മാണിയും ജോസഫും ജോസ് കെ മാണിയും നോക്കി നിൽക്കേ മുൻ എംഎൽഎ മാമ്മൻ മത്തായിയുടെ മകന് നേരേ കൈയേറ്റം; പുതുശേരി - വിക്ടർ പക്ഷങ്ങൾ ചേരിതിരിഞ്ഞപ്പോൾ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പിനിടെ രണ്ടു റൗണ്ട് അടി; നേതാക്കൾക്ക് നേരെയും ആക്രോശം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ജില്ലയിൽ കേരളാ കോൺഗ്രസ് (എം)ലെ വിഭാഗീയത സ്ഥിരം കൈയാങ്കളിയിലേക്ക്. ചെയർമാൻ കെഎം മാണിയെയും ഡെപ്യൂട്ടി ചെയർമാൻ പിജെ ജോസഫിനെയും മറ്റു മുതിർന്ന നേതാക്കളെയും സാക്ഷിയാക്കി ഇന്നലെ നടന്ന കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് യോഗത്തിൽ പൊരിഞ്ഞ അടി. മുൻ എംഎൽഎ മാമ്മൻ മത്തായിയുടെ മകനെ അടിച്ചാണ് കൂട്ടയടിക്ക് തുടക്കമായത്. പ്രശ്നക്കാരെ പുറത്തിറക്കി വിട്ടപ്പോൾ അവിടെയും നടന്നു രണ്ടാം റൗണ്ട് അടി.
ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. പാർട്ടി ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് ഇന്നലെ വൈകിട്ട് മൂന്നിന് ജില്ലാ കമ്മറ്റി ഓഫീസിലാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിൽ പങ്കെടുക്കുന്നതിനായി എംഎൽഎമാരായ കെ.എം മാണി, പിജെ ജോസഫ്, തോമസ് ഉണ്ണിയാടൻ, എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം എന്നിവർ ഉച്ചയ്ക്ക് തന്നെ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നിരുന്നു. ജില്ലാ കമ്മറ്റിയിലേക്ക് 129 പേരുടെ പട്ടികയുമായിട്ടാണ് ഇവർ വന്നത്. അതേ സമയം, നിലവിലുള്ള ജില്ലാ കമ്മറ്റി തയാറാക്കിയ പട്ടികയിൽ 175 പേരെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. പട്ടികയിലെ എണ്ണം കുറയ്ക്കുന്നതിനും തെരഞ്ഞെടുപ്പ് ഐകകണ്ഠ്യേനെയാക്കുന്നതിനുമായി വിക്ടർ ടി തോമസ്-ജോസഫ് എം പുതുശേരി വിഭാഗങ്ങളെ നേതാക്കൾ ചർച്ചയ്ക്കും വിളിച്ചിരുന്നു.
ആദ്യം ഗസ്റ്റ് ഹൗസിലും പിന്നീട് റെസ്റ്റ് ഹൗസിലുമായി രണ്ടു വട്ടം ചർച്ച നടന്നുവെങ്കിലും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല. വിക്ടർ ടി തോമസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി പകരം സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റ് സജി അലക്സിനെയോ, പാർട്ടി സംസ്ഥാന സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കലിനെയോ നിയമിക്കമെന്ന് പുതുശേരി പക്ഷം ആവശ്യപ്പെട്ടു. വിക്ടർ 14 വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതും അവർ ചൂണ്ടിക്കാട്ടി. ഇതും പട്ടികയിലെ എണ്ണത്തിൽ കുറവു വരുത്തുന്നതും അംഗീകരിക്കാൻ വിക്ടർ പക്ഷം തയാറായില്ല. സംസ്ഥാനത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ് നടത്തിയതെന്നും ഇവിടെയും അങ്ങനെ തന്നെയാകണം എന്നാണ് ആഗ്രഹമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന കമ്മറ്റി കൊണ്ടു വന്ന പട്ടിക അംഗീകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ഇക്കാര്യത്തിൽ സമവായത്തിൽ എത്താൻ കഴിയാതെ വന്നതോടെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും അതിന് ഒരു തീയതി നിശ്ചയിക്കാമെന്നും കെഎം മാണി പറഞ്ഞു. ഇതിന് ശേഷം ജില്ലാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾ സമ്മേളന ഹാളിൽ എത്തിയപ്പോഴേക്കും രാത്രി ഏഴു മണിയായിരുന്നു. നേതാക്കൾ വേദിയിൽ കയറിയതിന് പിന്നാലെ, തെരഞ്ഞെടുപ്പ് മാറ്റി വച്ചുവെന്ന് കെഎം മാണി അറിയിച്ചു. സമവായ സാധ്യത മങ്ങിയതു കൊണ്ടാണ് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു. ഇതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് യൂത്ത്ഫ്രണ്ട് നേതാക്കളും ഇവരെ അനുകൂലിക്കുന്നവരും സമ്മേളന ഹാളിലേക്ക് വന്നു.
