി എസ് അച്യുതാനന്ദൻ മാണിയെ തള്ളിപ്പറഞ്ഞു കൊണ്ടു രംഗത്തെത്തിയിരുന്നു. അതുകൊണ്ട് ചെങ്ങന്നൂരിൽ തങ്ങൾ നിലപാടു മാറ്റുന്നു എന്നു പറഞ്ഞ് മണി യുഡിഎഫിനെ പിന്തുണക്കാനാണ് ഒരുങ്ങുന്നത്. ഈ വിഷത്തിൽ തന്നെ പിന്തുണച്ചു കൊണ്ട് അധികമാരും എത്തിയില്ലെന്ന പരാതിയും മാണിക്കുണ്ട്. വിഎസിന്റെ വിമർശനം ചൂണ്ടിക്കാട്ടി കോടിയേരിയോടു ഒഴിവുകഴിവുകൾ പറയുകയുമാകാം എന്നാണ് മാണി മനസിൽ കാണുന്നത്. വിഎസിന്റെ വിമർശനം കൂടാതെ സിപിഐയുടെ എതിർപ്പും കൂടി കേരളാ കോൺഗ്രസ് തീരുമാനത്തിൽ പ്രതിഫലിക്കും. നേരത്തേ ഉപതിരഞ്ഞെടുപ്പു നടന്ന മലപ്പുറത്തും വേങ്ങരയിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെയാണു മാണി പിന്തുണച്ചത്. അതു ലീഗിനുള്ള പിന്തുണയാണെന്നും യുഡിഎഫിനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്തുണ തേടിക്കൊണ്ടുള്ള കത്തും ലീഗ് നൽകുകയുണ്ടായി.

ചെങ്ങന്നൂരിൽ മത്സരിക്കുന്നതു കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ഡി.വിജയകുമാർ മാണിയെ സന്ദർശിച്ചതൊഴിച്ചാൽ കോൺഗ്രസ് നേതൃത്വം ഔപചാരികമായി അദ്ദേഹത്തെ കണ്ടു പിന്തുണ തേടിയിട്ടില്ല. ഇന്നലെ അതുകൂടിയാണു പാലായിൽ സംഭവിച്ചത്. 2016 ഓഗസ്റ്റിലാണു യുഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞു മാണി മുന്നണി വിട്ടത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ച് അദ്ദേഹത്തിന്റെ പാർട്ടി എൽഡിഎഫിനെ അധികാരത്തിലേറ്റുക കൂടി ചെയ്തതോടെ ബന്ധം തീർത്തും വഷളായി. സിപിഐ എതിർക്കുന്നുവെങ്കിലും എൽഡിഎഫ് ബന്ധത്തിനു മാണി തയാറാകുന്നുവെന്ന സൂചന ശക്തമാകുമ്പോഴാണു ലീഗിന്റെ ഇടപെടലും വഴിത്തിരിവും.

അതേസമയം എൽഡിഎഫിലേക്ക് പോയാൽ മുന്നണിയിൽ വീണ്ടും പിളർപ്പുണ്ടാകുമെന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാമെന്ന തീരുമാനത്തിലേക്ക് മാണി എത്തുക. ഇത് അന്തിമ പിന്തുണയല്ലെന്ന് പറഞ്ഞ് സിപിഎമ്മിനെ പിണക്കാതിരിക്കാനും മാണി ശ്രമിച്ചേക്കും. എൽ.ഡി.എഫിനോടുള്ള നിലപാട് സംബന്ധിച്ച് കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റിയോഗത്തിൽ പി.ജെ. ജോസഫ് വിഭാഗം ഇടതുവിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും അടക്കമുള്ളവർ പാർട്ടി വിട്ടുപോകുമെന്ന സൂചനയും നൽകി. ഇതാണ് യുഡിഎഫ് അനുകൂല നിലപാട് കൈക്കൊള്ളാൻ മാണിയെ പ്രേരിപ്പിച്ചത്.

എൽ.ഡി.എഫിലേക്ക് എത്തിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര സീറ്റ് ലഭിക്കുമെന്ന് ഉറപ്പുണ്ടോയെന്ന ഇവരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അന്ന് മാണി വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് യു.ഡി.എഫിന്റെ മുതിർന്ന നേതാക്കൾ മാണിയെ വീട്ടിൽ പോയി കണ്ടത്. അതേസമയം ഇപ്പോൾ പ്രഖ്യാപിക്കുന്നത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച നിലപാടു മാത്രമാണെന്നാണ് കേരളാ കോൺഗ്രസും വ്യക്തമാക്കുന്നത്.

മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനങ്ങൾ നയപരമായതിനാൽ അതു പിന്നീടേ ഉണ്ടാവുകയുള്ളൂവെന്നും കെ.എം.മാണി പറഞ്ഞു. ഒത്തു തീർപ്പു ഫോർമുലകളൊന്നും ചർച്ചയിലുണ്ടായിട്ടില്ലെന്നും അതിനു സമയമായിട്ടില്ലെന്നും യുഡിഎഫ് നേതാക്കളും മാണിയും ജോസ് കെ. മാണിയും ചർച്ചയ്ക്കുശേഷം അറിയിച്ചു. ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയിൽ ഉയർന്നു. ചെങ്ങന്നൂരിലെ നിലവിലെ തിരഞ്ഞെടുപ്പു സ്ഥിതിഗതികളും ചർച്ചയായി. ഇടതുമുന്നണിയിൽ നിന്നുള്ള എതിർപ്പിന്റെ കാര്യങ്ങളും യുഡിഎഫ് നേതാക്കൾ കെ.എം.മാണിയോടു ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടു തീരുമാനിക്കാൻ രൂപീകരിച്ച മാണിഗ്രൂപ്പിന്റെ പത്തംഗ ഉപസമിതിയാണ് ഇന്ന് പാലായിൽ ചേരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP