മാണിയുടെ വൈരാഗ്യത്തിനു പിന്നിൽ സരിതയുടെ കത്തെന്ന് ജോർജ്; ജോർജ് രാഷ്ട്രീയ വഞ്ചകനെന്ന് ജോസ് കെ മാണി; കത്ത് സോളാർ കേസിൽ തെളിവാക്കണമെന്നു കോടിയേരി: കേരള രാഷ്ട്രീയത്തിൽ വീണ്ടും സോളാർ തരംഗം
പത്തനംതിട്ട: കേരള രാഷ്ട്രീയത്തിൽ വീണ്ടും സോളാർ കത്ത് ചർച്ചയാകുന്നു. ജയിലിൽ വച്ച് സരിതാ എസ് നായർ എഴുതിയെന്ന പരാമർശവുമായി കത്തിന്റെ കൂടുതൽ ഭാഗങ്ങൾ പുറത്തുവരുന്നതോടെ വിവാദം കത്തുകയാണ്. അതിനിടെ ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് ചീഫ് വിപ്പ് പിസി ജോർജിനെ കടന്നാക്രമിച്ച് സരിതയും രംഗത്ത് വന്നു. പ്രചരിക്കുന്നത് തന്റെ കത്തല്ലെന്നാണ് സരിതയുടെ വാദം. അതിനിടെ ബ്ലാക്ക് മെയിൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ജോസ് കെ മാണിയും നിലപാട് എടുക്കുന്നു. ഏതായാലും സരിതയുടെ കത്തിലും ജോർജിന് നേരെയാണ് സംശയമുന നീളുന്നത്. കത്ത് പുറത്തുവിട്ടത് താനല്ലെന്ന് ആർ ബാലകൃഷ്ണ പിള്ളയും വ്യക്തമാക്കി. നേരത്തെ പിള്ളയാകാം കത്ത് പുറത്ത് വിട്ടതെന്ന സൂചനയുമായി ജോർജ് വാർത്താ സമ്മേളനം നടത്തിയിരുന്നു.
ജോസ് കെ മാണിയെ കുടുക്കാനാണ് സോളാർ കത്ത് പുറത്ത് വിട്ടതെങ്കിൽ ഇന്ന് ചാനലുകളിൽ വന്നത് കോൺഗ്രസ് നേതാക്കൾക്ക് എതിരായ ആക്ഷേപങ്ങളാണ്. തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് കത്തിൽ സരിത വിശദീകരിക്കുന്നതായാണ് കത്തിലുള്ളത്. ഇതിനിടെയാണ് കത്ത് വ്യാജമാണെന്ന ആരോപണവുമായി സരിതാ എസ് നായർ രംഗത്ത് എത്തിയത്. തന്റെ പേരിൽ പുറത്തുവന്ന വിവാദ കത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് സരിതാ.എസ്.നായർ പറഞ്ഞു. കത്ത് വ്യാജമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കുമെന്നും പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ അവർ പറഞ്ഞു.
തന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വലിച്ചിഴക്കുകയാണെന്നും സരിത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കത്തിനെ കുറിച്ചുള്ള അന്വേഷണം സ്വാഗതം ചെയ്യുന്നു. അങ്ങനെയെങ്കിലും സത്യം പുറത്തുവരട്ടെ. കത്ത് സംബന്ധിച്ച് മാദ്ധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണ്. ജോസ്.കെ മാണിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ആരോപണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും സരിത വ്യക്തമാക്കി. ക്ഷോഭത്തോടെയാണ് മാദ്ധ്യമ പ്രവർത്തകരെ നേരിട്ടത്. താൻ ഒരു നേട്ടവുമുണ്ടാക്കിയില്ലെന്നും പറഞ്ഞു. പി സി ജോർജ്ജിന് താൻ കത്ത് കൈമാറിയിട്ടില്ല. പി.സി ജോർജ്ജ് വ്യാജമായി തയ്യാറാക്കിയ കത്താണ് പുറത്തുവന്നത്. ജോസ് കെ മാണിയെ ഒരിക്കൽ മാത്രമാണ് കണ്ടിട്ടുള്ളത്. കോട്ടയത്ത് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ മറ്റുള്ളവരോടൊപ്പം പോയിരുന്നു. അതല്ലാതെ ജോസ് കെ മാണിയെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. ആരുടേയും രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി ബലിയാടാകാൻ ഇല്ല. അതുകൊണ്ട് തന്നെ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് ഇല്ലെന്നും സരിതാ നായർ പറഞ്ഞു.
