ഘടകകക്ഷിയാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടില്ലെന്നു മാണിയോടു ജോസഫ്; എല്ലാം സ്റ്റോറികളെന്നു വിശദീകരിച്ചു കെ എം മാണിയും; സീറ്റില്ലെങ്കിൽ ഇടതുപക്ഷത്തേക്കു മാറാനുറച്ചു ഫ്രാൻസിസ് ജോർജും കൂട്ടരും; കേരളാ കോൺഗ്രസിൽ സർവത്ര ആശയക്കുഴപ്പം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അയോഗ്യതാ പ്രശ്നം മാറിയതോടെ കെഎം മാണിയുടെ കേരളാ കോൺഗ്രസിനെ വിടാനുറച്ച് പിജെ ജോസഫ് വിഭാഗത്തിലെ ഒരു കൂട്ടർ നീക്കം തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേരള കോൺഗ്രസ് (എം) പിളർപ്പിലേക്കെന്നാണ് സൂചന. അതിനിടെ മുന്നണിയിൽ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് പി.ജെ.ജോസഫ് മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിന് കാരണം. ഫ്രാൻസിസ് ജോർജ്, കെസി ജോസഫ്, ആന്റണി രാജു എന്നിവർക്ക് സീറ്റ് നൽകാനാവില്ലെന്ന മാണി വിഭാഗത്തിന്റെ നിലപാടാണ് ഇതിന് കാരണം.
അതിനിടെ ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് പിജെ ജോസഫും മുഖ്യമന്ത്രിയും രംഗത്തു വന്നു. മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഘടകകക്ഷിയായി നിൽക്കണമെന്ന ആവശ്യം ജോസഫ് മുന്നോട്ട് വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതിനിടെ പിളർപ്പുമായി ബന്ധപ്പെട്ട വാർത്തകൾ കെഎം മാണിയും നിഷേധിച്ചു. സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും എല്ലാം കൂട്ടായി മാത്രമേ തീരുമാനിക്കൂവെന്നും മാണി പറഞ്ഞു. പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമമെന്നും മാണി ഡൽഹിയിൽ പ്രതികരിച്ചു.
എന്നാൽ നിയമസഭയിൽ വച്ച് പിജെ ജോസഫുമായി സംസാരിച്ചുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്. എന്നാൽ പാർട്ടി വിഷയങ്ങളൊന്നും സംസാരിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നു. അതിനിടെ ജോസഫ് ഗ്രൂപ്പിലെ പിളർപ്പൊഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പിജെ ജോസഫ് എന്നും വ്യക്തമാണ്. ഒത്തുപോകാനാകാത്ത വിധം മാണിയുമായി അകന്നെന്നും മൂന്ന് എംഎൽഎമാരുള്ളതിനാൽ പ്രത്യേക ഘടകക്ഷിയായി പരിഗണിക്കണമെന്നുമാണ് പിജെ ജോസഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
പാർട്ടിക്കകത്തോ മുന്നണിക്കകത്തോ അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പരാതി യുഡിഎഫ് നേതാക്കളുമായി നടത്തിയ അനൗപചാരിക ചർച്ചയിലും ജോസഫ് വിഭാഗം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ അസംതൃപ്തരായ വലിയൊരു വിഭാഗത്തെ പിടിച്ച് നിർത്താനാകില്ലെന്നും ഇത് മുന്നണിക്ക് തിരിച്ചടിയാകുമെന്നുമാണ് പിജെ ജോസഫിന്റെ നിലപാട്. ഇത്തരം വാർത്ത വന്നതോടെ കെഎം മാണി നേരിട്ട് ജോസഫിനെ ഫോണിൽ വിളിച്ചിരുന്നു. ഡൽഹിയിലെ റബ്ബർ വിലത്തകർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ജോസഫ് ഗ്രൂപ്പിൽ നിന്ന് ആരും പങ്കെടുക്കുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് ഇതെന്ന് മാണി വിശദീകരിക്കുകയും ചെയ്തു. അതിനിടെയാണ് പാർട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയെ ജോസഫ് അറിയിച്ചെന്ന അഭ്യൂഹമെത്തിയത്. ഇതോടെയാണ് ജോസഫിനെ മാണി വിളിച്ചത്. എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്നായിരുന്നു പ്രതികരണം.
കെ.എം മാണി രണ്ടു സീറ്റുകൾ മാത്രമേ ജോസഫ് വിഭാഗത്തിന് നൽകൂ എന്ന് വാർത്തകളുണ്ടായിരുന്നു. പാർട്ടി ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് നൽകാനുള്ള മാണി വിഭാഗത്തിന്റെ നീക്കം ജോസഫ് വിഭാഗത്തിന് അംഗീകരിക്കാനും കഴിയില്ല. ഡൽഹിയിൽ നടക്കുന്ന റബ്ബർ സമരത്തിൽ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നപ്പോൾ തന്നെ പാർട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തു വന്നിരുന്നു. അതിന് ശേഷമാണ് ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടത്. എൽ.ഡി.എഫിലേക്ക് പോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് പി.ജെ ജോസഫ് പ്രത്യേക ഘടകകക്ഷിയായി തങ്ങളെ പരിഗണിക്കാൻ സാധിക്കുമോ എന്നറിയാൻ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് അറിയുന്നത്. ഈ കൂടിക്കാഴ്ച ജോസഫ് തന്നെ തള്ളിയതോടെ അഭ്യൂഹങ്ങൾ വേറെ വഴിക്കായി. ജോസഫ് മാണിയെ വിടില്ലെന്നും മാണിയോട് അതൃപ്തിയുള്ള ബാക്കി നേതാക്കൾ മുന്നണി വിടുമെന്നുമാണ് പക്ഷം.
