പാർട്ടിയിൽ പോപ്പുലർഫ്രണ്ട് നുഴഞ്ഞുകയറ്റങ്ങളുണ്ടായിട്ടുണ്ട്; അവയെ ചെറുക്കാൻ പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് നൽകിയത് കർശന നിർദ്ദേശം; നുഴഞ്ഞുകയറ്റം വിദ്യാർത്ഥി സംഘടനകൾ വഴി; അഭിമന്യു വധത്തിനു മുൻപും വി എസ് സർക്കാർ ധീരമായ നിലപാട് തീവ്രവാദ സംഘടനകൾക്കെതിരെ സ്വീകരിച്ചിട്ടുണ്ട്; ഞങ്ങൾ ഒരുകാലത്തും മതമൗലികവാദികളുടെ പിന്തുണ സ്വീകരിച്ചിട്ടില്ല; പാർട്ടിയിലെ വർഗീയ നുഴഞ്ഞുകയറ്റങ്ങൾ തുറന്നു സമ്മതിച്ച് കോടിയേരി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിലെ മത തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തുറന്നു സമ്മതിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിയിൽ പോപ്പുലർ ഫ്രണ്ട്, എസ്.ഡി .ഐ പ്രവർത്തകർ നുഴഞ്ഞു കയറിയത് ശ്രദ്ധയിൽ പെട്ടത് കത്വ പീഡനത്തിന് പുറകേ കേരളത്തിൽ ആഹ്വാനം ചെയ്ത വ്യാജ ഹർത്താലിലൂടെയാണ്. പിടിയിലായ പല പ്രതികളും പാർട്ടിയുടെ യുവജന ഘടകങ്ങളിലൊക്കെ ഇത്തരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. മനോരമ പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം പാർട്ടിയിലെ നുഴഞ്ഞു കയറ്റം തുറന്നു സമ്മതിച്ചത്.
സി.പിഎമ്മിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നുഴഞ്ഞുകയറിയെന്ന ആക്ഷേപത്തെ കുറിച്ചുള്ള സുജിത് നായരുടെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി ഇങ്ങനെ: 'ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവർ സമീപകാലത്ത് വിദ്യാർത്ഥി സംഘടനകൾ വഴിയും യുവജന സംഘടനകൾ വഴിയും നുഴഞ്ഞു കയറാൻ ശ്രമിച്ചിട്ടുണ്ട്.' കത്വ സംഭവത്തിനു പിന്നാലെ വർഗീയവികാരം ഇളക്കിവിടുന്ന പ്രചാരവേല സംഘടിപ്പിച്ചത് ആർഎസ്എസുകാരായ ആറുപേരടങ്ങുന്ന വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പായിരുന്നു. കലാപമുണ്ടാക്കാനുള്ള ആർഎസ്എസിന്റെ നീക്കമായിരുന്നു അത്. എസ്ഡിപിഐ ഈ സന്ദേശങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചപ്പോൾ എല്ലാ പാർട്ടികളിലും പെട്ടവർ അത് ഏറ്റെടുത്തു.
