രാമൻ ഏത് കോളേജിൽ നിന്നാണ് എഞ്ചിനീയറിങ് ബിരുദം എടുത്തതെന്ന് ചോദിക്കാൻ ധൈര്യം കാട്ടിയ നേതാവ്; ഹിന്ദു എന്ന വാക്കിന്റെ അർത്ഥം മോഷ്ടാവാണെന്ന് പറഞ്ഞത് കേസായപ്പോൾ തിരുത്തിയത് ഹൃദയങ്ങൾ കവരുന്നയാൾ എന്ന് വ്യാഖ്യാനിച്ച്; കട്ട നാസ്തികനായ പെരിയാറിന്റെ കൂടെ ഭഗവദ്ഗീത കത്തിക്കാനും ഹിന്ദിവിരുദ്ധ സമരത്തിനും നേതൃത്വം നൽകിയ വ്യക്തി അധികാരത്തിലെത്തിയപ്പോൾ അതെല്ലാം മറന്നു; കുടുംബമാണ് പാർട്ടി എന്ന് അണ്ണാദുരെ പറഞ്ഞത് പാർട്ടിയാണ് കുടുംബമെന്നാക്കി; കരുണാനിധിയുടെത് വൈരുധ്യങ്ങളുടെ രാഷ്ട്രീയ ജീവിതം
മറുനാടൻ ഡെസ്ക്
ചെന്നൈ: വൈരുധ്യങ്ങളുടെയും വൈപരീത്യങ്ങളുടെയും രാഷ്ട്രീയ ജീവിതം. മുത്തുവേൽ കരുണാനിധി എന്ന കലൈഞ്ജർ കരുണാനിധിയെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ വാചകമാണ്. കട്ട നാസ്തികനായ പെരിയാറിന്റെ കൂടെ ഭഗവദ്ഗീത കത്തിക്കാനും ഹിന്ദിവിരുദ്ധ സമരത്തിനും നേതൃത്വം നൽകിയ, ലാളിത്യത്തിന്റെ പ്രതീകമായ അണ്ണാദുരെയുടെ സന്തതസഹചാരിയുമായ ഒരാളൊക്കെ അങ്ങേയറ്റം പിന്നോക്കമായിരുന്നു തമിഴ്നാടിന്റെ തലപ്പത്ത് എത്തുമ്പോൾ എന്തെല്ലാം പ്രതീക്ഷകൾ ഉണ്ടാകും. പക്ഷേ കരുണാനിധിക്ക് അതൊന്നും പൂർത്തീകരിക്കാനായില്ല. പകരം പെരിയാർ കൾട്ടിന്റെ അടിസ്ഥാനമായ നാസ്തികതയിൽ വെള്ളം ചേർക്കുകയും ഭക്തിയെയും ബ്രാഹ്മണ്യത്തെയും ഡിഎംകെയിലേക്ക് ഒളിച്ചുകടത്തുകയുമായിരുന്നു ഫലത്തിൽ കരുണാനിധി ചെയ്തത്.
പാർട്ടിയാണ് കുടുംബം എന്ന് പറഞ്ഞ അണ്ണാദുരെയുടെ ശിഷ്യന് കുടുംബമാണ് പാർട്ടി എന്ന അവസ്ഥ വന്നു. കരുണാനിധിയുടെ മക്കളെ അംഗീകരിക്കാത്തവർക്ക് പാർട്ടിയിൽ നിലനിൽപ്പില്ലാതെ വന്നു. പെരിയാറും അണ്ണാദുരെയും വെറുത്ത മക്കൾ രാഷ്ട്രീയം കരുണാനിധി തന്നെ അതിശക്തമായി തിരിച്ചുകൊണ്ടുവന്നു. മാർക്സിന്റെ ആരാധകനാണെന്നും ഒരു ഘട്ടത്തിൽ മാർക്സിസ്റ്റുമാണെന്ന് പറഞ്ഞ അതേ കലൈഞ്ജർ തന്നെ പിൽക്കാലത്ത് ഹിന്ദുത്വ ശക്തികളുമായി കൈകോർക്കുന്നത് കാലം കണ്ടു. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ അണ്ണാദുരെയുടെ ശിഷ്യന്റെ പാർട്ടി പിൽക്കാലത്ത് ഒന്നിന് പിറകിൽ എത്ര പൂജ്യങ്ങളുള്ള അഴിമതിയാണെന്ന് സാധാരണക്കാരന് നിശ്ചതമില്ലാത്ത വിധത്തിലുള്ള അഴിമതികളിൽ പെട്ടു. ഒരു വേള വേലുപ്പിള്ള പ്രഭാകരും തമിഴ്പുലികളുമായി കരുണാനധിക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു. ഈ വൈരുധ്യങ്ങളുടെയും അപചയത്തിന്റെയും ഇടയിലും തമിഴ്മക്കൾക്കൊപ്പമാണെന്ന ധാരണ വരുത്താൻ കഴിഞ്ഞതും, അപ്പുറത്ത് ജയലളിതയുടെ നേതൃത്വത്തിൽ സമാനമായ അഴിമതി നടന്നതുമാണ് ഡി എം കെയെ സത്യത്തിൽ നിലനിർത്തിയത്.