താൻ എഴുതിയ യഥാർഥ കത്ത് ഇന്നു വൈകിട്ട് പുറത്തുവിടും. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കത്ത് തന്റേതല്ലെന്നും അതു തന്റെ കൈപ്പടയല്ലെന്നും തെളിയിക്കാനാണിതെന്ന് സരിത പറഞ്ഞു. എന്നാൽ കത്തിലെ ഉള്ളടക്കം ആരേയും കാണിക്കില്ല. കത്തിനെക്കുറിച്ച് സിബിഐ അന്വേഷിക്കട്ടെ. കത്തിനു പിന്നിൽ പി.സി.ജോർജാണെന്ന് 80 ശതമാനം വിശ്വസിക്കുന്നു. കത്തിന്റെ പേരിൽ വിലപേശിയിട്ടില്ലെന്നും സരിത പറഞ്ഞു. പി.സി. ജോർജ് പറഞ്ഞതിൽ ഒരു വാസ്തവുമില്ലെന്നും സരിത കൂട്ടിച്ചേർത്തു. ജോർജിനെ താൻ കണ്ടിരുന്നു. ഒരു രാഷ്ട്രീയ നേതാവു പറഞ്ഞതനുസരിച്ചാണ് കണ്ടത്. തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് സംശയിച്ചു. അതിനാൽ സഹകരിച്ചില്ലെന്നും സരിത പറഞ്ഞു. ഈ ഗൂഢാലോചനയിൽ പങ്കെടുത്തവർ ആരായാലും അവരെ പൊതുമധ്യത്തിൽ കൊണ്ടുവരും. കത്തിനു പിന്നിൽ വ്യക്തിതാത്പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് സരിത പറഞ്ഞു.
ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിന്റെ അവസാന ഇര താനാവട്ടെയെന്ന് ജോസ്.കെ.മാണി പറഞ്ഞു. ഹിഡൺ അജണ്ടയുമായാണ് പി.സി.ജോർജ് മുന്നോട്ടു പോകുന്നത്. ജോർജ് കേരളാ കോൺഗ്രസിൽ അഭയം തേടിയെത്തിയതായിരുന്നുവെന്നും ആരോപണത്തിന് പിന്നിൽ നടക്കുന്നത് ഗുണ്ടാ ബ്ലാക്ക്മെയിൽ രാഷ്ട്രീയമാണെന്നും ജോസ്.കെ.മാണി ആഞ്ഞടിച്ചു. പി.സി.ജോർജ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആൻോ ആന്റണിയെയും തന്നെയും പരാജയപ്പെടുത്താൻ ശ്രമിച്ചെന്നും ജനങ്ങളാണ് വിധിയെഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂരിനെതിരെയും പി.സി.ജോർജ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.
പി.സി. ജോർജ് ഒറ്റുകാരനും രാഷ്ട്രീയ വഞ്ചകനുമാണ്. ഒപ്പംനിന്ന മുന്നണികളെ വഞ്ചിച്ച ചരിത്രമാണ് ജോർജിനുള്ളത്. യുഡിഎഫും കേരള കോൺഗ്രസും ചില തീരുമാനങ്ങളെടുക്കുന്നത് തടയാനാണ് ജോർജിന്റെ ശ്രമം. ആരോപണങ്ങൾ കൊണ്ടുവന്ന സമയംപോലും ആസൂത്രിതമാണ്. സരിതയുടെ പേരിൽ പ്രചരിക്കുന്ന കത്തിനു പിന്നിൽ ജോർജാണോയെന്ന ചോദ്യത്തിനു കൂട്ടിവായിച്ചാൽ മതിയെന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി.