അങ്ങനെ അറസ്റ്റിലായ അഞ്ഞൂറോളം പേരിൽ കൂടുതലും എസ്ഡിപിഐക്കാരാണ്. കോൺഗ്രസുകാരും ലീഗുകാരുമെല്ലാം അതിലുണ്ട്. ഒപ്പം സിപിഎമ്മിന്റെ അനുഭാവികളും. ഇവരുടെ പാർട്ടിബന്ധം പരിശോധിച്ച പൊലീസ് റിപ്പോർട്ടിൽ നിന്നാണ് ഇക്കാര്യം മനസ്സിലായത്. തുടർന്ന് ഞങ്ങളതു ഗൗരവമായി പരിശോധിച്ചു. അന്വേഷണത്തിൽ മനസ്സിലായത് അതിൽ ചിലർ നേരത്തേ എസ്ഡിപിഐ ബന്ധമുള്ളവരാണെന്നാണ്. പിന്നീട് സിപിഎമ്മുമായി സഹകരിച്ച ഇവരാണ് ആ വാട്സാപ് പ്രചാരവേല ഏറ്റെടുത്തത്.മറ്റു പാർട്ടികളെ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇതു സംഭവിച്ചത്. പൊലീസിന്റെ ശക്തമായ ഇടപെടലാണു വാട്സാപ് ഹർത്താൽ വഴിയുള്ള വർഗീയ കലാപനീക്കം പൊളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കലാപത്തിന് കോപ്പുകുട്ടിയവരുിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടില്ല. അനുഭാവികൾ ഉണ്ടായിട്ടുണ്ട്. ഇതിൽ പെട്ടവരെ ശ്രദ്ധയിൽപ്പെട്ടതോടെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യു വധത്തിന് പിന്നാലെ എസ്ഡിപിഐ -പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ വൻതോതിൽ കാംപയിനുമായി സിപിഎം രംഗത്തു വന്നിട്ടുണ്ടെന്നും. എന്നാൽ പ്രവാചക നിന്ദയുടെ പേരിൽ ന്യുമാൻ കോളജിലെ അദ്ധ്യാപകനായ ജോസഫിന്റെ കൈവെട്ടിയപ്പോൾ അന്ന് വി എസ് സർക്കാർ കാട്ടിയത് ധീരമായ നടപടിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു വർഷത്തെ യുഡിഎഫ് ഭരണത്തിൽ കോൺഗ്രസ് സർക്കാരാണ് പോപ്പുലർ ഫ്രണ്ട് പോലെയുള്ള വർഗീയ ശക്തികൾക്ക് വേരുറപ്പിക്കാൻ അവസരമൊരുക്കിയത്. യുഡി എഫ് സർക്കാരിന്റെ തണലിൽ പല രൂപത്തിൽ അവർ വളരുകയും പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു. കൈവെട്ടു കേസിനെതിരെ എൽഡിഎഫ് സർക്കാരെടുത്ത നിലപാടിനോടുള്ള അമർഷം പ്രകടിപ്പിക്കാനായി നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ യുഡിഎഫിനെയാണു സഹായിച്ചത്. അതിനു പ്രത്യുപകാരമായി പല കേസുകളും ഒഴിവാക്കിക്കൊടുത്തു. ആ അഞ്ചുവർഷം അവസരമായി ഉപയോഗിച്ച് അവർ വളരുകയും എല്ലാ പാർട്ടികൾക്കിടയിലേക്കും നുഴഞ്ഞുകയറാൻ ആരംഭിക്കുകയും ചെയ്തു.
സിപിഎമ്മിലേക്കുള്ള ഇത്തരം മതമൗലികവാദികളുടെ പ്രവർത്തനം തടയിടാൻ എല്ലാ ജില്ലാ കമ്മിറ്റികൾക്കും കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. നുഴഞ്ഞുകയറ്റ ആക്ഷേപം അഭിമന്യുവധവുമായി ബന്ധപ്പെട്ടുമുണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വാർത്തകൾ പ്രത്യേകം പരിശോധിക്കുകയാണ്. ഇതിൽ പെട്ട ചിലർ ഇടക്കാലത്ത് എസ്എഫ്ഐയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ശ്രമിച്ചു എന്നാണല്ലോ ആക്ഷേപം. ഇതിൽ എത്രമാത്രം വസ്തുതയുണ്ടെന്ന് അന്വേഷിക്കാൻ ജില്ലാ കമ്മിറ്റികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടിയിൽ ആരേയും വെറുതെ എടുക്കില്ല എന്നാൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പോലെയുള്ള സംഘടനകളിൽ അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അംഗത്വം നൽകാറുണ്ട്. ആ സാധ്യതയാണ് പോപ്പുലർ ഫ്രണ്ട ്പ്രവർത്തകർ ഉപയോഗപ്പെടുത്തിയതെന്നും കോടിയേരി പറയുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ അവിശുദ്ധ സഖ്യം
തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം സംഘടനകളുമായി സഖ്യമുണ്ടെന്നുള്ള പ്രചാരണം തീർത്തും അടിസ്ഥാന രഹിതമാണ്. അവരുടെ അംഗങ്ങൾ ആർക്കെങ്കിലുമൊക്കെ ഇങ്ങോട്ടു പിന്തുണ പ്രഖ്യാപിക്കുന്ന രീതിയുണ്ട്. അതിലെ അപകടം തിരിച്ചറിഞ്ഞ് സ്ഥാനം രാജിവയ്ക്കാൻ സിപിഎം നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ പിന്തുണ ആശ്രയിച്ചു മാത്രം നിലനിൽപുള്ള സ്ഥാനങ്ങൾ വേണ്ടെന്നാണു തങ്ങൾ തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ ചെങ്ങന്നൂരിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിട്ടുണ്ടെന്ന ലേഖകന്റെ ചോദ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.