എന്നെന്നും അൾക്കൂട്ടത്തിനൊപ്പം
ജയലളിതയും കരുണാനിധിയും തമിഴ് രാഷ്ട്രീയത്തിന്റെ വ്യത്യസ്തവും വിഭിന്നവുമായ മുഖങ്ങളാണ്. ജനങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കാൻ ജയലളിത കരുതലെടുത്തപ്പോൾ കരുണാനിധി കുറേക്കൂടി തുറന്ന സമീപനമാണ് പുലർത്തിയത്. മുഖ്യമന്ത്രിയാണെങ്കിലും അല്ലെങ്കിലും കരുണാനിധി ആദ്യന്തം പാർട്ടിക്കാരനും പത്രപ്രവർത്തകനുമായിരുന്നു. പാർട്ടി പത്രമായ മുരശൊലിയിൽ പാർട്ടി പ്രവർത്തകരോട് സംവദിക്കുന്ന നിത്യേനയുള്ള കുറിപ്പ് എഴുതാതെ കരുണാനിധിയുടെ ദിവസം തുടങ്ങാറില്ല. എഴുതാൻ വയ്യാത്തപ്പോൾ സന്തത സഹചാരിയായ ഷൺമുഖനാഥന് പറഞ്ഞു കൊടുത്താണ് കരുണാനിധി ഈ കുറിപ്പ് തയ്യാറാക്കിയിരുന്നത്. പൊതുജനങ്ങൾക്ക് കരുണാനിധിയെ കാണുന്നതിന് ഒരിക്കലും തടസ്സങ്ങളുണ്ടായിരുന്നില്ല. പത്രക്കാരോട് സംസാരിക്കുന്നതിനും കരുണാനിധി കാലഗണന പട്ടികകൾ തയ്യാറാക്കിയിരുന്നില്ല.
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന നേതാവ്
തീക്ഷ്ണമായ വാക്കുകളായിരുന്നു എക്കാലവും കരുണാനിധിയുടെ ശക്തി. എംജിആറിനെ സൂപ്പർ സ്റ്റാർ ആക്കിയ വെടിമരുന്ന് ആവാഹിച്ചിരുന്നത്് ആ പേനയിൽ ആയിരുന്നു. എന്തിനേയും ഏതിനേയും ചോദ്യം ചെയ്യാൻ ലൈസൻസുള്ള നേതാവായിരുന്നു അദ്ദേഹം സേതുസമുദ്രം പദ്ധതിക്ക് വിഘാതമായി ശ്രീരാമൻ ലങ്കയിലേക്ക് തീർത്തതെന്ന് പറയപ്പെടുന്ന പാലം ഉയർത്തിക്കാട്ടിയവരോട് രാമൻ ഏത് കോളേജിൽ നിന്നാണ് എഞ്ചിനീയറിങ് ബിരുദം എടുത്തതെന്ന് ചോദിക്കാൻ കലൈഞ്ജർക്ക് മാത്രമേ ആവുമായിരുന്നുള്ളു.