പി.സി.ജോർജിനു വേണമെങ്കിൽ പാർട്ടിയിൽ നിന്നു പോകാം. ആരും തടസ്സം നിൽക്കുന്നില്ല. ആദ്യം ചൊല്ലിക്കൊടുക്കും, പിന്നെ തല്ലിക്കൊടുക്കും, എന്നിട്ടേ നടപടിയുള്ളൂ. എത്ര വലിയ ബോംബു വേണമെങ്കിലും പൊട്ടിക്കട്ടെ. അർഹനായ ആളെ മറികടന്നാണ് ഷോണിനെ യൂത്ത് ഫ്രണ്ട് നേതൃത്വത്തിലെത്തിച്ചത്. ജോർജ് ആവശ്യപ്പെട്ടിട്ടാണ് മകന് ആ സ്ഥാനം നൽകിയതെന്നും ജോസ് കെ. മാണി പറഞ്ഞു. സരിത നായരുമായി തനിക്ക് ബന്ധമില്ല. ഒരിക്കൽ ഉദ്ഘാടനത്തിനു ക്ഷണിക്കാൻ സരിത വന്നിരുന്നു. എന്നാൽ ഡയറി പരിശോധിച്ച് അസൗകര്യമാണെന്ന് പറഞ്ഞുവെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അസൂത്രിതമായാണ് കത്ത് പുറത്തുവന്നത്. വ്യക്തി താൽപ്പര്യത്തോടെയുള്ള നീചമായ രാഷ്ട്രീയമാണ് ഇത്. ഇതിനെ കുറിച്ച് അന്വേഷണം വേണം. സിബിഐയല്ല അതിന് മുകളിലുള്ള ആരെങ്കിലും അന്വേഷിച്ചാലും തനിക്ക് പ്രശ്നമില്ല. ഇക്കാര്യത്തിൽ ഡിജിപിക്ക് ഉടൻ പരാതി നൽകും. കത്തിന്റെ വസ്തുതയേയും യാഥാർത്ഥ്യത്തേയും കുറിച്ച് മാദ്ധ്യമങ്ങൾ അന്വേഷിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇനിയും ഇത്തരത്തിലുള്ള കെട്ടുകഥകൾ പുറത്ത് വരും. അതൊന്നും കണ്ട് കേരളാ കോൺഗ്രസുകാർ പേടിച്ചു പോവുമെന്ന് ആരും കരുതരുത്. പാർട്ടിയുടെ തീരുമാനങ്ങളുമായി കേരളാ കോൺഗ്രസ് മുന്നോട്ട് പോവുക തന്നെ ചെയ്യും. ബഌക്ക്മെയിൽ രാഷ്ട്രീയത്തിന്റെ അവസാന ഇര താനാവണം. സരിതയുടെ കത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസിന് പരാതി നൽകുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. കത്തിനെ കുറിച്ച് സിബിഐ അന്വേഷണമാണ് ജോർജ് ആവശ്യപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സിബിഐ അല്ല അതിന് മുകളിൽ ഏതെങ്കിലും ഏജൻസിയുണ്ടെങ്കിൽ അന്വേഷിക്കട്ടെ എന്ന് ജോസ് കെ.മാണി പറഞ്ഞു.
സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുടേതെന്ന പേരിൽ പുറത്ത് വന്ന കത്തിൽ ധനമന്ത്രി കെഎം മാണിയുടെ മകൻ ജോസ് കെ മാണിയുടെ പേര് ഉണ്ടെന്നും. ഇതിനെപ്പറ്റി താൻ മാണിയോട് സൂചന നൽകിയിരുന്നുവെന്നും. ജോസ് കെ മാണിയുടെ കൈയിലിരുപ്പ് ശരിയല്ലെന്നുമാണ് പിസി ജോർജ് രാവിലെ പറഞ്ഞത്. സരിത തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും പിന്നെ നേരിട്ട് കാണുകയും ചെയ്ത സമയത്താണ് താൻ കത്ത് വായിക്കുന്നത്. സരിത തന്ന കത്താണ് വായിച്ചത്. വായിച്ചപ്പോൾ മനസിൽ ഇടിമുഴക്കമാണ് ഉണ്ടായതെന്നും ജോർജ് പറഞ്ഞിരുന്നു. താൻ വായിച്ച ശേഷം കത്ത് സരിതയ്ക്ക് തന്നെ മടക്കി നൽകി. പുറത്തുവന്ന കത്തിലെ കൈയക്ഷരം സരിതയുടേത് തന്നെയാണെന്നും ജോസ് കെ മാണിയുടെ പേര് കത്തിൽ ഉണ്ടായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു. കത്തിനെ കുറിച്ച പൊലീസല്ല അന്വേഷിക്കേണ്ടത് സിബിഐ ആണെന്നും ജോർജ് പറയുകയും ചെയ്തു.
അതിനിടെ, സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായർ പത്തനംതിട്ട ജയിലിൽവച്ച് എഴുതിയ കത്ത് പൊലീസ് കണ്ടെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സോളാർ കമ്മീഷൻ സരിതയുടെ കത്ത് തെളിവായി സ്വീകരിക്കണം. യുഡിഎഫിന് കെട്ടുറപ്പ് നഷ്ടമായി. പി സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത്നിന്ന് പുറത്താക്കണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം ഇതുവരെ യുഡിഎഫ് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കെ എം മാണി എന്തിനാണ് യുഡിഎഫിൽ തുടരുന്നതെന്നും കോടിയേരി ചോദിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്