മാണി യുഡിഎഫ് വിട്ടത് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിൽ എടുക്കുമെന്ന ഉറപ്പിൽ; എൽഡിഎഫ് പ്രവേശനം അടുത്തപ്പോൾ എട്ടുകാലി മാമ്മൂഞ്ഞു ചമഞ്ഞ് സ്കറിയ തോമസ് രംഗത്ത്; മാണിയുടെ ചില എംഎൽഎമാരെ അടർത്തി മാണി വിരുദ്ധരുടെ കൂട്ടായ്മയെ ഒറ്റപ്പാർട്ടിയാക്കി യുഡിഎഫിൽ നിലനിർത്താൻ എതിർക്യാമ്പിലും നീക്കം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കെ എം മാണി യുഡിഎഫ് വിട്ടത് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിൽ എടുക്കാം എന്ന ഉറപ്പിന്റെ പുറത്തെന്ന് മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു. മാണിക്കെതിരെയുള്ള ബാർകോഴ അടക്കമുള്ള കേസുകൾ നിലനിൽക്കില്ല എന്ന അവസ്ഥ വന്നതോടെ എൽഡിഎഫ് പ്രവേശനത്തിന്റെ കളംഒരുങ്ങി വരുന്നതായാണ് സൂചന. ഈ അവസരം മുതലെടുത്താണ് കഴിഞ്ഞ ദിവസം മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന്റെ പിതൃത്വം ഏറ്റെടുത്ത് സ്കറിയ തോമസ് രംഗത്തു വന്നത്. സ്കറിയ തോമസ് നൽകിയ നിർദ്ദേശ പ്രകാരം ഇന്നലെ മനോരമ ന്യൂസും തുടർന്ന് മറ്റ് ചാനലുകളും വാർത്ത നൽകിയത് ഈ നീക്കം മുൻകൂട്ടി കണ്ടാണ്.
ഇന്നലെ ചാനലുകൾ റിപ്പോർട്ട് ചെയ്തതു പോലൊരു നീക്കവും നടക്കുന്നില്ലെന്ന് ഉന്നത കേരള കോൺഗ്രസ്സ് നേതാക്കൾ മറുനാടനോട് വ്യക്തിമാക്കി. ''ഇടത് പ്രവേശനത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചർച്ചകൾ നേരത്തെ പൂർത്തിയാക്കിയതാണ്. സമയമാകുമ്പോൾ അതു സംഭവിക്കും. ഇപ്പോൾ ചിലർ ശ്രമിക്കുന്നത് എട്ടുകാലി മാമ്മൂഞ്ഞാവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മാണി സാർ ഇടതു മുന്നണിയുമായി ചർച്ച ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എൽഡിഎഫുമായി ചർച്ച നടത്താൻ ഒരു മദ്ധ്യസ്ഥന്റെ ആവശ്യം തൽക്കാലം ആവശ്യമില്ല'' ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഒരു ഉന്നത കേരള കോൺഗ്രസ്സ് നേതാവ് മറുനാടനോട് പറഞ്ഞ് ഇങ്ങനെയാണ്.
ഇന്നലെ പുറത്തുവന്ന വാർത്തകൾ പ്രകാരം കേരളാ കോൺഗ്രസിലെ ഛിന്നിച്ചിതറി കിടക്കുന്നവർ ചേർന്ന് കർഷക കൂട്ടായ്മ രൂപീകരിച്ചതിന് പിന്നിൽ കെ എം മാണിയെ എൽഡിഎഫ് ക്യാമ്പിൽ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നായിരുന്നു. എന്നാൽ, ഇപ്പറഞ്ഞതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നാണ് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായത്. കേരളാ കോൺഗ്രസുകളെ യോജിപ്പിക്കാനാണ് സ്കറിയ തോമസ് ശ്രമക്കുന്നതെന്ന വിധത്തിലായിരുന്നു വാർത്തകൾ. അതിന് മുൻകൈയെടുക്കുന്നതാകട്ടെ കോടികൾ വാങ്ങി സ്വന്തം പാർട്ടിയെ ആർ ബാലകൃഷ്ണ പിള്ളയ്ക്ക് വിൽക്കാൻ ശ്രമിച്ചു എന്ന ആരോപണ വിധേയനായ സ്കറിയ തോമസും.