തങ്ങളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പാർട്ടി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സസ്പെൻഷൻ പിൻവലിക്കാമെന്ന് വേദിയിലുണ്ടായിരുന്ന നേതാക്കൾ അറിയിച്ചു. എന്നാൽ, ഈ വേദിയിൽ വച്ചു തന്നെ പ്രഖ്യാപനം ഉണ്ടാകണമെന്നായി പ്രവർത്തകർ. നിലവിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും മുൻ എംഎൽഎ മാമ്മൻ മത്തായിയുടെ മകനുമായ ദീപു അത് നടക്കില്ലെന്ന് അറിയിച്ചു. പുതുശേരി പക്ഷത്ത് നിന്നുള്ളയാളാണ് ദീപു. ഇതിന് പിന്നാലെ വിക്ടറിനെ അനുകൂലിക്കുന്ന തിരുവല്ലയിൽ നിന്നുള്ള ദളിത് ഫ്രണ്ട് (എം) നേതാവ് രാജു ദീപുവിനെ മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഇതോടെ കൂട്ടയടിയായി. പത്തനംതിട്ട നഗരസഭ വൈസ് ചെയർമാൻ പികെ ജേക്കബിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നു. അടിയുണ്ടാക്കുന്നവർ സമ്മേളന ഹാൾ വിട്ടു പോകണമെന്ന് ജോസ് കെ മാണി എംപി അന്ത്യശാസനം നൽകിയതോടെ കൂട്ടയടിക്ക് വിരാമമായി. പ്രവർത്തകർ ഹാളിന് വെളിയിൽ പോവുകയും ചെയ്തു. തുടർന്ന് നേതാക്കളും സ്ഥലം വിട്ടു. ഇവർ പോയതിന് പിന്നാലെയാണ് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ വീണ്ടും കൂട്ടയടി നടന്നത്. മറ്റു പ്രവർത്തകർ എല്ലാം ചേർന്ന് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ ജോസഫ് എം പുതുശേരിയെ കാലുവാരിയെന്നാരോപിച്ചാണ് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് മാമൻ വട്ടശേരി, സംസ്ഥാന സെക്രട്ടറി വിആർ രാജേഷ്, അഡ്വ സന്തോഷ് ജേക്കബ് എന്നിവരെ സസ്പെൻഡ് ചെയ്തത്. വിക്ടർ പക്ഷക്കാരായ ഇവർ പുതുശേരിയുടെ പരാതി അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ ലഭിച്ചത്. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ കെഎം മാണിക്കും അച്ചടക്ക നടപടി കമ്മറ്റി ചെയർമാൻ ജോയി തോമസിനും നിരവധി തവണ നിവേദനം നൽകിയിരുന്നു. ഉടൻ പിൻവലിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതു വരെ നടപ്പായില്ല. ഇതിന്റെ പേരിൽ മാസങ്ങൾക്ക് മുൻപും ജില്ലാ കമ്മറ്റി യോഗത്തിൽ കൂട്ടത്തല്ല് നടന്നിരുന്നു.
Stories you may Like
- ശേഷിച്ച ഒരാൾ ലീഗുകാരനും: കേരളാ കോൺഗ്രസിന് അതൃപ്തി
- പിണറായിയെ കൂടുതൽ അടുപ്പിക്കാൻ കേരളാ കോൺഗ്രസ്
- ജോസ് കെ മാണി മൂന്ന് ചോദിക്കുന്നത് രണ്ട് സീറ്റു കിട്ടാൻ
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- കേരളാ കോൺഗ്രസ് ബി വിട്ട ജില്ലാ പ്രസിഡന്റ് അടക്കം അഞ്ഞൂറോളം പേർ മാണി ഗ്രൂപ്പിൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