ഹിന്ദു എന്ന വാക്കിന്റെ അർത്ഥം മോഷ്ടാവ് എന്നാണെന്ന കലൈഞ്ജറുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഹിന്ദുസംഘടനകൾ കേസ് കൊടുത്തപ്പോൾ കലൈഞ്ജർ പറഞ്ഞത് ഹൃദയങ്ങൾ കവരുന്നയാൾ എന്ന അർത്ഥമാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു. വാക്കുകൾ കൊണ്ട് കളിക്കാൻ ഇത്രമേൽ അറിയാവുന്ന മറ്റൊരു നേതാവ് തമിഴകത്തില്ല.
വിനയായത് പുലി ബന്ധം
തമിഴ്മക്കളുടെ ആവേശം ഉയർത്താനും തമിഴ് ദേശീയത ഉയർത്തിപ്പിടിക്കാനുള്ള കലൈഞ്ജറുടെ ശ്രമങ്ങൾ ഇടക്ക് പുലി പ്രശ്നത്തിൽ തട്ടി വല്ലാതെ പാളുകയും ചെയ്തു. വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കൻ സർക്കാറിനെതിരായ പോരാട്ടങ്ങൾക്ക് തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അനകൂലിച്ചിരുന്നെങ്കിലും രാജീവ് ഗാന്ധി വധത്തോടെ കാര്യങ്ങൾ അട്ടിമറിഞ്ഞു. ഒരു കണക്കാനാണ് അന്ന് കരുണാനിധിയും അദ്ദേഹത്തിന്റെ പഴയ ശിഷ്യനായ വൈകോയും തടിയൂരിയത്. പണ്ട് വേലുപ്പിള്ള പ്രഭാകരൻ നേരിട്ട് വന്ന് തമിഴ്നാട് മൂൻ മുഖ്യമന്ത്രി എംജി രാമചന്ദ്രനുമായി ചർച്ച നടത്തിയതിന്റെ കഥകൾ മറ്റും പറഞ്ഞാണ് കരുണാനിധി ഈ വിഷയത്തെ നേരിട്ടത്.
പെരിയാറിനെയും അണ്ണാദുരെയയും ചവറ്റ് കുട്ടയിലെറിഞ്ഞു
പ്രായോഗിക രാഷ്ട്രീയം പലപ്പോഴും അങ്ങനെയാണ്. അത് തുടങ്ങിയ കാലത്തെ ആശയങ്ങളുമായി പുലബന്ധംപോലും പിന്നീട് ഉണ്ടാകില്ല. പെരിയാറിന്റെ തത്വങ്ങളിൽ നാസ്തികതയും ഭഗവത്ഗീത കത്തിക്കലുമൊക്കെ കലൈഞ്ജർ പണ്ടേ കൈയാഴിഞ്ഞു. ഹിന്ദിവിരുദ്ധത മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. പെരിയാറും അണ്ണാദുരെയും വെറുത്ത മക്കൾ രാഷ്ട്രീയം കരുണാനിധിതന്നെ അതിശക്തമായി തിരിച്ചുകൊണ്ടുവന്നു. മാർക്സിന്റെ ആരാധകനാണെന്നും ഒരു ഘട്ടത്തിൽ മാർക്സിസ്റ്റുമാണെന്ന് പറഞ്ഞ അതേ കലൈഞ്ജർ തന്നെ പിൽക്കാലത്ത് ഹിന്ദുത്വ ശക്തികളുമായി കൈകോർക്കുന്നത് കാലം കണ്ടു
പാർട്ടിയിൽ മകൻ സ്റ്റാലിനാണോ പിൻഗാമിയെന്ന ചോദ്യത്തിന് പിൻഗാമിയെ നാമനിർദ്ദേശം ചെയ്യാൻ ഡി.എം.കെ. ശങ്കരമഠമല്ല എന്ന് കരുണാനിധി പ്രതികരിച്ചത്. പക്ഷേ, കഴകമാണ് കുടുംബം എന്ന അണ്ണായുടെ നിലപാട് കലൈഞ്ജർ പിന്തുടർന്നില്ല. പകരം കുടുംബമാണ് കഴകം എന്ന പ്രതിലോമ സിദ്ധാന്തത്തിലേക്ക് കലൈഞ്ജർ എത്തിച്ചേരുകയും മക്കളായ സ്റ്റാലിൻ, അഴഗിരി, കനിമൊഴി എന്നിവരെ പാർട്ടിയുടെ മുൻനിരയിലേക്ക് കൊണ്ടു വരികയും ചെയ്തു. അധികാരത്തോടുള്ള ആസക്തി ജിവിതസായാഹ്നത്തിലും കലൈഞ്ജർ മറച്ചുവെച്ചില്ല. വീണ്ടും യൗവ്വനം ആവശ്യപ്പെടുന്ന യയാതിയെപ്പോലെ കലൈഞ്ജർ മകൻ സ്റ്റാലിനോട് മുഖ്യമന്ത്രിക്കസേരയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.