പി.സി. ജോർജ്, ഫ്രാൻസിസ് ജോർജ്, പി.സി. തോമസ് എന്നിവരുടെ വിഭാഗങ്ങളെ ഉൾപ്പെടുത്താതെയാണ് കർഷക കൂട്ടായ്മ തുടങ്ങിയയത്. ഈപുതിയ മുന്നേറ്റത്തിൽ ഇൻഫാം, കത്തോലിക്കാ കോൺഗ്രസ് എന്നിവയുടെ പിന്തുണയും ഉറപ്പാക്കാനുള്ള നീക്കം സജീവമെന്നുമായിരുന്നു വാർ്ത്തകൾ. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരും പുതിയ സഖ്യത്തിലുണ്ട്. കർഷകരുടെ പ്രശ്നങ്ങളിൽ സജീവ ഇടപെടലിനുള്ള നീക്കം എന്നു പറയുമ്പോഴും കെ.എം. മാണിയുമായി സഹകരിക്കാൻ കഴിയുന്ന കേരളാ കോൺഗ്രസുകളുടെ യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നത്. സിപിഎമ്മിന്റെ അറിവോടെയുള്ള ഈ നീക്കത്തിന് കത്തോലിക്കാ സഭയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട് എന്ന വിധത്തിലായിരുന്നു വാർത്തകൾ.
സിപിഐയുടെ ശക്തമായ വിയോജിപ്പ് തുടരുന്നതിനിടെയാണ് കെ.എം. മാണിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള ശ്രമം. അഴിമതി ആരോപണങ്ങളിൽ കോടതി വിധികളെല്ലാം കെ.എം. മാണിക്ക് അനുകൂലമാണെന്നും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ളവർ അവഗണിച്ചപ്പോൾ കേരളാ കോൺഗ്രസിന് അഭയം നൽകിയ ഇടതുപക്ഷത്തെ മാണി മറക്കുമെന്ന് കരുതുന്നില്ലെന്നും ദൗത്യത്തിനു ചുക്കാൻ പിടിക്കുന്ന ഇന്നലെ മനോരമയോട് സ്കറിയാ തോമസ് വ്യക്തമാക്കി. കേരളാ കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂരും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവർകൂടി പങ്കെടുത്ത പ്രാരംഭ ചർച്ചകളും പലവട്ടം കഴിഞ്ഞുവെന്നും പറഞ്ഞു. എന്നാൽ, കർഷക കൂട്ടായ്മ ഉണ്ടെങ്കിലും അതിന് രാഷ്ട്രീയമായ ഏതെങ്കിലും നീക്കങ്ങളോട് യോജിപ്പില്ലെന്നാണ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
അതേസമയം കെ എം മാണി യുഡിഎഫ് വിട്ട് സ്വതന്ത്രമായി നിൽക്കുന്നത് അദ്ദേഹത്തിന്റെ ഇടതു അനുഭാവം കൊണ്ട് തന്നെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മുന്നണിയിൽ എടുക്കാമെന്ന ഇടതു നേതാക്കളുടെ ഉറപ്പിന്റെ പേരിലാണ് കേരളാ കോൺഗ്രസ് യുഡിഎഫ് പാളയം വിട്ടത്. ബാർകോഴ കേസിൽ നിന്നും തടിയൂരുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. ഇടതു സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഈ കേസിലെ കാര്യങ്ങളെല്ലാം മാണിക്ക് അനുകൂലമായാണ് നീങ്ങിയത്.
ഇടതു സർക്കാർ ഇപ്പോൾ നേരിടുന്ന കടുത്ത വിമർശനങ്ങൾ കെ എം മാണിക്കും കൂട്ടർക്കും അനുകൂലമായി മാറുമെന്നാണ് വിലയിരുത്തൽ. കാരണം ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ മുന്നണിയെ ശക്തിപ്പെടുത്താനാണ് സി.പി.എം ആലോചന. ഒരിക്കലും കിട്ടാത്ത കോട്ടയം ലോക്സഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകി വിജയിക്കാനും കഴിയും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മാണി മുന്നണിയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്. ഏറെക്കാലമായി യുഡിഎഫ് മുന്നണി ബന്ധം ഉപേക്ഷിച്ച കെഎം മാണി ഇപ്പോൾ രണ്ട് മുന്നണികളോടും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.