കഴിഞ്ഞ കുറച്ചു നാളുകളായി മാണിയും ജോസഫും തമ്മിൽ അത്ര രസത്തിലല്ല. മാണി ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതിനോട് ജോസഫ് വിഭാഗത്തിനുള്ള വിയോജിപ്പാണ് ഇരുകൂട്ടരും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണം. ബാർ കോഴയിൽ മാണി രാജിവയ്ക്കുമ്പോൾ മന്ത്രിസ്ഥാനം ഒഴിയണമെന്ന് ജോസഫിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജോസഫ് ഇതിന് തയ്യാറായിരുന്നില്ല. അന്നുമുതൽ തുടങ്ങിയതാണ് ഭിന്നത്. ഡൽഹിയിൽ കെ.എം. മാണിയുടെ നേതൃത്വത്തിൽ നടക്കുന്ന ധർണയിൽ ജോസഫ് വിഭാഗം പങ്കെടുത്തില്ല. ഇതോടെ അകൽച്ച കൂടുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണി ഗ്രൂപ്പിൽനിന്ന് മാറി പ്രത്യേക ഘടകകക്ഷിയായി യുഡിഎഫിൽ തുടരാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇത് അംഗീകരിക്കരുതെന്ന് യുഡിഎഫിനോട് മാണിയും ആവശ്യപ്പെടും.
ജോസഫിന് യുഡിഎഫ് വിട്ട് ഇടതുപക്ഷത്തേക്ക് പോകാൻ താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക ഘടകകക്ഷിയാക്കണമെന്ന ആവശ്യം. ഇതിലൂടെ കൂടുതൽ സീറ്റുകൾ വാങ്ങിയെടുക്കാമെന്നാണ് പ്രതീക്ഷ. ഇത് നടന്നില്ലെങ്കിൽ മറുപക്ഷത്തേക്ക് പോകാമെന്നും കണക്ക് കൂട്ടുന്നു. ജോസഫിന്റെ അടുപ്പക്കാർ പലരും ഇടതുപക്ഷവുമായി ചർച്ച നടത്തിയിട്ടുമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണി മാറുന്നുവെന്ന സ്ഥിരം പരാതി ജോസഫിനെതിരെയുണ്ട്. ഇത്തവണ ഇത് ചർച്ചയാകുന്നത് തിരിച്ചടിയാകുമെന്നമാണ് ജോസഫിന്റെ പക്ഷം. അതുകൊണ്ട് തന്നെയാണ് യുഡിഎഫിൽ നിന്ന് മത്സരിക്കാൻ കൂടുതൽ സീറ്റുകൾ വാങ്ങി അവിടെ തന്നെ തുടരാൻ ശ്രമം. ഇത് നടന്നില്ലെങ്കിൽ മാത്രമേ ജോസഫ് മറ്റ് വഴികൾ തേടൂ.
അതിനിടെ നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ കടുത്ത നിലപാടുണ്ടാകുമെന്നാണ് ഫ്രാൻസിസ് ജോർജും കെസി ജോസഫവും ആന്റണി രാജുവും നൽകുന്ന സൂചന. ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴയും കെസി ജോസഫ് കുട്ടനാടോ ചങ്ങനാശ്ശേരിയോ ആന്റണിരാജു തിരുവനന്തപുരത്തെ ഏതെങ്കിലും സീറ്റുമാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ പിജെ ജോസഫിന്റെ പിന്തുണ ഇവർക്ക് കിട്ടിയിരുന്നില്ല. എന്നാൽ യുഡിഎഫിൽ തുടരാമെന്ന സൂചന ഫ്രാൻസിസ് ജോർജിൽ നിന്ന് കിട്ടിയതോടെ ജോസഫ് സമ്മതം മൂളുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരെങ്കിലും മുന്നണിയിൽ നിന്ന് പുറത്തുപോകുന്നത് യുഡിഎഫിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി കൂടുതൽ സീറ്റുകളാണ് ജോസഫിന്റെ ലക്ഷ്യം. നിലവിൽ മൂന്ന് എംഎൽഎമാരാണ് ജോസഫിനുള്ളത്. ഇതിനൊപ്പം മൂന്ന് സീറ്റുകൾ കൂടിയാണ് ജോസഫ് യുഡിഎഫിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
എന്നാൽ യുഡിഎഫ് വിട്ട് ഒരുകളിക്കും ജോസഫ് തയ്യാറല്ല. ഇത് ഫ്രാൻസിസ് ജോർജിനേയും കൂട്ടരേയും അലട്ടുന്നുണ്ട്. അങ്ങനെ വന്നാൽ യുഡിഎഫ് വിട്ട് ഇടതുപാളയത്തിലേക്ക് അവർ മാറും. ഇതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്