ചെന്നൈയിൽ മൈലാപൂരിലുള്ള കാവേരി ആശുപത്രിയിൽ കിടക്കുമ്പോഴും കലൈഞ്ജറുടെ കണ്ണുകൾ സെന്റ് ജോർജ് കോട്ടയിലെ ആ അധികാരപീഠം വിട്ടുപോയിരുന്നില്ല. അവസാന കാലം വരെ അധികാരം കലൈഞ്ജറെ വല്ലാതെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു.
അഴിമതിയുടെ യുപിഎക്കാലം
ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു കരുണാനിധിയുടെത്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് ഇന്ന് എത്രകോടിയുടെ സ്വത്തുണ്ടെന്ന് ചോദിച്ചാൽ ആർക്കും മറുപടി തരാൻ ആകില്ല. സിനിമ നിർമ്മാണം തൊട്ട് മാധ്യമങ്ങൾ വരെ, ആക്രിക്കച്ചവടം തൊട്ട് ഇരുമ്പുരുക്ക് വ്യവസായം വരെ.കരുണാനിധി കുടുംബത്തിന്റെ വകകൾ നീളുകയാണ്.
2004ലെ യുപിഎ സർക്കാറിലെ ഡിഎംകെയുടെ അഴിമതികൾ തീരാക്കളങ്കമാണ് കരുണാനിധി ക്ക് ഉണ്ടാക്കിക്കാടുത്തത്. ഈ അഞ്ചുകൊല്ലക്കാലം ഇന്ത്യയുടെ അച്ചുതണ്ട് കറങ്ങിയത് ഡി.എം.കെയ്ക്ക് ചുറ്റുമായിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിൽ എ. രാജ, കപ്പൽ ഗതാഗതത്തിൽ ടി.ആർ ബാലു, ടെലികോം മന്ത്രാലയത്തിൽ ദയാനിധി മാരൻ .മാരനും രാജയുമൊക്കെ ചേർന്ന് തീർത്ത 2 ജി സ്പെക്ട്രത്തിന്റെ ആ കരിനിഴലിൽ നിനന് ഇപ്പോഴും പുറത്തുകടക്കാൻ ഡി.എം.കെയ്ക്കായിട്ടില്ല.
ഹിറ്റായത് ഒരു രൂപയ്ക്ക് ഒരു കിലോ അരി
ഞെട്ടിപ്പിക്കുന്ന വീഴ്ചകൾക്കിടയിലും കലൈഞ്ജറുടെ പ്ലസ് പോയിന്റുകൾ കാണാതിരിക്കാനാവില്ല. തമിഴകത്ത് എ.ഐ.എ.ഡി.എം.കെ. സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ വേരുകൾ നിളുന്നത് കഴിഞ്ഞ ഡി.എം.കെ. ഭരണകാലത്തിലേക്കാണ്. ഒരു രൂപയ്ക്ക് ഒരു കിലോ അരിയെന്ന കലൈഞ്ജറുടെ പദ്ധതി വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.
പൊതുവിതരണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് ഡി.എം.കെ. സർക്കാർ എടുത്ത നടപടികളും ശ്രദ്ധേയമായിരുന്നു. സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും കലൈഞ്ജറുടെ സർഗ്ഗാത്മക നടപടിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്