ഇതിനിടെയാണ് സ്കറിയ തോമസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. കർഷക കൂട്ടായമ്മ എന്നു പറയുന്നതൊക്കെ വെറും തട്ടിപ്പിന്റെ ഭാഗമാണ്. യഥാർത്ഥത്തിൽ കെ എം മാണി വിരുദ്ധരുടെ കൂട്ടായമ്മയാണ് ഈ നീക്കത്തിന് പിന്നിൽ തന്നെ. യുഡിഎഫിലേക്ക് പാലമിട്ടവർ തന്നെയാണ് ഈ നീക്കത്തിന് പിന്നിൽ. അതുകൊണ്ട് തന്നെയാണ മാണി ഈ കൂട്ടായമ്മയുടെ ഭാഗമാകാതെ മാറി നിൽക്കുന്നതും. അതേസമയം കെ എം മാണി എൽഡിഎഫിലേക്ക് പോകുന്നതിനെ എതിർക്കുന്ന ഒരു വിഭാഗം പാർട്ടിയിലുണ്ട്. ഇവരെ അടർത്തിയെടുത്ത് മാണിയെയും മകനെയും ഒറ്റപ്പെടുത്താനാനാണ് യുഡിഎഫിന്റെ ശ്രമവും. മാണിക്ക് പകരക്കാരനായി പി സി ജോർജ്ജിനെ മുന്നണിയിൽ എത്തിക്കാനും കോൺഗ്രസ് ശ്രമം ശക്തമാക്കിയിട്ടുണ്ട്.
ജേക്കബ്, പിള്ള, പി സി ജോർജ്ജ്, ഫ്രാൻസിസ് ജോർജ്ജ് എന്നിവരെ ഒരു കുടക്കീഴിലാക്കി യുഡിഎഫിൽ എത്തിക്കാനാണ് നീക്കം. പി സി തോമസിനെയും ഈ കൂട്ടായ്മയുടെ ഭാഗമാക്കാൻ ശ്രമമുണ്ട്. എന്നാൽ, ഈ ശ്രമങ്ങൾ വിജയിക്കാൻ പോലും സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കറിയ തോമസ് എൽഡിഎഫിന് പുറത്താണ്. ഇവരെ മുന്നണിയിൽ എടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ മാണിയുമായി ചേരേണ്ട അവസ്ഥയിലാണ് സ്കറിയ. അദ്ദേഹത്തെ കൂടെ സ്റ്റീഫൻ ജോർജ്ജാണ് മറ്റൊരു നേതാവ്. മാണിയുടെ പാർട്ടിലേക്ക് എത്തേണ്ട സാഹചര്യമുണ്ടായാൽ സ്കറിയക്ക് വേണ്ടത് വൈസ് ചെയർമാൻ സ്ഥാനമാണ്. അത് മാണി സമ്മതിക്കാനും സാധ്യതയുണ്ട്.
ഫ്രാൻസിസ് ജോർജ്ജ് വിഭാഗത്തിലുള്ള വിശ്വാസം ഇടതുമുന്നണിക്ക് ഇതിനോടകം നഷ്ടമായിട്ടുണ്ട്. നേതാക്കൾ മാത്രമേയുള്ളൂ, അണികൾ ഇല്ലെന്ന ബോധ്യം എൽഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെയാണ് അവർ മാണിയുമായി ഡീലുണ്ടാക്കിയത്. മാണിയെ കൂടെക്കൂട്ടിയാൽ മധ്യതിരുവിതാംകൂറിൽ കൂടുതൽ ശക്തരാകുകയും ചെയ്യം. അതുകൊണ്ടാണ് ബാർകേസ് പോലും ഇപ്പോൽ മെല്ലെപ്പോകുന്നത്. പതിയെ മാണിയുമായി അടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പോടെ ഇടതു പാളയത്തിൽ മാണിയെ എത്തിക്കാമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ മുന്നണിയിൽ എന്തിനെയും എതിർക്കുന്ന സിപിഐയാണ് ഇതിന് വിലങ്ങുതടിയായി നിൽക്കുന്ന ഏക ഘടകം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