ലീഗുമായി അവിശുദ്ധ സഖ്യം
മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് എസ്ഡിപിഐ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമസഭയിലേക്ക് ജയിച്ചുവന്ന സിപിഎം സ്വതന്ത്രരിൽ പലരും എസ്ഡിപിഐക്കു താങ്ങും തണലുമായവരാണെന്ന ഗുരുതരമായ ആരോപണവും ലീഗ് ജനറൽ സെക്രട്ടറിയിൽ നിന്നുണ്ടായി. അവരാരുംതന്നെ എസ്ഡിപിഐയുടെ പിന്തുണ തേടിയവരോ, ആ പാർട്ടിയുടെ പിന്തുണ ലഭിച്ചവരോ ആയിരുന്നില്ല. ബോധപൂർവം ലീഗ് വ്യാജപ്രചാരണം നടത്തുകയായിരുന്നു. യുഡിഎഫിലുള്ള തങ്ങളെ കിട്ടാത്തതുകൊണ്ട് മുസ്ലിം വോട്ടുകൾ നേടിയെടുക്കാൻ ഭീകരവാദ ശക്തികളുമായി സിപിഎം ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ബന്ധത്തിന്റെ ബാക്കിപത്രമാണ് അഭിമന്യുവധം എന്നുവരെ ലീഗ് ആരോപിക്കുന്നുണ്ട്.
1985 മുതൽ സിപിഎം എടുത്തുവരുന്ന നയം, ജാതിമത ശക്തികളുമായി ഒരു കൂട്ടുകെട്ടുമില്ലെന്നതാണ്. അധികാരത്തിനു വേണ്ടിയാണെങ്കിൽ മുസ്ലിം ലീഗുമായിത്തന്നെ കൂട്ടുകൂടാമായിരുന്നല്ലോ? ലീഗ് തന്നെ ഒരു മതമൗലികവാദി പാർട്ടിയാണ്. അതുകൊണ്ടാണ് അവരുമായി ബന്ധപ്പെടാത്തത്. ലീഗുമായി കൂടാത്ത ഞങ്ങൾ തിരഞ്ഞെടുപ്പു ജയിക്കാനായി ജനപിന്തുണയില്ലാത്ത ഇത്തരക്കാരുമായി കൂടുന്നു എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എസ്. ഡി പി.ഐ പ്രവർത്തകരെ അറസ്റ്റു ചെയ്ത കേസിൽ യുഎപിഎ ചുമത്തുന്ന കാര്യങ്ങൾ ആരോപണമായി ഉയർന്നിരുന്നെങ്കിലും ഈ രീതികൾ തങ്ങൾ അംഗീകരിക്കുന്നില്ലെന്നാണ് കോടിയേരിയുടെ വാദം. ഭീകരപ്രവർത്തനത്തിനെതിരെ ഇതു ചുമത്തണം. കൈവെട്ടുകേസിൽപെട്ടവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞാൽ എൻഐഎ കേസ് ഏറ്റെടുക്കേണ്ട സ്ഥിതി വരുമെന്നും അദ്ദേഹം പ്രതികരിക്കുന്നു
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്